tag:blogger.com,1999:blog-46519786612481308752023-11-16T11:24:53.492+04:00കഥകഥ പൈങ്കിളിഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.comBlogger23125tag:blogger.com,1999:blog-4651978661248130875.post-73126460282121749502011-12-26T23:32:00.006+04:002012-02-03T21:19:20.270+04:00നോമോഫോബിയ<span style="COLOR: rgb(51,153,153); FONT-WEIGHT: boldfont-size:180%;" >ഡോ.</span><span style="COLOR: rgb(51,153,153)"> പ്രകാശും ഭാര്യ മീരയും വല്ലാതെ ഭയന്നു. മോൾ എന്താണിങ്ങനെ? ആദ്യചാൻസിൽ തന്നെ എൻട്രൻസ് എക്സാം എന്ന കടമ്പ കടന്ന് ഇഷ്ടമുള്ള ബ്രാഞ്ച് തന്നെ എടുത്ത് ബി. ടെക്കിന് പഠിക്കുന്ന മിടുക്കിയാണ് മോൾ. ഇപ്പോൾ ഏഴാം സെമസ്റ്റർ ആയിരിക്കുന്നു. എഞ്ചിനീയറിങ്ങിനും ഇതുവരെയുള്ള പരീക്ഷകൾക്കൊക്കെ നല്ല മാർക്ക് വാങ്ങിയാണ് അവൾ പാസ്സായിരിക്കുന്നത്. ഫൈനൽ എക്സാമിന് ഡിസ്റ്റിങ്ഷൻ ഉറപ്പാകത്തക്കവണ്ണം തന്നെ.</span><br /><br /><span style="COLOR: rgb(51,153,153)">ആ മോൾ ഈയിടെയായിട്ട് എന്തേ ഇങ്ങനെ? നാലഞ്ചാഴ്ചയായി അവൾക്ക് വല്ലാത്തൊരു മാറ്റം. എത്ര ആലോചിച്ചിട്ടും അതിന്റെ കാരണം കണ്ടെത്താനാകുന്നില്ല ഡോ.പ്രകാശിനും മീരയ്ക്കും. അവൾക്ക് എന്തെങ്കിലും അല്ലലോ അലട്ടോ ഉണ്ടാകാനുള്ള കാരണങ്ങളൊന്നും അവർ നോക്കിയിട്ട് കാണുന്നുമില്ല. പിന്നെ? </span><br /><br /><span style="COLOR: rgb(51,153,153)">എന്താണവൾക്ക്? ഒരു ഭയാശങ്കയോ പരിഭ്രാന്തിയോ ഉള്ളതു പോലെ. അവൾ അസ്വസ്ഥയാണെന്നുള്ളതിന് യാതൊരു സംശയവുമില്ല. എന്താണ് അവളെ ഇങ്ങനെ മാനസികമായ സമ്മർദ്ദത്തിലേയ്ക്ക് തള്ളിയിട്ടത്? </span><br /><br /><span style="COLOR: rgb(51,153,153)">മീര മകളുടെ ഈ പ്രകൃതമാറ്റം കണ്ടുതുടങ്ങിയപ്പോൾ തന്നെ അതേ പറ്റി അന്വേഷിച്ചു. എല്ലാം നിഷേധിച്ചതല്ലാതെ എന്തെങ്കിലും വിഷമമുള്ളതായി അവൾ സമ്മതിച്ചില്ല. ചുഴിഞ്ഞു ചോദിച്ചു നോക്കി. എന്നിട്ടും ഒന്നും പിടിച്ചെടുക്കാനായില്ല. എല്ലാം അമ്മയുടെ തോന്നലാണത്രേ.</span><br /><br /><span style="COLOR: rgb(51,153,153)">മീരയ്ക്ക് അതു കേട്ടപ്പോൾ ദേഷ്യമാണ് തോന്നിയത്. പത്തൊൻപതു വർഷങ്ങളായി പോറ്റി വളർത്തുന്ന തനിക്ക് അവളിൽ വരുന്ന മാറ്റങ്ങൾ കണ്ടാൽ മനസ്സിലാകാത്തതാണോ? തോന്നലാണു പോലും ! ശാരീരികമായ എന്തെങ്കിലും അസ്വസ്ഥതകളാണോ? അതാണെങ്കിൽ ഡോക്ടറായ അച്ഛനോട് തന്നെ പറഞ്ഞ് പരിഹാരം കാണാമല്ലോ. ഇനി ചെറുപ്പക്കാരിയായ മകൾക്ക് അച്ഛനോട് നേരിട്ട് പറയാൻ വയ്യാത്തതെങ്കിലുമാണെങ്കിൽ അമ്മയോടത് പറയണം. പക്ഷേ അവൾ ഒരുവിധമായ ആവലാതികളോ വിഷമതകളോ ഒന്നും തന്നെ ഇരുവരോടും പറഞ്ഞില്ല. പോരെങ്കിൽ ഇപ്പോൾ അവളുടെ അസ്വസ്ഥതയുടെ കാര്യമന്വേഷിച്ച് എന്തെങ്കിലും മിണ്ടിപ്പോയാൽ അവൾ ദേഷ്യപ്പെടാനും തുടങ്ങിയിരിക്കുന്നു. </span><br /><br /><span style="COLOR: rgb(51,153,153)">കീർത്തിയുടെ അടുത്ത കൂട്ടുകാരാണ് ശ്രീനന്ദനയും രോഷ്നിയും രഹനയും. അവരോരോരുത്തരോടായി മീര ഫോണിൽ വിളിച്ചു ചോദിച്ചു. അവർക്കും കീർത്തിയിൽ വന്ന ഭാവമാറ്റത്തെ പറ്റി അറിവുണ്ടായിരുന്നെങ്കിലും അതിന്റെ കാരണത്തെ പറ്റി ഒന്നും അറിയില്ലായിരുന്നു. അവസാനം ശ്രീനന്ദന മീരയോടൊരു ചോദ്യം ചോദിച്ചു</span><br /><span style="COLOR: rgb(51,153,153)">‘ആന്റീ, കീർത്തിക്ക് ഇഷ്ടമില്ലാത്ത വല്ല പ്രൊപ്പോസലുകൾക്കും ആന്റി നിർബന്ധിച്ചോ? ’</span><br /><span style="COLOR: rgb(51,153,153)">‘ഹേയ്, അങ്ങനെ യാതൊന്നുമില്ല’</span><br /><span style="COLOR: rgb(51,153,153)"></span><br /><span style="COLOR: rgb(51,153,153)">അവളുടെ അച്ഛന്റെ അഭിപ്രായമനുസരിച്ച് 24 വയസ്സൊക്കെ ആയശേഷം മതിയത്രേ കല്യാണം. ആ പ്രായത്തിലൊക്കെയേ കുടുംബജീവിതത്തിനു വേണ്ട മാനസീക പക്വത വരുകയുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തനിക്കതിൽ പ്രതിഷേധമുണ്ടെങ്കിലും അച്ഛനും മോളും ഒരേ അഭിപ്രായത്തിൽ പിടിച്ചു നിൽക്കുന്നതു കൊണ്ട് ഇതുവരെ വിവാഹമെന്ന ആശയമേ എടുത്തിട്ടിട്ടില്ല.</span><br /><br /><span style="COLOR: rgb(51,153,153)">ശ്രീനന്ദനയുടെ ആ ചോദ്യത്തെ കുറിച്ച് ആലോചിച്ചപ്പോൾ പെട്ടെന്നാണ് മീരയുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നിയത്.</span><br /><br /><span style="COLOR: rgb(51,153,153)">‘മോളേ ശ്രീ, നീയെന്തേ അങ്ങനെ ചോദിച്ചത്? അവൾക്കിനി വല്ല അഫയറും?’</span><br /><br /><span style="COLOR: rgb(51,153,153)">‘ഹേയ്, ഹേയ് അതൊന്നുമില്ല ആന്റീ. ഞാൻ രഹനയുടെ കാര്യം വച്ച് ചോദിച്ചതാ. രഹനയുടെ വീട്ടിൽ പ്രൊപ്പോസലുകളുടെ ഒരു ബഹളമാ. ലാസ്റ്റ് എക്സാമും കൂടി കഴിഞ്ഞേ കല്യാണത്തെ കുറിച്ച് ചിന്തിക്കൂ എന്ന് എത്ര തവണ പറഞ്ഞാലും അവളുടെ വീട്ടുകാർ വരുന്ന ഒരാലോചനപോലും വിടാതെ അവളെ ചെറുക്കൻ വീട്ടുകാരുടെ മുന്നിൽ ചമയിച്ചു നിർത്തും. അതവൾക്ക് തീരെ ഇഷ്ടമല്ല. അങ്ങനെ ഒരു സംഭവം നടന്നുകഴിഞ്ഞാൽ പിന്നെ കുറേ ദിവസത്തേക്ക് കക്ഷിക്ക് വലിയ മൂഡ് ഔട്ടാ. ഇനി അതുപോലെ വല്ല സംഭവവുമാണോന്ന് അന്വേഷിച്ചെന്നേയുള്ളൂ. കീർത്തിക്ക് അങ്ങനെയൊരു അഫയർ ഉണ്ടെങ്കിൽ അതു ഞങ്ങളല്ലേ ആന്റീ ആദ്യമറിയുക? ’ </span><br /><br /><span style="COLOR: rgb(51,153,153)">മീരയ്ക്ക് സമാധാനമായി. പക്ഷേ അടുത്തനിമിഷം തന്നെ ആ സമാധാനം നഷ്ടപ്പെടുകയും ചെയ്തു. കാരണം, വീണ്ടും ഇരുട്ടിൽ തപ്പേണ്ടി വന്നിരിക്കയാണല്ലോ.</span><br /><br /><span style="COLOR: rgb(51,153,153)">മകളുടെ വിഷമദിനങ്ങൾ മീരയ്ക്ക് കൃത്യമായി അറിയാം. ആ സമയമടുത്തപ്പോൾ മീര മകളെ അവളറിയാതെ സസൂക്ഷമം നിരീക്ഷിച്ചു. പ്രീമെൻസ്ട്രുവൽ ഡിപ്രഷൻ വല്ലതുമാണോ? എങ്കിൽ തന്നെ അത് രണ്ടാഴ്ച മുമ്പൊക്കെ വരുമോ? ഭർത്താവിനോട് തന്നെ ചോദിച്ച് സംശയ നിവൃത്തി വരുത്തി. വളരെ അപൂർവ്വമായി അങ്ങനെ വരാമത്രേ.