Thursday, December 8, 2011

ഡാം പ്രോബ്ലം സോൾവ്ഡ്.......

വെള്ളൈച്ചാമി വീട്ടിനകത്ത് നിന്ന് പുറത്തേയ്ക്കിറങ്ങി റോഡിലേക്ക് നോക്കി നിന്നു. നേരം സന്ധ്യ കഴിഞ്ഞ് ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. വെള്ളൈച്ചാമിയുടെ ഭാര്യ സത്യവതി ഇതുവരെ മടങ്ങി വന്നിട്ടില്ല. ഇറുത്തെടുത്ത മുല്ലപ്പൂക്കൾ അതേപടിയിരിക്കുന്നു. ചാമിക്ക് മാലകെട്ടാനറിയില്ല. അതിന് ഭാര്യതന്നെ വേണം. ‘പൊണ്ണ്’ ഉണ്ടായിരുന്നപ്പം അവളത് ചെയ്യുമായിരുന്നു. അവളെ കെട്ടിച്ചു വിട്ടശേഷം ആ ജോലി സത്യക്കാണ്.

ചാമിക്ക്, ഇരുട്ടിയിട്ടും ഭാര്യ തിരിച്ചെത്തിയില്ലല്ലോ എന്നതിനേക്കാൾ കൂടുതൽ വേവലാതി തൃസന്ധ്യനേരത്ത് തന്നെ പടങ്ങളിൽ മാല ചാർത്തി വിളക്ക് വയ്ക്കാൻ പറ്റിയില്ലല്ലോ എന്നതായിരുന്നു . മെഴുകുതിരി തീർന്നു പോയിരുന്നു. അതുവാങ്ങാനാണ് സത്യ പോയിരിക്കുന്നത്. തൃസന്ധ്യ നേരത്ത് മുല്ലമാലകൾ ചാർത്തി പെന്നി സായിപ്പിന്റെ പടത്തിനു മുമ്പിൽ മെഴുകുതിരിയും മുരുകന്റെ മുമ്പിൽ ചെറിയ നിലവിളക്കും കത്തിക്കും. അങ്ങനെ വിളക്ക് വച്ച ശേഷമേ വീട്ടിലെ വൈദ്യുതദീപങ്ങൾ പോലും തെളിക്കൂ. വെള്ളൈച്ചാമിക്ക് ഓർമ്മവച്ച കാലം മുതലേയുള്ള ആചാരം. അപ്പനും അമ്മയും ഉള്ളകാലത്തും അവർ മരിച്ച ശേഷവും ആ ആചാരത്തിന് ഇതുവരെ മുടക്കം വരുത്തിയിട്ടില്ല. ഇന്നിപ്പോ ഇത്രയും താമസിച്ചു പോയല്ലോ. വീട്ടിനകത്തും പുറത്തും ഇരുട്ട് നല്ലവണ്ണം കനത്തിരിക്കുന്നു. വിളക്ക് കൊളുത്താത്തതിനാൽ വീട്ടിനകത്ത് ചാമി ലൈറ്റിട്ടില്ല.

വെള്ളൈച്ചാമിയുടെ മനസ്സ് വല്ലാതെ വേവലാതി പൂണ്ടു. പെന്നി ആണ്ടവനും പളനി ആണ്ടവനും കോപിക്കുകയേ ഉള്ളൂ. ഇവളിതെവിടെ പോയി കിടക്കുന്നു. ഇനി വന്ന് മാലകെട്ടിയിട്ടൊക്കെ എപ്പോ വിളക്ക് കൊളുത്തും ആണ്ടവാ...

ഇത്തിരി അകലത്തായുള്ള തെരുവു വിളക്കിൽ നിന്ന് നേരിയ വെളിച്ചം വീണു കിടക്കുന്ന മുറ്റത്തുകൂടി ചാമി വെരുകിനെ പോലെ നടക്കാൻ തുടങ്ങി. ഇടയ്ക്കിടെ റോഡ് വക്കിലേക്കും പോയി നോക്കും.
സത്യക്ക് ഇരുട്ട് പേടിയാണ്. എവിടെ പോയാലും ഇരുട്ട് വീഴും മുമ്പ് അവളിങ്ങെത്തും. പിന്നെ ഇന്നെന്തേ പറ്റിയത്?

ചാമി പെന്നി ആണ്ടവനേയും പളനി ആണ്ടവനേയും മനസ്സുരുകി വിളിച്ചു. ഭാര്യ എത്രയും പെട്ടെന്ന് സുരക്ഷിതയായി ഇങ്ങെത്തണേ എന്നതിനേക്കാൾ വിളക്ക് വയ്ക്കാൻ വൈകുന്നതിൽ ആണ്ടവന്മാർ കോപിക്കരുതേ എന്നായിരുന്നു പ്രാർത്ഥന. അയാൾ സ്വയവും പഴിച്ചു. മുഴുവനും തീരുവോളം കാത്തിരിക്കാതെ നേരത്തേ തന്നെ മെഴുകുതിരിയും നൂൽത്തിരിയുമൊക്കെ ഉണ്ടോന്നു നോക്കി താൻ തന്നെ അതൊക്കെ വാങ്ങിച്ചു വയ്ക്കേണ്ടതായിരുന്നു. നൂൽത്തിരി ഇരിപ്പുണ്ട്. പക്ഷേ ഒരാളിനു മാത്രം വിളക്കു വയ്ക്കുന്നതെങ്ങനെ? അല്ലെങ്കിൽ തന്നെ പെന്നി സായിപ്പിനു മെഴുകുതിരി വച്ചിട്ടേ മുരുകന് വിളക്കു വയ്ക്കാറുള്ളൂ.

പിന്നേയും ഒരു പത്തിരുപത് മിനിറ്റു കൂടിക്കഴിഞ്ഞാണ് സത്യ വിയർത്തൊലിച്ച് ഓടിക്കിതച്ചു വന്നത്. ഭാര്യയെ കണ്ടത് ആശ്വാസമായെങ്കിലും ചാമി അവളോട് ചാടിക്കയറി.