</span><br /><br /><span style="COLOR: rgb(51,153,153)">ആ ദിനങ്ങൾ എന്നത്തേയും പോലെ പ്രശ്നരഹിതമായി കടന്നു പോയി. പക്ഷേ അതു കഴിഞ്ഞിട്ടും മകൾക്ക് വന്ന മാറ്റത്തിന് പ്രത്യേകിച്ചൊരു കുറവും കണ്ടില്ല. ശാരീരികമായി മകൾ ആരോഗ്യവതിയാണെന്ന് ഡോക്ടറായ അച്ഛന്റെ കണ്ണുകൾക്ക് ബോദ്ധ്യപ്പെട്ടിരുന്നു. അപ്പോൾ പിന്നെ? </span><br /><br /><span style="COLOR: rgb(51,153,153)">*** *** ***</span><br /><br /><span style="COLOR: rgb(51,153,153)">കോളേജ് വിട്ടു വന്നപ്പോൾ വീട്ടിൽ വന്നിരിക്കുന്ന അതിഥികളെ കണ്ട് കീർത്തിക്ക് വല്ലാത്ത സന്തോഷം തോന്നി. സുധാകരൻ അങ്കിളും ഭവാനി ആന്റിയും. അച്ഛന്റെ അടുത്ത കൂട്ടുകാരനാണ് കാർഡിയോളജിസ്റ്റായ ഡോ. സുധാകരൻ. ഭവാനി ആന്റി കീർത്തിക്ക് കൂട്ടുകാരിയും. </span><br /><br /><span style="COLOR: rgb(51,153,153)">കീർത്തി നിറഞ്ഞ ചിരിയോടെ ആന്റിയെ കെട്ടിപ്പിടിച്ചു. </span><br /><span style="COLOR: rgb(51,153,153)">‘ ഹായ് ഇതാര് എന്റെ ഭവാനിക്കുട്ടിയോ? എപ്പോ ലാന്റ് ചെയ്തു? ഹേയ് ക്രൂവൽ ഹാർട്ട്ബ്രേക്കർ, ഹൌ മെനി ഹാർട്സ് യു ബ്രോക്ക് ലാസ്റ്റ് മന്ത്? ആന്റീ അപ്പടി മുഷിഞ്ഞിരിക്കയാ. ഞാൻ പോയി പെട്ടെന്ന് മേൽകഴുകി വരാമേ. അമ്മേ ചായ എടുത്തു വയ്ക്കണേ.’</span><br /><br /><span style="COLOR: rgb(51,153,153)">കീർത്തിയുടെ ഉത്സാഹവും സംസാരവും കേട്ട് എല്ലാവരും ചിരിച്ചു. </span><span style="COLOR: rgb(51,153,153)">ഹാർട്ട് സർജറി നടത്തുന്നതിനാൽ തന്നെ ഹാർട്ട് ബ്രേക്കർ എന്ന് അവൾ വിളിക്കുന്നത് നന്നേ ആസ്വദിക്കാറുണ്ട് ഡോ. സുധാകരൻ.</span><br /><br /><span style="COLOR: rgb(51,153,153)">പക്ഷേ മീര മാത്രം അന്തിച്ചു. അപ്പോൾ ഇന്നലെ വരെ, അല്ല ഇന്നു രാവിലെ കോളേജിൽ പോകുന്നതു വരെയുള്ള അവളുടെ രീതി?</span><br /><span style="COLOR: rgb(51,153,153)"><br />ഇനി അവൾ പറയുമ്പോലെ തന്റെ തോന്നൽ തന്നെയാണോ? ഭവാനിയെ വിളിച്ചു വരുത്തിയത് വെറുതേയായോ? ശ്ശെ, എന്നാൽ പ്രകാശേട്ടനും തനിക്ക് തോന്നിയതു പോലെ തന്നെ തോന്നിയതോ? </span><br /><br /><span style="COLOR: rgb(51,153,153)">മീരയുടെ മനസ്സ് വായിച്ചതുപോലെ ഭവാനി പറഞ്ഞു</span><br /><span style="COLOR: rgb(51,153,153)"><br />‘ഏയ് പേടിക്കാനുള്ളതൊന്നുമില്ലെന്നേ’</span><br /><span style="COLOR: rgb(51,153,153)">‘അപ്പോൾ എന്തോ ഉള്ളതായി ഭവാനിക്കും തോന്നി അല്ലേ?’</span><br /><span style="COLOR: rgb(51,153,153)">‘എന്തായാലും നമുക്ക് കണ്ടുപിടിക്കാം. എന്തിനും പോംവഴിയുമുണ്ട് ഇക്കാലത്ത്.’</span><br /><span style="COLOR: rgb(51,153,153)">‘ഞാൻ ചായ ഉണ്ടാക്കി കൊണ്ടു വരാം.’</span><br /><br /><span style="COLOR: rgb(51,153,153)">മീര അടുക്കളയിലേക്ക് പോയി.</span><br /><br /><span style="COLOR: rgb(51,153,153)">സുധാകരനും ഭവാനിയും പത്തൻപതു കിലോമീറ്റർ അകലെയുള്ളൊരു സിറ്റിയിലാണ് താമസം. അവിടത്തെ പ്രശസ്തമായൊരു ഹോസ്പിറ്റലിൽ ഡോ. സുധാകരൻ വർക്ക് ചെയ്യുന്നു. ഭവാനി വിദഗ്ദ്ധയായ ഒരു സൈക്കോളജിസ്റ്റാണ്. സ്വന്തമായൊരു ക്ലിനിക്കിട്ട് കൺസൽട്ടിങ്ങ് നടത്തുന്നു. മനസ്സ് വായിക്കുന്നതിൽ മിടുക്കിയാണവർ. ആ കഴിവു കൊണ്ടു തന്നെ ഓരോ പ്രായത്തിലുമുള്ളവരോട് ഇടപെടുമ്പോൾ അവരുടെ പ്രായക്കാരിയാവും അവർ. കീർത്തിയോട് സംസാരിക്കുമ്പോൾ ഭവാനി ഒരു റ്റീനേജർ ആകും. ആ രീതിയാണ് കീർത്തിയെ ഭവാനിയോട് വളരെയധികം അടുപ്പിച്ചത്. അമ്മയോടുള്ളതിനേക്കാളും സ്വാതന്ത്ര്യം അവൾ ഭവാനി ആന്റിയോട് കാണിക്കാറുണ്ട്. എന്തും മനസ്സു തുറന്നു പറഞ്ഞും തല്ലുകൂടിയും ഇക്കിളിയിട്ടുമൊക്കെ അവർ കൂട്ടുകാരാവും. </span><br /><br /><span style="COLOR: rgb(51,153,153)">സുധാകരൻ ഭവാനി ദമ്പതിമാരുടെ ഏകമകൻ സ്റ്റേറ്റ്സിൽ ഉപരി പഠനത്തിനു പോയിരിക്കയാണ്. വളരെ തിരക്കാർന്നൊരു ജീവിതമാണ് അവരുടേത്. രണ്ടുമൂന്നു മാസം കൂടുമ്പോൾ മടുപ്പിക്കുന്ന ആ തിരക്കിൽ നിന്നൊക്കെ ഒന്നകന്ന് കഴിയാൻ അവർ കൊതിക്കും. അപ്പോഴൊക്കെ മൂന്നുനാലു ദിവസത്തേക്ക് ഒരു യാത്ര പോവുകയാണ് അവരുടെ പതിവ്. ഈ പട്ടണത്തിൽ വന്നാൽ അവർ ഡോ. പ്രകാശിന്റെ വീട്ടിലാണ് തങ്ങുക. ഠൌണിൽ കറങ്ങുക, തൊട്ടടുത്തുള്ള ഏതെങ്കിലും വിനോദകേന്ദ്രങ്ങളിലേക്ക് പോവുക ഇതൊക്കെയാവും അവരുടെ പരിപാടികൾ. അവധി ദിനങ്ങളാണെങ്കിൽ കീർത്തിയും അവരോടൊപ്പം കൂടും. ചിലപ്പോൾ ഇരു കുടുംബങ്ങളും ചേർന്ന് പോകും.</span><br /><br /><span style="COLOR: rgb(51,153,153)">ഇതും അത്തരമൊരു സന്ദർശനമെന്നേ കീർത്തി കരുതിയുള്ളൂ. പക്ഷേ ഇത്തവണ പ്രകാശും മീരയും അവരെ വിളിച്ചു വരുത്തിയതാണ്. </span><br /><br /><span style="COLOR: rgb(51,153,153)">*** *** ***</span><br /><br /><span style="COLOR: rgb(51,153,153)">പിറ്റേന്ന് ശനിയാഴ്ച. പതിവുപോലെ കീർത്തിയും അവരോടൊപ്പം കൂടി ഠൌണിൽ കറങ്ങാൻ. കീർത്തിയുടേയും ഭവാനിയുടേയും ഇഷ്ടസങ്കേതമായ ഷോപ്പിങ് മാളിൽ അവരെ ഡ്രോപ് ചെയ്തിട്ട് ഡോ. സുധാകരൻ മറ്റൊരു സുഹൃത്തിനെ കാണാൻ പോയി.</span><br /><br /><span style="COLOR: rgb(51,153,153)">ഒരു പകൽ മുഴുവൻ ഭവാനി ആന്റിയെ തന്നോടൊപ്പം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു കീർത്തി. മാളിലെ സർവ്വഷോപ്പുകളിലും കയറിയിറങ്ങി, വേണ്ടതും വേണ്ടാത്തതുമൊക്കെ വാങ്ങിച്ചു കൂട്ടി. അക്കാര്യത്തിൽ ഭവാനി ആന്റിയും കീർത്തിയ്ക്കൊപ്പം തന്നെ. ഐസ്ക്രീം പാർലറിൽ കയറി പുതിയ തരം ഫലൂഡ ആസ്വദിച്ചു. ലഞ്ചിന് ഏറ്റവും മുന്തിയ ഹോട്ടലിൽ തന്നെ കയറി. വെയിൽ മങ്ങിയപ്പോൾ പാർക്കിലും ബീച്ചിലും കറങ്ങി. സന്ധ്യാംബരത്തിൽ മെല്ലെ കാളിമ പടരാൻ തുടങ്ങിയപ്പോഴാണ് വീട്ടിലേക്ക് മടങ്ങിയത്. അമ്മയുടെ കൂടെയാണെങ്കിൽ ഒരു ഒഴിവുദിനം ഇത്രയും ആസ്വദിക്കാൻ പറ്റില്ലെന്നാണ് കീർത്തിയുടെ പക്ഷം. ഇടയ്ക്കിടയ്ക്ക് അമ്മയുടെ വക ശാസനകളും ശകാരങ്ങളും വരും. </span><br /><br /><span style="COLOR: rgb(51,153,153)">അടുത്ത ദിവസം ഞായറാഴ്ച. ഇരുകുടുംബങ്ങളും ചേർന്ന് പത്തിരുപത് കിലോമീറ്റർ അകലെയുള്ളൊരു ടൂറിസ്റ്റ് കേന്ദ്രത്തിലേക്കായിരുന്നു അന്നത്തെ യാത്ര. മലമടക്കുകളും വെള്ളച്ചാട്ടങ്ങളുമായി പ്രകൃതിഭംഗി വഴിഞ്ഞൊഴുകുന്നൊരു കാനനപ്രാന്തം. </span><br /><br /><span style="COLOR: rgb(51,153,153)">അധികസമയവും ഭവാനിയും കീർത്തിയും മറ്റുള്ളവരിൽ നിന്ന് ഒട്ടകന്ന് ആണ് നടന്നിരുന്നത്, അവരുടേതായ ഒരു ലോകത്ത് സല്ലപിച്ചുകൊണ്ട്. </span><br /><br /><span style="COLOR: rgb(51,153,153)">*** *** ***</span><br /><br /><span style="COLOR: rgb(51,153,153)">തിങ്കളാഴ്ച രാവിലെ കോളേജിലേക്ക് ഇറങ്ങിയ കീർത്തി ഉത്സാഹവതിയായിരുന്നു. ഭവാനിയാന്റിയും സുധാകരൻ അങ്കിളും ഇന്നു മടങ്ങിപ്പോകും എന്നൊരു വിഷമം അവൾക്കുണ്ടായിരുന്നെങ്കിലും.</span><br /><br /><span style="COLOR: rgb(51,153,153)">‘ദേ അടുത്ത സെക്കന്റ് സാറ്റർഡേ രാവിലെ ഇങ്ങെത്തിയേക്കണം. ഇല്ലെങ്കിൽ രണ്ടിനേം ഞാൻ വച്ചേക്കത്തില്ല, ങ്ഹാ ’</span><br /><br /><span style="COLOR: rgb(51,153,153)">കീർത്തി പടിയിറങ്ങിക്കൊണ്ട് പറഞ്ഞു.</span><br /><br /><span style="COLOR: rgb(51,153,153)">‘ഹോ ഇവൾക്ക് ഒരു ബഹുമാനവുമില്ലല്ലോ’ </span><br /><span style="COLOR: rgb(51,153,153)"><br />മീര പരിതപിച്ചു.</span><br /><span style="COLOR: rgb(51,153,153)"><br />കീർത്തി ഭവാനിയാന്റിയെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തിട്ട് കൈവീശിക്കാണിച്ച് റോഡിലേയ്ക്കിറങ്ങി.</span><br /><br /><span style="COLOR: rgb(51,153,153)">കീർത്തി പോയിക്കഴിഞ്ഞ് എല്ലാവരും ഒത്തുകൂടി. </span><br /><br /><span style="COLOR: rgb(51,153,153)">‘എന്താണവളുടെ പ്രശ്നം?‘ ഡോ. പ്രകാശ് ഭവാനിയോടായി ചോദിച്ചു. </span><br /><span style="COLOR: rgb(51,153,153)"><br />ഭവാനി ചിരിച്ചു. </span><br /><span style="COLOR: rgb(51,153,153)"><br />‘നോമോഫോബിയ’</span><br /><span style="COLOR: rgb(51,153,153)"><br />‘നോമോഫോബിയയോ? അതെന്താണ്?’ </span><br /><br /><span style="COLOR: rgb(51,153,153)">ഡോ. പ്രകാശ് അന്തം വിട്ടു. താൻ ഇതുവരെ കേട്ടിട്ടില്ലാത്തൊരു ഫോബിയയോ? </span><br /><br /><span style="COLOR: rgb(51,153,153)">‘നോമോഫോബിയ മീൻസ് നോ മൊബൈൽ ഫോബിയ’ ഭവാനി വീണ്ടും ചിരിച്ചു. </span><br /><br /><span style="COLOR: rgb(51,153,153)">പ്രകാശും സുധാകരനും അതുകേട്ട് കൂടെ ചിരിക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിലായി. മീരയാണെങ്കിൽ ആകെ ടെൻഷനിലും.</span><br /><br /><span style="COLOR: rgb(51,153,153)">കീർത്തിയുടെ മൊബൈൽ ഫോൺ രണ്ടുമാസം മുൻപ് നഷ്ടപ്പെട്ടിരുന്നു. പുതിയതൊന്നു വാങ്ങാതിരുന്നത്, പ്രകാശിന്റെ ജ്യേഷ്ഠന്റെ മകൻ കിരൺ അടുത്തമാസം സ്റ്റേറ്റ്സിൽ നിന്നു വരുമ്പോൾ അവൾക്കായി ബ്ലാക്ക്ബെറിയുടെ ലേറ്റസ്റ്റ് മോഡൽ മൊബൈൽ ഒന്നു കൊണ്ടുവരുന്നുണ്ട് എന്നു കേട്ടതുകൊണ്ടാണ്. </span><span style="COLOR: rgb(51,153,153)">പിന്നെ ഒന്നു രണ്ടു മാസം മൊബൈൽ ഇല്ലെന്നു വച്ച് വിശേഷിച്ചൊന്നും സംഭവിക്കാനില്ലല്ലോ.</span><br /><br /><span style="COLOR: rgb(51,153,153)">എല്ലാവരും ഭവാനിയുടെ മുഖത്തേക്ക് ഉറ്റുനോക്കിയിരുന്നു. ഭവാനി ചിരി കളഞ്ഞു പറഞ്ഞു തുടങ്ങി. </span><br /><br /><span style="COLOR: rgb(51,153,153)">‘ വേർപെടുത്താനാവാത്ത ഒരു ശരീരാവയവം പോലെ മൊബൈൽ ഫോണുകളെ കൊണ്ടുനടക്കുന്നവർക്ക് അതു നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന ഒരവസ്ഥയാണത്. ആധുനിക കാലത്തിന്റെ സംഭാവന. മൊബൈൽ ഫോൺ യൂസേർസിൽ ഒരു അൻപതു ശതമാനം പേരെങ്കിലും ഒരവസരത്തിൽ അല്ലെങ്കിൽ മറ്റൊരവസരത്തിൽ ഈ ഫോബിയക്ക് ഇരയാകാറുണ്ട് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. അനാവശ്യമായ ഭയാശങ്ക, പരിഭ്രാന്തി, മാനസികമായ സമ്മർദ്ദം - ഇതൊക്കെയാണ് ഈ ആധുനിക രോഗത്തിന്റെ ലക്ഷണങ്ങൾ. ഇതൊക്കെ തന്നെയല്ലേ കീർത്തിക്കും ഉള്ളതായി പ്രകാശേട്ടനു തോന്നിയത് ’ </span><br /><br /><span style="COLOR: rgb(51,153,153)">ഭവാനി തുടർന്നു</span><br /><br /><span style="COLOR: rgb(51,153,153)">‘ മിനഞ്ഞാന്ന് ഞാൻ കീർത്തിയോട് കോളേജിലെ ഒരു കാര്യം അന്വേഷിച്ചിട്ട് തിങ്കളാഴ്ച ഉച്ചക്ക് എന്നെ വിളിച്ച് പറയണമെന്നു പറഞ്ഞു. അതുകേട്ടതും അവളുടെ മുഖം മങ്ങി. അതുവരെയുണ്ടായിരുന്ന പ്രസരിപ്പെല്ലാം പോയി. “ ആന്റിയെ ഉച്ചക്ക് വിളിച്ചുപറയാൻ ഇപ്പോൾ എന്റെ കയ്യിൽ മൊബൈൽ ഇല്ല ആന്റീ ”</span> <span style="COLOR: rgb(51,153,153)">കടുത്ത ദു:ഖത്തോടെയാണവൾ ഇത്രയും പറഞ്ഞത്. മൊബൈൽ നഷ്ടപ്പെട്ടതെങ്ങനെയെന്ന് അവൾക്ക് ഒരു രൂപവുമില്ല. അവൾ തന്നെ അത് വല്ലയിടത്തും മറന്നു വച്ചതാണോ അതോ ആരെങ്കിലും കട്ടെടുത്തതാണോ എന്ന് അവൾക്ക് നിശ്ചയമില്ല. അതിൽ അവൾ വിലപ്പെട്ടതെന്നു കരുതുന്ന വല്ല രേഖകളോ മെസ്സേജുകളോ മറ്റോ സ്റ്റോറു ചെയ്തിരുന്നോ എന്ന് ചോദിച്ചപ്പോൾ കൂട്ടുകാരുടെ നമ്പറുകൾ തന്നെ വിലപ്പെട്ട രേഖകൾ എന്ന് ഉത്തരം. ബോറുക്ലാസ്സുകളിൽ ഇരിക്കുമ്പോൾ ഗെയിം കളിക്കുക, സൈലന്റ് മോഡിൽ ഇട്ടിട്ട് ക്ലാസ്സിലെ തന്നെ കൂട്ടുകാർക്ക് മെസ്സേജുകൾ അയച്ചു രസിക്കുക ഇതൊക്കെയായിരുന്നത്രേ കലാപരിപാടികൾ. അതൊക്കെ പൊടുന്നനേ നിലച്ചപ്പോൾ ഉള്ള ഒരു മാനസീക പ്രയാസം. പേടിക്കണ്ട, ഞാനവൾക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തിട്ടുണ്ട്. കിരൺ ബ്ലാക്ക്ബെറി കൊണ്ട് വരുന്ന കാര്യം കീർത്തിപറഞ്ഞു. അത് കാര്യങ്ങൾ ഒന്നുകൂടി എളുപ്പമാക്കിത്തീർത്തു എനിക്ക്. നഷ്ടപ്പെട്ടതിനെ ഓർത്ത് വിഷമിക്കണ്ട, കൂട്ടുകാരുടെ മുന്നിൽ പുതിയ ബ്ലാക്ക്ബെറി കാണിച്ച് ഗമയടിക്കാനൊരവസരമല്ലേ കൈവന്നിരിക്കുന്നത്, പഴയത് കളഞ്ഞില്ലായിരുന്നെങ്കിൽ അതു നടക്കുമായിരുന്നോ, എന്നൊക്കെ ചോദിച്ചപ്പോൾ അവളുടെ കണ്ണുകളിലെ തിളക്കം തിരികെ വന്നു. നമ്മൾ എത്ര തന്നെ ശ്രദ്ധിച്ചാലും ചിലപ്പോൾ നഷ്ടങ്ങൾ വന്നുപോയെന്നിരിക്കും. നഷ്ടങ്ങൾ വലുതോ ചെറുതോ ആവട്ടേ, നമുക്കത് ദു:ഖമുണ്ടാക്കും