“എന്നടി സത്തിയാ പോയി വരുവതുക്ക് ഇത്തന വിളംബം? സായംകാലം കഴിഞ്ച് എത്തന നേരമാച്ച്. മാല കെട്ടി ഇനി എപ്പോ തിരി കൊളുത്ത്‌റ്വേ ”

“എന്നാ ശൊല്ലാനെന്റെ അത്താനേ. മെയിൻ റോട്ടീ മുഴുവനും പ്രമാദമാ ബഹളം. അവിടെ വണ്ടീം കാറും എല്ലാമേ തടഞ്ച് പോട്ടിറ്ക്ക്. പെരിയ ജാഥ പോകിറ്ത്”

“അതുക്ക് എന്ന വിഷയം?”

“അന്ത ഒരു ഡാമ്‌ പ്രച്ചനം എന്ന് കേട്ടിരുക്കാ? അന്ത ഡാമിലെ നീര് താനേ ഇന്ത ഊരില് നമ്മ കൃഷിക്ക് ഉപയോഗപ്പെടുത്തിറ്ത്. അന്ത ഡാം അങ്ങ് മലയ്ക്കപ്പറമേ ഇറുക്ക്. ഇപ്പോ അന്ത ഊര്കാര് സൊല്ല്‌റാങ്കെ അന്ത തണ്ണി ഇന്ത ഊരിലേക്ക് തരമാട്ടാങ്ക്‌‌ളാ. അന്ത പ്രച്ചനത്തില് അന്ത ഊരുകാരും ഇന്ത ഊരുകാരും തമ്മില് അടിതടി. അന്ത ഊര്കാര്ടെ വണ്ടി തടഞ്ച് കല്ല് എറിഞ്ഞാങ്കേ. ഒരു ആട്ടോ കൂടെ കടത്തി വിടമാട്ടാങ്കേ. ആനാലേ എനക്ക് ഇവളവ് ദൂരവും നടക്കേണ്ട വന്തത്. ഇരുട്ടായിരുന്തനാൻ എന്നാ ബയമായിരുന്നു ആണ്ടവാ...”

“നീ പേസി നിക്കാമേ പോയി മാല കെട്ട്. അയ്യോ, എവളവ് സമയമായിടിച്ച്... ”

സത്യവതി മേശവിളക്കിന്റെ വെളിച്ചത്തിൽ മുല്ലപ്പൂമാല ചടുപിടുന്നനേ കെട്ടി. വെള്ളൈച്ചാമി അവൾ കൊണ്ടുവന്ന പായ്ക്കറ്റ് പൊട്ടിച്ച് മൂന്നു ചെറിയ മെഴുകുതിരികൾ സ്റ്റാൻഡിൽ ഉറപ്പിച്ച് തീപ്പെട്ടി കയ്യിലെടുത്തപ്പോഴേക്കും മാലകൾ റെഡി. വൈകിയതിന് ഒരുപാട്‌ ക്ഷമാപണം പറഞ്ഞുകൊണ്ട് ചാമിതന്നെ അവ പടങ്ങളിൽ ചാർത്തി, വിളക്കു കൊളുത്തി മനമുരുകി പ്രാർത്ഥിച്ചു. ആണ്ടവന്മാരുടെ പടങ്ങളിലേക്കങ്ങനെ ഉറ്റുനോക്കി പ്രാർത്ഥിക്കുന്നതിനിടയിൽ, പെന്നി ആണ്ടവൻ ഒരിക്കലുമില്ലാത്ത തരത്തിൽ ഇന്നു തന്നെ ഇത്തിരി സൂക്ഷിച്ചു നോക്കുന്നുണ്ടോ എന്നൊരു തോന്നൽ ചാമിക്ക്.

സത്യ പ്രാർത്ഥിച്ചു കഴിഞ്ഞ് മുറിയിലെ ട്യൂബ് ലൈറ്റ് തെളിയിച്ച് അടുക്കളയിലേക്ക് പോയ ശേഷവും ചാമി ഏറെ നേരം തൊഴു കൈകളുമായി പ്രാർത്ഥിച്ചു നിന്നു. പ്രത്യേകിച്ചും തന്നെ ഇന്ന് പതിവില്ലാത്ത വിധം ഉറ്റു നോക്കുന്നു എന്നു തോന്നിച്ച പെന്നി ആണ്ടവനോട്.

സത്യ, അടുപ്പത്തിട്ട അരി തിളക്കാൻ തുടങ്ങിയിട്ടും പ്രാർത്ഥിച്ചു തീരാത്ത ഭർത്താവിനെ കണ്ട് ചുണ്ടിലൊരു ചിരിയുമായി നിന്നതേയുള്ളൂ. ചാമിയുടെ ഉറച്ച ഭക്തിയെ കുറിച്ച് അവൾക്ക് നന്നായറിയാം.

ഒടുവിൽ ആരതി ഉഴിഞ്ഞ് പ്രാർത്ഥന അവസാനിപ്പിച്ച് ചാമി ഉമ്മറത്തേക്ക് ചെന്നപ്പോൾ അവളും കൂടെ ചെന്നു. അയാളുടെ അടുത്തിരുന്നു.