തീർച്ച. പക്ഷേ ആ ദു:ഖത്തിനങ്ങ് അടിമപ്പെട്ടുപോകരുത്. എത്ര വലിയ നഷ്ടങ്ങളായാലും അതിലൊക്കെ ഒരു പോസിറ്റീവ് ആസ്പെക്റ്റ് കണ്ടുപിടിക്കാൻ നമ്മൾ ശീലിക്കണം. നമ്മുടെ കുട്ടികളെ അതിനു പരിശീലിപ്പിക്കണം. ‘ </span><br /><br /><span style="COLOR: rgb(51,153,153)">‘മൊബൈൽ കൊണ്ടു കളഞ്ഞപ്പോൾ ഞാനവളെ കുറേ വഴക്കു പറഞ്ഞിരുന്നു. പക്ഷേ അതു കളഞ്ഞതിനെ പ്രതി അവളിങ്ങനെയൊക്കെ വിഷമിക്കുന്നുണ്ടെന്ന് എന്തെങ്കിലും ഒരു വാക്ക് മിണ്ടണ്ടേ? ’ മീര പറഞ്ഞു. </span><br /><br /><span style="COLOR: rgb(51,153,153)">‘അതെങ്ങനെ അവൾ പറയും? അവൾ തന്നറിയാതെ പ്രകടിപ്പിച്ചു പോകുന്നതല്ലേ ഈ മാറ്റങ്ങൾ? അതേ കുറിച്ച് അവൾ ബോധവതിയല്ലല്ലോ. സാരമില്ല, അവളിനി നോർമ്മലായിക്കൊള്ളും. അല്ല നോർമ്മലായി കഴിഞ്ഞു. അടുത്ത സെക്കന്റ് സാറ്റർഡേക്കിനി രണ്ടാഴ്ചയേ ഉള്ളൂ. അന്ന് ഞങ്ങൾ വരും. ’ ഭവാനി വീണ്ടും ചിരിച്ചു. </span><br /><br /><span style="COLOR: rgb(51,153,153)">പ്രകാശിന്റേയും മീരയുടേയും മനസ്സ് തണുത്തു. ആധുനിക ഉപകരണങ്ങൾ വരുത്തി വയ്ക്കുന്ന ഓരോരോ വിനകളേ ! തങ്ങളുടെ കാലത്ത് ഇതുവല്ലതുമുണ്ടായിരുന്നോ? </span><br /><br /><span style="COLOR: rgb(51,153,153)">യാത്ര പറഞ്ഞിറങ്ങാൻ നേരം ഭവാനി മീരയുടെ ചെവിയിൽ പറഞ്ഞു. </span><br /><br /><span style="COLOR: rgb(51,153,153)">‘ അതേയ്, അടുത്ത ജൂണിൽ എന്റെ മോൻ വരുന്നുണ്ട്. അന്ന് ഞാൻ കീർത്തിയെ എന്റെ വീട്ടിലേക്കങ്ങ് കൊണ്ടുപോകും. തടസ്സമൊന്നും പറഞ്ഞേക്കല്ല് രണ്ടുപേരും’</span><br /><span style="COLOR: rgb(51,153,153)"></span><br /><span style="COLOR: rgb(51,153,153)">മീരയെ നോക്കി കണ്ണിറുക്കി കാട്ടി ഭവാനി കാറിൽ കയറി. </span><br /><br /><span style="COLOR: rgb(51,153,153)">സന്തോഷത്തിന്റെ ഒരു നറുനുര ഉള്ളിൽ പതഞ്ഞുയരുന്നത് മീര അറിഞ്ഞു. 24 വയസ്സ് എന്ന വ്യവസ്ഥയിൽ കടിച്ചുതൂങ്ങി കിടക്കില്ല അച്ഛനും മോളും ഈ കേസിൽ എന്ന് മീരയ്ക്ക് നല്ല ഉറപ്പുണ്ടായിരുന്നു. </span><br /><span style="COLOR: rgb(51,153,153)">-------------------------------------------------------------------------</span><br /><span style="COLOR: rgb(51,153,153)"></span><br />കെ.സി.ഗീത.ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.com39tag:blogger.com,1999:blog-4651978661248130875.post-37351428246161465972011-12-08T19:45:00.017+04:002011-12-24T19:58:55.225+04:00ഡാം പ്രോബ്ലം സോൾവ്ഡ്.......<span style="font-weight: bold;font-size:180%;" >വെ</span>ള്ളൈച്ചാമി വീട്ടിനകത്ത് നിന്ന് പുറത്തേയ്ക്കിറങ്ങി റോഡിലേക്ക് നോക്കി നിന്നു. നേരം സന്ധ്യ കഴിഞ്ഞ് ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. വെള്ളൈച്ചാമിയുടെ ഭാര്യ സത്യവതി ഇതുവരെ മടങ്ങി വന്നിട്ടില്ല. ഇറുത്തെടുത്ത മുല്ലപ്പൂക്കൾ അതേപടിയിരിക്കുന്നു. ചാമിക്ക് മാലകെട്ടാനറിയില്ല. അതിന് ഭാര്യതന്നെ വേണം. ‘പൊണ്ണ്’ ഉണ്ടായിരുന്നപ്പം അവളത് ചെയ്യുമായിരുന്നു. അവളെ കെട്ടിച്ചു വിട്ടശേഷം ആ ജോലി സത്യക്കാണ്.<br /><br />ചാമിക്ക്, ഇരുട്ടിയിട്ടും ഭാര്യ തിരിച്ചെത്തിയില്ലല്ലോ എന്നതിനേക്കാൾ കൂടുതൽ വേവലാതി തൃസന്ധ്യനേരത്ത് തന്നെ പടങ്ങളിൽ മാല ചാർത്തി വിളക്ക് വയ്ക്കാൻ പറ്റിയില്ലല്ലോ എന്നതായിരുന്നു . മെഴുകുതിരി തീർന്നു പോയിരുന്നു. അതുവാങ്ങാനാണ് സത്യ പോയിരിക്കുന്നത്. തൃസന്ധ്യ നേരത്ത് മുല്ലമാലകൾ ചാർത്തി പെന്നി സായിപ്പിന്റെ പടത്തിനു മുമ്പിൽ മെഴുകുതിരിയും മുരുകന്റെ മുമ്പിൽ ചെറിയ നിലവിളക്കും കത്തിക്കും. അങ്ങനെ വിളക്ക് വച്ച ശേഷമേ വീട്ടിലെ വൈദ്യുതദീപങ്ങൾ പോലും തെളിക്കൂ. വെള്ളൈച്ചാമിക്ക് ഓർമ്മവച്ച കാലം മുതലേയുള്ള ആചാരം. അപ്പനും അമ്മയും ഉള്ളകാലത്തും അവർ മരിച്ച ശേഷവും ആ ആചാരത്തിന് ഇതുവരെ മുടക്കം വരുത്തിയിട്ടില്ല. ഇന്നിപ്പോ ഇത്രയും താമസിച്ചു പോയല്ലോ. വീട്ടിനകത്തും പുറത്തും ഇരുട്ട് നല്ലവണ്ണം കനത്തിരിക്കുന്നു. വിളക്ക് കൊളുത്താത്തതിനാൽ വീട്ടിനകത്ത് ചാമി ലൈറ്റിട്ടില്ല.<br /><br />വെള്ളൈച്ചാമിയുടെ മനസ്സ് വല്ലാതെ വേവലാതി പൂണ്ടു. പെന്നി ആണ്ടവനും പളനി ആണ്ടവനും കോപിക്കുകയേ ഉള്ളൂ. ഇവളിതെവിടെ പോയി കിടക്കുന്നു. ഇനി വന്ന് മാലകെട്ടിയിട്ടൊക്കെ എപ്പോ വിളക്ക് കൊളുത്തും ആണ്ടവാ...<br /><br />ഇത്തിരി അകലത്തായുള്ള തെരുവു വിളക്കിൽ നിന്ന് നേരിയ വെളിച്ചം വീണു കിടക്കുന്ന മുറ്റത്തുകൂടി ചാമി വെരുകിനെ പോലെ നടക്കാൻ തുടങ്ങി. ഇടയ്ക്കിടെ റോഡ് വക്കിലേക്കും പോയി നോക്കും.<br />സത്യക്ക് ഇരുട്ട് പേടിയാണ്. എവിടെ പോയാലും ഇരുട്ട് വീഴും മുമ്പ് അവളിങ്ങെത്തും. പിന്നെ ഇന്നെന്തേ പറ്റിയത്?<br /><br />ചാമി പെന്നി ആണ്ടവനേയും പളനി ആണ്ടവനേയും മനസ്സുരുകി വിളിച്ചു. ഭാര്യ എത്രയും പെട്ടെന്ന് സുരക്ഷിതയായി ഇങ്ങെത്തണേ എന്നതിനേക്കാൾ വിളക്ക് വയ്ക്കാൻ വൈകുന്നതിൽ ആണ്ടവന്മാർ കോപിക്കരുതേ എന്നായിരുന്നു പ്രാർത്ഥന. അയാൾ സ്വയവും പഴിച്ചു. മുഴുവനും തീരുവോളം കാത്തിരിക്കാതെ നേരത്തേ തന്നെ മെഴുകുതിരിയും നൂൽത്തിരിയുമൊക്കെ ഉണ്ടോന്നു നോക്കി താൻ തന്നെ അതൊക്കെ വാങ്ങിച്ചു വയ്ക്കേണ്ടതായിരുന്നു. നൂൽത്തിരി ഇരിപ്പുണ്ട്. പക്ഷേ ഒരാളിനു മാത്രം വിളക്കു വയ്ക്കുന്നതെങ്ങനെ? അല്ലെങ്കിൽ തന്നെ പെന്നി സായിപ്പിനു മെഴുകുതിരി വച്ചിട്ടേ മുരുകന് വിളക്കു വയ്ക്കാറുള്ളൂ.<br /><br />പിന്നേയും ഒരു പത്തിരുപത് മിനിറ്റു കൂടിക്കഴിഞ്ഞാണ് സത്യ വിയർത്തൊലിച്ച് ഓടിക്കിതച്ചു വന്നത്. ഭാര്യയെ കണ്ടത് ആശ്വാസമായെങ്കിലും ചാമി അവളോട് ചാടിക്കയറി.<br /><br />“എന്നടി സത്തിയാ പോയി വരുവതുക്ക് ഇത്തന വിളംബം? സായംകാലം കഴിഞ്ച് എത്തന നേരമാച്ച്. മാല കെട്ടി ഇനി എപ്പോ തിരി കൊളുത്ത്റ്വേ ”<br /><br />“എന്നാ ശൊല്ലാനെന്റെ അത്താനേ. മെയിൻ റോട്ടീ മുഴുവനും പ്രമാദമാ ബഹളം. അവിടെ വണ്ടീം കാറും എല്ലാമേ തടഞ്ച് പോട്ടിറ്ക്ക്. പെരിയ ജാഥ പോകിറ്ത്”<br /><br />“അതുക്ക് എന്ന വിഷയം?”