“എന്ന പ്രച്ച്നമെന്നെടീ നീ സൊന്നത്? നമ്മ വയല്ക്ക് തണ്ണി തരമാട്ടാങ്കളാ? ഇല്ലാട്ടിയും ഉന്നോടെ ഊര് ആള്ങ്കെ ഇപ്പിടി താൻ. സോം‌പേരിയും അവ അവ അവനോടെ വേല മട്ടും പാത്ത് നടക്ക്‌റ ആള്ങ്കെ. ” ( കുഴിമടിയന്മാരും സ്വാർത്ഥന്മാരും)

“എന്നോടെ ഊര് ആള്ങ്കളെ അവളവ് മോസമാക്കവേണ. സരിയായ പ്രച്നെ എന്നാണ് തെരിയിലെ. അന്ത ജാഥക്കാര് സൊന്നത് താൻ നാൻ സൊന്നത്. ”

“ഇങ്കേന്തുള്ള കൃഷിയിലേന്ത് കെടക്ക്‌റ്‌ത് താനേ അവങ്കെ സാപ്പിട്ട്‌‌റാങ്കേ. ആനാലും തണ്ണി തരമാട്ടാങ്ക്‌‌ളാ? എന്നാച്ച് കടവുളേ ”

തമിഴ് എഴുതാനും വായിക്കാനും അറിയാം വെള്ളൈച്ചാമിക്ക്. കൂട്ടത്തിൽ ഒരു പൊടിക്ക് ഇംഗ്ലീഷും കേട്ടാൽ മനസ്സിലാവും. സത്യവതി മലയ്ക്കപ്പുറമുള്ളവളായിരുന്നു. പത്തുമുപ്പതു വർഷം മുമ്പ് വെള്ളൈച്ചാമി അവളെ കല്യാണം ചെയ്ത് മലയ്ക്കിപ്പുറം കൊണ്ടു വന്നതാണ്. അവൾക്ക് മലയാളവും തമിഴും എഴുതാനും വായിക്കാനും അറിയാം. ഇംഗ്ലീഷ് തീരെ പിടിയില്ല. എഴുത്തും വായനയും അറിയാമെങ്കിലും വീട്ടിൽ ഒരു പത്രം വരുത്തുന്ന പതിവില്ല. പഴയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ടി.വി.യുണ്ട്. അതിൽ വരുന്ന സിനിമ മാത്രം സത്യ കാണും. ചാമിക്ക് റേഡിയോയിൽ നിന്നുള്ള കാലാവസ്ഥാപ്രവചനവും കൃഷിസംബന്ധമായ പരിപാടികളും കേട്ടാൽ മതി. അതിൽ കൂടുതൽ കാര്യങ്ങളെ കുറിച്ചൊന്നും അറിയണമെന്ന് തെല്ലും നിർബന്ധമില്ല ഇരുവർക്കും. ഇപ്പോൾ ഈ ഡാം പ്രശ്നം എന്നൊക്കെ അവിടത്തുകാരിൽ ചിലർ പറഞ്ഞു കേട്ടുള്ള അറിവു മാത്രമേ അവർക്കുള്ളൂ.

കൃഷിക്കുള്ള വെള്ളം തരുകില്ലെന്ന് പറയുന്നത് കേട്ടിട്ടും വെള്ളൈച്ചാമിക്ക് വേവലാതിയൊന്നും ഇല്ലായിരുന്നു. എല്ലാത്തിനും ‘അമ്മ’ ഒരു പരിഹാരം കാണുമെന്ന് അയാൾക്ക് ഉറപ്പായിരുന്നു.

ചാമിയും സത്യയും അത്താഴം കഴിച്ച്, ഒരിക്കൽ കൂടി ആണ്ടവന്മാരോട് പ്രാർത്ഥിച്ച്, വിളക്ക് കത്തിക്കാൻ വൈകിപ്പോയതിൽ ഒരിക്കൽ കൂടി ക്ഷമചോദിച്ച് ഉറങ്ങാൻ കിടന്നു.

*** *** ***

മുഖത്ത് നേരിയൊരു ചൂടടിച്ചതു പോലെ തോന്നിയാണ് ചാമി ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നത്.

നോക്കിയപ്പോൾ കത്തിച്ച മെഴുകുതിരിയും പിടിച്ചു കൊണ്ടൊരാൾ തന്റെ കിടക്കയ്ക്കരികിൽ നിൽക്കുന്നു!

“യാരത്? കടവുളേ ! ഇത് പെന്നി ആണ്ടവൻ താനേ !”

“മിസ്റ്റർ വെള്ളൈച്ചാമി, എയ്ന്തിര്. എനക്ക് ഒരു വിഷയം ചൊല്ലണം.”

“എന്ന വിഷയം ആണ്ടവാ?”

വെള്ളൈച്ചാമി ചാടി എണീറ്റ് തൊഴുകയ്യുമായി നിന്നു.

“അത് അന്ത ഡാമെ പറ്റി”

“സൊല്ലിടുങ്കോ കടവുളേ”

“അന്ത ഊരു്കാര് നമ്മ്ക്ക് തണ്ണി തരമാട്ടേന്നു സൊല്ലില്ലേ. ഡാം പഴസ്സാനാല് ഒടയപ്പോക്‌ത്‌ന്ന് അന്ത ഊരുകാര്ക്ക് റൊമ്പ ബയമായിറ്‌ക്ക്. അതിനാലേ പുതുസ്സാ പണ്ണണം. ഇപ്പോ ഒള്ള ഡാം അവ്വളവ് സ്ട്രോങ്ങ് ഇല്ലൈ. 50 വർഷം കാലാവധിക്ക് താൻ അത് പണി സെഞ്ചത്. ഇപ്പോ അത് പണി സെഞ്ച് 115 വർഷം ആച്ച്. അതിനാല് പഴസ്സെ ഒടച്ചിട്ട് പുതുസ്സാ ഒണ്ണ് പണി സെയ്യലാം. അത് താനേ ഒടഞ്ച് പോച്ചാച്ച്ന്നാ നമ്മ ഊര്‌ലും തണ്ണി കെടയ്ക്കാമേ. നമ്മ 5 ഡിസ്ട്രിക്ടും നാസമായി പോയിടും. അന്ത ഊരില് ലച്ചം ലച്ചം ആള്ങ്കെ എറന്ത് പോവാങ്കേ. ”

“കടവുളേ ! ഡാം ഒടഞ്ച് പോമാ?”