<br /><br />“അന്ത ഒരു ഡാമ് പ്രച്ചനം എന്ന് കേട്ടിരുക്കാ? അന്ത ഡാമിലെ നീര് താനേ ഇന്ത ഊരില്‍ നമ്മ കൃഷിക്ക് ഉപയോഗപ്പെടുത്തിറ്ത്. അന്ത ഡാം അങ്ങ് മലയ്ക്കപ്പറമേ ഇറുക്ക്. ഇപ്പോ അന്ത ഊര്കാര് സൊല്ല്റാങ്കെ അന്ത തണ്ണി ഇന്ത ഊരിലേക്ക് തരമാട്ടാങ്ക്ളാ. അന്ത പ്രച്ചനത്തില് അന്ത ഊരുകാരും ഇന്ത ഊരുകാരും തമ്മില്‍ അടിതടി. അന്ത ഊര്കാര്ടെ വണ്ടി തടഞ്ച് കല്ല് എറിഞ്ഞാങ്കേ. ഒരു ആട്ടോ കൂടെ കടത്തി വിടമാട്ടാങ്കേ. ആനാലേ എനക്ക് ഇവളവ് ദൂരവും നടക്കേണ്ട വന്തത്. ഇരുട്ടായിരുന്തനാൻ എന്നാ ബയമായിരുന്നു ആണ്ടവാ...”<br /><br />“നീ പേസി നിക്കാമേ പോയി മാല കെട്ട്. അയ്യോ, എവളവ് സമയമായിടിച്ച്... ”<br /><br />സത്യവതി മേശവിളക്കിന്റെ വെളിച്ചത്തിൽ മുല്ലപ്പൂമാല ചടുപിടുന്നനേ കെട്ടി. വെള്ളൈച്ചാമി അവൾ കൊണ്ടുവന്ന പായ്ക്കറ്റ് പൊട്ടിച്ച് മൂന്നു ചെറിയ മെഴുകുതിരികൾ സ്റ്റാൻഡിൽ ഉറപ്പിച്ച് തീപ്പെട്ടി കയ്യിലെടുത്തപ്പോഴേക്കും മാലകൾ റെഡി. വൈകിയതിന് ഒരുപാട് ക്ഷമാപണം പറഞ്ഞുകൊണ്ട് ചാമിതന്നെ അവ പടങ്ങളിൽ ചാർത്തി, വിളക്കു കൊളുത്തി മനമുരുകി പ്രാർത്ഥിച്ചു. ആണ്ടവന്മാരുടെ പടങ്ങളിലേക്കങ്ങനെ ഉറ്റുനോക്കി പ്രാർത്ഥിക്കുന്നതിനിടയിൽ, പെന്നി ആണ്ടവൻ ഒരിക്കലുമില്ലാത്ത തരത്തിൽ ഇന്നു തന്നെ ഇത്തിരി സൂക്ഷിച്ചു നോക്കുന്നുണ്ടോ എന്നൊരു തോന്നൽ ചാമിക്ക്.<br /><br />സത്യ പ്രാർത്ഥിച്ചു കഴിഞ്ഞ് മുറിയിലെ ട്യൂബ് ലൈറ്റ് തെളിയിച്ച് അടുക്കളയിലേക്ക് പോയ ശേഷവും ചാമി ഏറെ നേരം തൊഴു കൈകളുമായി പ്രാർത്ഥിച്ചു നിന്നു. പ്രത്യേകിച്ചും തന്നെ ഇന്ന് പതിവില്ലാത്ത വിധം ഉറ്റു നോക്കുന്നു എന്നു തോന്നിച്ച പെന്നി ആണ്ടവനോട്.<br /><br />സത്യ, അടുപ്പത്തിട്ട അരി തിളക്കാൻ തുടങ്ങിയിട്ടും പ്രാർത്ഥിച്ചു തീരാത്ത ഭർത്താവിനെ കണ്ട് ചുണ്ടിലൊരു ചിരിയുമായി നിന്നതേയുള്ളൂ. ചാമിയുടെ ഉറച്ച ഭക്തിയെ കുറിച്ച് അവൾക്ക് നന്നായറിയാം.<br /><br />ഒടുവിൽ ആരതി ഉഴിഞ്ഞ് പ്രാർത്ഥന അവസാനിപ്പിച്ച് ചാമി ഉമ്മറത്തേക്ക് ചെന്നപ്പോൾ അവളും കൂടെ ചെന്നു. അയാളുടെ അടുത്തിരുന്നു.<br /><br />“എന്ന പ്രച്ച്നമെന്നെടീ നീ സൊന്നത്? നമ്മ വയല്ക്ക് തണ്ണി തരമാട്ടാങ്കളാ? ഇല്ലാട്ടിയും ഉന്നോടെ ഊര് ആള്ങ്കെ ഇപ്പിടി താൻ. സോംപേരിയും അവ അവ അവനോടെ വേല മട്ടും പാത്ത് നടക്ക്റ ആള്ങ്കെ. ” ( കുഴിമടിയന്മാരും സ്വാർത്ഥന്മാരും)<br /><br />“എന്നോടെ ഊര് ആള്ങ്കളെ അവളവ് മോസമാക്കവേണ. സരിയായ പ്രച്നെ എന്നാണ് തെരിയിലെ. അന്ത ജാഥക്കാര് സൊന്നത് താൻ നാൻ സൊന്നത്. ”<br /><br />“ഇങ്കേന്തുള്ള കൃഷിയിലേന്ത് കെടക്ക്റ്ത് താനേ അവങ്കെ സാപ്പിട്ട്റാങ്കേ. ആനാലും തണ്ണി തരമാട്ടാങ്ക്ളാ? എന്നാച്ച് കടവുളേ ”<br /><br />തമിഴ് എഴുതാനും വായിക്കാനും അറിയാം വെള്ളൈച്ചാമിക്ക്. കൂട്ടത്തിൽ ഒരു പൊടിക്ക് ഇംഗ്ലീഷും കേട്ടാൽ മനസ്സിലാവും. സത്യവതി മലയ്ക്കപ്പുറമുള്ളവളായിരുന്നു. പത്തുമുപ്പതു വർഷം മുമ്പ് വെള്ളൈച്ചാമി അവളെ കല്യാണം ചെയ്ത് മലയ്ക്കിപ്പുറം കൊണ്ടു വന്നതാണ്. അവൾക്ക് മലയാളവും തമിഴും എഴുതാനും വായിക്കാനും അറിയാം. ഇംഗ്ലീഷ് തീരെ പിടിയില്ല. എഴുത്തും വായനയും അറിയാമെങ്കിലും വീട്ടിൽ ഒരു പത്രം വരുത്തുന്ന പതിവില്ല. പഴയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ടി.വി.യുണ്ട്. അതിൽ വരുന്ന സിനിമ മാത്രം സത്യ കാണും. ചാമിക്ക് റേഡിയോയിൽ നിന്നുള്ള കാലാവസ്ഥാപ്രവചനവും കൃഷിസംബന്ധമായ പരിപാടികളും കേട്ടാൽ മതി. അതിൽ കൂടുതൽ കാര്യങ്ങളെ കുറിച്ചൊന്നും അറിയണമെന്ന് തെല്ലും നിർബന്ധമില്ല ഇരുവർക്കും. ഇപ്പോൾ ഈ ഡാം പ്രശ്നം എന്നൊക്കെ അവിടത്തുകാരിൽ ചിലർ പറഞ്ഞു കേട്ടുള്ള അറിവു മാത്രമേ അവർക്കുള്ളൂ.<br /><br />കൃഷിക്കുള്ള വെള്ളം തരുകില്ലെന്ന് പറയുന്നത് കേട്ടിട്ടും വെള്ളൈച്ചാമിക്ക് വേവലാതിയൊന്നും ഇല്ലായിരുന്നു. എല്ലാത്തിനും ‘അമ്മ’ ഒരു പരിഹാരം കാണുമെന്ന് അയാൾക്ക് ഉറപ്പായിരുന്നു.<br /><br />ചാമിയും സത്യയും അത്താഴം കഴിച്ച്, ഒരിക്കൽ കൂടി ആണ്ടവന്മാരോട് പ്രാർത്ഥിച്ച്, വിളക്ക് കത്തിക്കാൻ വൈകിപ്പോയതിൽ ഒരിക്കൽ കൂടി ക്ഷമചോദിച്ച് ഉറങ്ങാൻ കിടന്നു.<br /><br />*** *** ***<br /><br />മുഖത്ത് നേരിയൊരു ചൂടടിച്ചതു പോലെ തോന്നിയാണ് ചാമി ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നത്.<br /><br />നോക്കിയപ്പോൾ കത്തിച്ച മെഴുകുതിരിയും പിടിച്ചു കൊണ്ടൊരാൾ തന്റെ കിടക്കയ്ക്കരികിൽ നിൽക്കുന്നു!<br /><br />“യാരത്? കടവുളേ ! ഇത് പെന്നി ആണ്ടവൻ താനേ !”<br /><br />“മിസ്റ്റർ വെള്ളൈച്ചാമി, എയ്ന്തിര്. എനക്ക് ഒരു വിഷയം ചൊല്ലണം.”<br /><br />“എന്ന വിഷയം ആണ്ടവാ?”<br /><br />വെള്ളൈച്ചാമി ചാടി എണീറ്റ് തൊഴുകയ്യുമായി നിന്നു.<br /><br />“അത് അന്ത ഡാമെ പറ്റി”<br /><br />“സൊല്ലിടുങ്കോ കടവുളേ”<br /><br />“അന്ത ഊരു്കാര് നമ്മ്ക്ക് തണ്ണി തരമാട്ടേന്നു സൊല്ലില്ലേ. ഡാം പഴസ്സാനാല് ഒടയപ്പോക്ത്ന്ന് അന്ത ഊരുകാര്ക്ക് റൊമ്പ ബയമായിറ്ക്ക്. അതിനാലേ പുതുസ്സാ പണ്ണണം. ഇപ്പോ ഒള്ള ഡാം അവ്വളവ് സ്ട്രോങ്ങ് ഇല്ലൈ. 50 വർഷം കാലാവധിക്ക് താൻ അത് പണി സെഞ്ചത്. ഇപ്പോ അത് പണി സെഞ്ച് 115 വർഷം ആച്ച്. അതിനാല്‍ പഴസ്സെ ഒടച്ചിട്ട് പുതുസ്സാ ഒണ്ണ് പണി സെയ്യലാം. അത് താനേ ഒടഞ്ച് പോച്ചാച്ച്ന്നാ നമ്മ ഊര്ലും തണ്ണി കെടയ്ക്കാമേ. നമ്മ 5 ഡിസ്ട്രിക്ടും നാസമായി പോയിടും. അന്ത ഊരില്‍ ലച്ചം ലച്ചം ആള്ങ്കെ എറന്ത് പോവാങ്കേ. ”<br /><br />“കടവുളേ ! ഡാം ഒടഞ്ച് പോമാ?”<br /><br />“ബയപ്പെട വേണ്ട. നീങ്ക ഒരു വേല പണ്ണണം. നെറയെ പേർ ഇങ്കെ എന്നെ കടവുൾ മാതിരി കരുതിറാങ്കേ. അവരെ സേർത്ത് നീ ഉങ്കളോടെ തലൈവരെ പോയി പാക്കണം. അവാരോടെ ഇന്ത വിഷയം സൊല്ലി പുരിയവയ്ക്കണം. ”<br /><br />“സരി സരി ആണ്ടവാ, അപ്പടി പണ്ണലാം. കാലംപെറയെ പണ്ണലാം.”<br /><br />“സരി. അമ്മാവേ പാക്കാൻ നാനും വന്തിടേൻ. ”<br /><br />പെന്നി ആണ്ടവൻ പോയി.<br /><br />ചാമി സത്യയെ വിളിച്ചുണർത്തി.