“ബയപ്പെട വേണ്ട. നീങ്ക ഒരു വേല പണ്ണണം. നെറയെ പേർ ഇങ്കെ എന്നെ കടവുൾ മാതിരി കരുതിറാങ്കേ. അവരെ സേർത്ത് നീ ഉങ്കളോടെ തലൈവരെ പോയി പാക്കണം. അവാരോടെ ഇന്ത വിഷയം സൊല്ലി പുരിയവയ്ക്കണം. ”

“സരി സരി ആണ്ടവാ, അപ്പടി പണ്ണലാം. കാലം‌പെറയെ പണ്ണലാം.”

“സരി. അമ്മാവേ പാക്കാൻ നാനും വന്തിടേൻ. ”

പെന്നി ആണ്ടവൻ പോയി.

ചാമി സത്യയെ വിളിച്ചുണർത്തി.

“സത്തിയാ എയ്ന്തിര്. ഇപ്പോ ഇങ്കേ പെന്നി ആണ്ടവൻ വന്തിരുന്താൻ. നീ സൊന്ന മാതിരിയൊന്നും അല്ല വിഷയം. അന്ത ഡാമ്‌ - എപ്പ വേണാലും ഒടഞ്ച് പോക്‌റാം എന്ന് ആണ്ടവൻ പേസ്‌റാങ്കെ. അന്ത ഊര്കാരെ കുറ്റം സൊല്ലി പ്രയോചനമില്ലൈ.”

നല്ല ഉറക്കത്തിലായിരുന്ന സത്യക്ക് ഭർത്താവ് പറഞ്ഞതൊന്നും മനസ്സിലായില്ല. ഉറക്കം തടസ്സപ്പെടുത്തിയതിൽ അല്പം നീരസപ്പെട്ട് അവൾ പറഞ്ഞു.

“കാലേലേ സൊല്ലുങ്കോ. ഇപ്പം തൂങ്ക്.”

അതു ശരിയാണെന്ന് ചാമിക്കും തോന്നി. നേരം പുലർന്നാലല്ലെ ആളെ കൂട്ടി അമ്മാവെ കാണാൻ പോകാൻ പറ്റൂ.

*** *** ***

മറ്റ് ദൈവങ്ങളുടെ പടങ്ങളുടെ കൂട്ടത്തിൽ പെന്നി സായിപ്പിന്റെയും ഫോട്ടോ വച്ച് ഭക്ത്യാദരപൂർവ്വം പൂജിക്കുന്നവരും അല്ലാത്തവരുമായ അനേകം പേർ വെള്ളൈച്ചാമിയുടെ വീടിനു മുൻപിൽ തടിച്ചുകൂടി. പെന്നി ആണ്ടവൻ വന്ന് ചാമിയോട് പറഞ്ഞ കാര്യങ്ങളൊക്കെ അവർക്കും ബോധിച്ചു. അമ്മാവെ കാര്യം പറഞ്ഞ് മനസ്സിലാക്കാൻ എല്ലാവരും ഉത്സാഹിച്ചു.

അമ്മാവെ നേരിൽ കാണാൻ ഒത്തിരി ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും ആരും പിന്തിരിഞ്ഞില്ല. അവസാനം അനുമതി കിട്ടി കാണാൻ സാധിച്ചപ്പോൾ രാത്രി ഏറെ വൈകിയിരുന്നു. എങ്കിലും ആർക്കും ഒരുത്സാഹക്കുറവും ഉണ്ടായിരുന്നില്ല.

വെള്ളൈച്ചാമിയുടെ നേതൃത്വത്തിൽ എല്ലാവരും അകത്തു കടന്നു.

“തായേ വണക്കം. തലൈവരേ വണക്കം”

എല്ലാവരും ഏക സ്വരത്തിൽ പറഞ്ഞു.

“ഉങ്കള്ക്കും വണക്കം. ഉക്കാരുങ്കോ, ഉക്കാരുങ്കോ.”

ഭംഗിയുള്ള കസേരയിൽ ഇരുന്നു കഴിഞ്ഞ് നോക്കിയപ്പോഴല്ലേ വെള്ളൈച്ചാമി അതിശയിച്ചു പോയത്. തന്റെ തൊട്ടടുത്ത കസേരയിൽ ഇരിക്കുന്നത് പെന്നി ആണ്ടവര് ! അമ്മാവെ കാണാൻ കൂടെ വരാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ തങ്ങളുടെ കൂട്ടത്തിൽ കണ്ടിരുന്നില്ല. ഇപ്പോഴിതാ തന്റെ തൊട്ടടുത്തിരിക്കുന്നു !

വെള്ളൈച്ചാമി എഴുന്നേറ്റു കൈ കൂപ്പി. അത്ഭുതം കൂറി പറഞ്ഞു

“ആണ്ടവരേ ഇങ്കെ എപ്പോ വന്തേ?”

“ഒങ്കളോട് സേത്ത് നാനും വന്തേൻ. മിസ്റ്റർ ചാമി ഉക്കാര്.”

വെള്ളൈച്ചാമി പെന്നി ആണ്ടവനെ അമ്മാവുക്ക് പരിചയപ്പെടുത്തി

“തലൈവരേ, ഇത് താനേ പെന്നി ആണ്ടവൻ. അന്ത ഡാമ്‌‌ പണി സെഞ്ച പെരിയ എഞ്ചിനീയര്. ”

“വണക്കം മിസ്റ്റർ പെന്നി”

“വണക്കം മാഡം”

വെള്ളൈച്ചാമി തുടർന്നു

“തലൈവരേ, അന്ത ഡാമ്‌‌ പ്രച്‌നം സൊല്ലറ്‌ത്‌ക്ക് താനേ ആണ്ടവൻ വന്താച്ച് ”

"What is it Mr.Penny?"

"Yes Madam, I would like to talk to you about the dam. What they say is true. We constructed it with a life expectancy of 50 years. Now it has exceeded double that period. There is no doubt that the construction is deteriorating. So, to be on the safe side it is better to demolish the old dam and construct a new one. If by any chance it bursts, lakhs of people there will lose their lives. Of course, that need not be a concern of yours, some unknowns vanishing from the face of earth just like that; but you should consider this - your people too will be affected. And their sufferings will be on a much larger scale and a prolonged one too. I think you got me, Madam. Acres and acres of now fertile land will go dry and barren. Think of the impact . "

"But we strengthened the dam only recently..."

"Madam I'll explain. Every construction has its life time. If you try to sustain them for long periods even after that time of expiry, it may lead to disasters. Whatever amount of strengthening and all that may not save it beyond a limit. Do you expect it to last till the doom's day? "

“Err... it is not that.... ”

"Madam, I'm of the opinion that, even small constructions past its life time are to be urgently demolished, however strong they may appear or prove to be. Safety of life should be the prime concern. And we humans can never predict with such accuracy the time or the catastrophic strength of furies and forces of Nature - whatever sophisticated instruments we use. See my point, Madam?"

"If we allow them to construct a new dam, then it will be under their control..."

"Let it be so. We need only water, which they are ready to give. Then what is the problem?"

"But I don't think that they will give it at the same rate as we pay now"

"Madam, we should be fair and just in our dealings. Expecting to get those services at the same old rate is sheer injustice. You see, the value of money, the life conditions, the salary you pay to people - every thing has changed drastically. Then how can you expect them to stick on to the old rates? What you pay now is just a pittance, you know that too well, no?"

"But it is according to the contract.."

"Yes yes, according to the contract you made with them ages ago! Usually contracts are renewable introducing new terms and conditions. But they haven't done it yet... "

"Eh... err... but Mr. Penny, one thing is for sure, I'm not going to let them get away with this that easy - that is, if they are going to burden us with exorbitant charges"

" Madam, whatever you intend to do? "

"I'll disclose the names of their people who were benefited... That will make them hang their heads in shame"

"On the contrary ! That will put you, and only you, in trouble. They were benefited, ok; but who offered it? Yourself ! And for what? To conceal the truth and to keep silence over it, isn't that so? You will be marked as the culprit ! Also, it will prove that they are right and their cry for a new dam is no scam"

"Oh, you are impossible Mr. Penny ! You make me sick ! "

"Oh, sorry for that. What is your final decision then? Give consent to their rightful need?"

"I don't know..."

"That means you do know. Congrats Madam. I'm so glad... finally you agreed to open your eyes..."

പെന്നി ആണ്ടവൻ എഴുന്നേറ്റ് അമ്മാവുക്ക് ഹസ്തദാനം നൽകി. വെള്ളൈച്ചാമിക്കും കൂട്ടർക്കും ആണ്ടവരും തലൈവരും തമ്മിൽ നടന്ന സംഭാഷണം മുഴുവനുമങ്ങോട്ട് മനസ്സിലായില്ലെങ്കിലും കാര്യങ്ങൾ ഏതാണ്ടൊക്കെ പിടി കിട്ടി. ഇതുവരെ കടും പിടിത്തം പിടിച്ചു കൊണ്ടിരുന്ന കാര്യത്തിൽ അമ്മ അയഞ്ഞിരിക്കുന്നു. എല്ലാവരും സന്തോഷത്തോടെ എഴുന്നേറ്റ് അമ്മയെ കുമ്പിട്ടു.

“ ഇനി ഊരുക്ക് തിരുമ്പി പോറലയാ?” വെള്ളൈച്ചാമി ആണ്ടവരോടായി ചോദിച്ചു.

“ആമാ ആമാ, സന്തോഷമാ പോയിര്ന്ത്‌ട്”

സമയം പുലർച്ചെ രണ്ടുമണിയോടടുക്കാറായിരുന്നു. എല്ലാവരും അമ്മയുടെ മുറിയിൽ നിന്ന് പുറത്തേയ്ക്കിറങ്ങാൻ തുടങ്ങുകയായിരുന്നു.

"Eh.... Mr. Penny?"

വീണ്ടും അമ്മ ആണ്ടവരെ വിളിച്ചു.

"Yes Madam?"

“May I ask you a favour?”

"My pleasure Madam"

"Can you go to them as a mediator and speak for us - that is, eh... can you ask them to stick on to the old rates? "

"I don't think so Madam. The people there are much more enlightened and educated. I don't think they will accept me - an ancient soul, who should be sleeping in his grave peacefully - as a mediator. They are not going to accept my existence in the present world. I lived in the past, you know? In that case, sorry Madam. I can't be your middleman. Good bye.“

പെന്നി ആണ്ടവൻ ആ സൊന്നത് കേട്ട് അമ്മാവുടെ മുഖത്തെ ചിരി അല്പം മങ്ങിയോ എന്ന് വെള്ളൈച്ചാമിക്ക് തോന്നാതിരുന്നില്ല. ആണ്ടവൻ പറഞ്ഞതിന്റെ പൊരുളൊന്നും കൃത്യമായി ചാമിക്ക് മനസ്സിലായിരുന്നില്ല.

തന്നെ കാത്തു നില്ക്കുന്നവരോടായി പെന്നി ആണ്ടവൻ പറഞ്ഞു,

“എല്ലാരും വാങ്കോ. ഊര്ക്ക് പോകലാം."

അമ്മാവെ ഒന്നു കൂടി താണു തൊഴുതിട്ട് വെള്ളൈച്ചാമിയും കൂട്ടരും അവിടെ നിന്നിറങ്ങി. ഇറങ്ങിയപ്പോൾ അമ്മാവുടെ മുഖം അത്ര പ്രസന്നമല്ലെന്ന് തോന്നിയ കാര്യം ചാമി ആണ്ടവരോട് പറഞ്ഞു. പക്ഷേ കുഴപ്പമില്ല, വന്ന കാര്യം സാധിച്ചു എന്നു പറഞ്ഞ് പെന്നി ആണ്ടവർ ചാമിയെ സമാധാനിപ്പിച്ചു.