<br /><br />“സത്തിയാ എയ്ന്തിര്. ഇപ്പോ ഇങ്കേ പെന്നി ആണ്ടവൻ വന്തിരുന്താൻ. നീ സൊന്ന മാതിരിയൊന്നും അല്ല വിഷയം. അന്ത ഡാമ് - എപ്പ വേണാലും ഒടഞ്ച് പോക്റാം എന്ന് ആണ്ടവൻ പേസ്റാങ്കെ. അന്ത ഊര്കാരെ കുറ്റം സൊല്ലി പ്രയോചനമില്ലൈ.”<br /><br />നല്ല ഉറക്കത്തിലായിരുന്ന സത്യക്ക് ഭർത്താവ് പറഞ്ഞതൊന്നും മനസ്സിലായില്ല. ഉറക്കം തടസ്സപ്പെടുത്തിയതിൽ അല്പം നീരസപ്പെട്ട് അവൾ പറഞ്ഞു.<br /><br />“കാലേലേ സൊല്ലുങ്കോ. ഇപ്പം തൂങ്ക്.”<br /><br />അതു ശരിയാണെന്ന് ചാമിക്കും തോന്നി. നേരം പുലർന്നാലല്ലെ ആളെ കൂട്ടി അമ്മാവെ കാണാൻ പോകാൻ പറ്റൂ.<br /><br />*** *** ***<br /><br />മറ്റ് ദൈവങ്ങളുടെ പടങ്ങളുടെ കൂട്ടത്തിൽ പെന്നി സായിപ്പിന്റെയും ഫോട്ടോ വച്ച് ഭക്ത്യാദരപൂർവ്വം പൂജിക്കുന്നവരും അല്ലാത്തവരുമായ അനേകം പേർ വെള്ളൈച്ചാമിയുടെ വീടിനു മുൻപിൽ തടിച്ചുകൂടി. പെന്നി ആണ്ടവൻ വന്ന് ചാമിയോട് പറഞ്ഞ കാര്യങ്ങളൊക്കെ അവർക്കും ബോധിച്ചു. അമ്മാവെ കാര്യം പറഞ്ഞ് മനസ്സിലാക്കാൻ എല്ലാവരും ഉത്സാഹിച്ചു.<br /><br />അമ്മാവെ നേരിൽ കാണാൻ ഒത്തിരി ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും ആരും പിന്തിരിഞ്ഞില്ല. അവസാനം അനുമതി കിട്ടി കാണാൻ സാധിച്ചപ്പോൾ രാത്രി ഏറെ വൈകിയിരുന്നു. എങ്കിലും ആർക്കും ഒരുത്സാഹക്കുറവും ഉണ്ടായിരുന്നില്ല.<br /><br />വെള്ളൈച്ചാമിയുടെ നേതൃത്വത്തിൽ എല്ലാവരും അകത്തു കടന്നു.<br /><br />“തായേ വണക്കം. തലൈവരേ വണക്കം”<br /><br />എല്ലാവരും ഏക സ്വരത്തിൽ പറഞ്ഞു.<br /><br />“ഉങ്കള്ക്കും വണക്കം. ഉക്കാരുങ്കോ, ഉക്കാരുങ്കോ.”<br /><br />ഭംഗിയുള്ള കസേരയിൽ ഇരുന്നു കഴിഞ്ഞ് നോക്കിയപ്പോഴല്ലേ വെള്ളൈച്ചാമി അതിശയിച്ചു പോയത്. തന്റെ തൊട്ടടുത്ത കസേരയിൽ ഇരിക്കുന്നത് പെന്നി ആണ്ടവര്‍ ! അമ്മാവെ കാണാൻ കൂടെ വരാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ തങ്ങളുടെ കൂട്ടത്തിൽ കണ്ടിരുന്നില്ല. ഇപ്പോഴിതാ തന്റെ തൊട്ടടുത്തിരിക്കുന്നു !<br /><br />വെള്ളൈച്ചാമി എഴുന്നേറ്റു കൈ കൂപ്പി. അത്ഭുതം കൂറി പറഞ്ഞു<br /><br />“ആണ്ടവരേ ഇങ്കെ എപ്പോ വന്തേ?”<br /><br />“ഒങ്കളോട് സേത്ത് നാനും വന്തേൻ. മിസ്റ്റർ ചാമി ഉക്കാര്.”<br /><br />വെള്ളൈച്ചാമി പെന്നി ആണ്ടവനെ അമ്മാവുക്ക് പരിചയപ്പെടുത്തി<br /><br />“തലൈവരേ, ഇത് താനേ പെന്നി ആണ്ടവൻ. അന്ത ഡാമ് പണി സെഞ്ച പെരിയ എഞ്ചിനീയര്‍. ”<br /><br />“വണക്കം മിസ്റ്റർ പെന്നി”<br /><br />“വണക്കം മാഡം”<br /><br />വെള്ളൈച്ചാമി തുടർന്നു<br /><br />“തലൈവരേ, അന്ത ഡാമ് പ്രച്നം സൊല്ലറ്ത്ക്ക് താനേ ആണ്ടവൻ വന്താച്ച് ”<br /><br />"What is it Mr.Penny?"<br /><br />"Yes Madam, I would like to talk to you about the dam. What <span style="font-style: italic; font-weight: bold;">they</span> say is true. We constructed it with a life expectancy of 50 years. Now it has exceeded double that period. There is no doubt that the construction is deteriorating. So, to be on the safe side it is better to demolish the old dam and construct a new one. If by any chance it bursts, lakhs of people <span style="font-style: italic; font-weight: bold;">there</span> will lose their lives. Of course, that need not be a concern of yours, some unknowns vanishing from the face of earth just like that; but you should consider this - your people too will be affected. And their sufferings will be on a much larger scale and a prolonged one too. I think you got me, Madam. Acres and acres of now fertile land will go dry and barren. Think of the impact . "<br /><br />"But we strengthened the dam only recently..."<br /><br />"Madam I'll explain. Every construction has its life time. If you try to sustain them for long periods even after that time of expiry, it may lead to disasters. Whatever amount of strengthening and all that may not save it beyond a limit. Do you expect it to last till the doom's day? "<br /><br />“Err... it is not that.... ” <br /><br />"Madam, I'm of the opinion that, even small constructions past its life time are to be urgently demolished, however strong they may appear or prove to be. Safety of life should be the prime concern. And we humans can never predict with such accuracy the time or the catastrophic strength of furies and forces of Nature - whatever sophisticated instruments we use. See my point, Madam?"<br /><br />"If we allow them to construct a new dam, then it will be under <span style="font-style: italic; font-weight: bold;">their</span> control..."<br /><br />"Let it be so. We need only water, which <span style="font-style: italic; font-weight: bold;">they</span> are ready to give. Then what is the problem?"<br /><br />"But I don't think that <span style="font-style: italic; font-weight: bold;">they</span> will give it at the same rate as we pay now"<br /><br />"Madam, we should be fair and just in our dealings. Expecting to get those services at the same old rate is sheer injustice. You see, the value of money, the life conditions, the salary you pay to people - every thing has changed drastically. Then how can you expect <span style="font-style: italic; font-weight: bold;">them</span> to stick on to the old rates? What you pay now is just a pittance, you know that too well, no?"<br /><br />"But it is according to the contract.."