വന്നവരെയെല്ലാം യാത്രയാക്കിയിട്ട് താൻ ആ വഴിക്കല്ല എന്നു പറഞ്ഞ് പെന്നി ആണ്ടവൻ ബസ് സ്റ്റാൻ‌ഡിലെ ഇരുളിലേയ്ക്ക് മറഞ്ഞു.

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌--------------------------------------------------------------------------------------------------------
കഥാപാത്രങ്ങള്‍ തികച്ചും സാങ്കല്പികം.

K.C.Geetha.

30 comments:

Manoraj said...

കഥാപാത്രങ്ങള്‍ തികച്ചും സാങ്കല്പീകം മാത്രം :) പോസ്റ്റ് രണ്ടുവട്ടം പേസ്റ്റ് ചെയ്തിട്ടുണ്ട്. അതൊന്ന് ശരിയാക്കണേ..

ഈ പോസ്റ്റില്‍ പറഞ്ഞപോലെ ഇനി പെന്നി സായിപ്പ് തന്നെ വേണ്ടിവരുമെന്ന് തോന്നുന്നു കാര്യങ്ങള്‍ക്ക് ഒരു തീര്‍പ്പുണ്ടാക്കാന്‍..

പട്ടേപ്പാടം റാംജി said...

കാര്യങ്ങള്‍ മനസ്സിലാക്കാതെ തന്നെയാണ് മലയാളിയെന്നും തമിഴനെന്നും ഉള്ള കാഴ്ചകളിലൂടെ ഒരു വൈരാഗ്യബുദ്ധിയോടെ കാര്യങ്ങള്‍ നീങ്ങാന്‍ തുടങ്ങിയത്. ഒരു കഥയായി തന്നെ കാര്യങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചത്‌ ശ്രദ്ധേയമായി. പോന്നിയെപ്പോലെ പക്ഷപാതം ഇല്ലാതെ കാര്യങ്ങള്‍ അവതരിപ്പിച്ച് ബോദ്ധ്യപ്പെടുത്താന്‍ ഇനിയും ആര്‍ക്കും കഴിഞ്ഞിട്ടില്ല എന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.
എന്തായാലും വളരെ കാര്യമാത്രപ്രസക്തമായിത്തന്നെ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

ഒരു യാത്രികന്‍ said...

രസകരമായ ആഖ്യാനം ഇഷ്ടമായി. കഥയുടെ കാമ്പ് ശ്രദ്ദേയം......സസ്നേഹം

രമേശ്‌ അരൂര്‍ said...

കടവുളേ ..ആണ്ടവാ ,,മുരുഹാ ,,,കാപ്പാത്തുങ്കോ .. നീതാനയ്‌ തുണയ് ,,റൊമ്പ ഉക്രമാന കതയ്‌ ..:)

Lipi Ranju said...

ഈ ഭാവന സമ്മതിച്ചുട്ടോ... :) ഡാം ഇപ്പോഴും പൊട്ടാതെ നില്‍ക്കുന്നത് കണ്ടു മുകളിലിരുന്നു ജോണ്‍ പെന്നി പോലും അതിശയിക്കുന്നുണ്ടാവും !! :-0

ജോ l JOE said...

കൊള്ളാം. നന്നായിരിക്കുന്നു.

kochumol(കുങ്കുമം) said...

രസകരമായി അവതരിപ്പിച്ചിരിക്കുന്നു ...പ്രതിഷേധം പലവിധത്തില്‍ കാണുന്നുണ്ടല്ലോ?നന്നായിട്ടോ ......






ബെസ്റ്റ്‌ ഭര്‍ത്താവ് ,ഭാര്യ താമസിച്ചാല്‍ ഒന്ന് തിരക്കി പോകാന്‍ പോലും സമയം ഇല്ല ....

റാണിപ്രിയ said...

Good work!

റോസാപ്പൂക്കള്‍ said...

ഈ കഥയൊന്നു "അമ്മാവുക്ക്‌"മെയില് ചെയ്യണം.ഇംഗ്ലീഷില്‍ എഴുതിയതെങ്കിലും വായിച്ചു കാര്യം മനസ്സിലാക്കിക്കൊള്ളും.പെന്നി ആണ്ടവന്‍ തുണ....


കഥ സൂപ്പര്‍ കേട്ടോ....

Yasmin NK said...

നന്നായിട്ടുണ്ട്. കാര്യങ്ങള്‍ ശുഭകരമായ് അവസാനിക്കുമെന്ന് നമുക്ക് ആശിക്കാം,പ്രാര്‍ത്ഥിക്കാം.

മുകിൽ said...

katha kollaam. inganeyokkeyaanu katha. kaaryam engane aavumo entho!

മനോജ് കെ.ഭാസ്കര്‍ said...

നന്നായിരിക്കുന്നു. ഡാം ഇപ്പോഴും ആശങ്കകളുണര്‍ത്തി അവിടെത്തന്നെയുണ്ട്.

yousufpa said...

പഴയ കോൺട്രാക്റ്റിൽ വെള്ളം കിട്ടില്ല എന്ന ഉറപ്പുള്ളത് കൊണ്ടു തന്നെയാണ്‌ അവർക്ക് ഈ പിടിവാശി.

പിന്നെ, സായിപ്പ് പോയ ഏത് ദേശത്താണ്‌ തർക്കമില്ലാത്തത്..?

Muralee Mukundan , ബിലാത്തിപട്ടണം said...