<br /><br />"Yes yes, according to the contract you made with them ages ago! Usually contracts are renewable introducing new terms and conditions. But <span style="font-style: italic; font-weight: bold;">they</span> haven't done it yet... "<br /><br />"Eh... err... but Mr. Penny, one thing is for sure, I'm not going to let<span style="font-style: italic; font-weight: bold;"> them</span> get away with this that easy - that is, if <span style="font-style: italic; font-weight: bold;">they</span> are going to burden us with exorbitant charges"<br /><br />" Madam, whatever you intend to do? "<br /><br />"I'll disclose the names of <span style="font-style: italic; font-weight: bold;">their</span> people who were benefited... That will make <span style="font-style: italic; font-weight: bold;">them</span> hang their heads in shame"<br /><br />"On the contrary ! That will put <span style="font-style: italic; font-weight: bold;">you</span>, and <span style="font-style: italic; font-weight: bold;">only you</span>, in trouble. <span style="font-style: italic; font-weight: bold;">They</span> were benefited, ok; but who offered it? Yourself ! And for what? To conceal the truth and to keep silence over it, isn't that so? You will be marked as the culprit ! Also, it will prove that <span style="font-style: italic; font-weight: bold;">they</span> are right and their cry for a new dam is no scam"<br /><br />"Oh, you are impossible Mr. Penny ! You make me sick ! "<br /><br />"Oh, sorry for that. What is your final decision then? Give consent to <span style="font-style: italic; font-weight: bold;">their</span> rightful need?"<br /><br />"I don't know..."<br /><br />"That means you do know. Congrats Madam. I'm so glad... finally you agreed to open your eyes..."<br /><br />പെന്നി ആണ്ടവൻ എഴുന്നേറ്റ് അമ്മാവുക്ക് ഹസ്തദാനം നൽകി. വെള്ളൈച്ചാമിക്കും കൂട്ടർക്കും ആണ്ടവരും തലൈവരും തമ്മിൽ നടന്ന സംഭാഷണം മുഴുവനുമങ്ങോട്ട് മനസ്സിലായില്ലെങ്കിലും കാര്യങ്ങൾ ഏതാണ്ടൊക്കെ പിടി കിട്ടി. ഇതുവരെ കടും പിടിത്തം പിടിച്ചു കൊണ്ടിരുന്ന കാര്യത്തിൽ അമ്മ അയഞ്ഞിരിക്കുന്നു. എല്ലാവരും സന്തോഷത്തോടെ എഴുന്നേറ്റ് അമ്മയെ കുമ്പിട്ടു.<br /><br />“ ഇനി ഊരുക്ക് തിരുമ്പി പോറലയാ?” വെള്ളൈച്ചാമി ആണ്ടവരോടായി ചോദിച്ചു.<br /><br />“ആമാ ആമാ, സന്തോഷമാ പോയിര്ന്ത്ട്”<br /><br />സമയം പുലർച്ചെ രണ്ടുമണിയോടടുക്കാറായിരുന്നു. എല്ലാവരും അമ്മയുടെ മുറിയിൽ നിന്ന് പുറത്തേയ്ക്കിറങ്ങാൻ തുടങ്ങുകയായിരുന്നു.<br /><br />"Eh.... Mr. Penny?"<br /><br />വീണ്ടും അമ്മ ആണ്ടവരെ വിളിച്ചു.<br /><br />"Yes Madam?"<br /><br />“May I ask you a favour?”<br /><br />"My pleasure Madam"<br /><br />"Can you go to <span style="font-style: italic; font-weight: bold;">them</span> as a mediator and speak for us - that is, eh... can you ask them to stick on to the old rates? "<br /><br />"I don't think so Madam. The people <span style="font-weight: bold; font-style: italic;">there</span> are much more enlightened and educated. I don't think they will accept me - an ancient soul, who should be sleeping in his grave peacefully - as a mediator. They are not going to accept my existence in the present world. I lived in the past, you know? In that case, sorry Madam. I can't be your middleman. Good bye.“<br /><br />പെന്നി ആണ്ടവൻ ആ സൊന്നത് കേട്ട് അമ്മാവുടെ മുഖത്തെ ചിരി അല്പം മങ്ങിയോ എന്ന് വെള്ളൈച്ചാമിക്ക് തോന്നാതിരുന്നില്ല. ആണ്ടവൻ പറഞ്ഞതിന്റെ പൊരുളൊന്നും കൃത്യമായി ചാമിക്ക് മനസ്സിലായിരുന്നില്ല.<br /><br />തന്നെ കാത്തു നില്ക്കുന്നവരോടായി പെന്നി ആണ്ടവൻ പറഞ്ഞു,<br /><br />“എല്ലാരും വാങ്കോ. ഊര്ക്ക് പോകലാം."<br /><br />അമ്മാവെ ഒന്നു കൂടി താണു തൊഴുതിട്ട് വെള്ളൈച്ചാമിയും കൂട്ടരും അവിടെ നിന്നിറങ്ങി. ഇറങ്ങിയപ്പോൾ അമ്മാവുടെ മുഖം അത്ര പ്രസന്നമല്ലെന്ന് തോന്നിയ കാര്യം ചാമി ആണ്ടവരോട് പറഞ്ഞു. പക്ഷേ കുഴപ്പമില്ല, വന്ന കാര്യം സാധിച്ചു എന്നു പറഞ്ഞ് പെന്നി ആണ്ടവർ ചാമിയെ സമാധാനിപ്പിച്ചു.<br /><br />വന്നവരെയെല്ലാം യാത്രയാക്കിയിട്ട് താൻ ആ വഴിക്കല്ല എന്നു പറഞ്ഞ് പെന്നി ആണ്ടവൻ ബസ് സ്റ്റാൻഡിലെ ഇരുളിലേയ്ക്ക് മറഞ്ഞു.<br /><br />--------------------------------------------------------------------------------------------------------<br />കഥാപാത്രങ്ങള്‍ തികച്ചും സാങ്കല്പികം.<br /><br />K.C.Geetha.ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.com30tag:blogger.com,1999:blog-4651978661248130875.post-33315583397246106402011-11-15T21:09:00.006+04:002011-11-15T23:10:28.992+04:00കൃഷ്ണനും രാധയും കണ്ടു...<span style="color: rgb(0, 0, 153);font-size:180%;" ><span style="font-weight: bold;">ഇ</span></span>ന്ന് തീയേറ്ററിൽ പോയി കൃഷ്ണനും രാധയും കണ്ടു. ഞാനും ഹസ്ബന്റും കൂടിയാണ് പോയത്. ഈ സിനിമയ്ക്കും സന്തോഷ് പണ്ഡിറ്റിനും ഉള്ള നെഗറ്റീവ് പബ്ലിസിറ്റിയെ കുറിച്ച് കുറച്ചൊക്കെ അറിയാമായിരുന്നെങ്കിലും ഇതു കാണണമെന്ന് പറഞ്ഞപ്പോൾ വലിയ എതിർപ്പൊന്നും ഉന്നയിച്ചില്ല അദ്ദേഹം. അങ്ങനെ ഇന്ന് ഞങ്ങൾ മാറ്റിനിക്ക് പോയി.