ആശങ്കകൾ അണ പൊട്ടിയൊഴുകുന്ന ഈ വേളയിൽ ആശ ഉണർത്തുന്ന ഒരു പെരിയ കഥയുമായി; പെന്നി സായ്പ്പടക്കം ,അമ്മയും ,മക്കളൂമൊക്കെ കഥാപാത്രങ്ങളായി നല്ലൊരു പ്രശ്നപരിഹാര ഫോർമുലയുമായി ത്രിഭാഷാ ചാതുര്യത്തിൽ ചൊല്ലിയാടിയിട്ട് കഥകഥ പൈങ്കിളി പാറി പറക്കുന്ന ഒരു സുന്ദരമായ കാഴ്ച്ചയാണിവിടെ കാണാൻ കഴിയുന്നത് ...

മൂന്ന് ഭാഷകളിൽ ആലേഖനം ചെയ്ത ബൂലോഗത്തെ ആദ്യത്തെ കഥ...!

അഭിനന്ദനങ്ങൾ...കേട്ടൊ ഗീതാജി.

ഞാന്‍ പുണ്യവാളന്‍ said...

മുല്ലപ്പെരിയാര്‍ : പലരും കവിത എഴുതി എന്നെപോലെ ഉള്ളവര്‍ നിരന്തരം ലേഖനം എഴുതി അത് പ്രചരിപ്പിച്ചു അഭിപ്രായം പറഞ്ഞു സജീവമായി , പക്ഷെ ഇതു പോലെ ആരും മുല്ലപ്പെരിയാര്‍ കഥ എഴുതി കണ്ടില്ല അതും കണ്ടു സത്യത്തില്‍ ഇഷ്ടം ആയി വളരെ സന്തോഷം ഞാനും കൂടുന്നു ചേച്ചിയുടെ കൂടെ കേട്ടോ ആശംസകള്‍

മനസിലാക്കുന്നതും മനസിലാക്കാത്തതും

ശ്രീനാഥന്‍ said...

മുല്ലപ്പെരിയാർ ഒരു പുതിയ രീതിയിൽ അവതരിപ്പിച്ചു. നന്നായിട്ടുണ്ട്.‘അമ്മ’ മനസ്സിലാക്കുമെന്ന് പ്രതീ ക്ഷിക്കാം നമുക്ക്.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ചേച്ചീ..... പെന്നി സായിപ്പു ചേച്ചിയിൽ കൂടെ പുനർജനിച്ചപോലെ തോന്നി.ഇതു കഥയൊന്നും അല്ല കാര്യം തന്നെയ കേട്ടോ.
അവതരണം ഗംഭീരം.

Cv Thankappan said...

സാങ്കല്‍പ്പിക കഥാപാത്രങ്ങളാണെങ്കിലും
പെന്നി സായ്പിനെ പോലെ ഒരവതാരം ആവിര്‍ഭവിച്ചെങ്കില്‍
എന്നാശിച്ചു പോകുന്നു!
നല്ലൊരു അവതരണം!
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

khaadu.. said...

തമിള്‍, മലയാളം, ഇംഗ്ലീഷ്...

കര്‍ത്താവേ എന്നാ പോസ്ടാ ഇത്...

ഈ പ്രതികരണം കൊള്ളാം...

നല്ലത് മാത്രം സംഭവിക്കട്ടെ...

ഇലഞ്ഞിപൂക്കള്‍ said...

പ്രതിഷേധിക്കാന്‍ പലവഴികള്‍.. രമ്യമായി ഈ പ്രശ്നമൊന്ന് പരിഹരിച്ചിരുന്നെങ്കില്‍.. കഥ നന്നായി..

ജന്മസുകൃതം said...

കഥ നന്നായി.. കാര്യങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കാന്‍ പെന്നി സായിപ്പ് തന്നെ വേണ്ടിവരുമെന്ന് തോന്നുന്നു

kaalidaasan said...

ഗീത,

കഥ നന്നായിട്ടുണ്ട്. ഇതില്‍ പറഞ്ഞ കാര്യങ്ങളൊക്കെ ജയലളിതക്കും മറ്റ് രാഷ്ട്രീയ നേതക്കള്‍ക്കും ഭൂരിഭാഗം തമിഴര്‍ക്കും അറിയാം.

സുപ്രീം  കോടതി ജഡ്ജിമാര്‍ ഗീത സൂചിപ്പിച്ചതുപോലെ തന്നെയാണ്. അവരില്‍ നിന്നും കേരളത്തിനു നീതി ലഭിക്കാഅന്‍ പ്രയാസമാണെന്നാണെന്റെ പക്ഷം. കേന്ദ്ര സര്‍ക്കാരിനേ ഇതില്‍ ഫലപ്രദമായ രീതിയി ഇടപെടാന്‍ ആകൂ.

Echmukutty said...

കഥ ഉഷാറായി. ഇനിയും വരട്ടെ ഇങ്ങനെ..
അഭിനന്ദനങ്ങൾ.

Sukanya said...

കഥയിലൂടെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. തമിഴ്‌ എഴുതാന്‍ സഹായിച്ച മോള്‍ക്ക്‌ അഭിനന്ദനങ്ങള്‍.
സാധാരണക്കാര്‍ക്കിടയിലുള്ള ആശങ്കള്‍ തീര്‍ക്കാന്‍ പെന്നി സായിപ്പിനെ തന്നെ കൂട്ടി അല്ലെ? സങ്കല്‍പം നന്നായി. മുല്ലപെരിയാര്‍ വിഷയത്തില്‍ നന്നായി എഴുതി പ്രതികരിച്ചു.
ഇന്ത കഥൈ അമ്മാവുക്ക് എപ്പടി തെരിയപ്പെടുത്തലാം?

രാജീവ്‌ .എ . കുറുപ്പ് said...

ഗീതേച്ചി, അവസരോചിതമായ പോസ്റ്റ്‌. പശ്ചാത്തലം ആണ് അതി ഗംഭീരം ആയതു. വേണ്ടപെട്ട അധികാരികള്‍ ഇതെങ്കിലും ഒന്ന് വായിച്ചാല്‍ മതിയായിരുന്നു. ലക്ഷകണക്കിന് ജീവന്‍ ഇട്ടു ഇങ്ങനെ പന്താടുന്നത് കാണുമ്പോള്‍ അമര്‍ഷം അല്ല വേദനയാണ് തോന്നുന്നത്.

പെന്നി സായിപ്പുമായി തലൈവിയെ പോയി കണ്ടാലോ എന്നൊരു ആലോചന.

വീകെ said...

കഥ കൊള്ളാം ഗീതേച്ചി.
പക്ഷെ, ഞാൻ പിടിച്ച മുയലിന് നാലു കൊമ്പെന്ന മട്ടിൽ നിൽക്കുന്നവന്റടുത്ത് ഇതൊന്നും വിലപ്പോവില്ല.

ജയരാജ്‌മുരുക്കുംപുഴ said...

HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL.............

Gopakumar V S (ഗോപന്‍ ) said...

ഗീതേച്ചീ... സൂപ്പർ, സൂപ്പർ... ഇത് കാണാൻ വൈകി... ഞാനിതിന്റെ പകർപ്പ് എന്റെ കൂട്ടികാർക്കെല്ലാം എടുത്തു കൊടുത്തു...

ഗീത said...

മനോ, ആദ്യസന്ദർശനത്തിന് നന്ദി. അത് മാറ്റി അപ്പോൾ തന്നെ. :)
റാംജി, ശരിയാണ്, നിഷ്പക്ഷമായി കാര്യങ്ങൾ കാണുന്നവർ ഇല്ലാത്തതു തന്നെയാണ് കുഴപ്പം.
യാത്രികൻ, സന്തോഷം വായിച്ചതിൽ.
രമേശ്, ആമാ ആമാ മുരുഹൻ താനേ തുണൈ. :)
ലിപി, തീർച്ചയായും അങ്ങനെയായിരിക്കും.
ജോ, വളരെ സന്തോഷം .
കൊച്ചുമോൾ, ചാമിക്ക് ദൈവങ്ങൾ ആണ് പ്രധാനം.:)
റാണി, വളരെ നന്ദി.
റോസാപ്പൂവേ, അത് മെയിൽ ചെയ്യൂ. :)
മനോജ്, ആശങ്കകളുണർത്താത്തതൊന്ന് പണിയും വരെ അത് അവിടെ കാണുമോ?
മുകിൽ, അതു തന്നെയാണ് എല്ലാവരുടേയും ആശങ്ക.
യൂസുഫ്പ, സായിപ്പന്മാർ ഓരോ ചതി ചെയ്തു വച്ചേച്ചു പോയി. അതു തന്നെ പ്രശ്നം. അവർ പോയപ്പോഴെങ്കിലും നമ്മളുണർന്നു പ്രവർത്തിച്ചതുമില്ല. ഇത്ര മനുഷ്യത്വരഹിതരായ ആളുകൾക്കാണ് നമ്മളീ സഹായം ചെയ്തുകൊടുക്കാൻ പോയതെന്ന് അറിഞ്ഞതുമില്ല.
ബിലാത്തീ, ഈ സുന്ദരഭാഷയിലെ അഭിപ്രായത്തിനും അഭിനന്ദനങ്ങൾക്കുമൊക്കെ ഹൃദയം നിറഞ്ഞ നന്ദി.
പുണ്യവാളൻ, അതു തന്നെ, നമുക്ക് കൂട്ടായി നിൽക്കണം പരിഹാരം കാണാൻ.

ഗീത said...

ശ്രീനാഥൻ, ‘അമ്മ‘ മനസ്സിലാക്കിയെങ്കിൽ എന്നു പ്രാർത്ഥിക്കാം.
ഉഷസ്സേ, ഒരു പരിഹാരമുണ്ടാക്കാൻ എല്ലാവഴികളിലൂടേയും ശ്രമിച്ചു നോക്കാം. അണ്ണാറക്കണ്ണനും തന്നാലായത്.
തങ്കപ്പൻ, പെന്നി സായ്പ്പ് ഇറങ്ങി വന്ന് പറഞാലെങ്കിലും കേൾക്കുമോ എന്തോ?
ഖാദൂ, ആ ആശംസക്ക് നന്ദി.
ഇലഞ്ഞിപ്പൂക്കൾ, അതു തന്നെ എല്ലാ മലയാളികളും ആഗ്രഹിക്കുന്നു.
ലീല ടീച്ചർ, അങ്ങനെ എന്തെങ്കിലും മിറക്കിൾ സംഭവിച്ചാലേ പറ്റൂ അല്ലേ?
കാളിദാസൻ, ഏതു വിധത്തിലായാലും വാശിയും വൈരാഗ്യവും വിട്ട് ഇതിന് ഒരു പരിഹാരം കണ്ടുപിടിച്ചാൽ മതിയായിരുന്നു.
എച്മൂ, തമിഴ് അറിയാവുന്ന മലയാളിയല്ലേ? അമ്മാവെ പറഞ്ഞു മനസ്സിലാക്കൂ.
സുകന്യ, ഇന്ത കഥ മുഴുവനും ഇംഗ്ലീഷിലേക്കോ തമിഴിലേക്കോ ട്രാൻസ്ലേറ്റ് ചെയ്ത് അയക്കൂ.
രാജീവ്, വേദനയും വെപ്രാളവുമാണ് തോന്നുന്നത്. തീർച്ചയായും പോയി കാണൂ.
വി.കെ, പറഞ്ഞതുപോലെ ആ ധാർഷ്ട്യമാണ് പ്രശ്നം.
ജയരാജ്, തിരിച്ചും ആശംസകൾ.
ഗോപകുമാർ, വളരെ വളരെ സന്തോഷം കൂട്ടുകാർക്കും കൂടി കാണിച്ചു കൊടുത്തതിൽ.