<br /><br />പ്രവൃത്തിദിനമായതിനാൽ ആവും തീയേറ്ററിൽ വലിയ തിരക്കൊന്നും ഇല്ല. കഴിഞ്ഞയാഴ്ച മുഴുവൻ വൈറൽ ഫീവർ പിടിച്ച് ആശുപത്രിയിൽ കിടന്നതിന്റെ ബാക്കിപത്രമായി ഇന്ന് രാവിലെ റിവ്യൂ ചെക്കപ്പിന് പോകേണ്ടിവന്നിരുന്നു. ചെക്കപ്പ് ഉച്ചയോടെ കഴിഞ്ഞു. അതിനു ശേഷം ഫ്രീ. അപ്പോൾ കൃഷ്ണനേയും രാധയേയും പോയി കാണാമെന്നു തോന്നി.<br /><br />തീയേറ്ററിൽ എത്തി ടിക്കറ്റ് കൌണ്ടറിനടുത്ത് എന്നെ ഇറക്കിയിട്ട് ഹസ്ബന്റ് വാഹനം പാർക്ക് ചെയ്യാൻ പോയി. പാർക്കിങ്ങ് ടിക്കറ്റ് തരുന്ന അപ്പൂപ്പൻ എന്റെ അടുത്ത് വന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു, ‘ഏതു സിനിമയ്ക്കാ?’<br />ഡബിൾ തീയേറ്ററാണ്. ഒന്നിൽ കൃഷ്ണനും രാധയും, മറ്റേതിൽ കേട്ടിട്ടില്ലാത്ത ഒരു തമിഴ് സിനിമ.<br />‘കൃഷ്ണനും രാധയും’<br />ഞാൻ പറഞ്ഞു. ആ അപ്പൂപ്പന്റെ ചുണ്ടിലെ ചിരി മായുന്നില്ല.<br />പിന്നെ ടിക്കറ്റ് എടുത്ത് അകത്തു കയറാൻ പോയപ്പോൾ വാതിലിൽ നിൽക്കുന്ന ടിക്കറ്റ് കളക്ടറും ചോദിക്കുന്നു അതേ ചോദ്യം,<br />‘ഏതു സിനിമയ്ക്കാ?’<br />‘കൃഷ്ണനും രാധയും’ - ഇതൊരു അനാവശ്യചോദ്യമല്ലേന്ന് മനസ്സിലോർത്തുകൊണ്ടാണ് ഉത്തരം പറഞ്ഞത്.<br />ടിക്കറ്റ് കളക്ടർ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറ്റി വിട്ടു.<br /><br />തീയേറ്ററിനകത്ത് അവിടേയുമിവിടേയുമായി കഷ്ടിച്ച് ഒരു പത്തുപേർ കാണും. ഞാൻ മാത്രമായിരുന്നു ഏക സ്ത്രീ ജനം. ഒരഞ്ചു മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ മറ്റൊരു കപ്പിൾ കയറി വന്നു. സിനിമ തുടങ്ങിയ ശേഷം ചുരിദാറിട്ട ഒരു പെൺകുട്ടി കൂടി കയറി വരുന്നത് കണ്ടു.<br /><br />സിനിമ തുടങ്ങിയപ്പോൾ താഴെ നിന്ന് ആർപ്പുവിളി കേട്ടു. പത്തിരുപത് പയ്യന്മാർ കയറിയിട്ടുണ്ടായിരുന്നു. അവരാണ് കൂവിയാർക്കുന്നത്.<br /><br />ഇനി സിനിമയെ കുറിച്ച് വെറുമൊരു സാധാരണ പ്രേക്ഷകയായ എനിക്ക് തോന്നിയത്:<br /><br />ലോജിക്കില്ലായ്മ അവിടവിടെ മുഴച്ചു നിൽക്കുന്നുണ്ടെങ്കിലും കഥാതന്തു വലിയ മോശമില്ല എന്നു തന്നെ പറയാം, ഇപ്പോഴത്തെ പല സിനിമകളുടേതുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ. പല സംഭാഷണശകലങ്ങളും നന്നായിട്ടുണ്ട് - എന്നുപറഞ്ഞാൽ എനിക്ക് ഇഷ്ടമായി. ഈ സിനിമയിലെ ഏറ്റവും ഭീമമായ ദോഷം ഇതിലെ മിക്ക അഭിനേതാക്കൾക്കും തന്മയത്വമായി അഭിനയിച്ചു ഫലിപ്പിക്കാൻ അറിയില്ല എന്നതാണ്. ചിലർക്ക് ഡയലോഗ് ഡെലിവറിയും തീരെ വഴങ്ങുന്നില്ല. രാത്രിയിൽ മരുന്ന് വാങ്ങാൻ പോകുന്ന ഭാര്യ കൊല്ലപ്പെടുന്നു എന്നറിയുന്ന ഭാഗം തൊട്ടാണ് തീരെ അരോചകമായി തോന്നിയത്. ആ ഷോക്കിങ് ന്യൂസ് കേട്ടിട്ട് ആരും ഞെട്ടിത്തെറിക്കുന്നില്ല, ആരുടെ മുഖത്തും ഒരു ഭാവഭേദവുമില്ല, ആ ന്യൂസ് വന്നു പറയുന്ന പൊലീസുകാരനും തഥൈവ. പിന്നെയുള്ള ഭാഗങ്ങളൊക്കെ കുറച്ചധികം ബോറായിപ്പോയി. ശ്മശാനവും സിമിത്തേരിയുമൊന്നും കിട്ടാതെ മൃതദേഹം പൊതുസ്ഥലത്ത് ദഹിപ്പിക്കാൻ പോകുന്നു എന്നു പറഞ്ഞ് കാണിക്കുന്ന സ്ഥലത്ത് തൊട്ടു പുറകിലായി കെട്ടിടങ്ങളും ആള് നടന്നുപോകുന്നതുമൊക്കെ കാണാനുണ്ട്. (പഴശ്ശിരാജയിലെ ഒരു സീനിൽ ദൂരെ പാന്റും ഷർട്ടുമിട്ടുകൊണ്ട് നിൽക്കുന്ന ഒരാളെ കാണാൻ പറ്റുന്ന കാര്യം മറക്കുന്നില്ല. പഴശ്ശിരാജ പോലെയുള്ള ചിത്രത്തിൽ ആ പിഴവ് വരാമെങ്കിൽ സന്തോഷ് പണ്ഡിറ്റിന്റെ കന്നിച്ചിത്രത്തിൽ വന്ന ഈ പിഴവ് ഒരു പിഴവേ അല്ല തന്നെ.)<br /><br />നായികയുടെ മരണം വരെയുള്ള ഭാഗം ഒരുവിധം കണ്ടിരിക്കാം, പലരുടേയും അഭിനയം അരോചകമാണെങ്കിലും.<br /><br />ഗാനങ്ങൾ പലേടത്തും തിരുകി കയറ്റാൻ വേണ്ടി സന്ദർഭങ്ങളുണ്ടാക്കിയതുപോലെ. ഉദാ: അംഗനവാടിയിലെ ടീച്ചറേ, സ്നേഹം സംഗീതം... ഇവ.<br />ഗോകുലനാഥനായ്... എന്ന ഗാനത്തിൽ വാടകവീട്ടിലെ രുഗ്മിണിയും ഭാര്യയായ രാധയ്ക്കൊപ്പം കൃഷ്ണനെ സ്നേഹിക്കുന്നതായി ഒരു ഇംപ്രഷൻ ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചിരിക്കുന്നു. എന്നാൽ കഥയുടെ ബാക്കി ഭാഗത്ത് രുഗ്മിണി കൃഷ്ണനെ സഹോദരനായിട്ടാണ് കാണുന്നതെന്ന് പറയുന്നുമുണ്ട്. കൃഷ്ണനും തിരിച്ച് അങ്ങനെതന്നെയാണ് താനും. പിന്നെന്തിനാ ഗാനരംഗത്തിൽ അങ്ങനെ?<br /><br />പാട്ടുകൾ മിക്കവയുടേയും സംഗീതം കൊള്ളാം എന്നു തന്നെ പറയാം. ലിറിക്സും വലിയ മോശമില്ല പലതിലും. ചിത്രയും വിധു പ്രതാപും പാടിയ പാട്ടുകൾ വളരെ ഇഷ്ടമായി. പണ്ഡിറ്റിന് പാടാനറിയാം എങ്കിലും അദ്ദേഹത്തിന്റെ ശബ്ദം പാട്ടിന് പറ്റിയതല്ല എന്നു തോന്നുന്നു.<br /><br />സ്റ്റണ്ട് സീനുകൾ തണുത്തുപോയി. ഡിഷും ഡിഷ്യും ശബ്ദമില്ലാഞ്ഞിട്ടാണോ? വടികൊണ്ട് ദേഹത്ത് മെല്ലെ തൊടുന്നതായി തന്നെ അനുഭവപ്പെടുന്നു.<br /><br />ചീറ്റിപ്പോയ രംഗങ്ങൾ - നായികയുടെ അച്ഛന്റെ ആത്മഹത്യ, ആദ്യകാമുകിയുടെ പകരംവീട്ടുമെന്ന പ്രതിജ്ഞ (വില്ലത്തി ആ പെൺകുട്ടിയാവുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ വില്ലനുമുണ്ടായിരുന്നതുകൊണ്ട് ചാൻസ് അയാൾക്കായി), ഭർത്താവ് മരിച്ച പെൺകുട്ടി തുണയ്ക്കായി നായകനെ വിളിക്കുന്നത്, അതിന്റെ കൂടെയുള്ള പാട്ടുസീൻ - അങ്ങനെ കുറേ കുറേ.<br /><br />ഒരുപാട് പോരായ്മകളുണ്ടെങ്കിലും സന്തോഷ് പണ്ഡിറ്റിനെയും കൃഷ്ണനും രാധയും എന്ന സിനിമയേയും അങ്ങനെയങ്ങ് തള്ളിക്കളയാനോ നിന്ദിക്കാനോ തോന്നുന്നില്ല. സന്തോഷ് പണ്ഡിറ്റ് സിനിമാലോകത്ത് പിച്ചവച്ച് നടക്കാൻ തുടങ്ങിയിട്ടല്ലേയുള്ളൂ. എത്രവട്ടം വീണിട്ടാവും ഒന്നു നടക്കാൻ പഠിക്കുക. ഈ സിനിമയിൽ അദ്ദേഹം എല്ലാ മേഖലകളിലും കൈ വച്ചു. ഇനി തനിക്ക് നല്ലവണ്ണം വഴങ്ങുന്ന മേഖലകൾ തിരിച്ചറിഞ്ഞ് അവയിൽ മാത്രം ബുദ്ധിപൂർവ്വം പ്രവർത്തിച്ച് മറ്റുമേഖലകൾ കുറച്ചുകൂടി ടാലന്റ് ഉള്ളവരെ ഏൽപ്പിച്ച് സിനിമ പിടിച്ചാൽ സന്തോഷ് പണ്ഡിറ്റിനെ മലയാളസിനിമാലോകം ആദരിക്കുന്ന ഒരു നാൾ വന്നേയ്ക്കും.<br /><br />സന്തോഷ് പണ്ഡിറ്റിന് ആശംസകൾ നേരുന്നു.ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.com33tag:blogger.com,1999:blog-4651978661248130875.post-10516034898565675652011-11-03T20:38:00.004+04:002011-11-03T21:00:14.422+04:00ആഴങ്ങൾ<span style="font-weight: bold;font-size:180%;" >ശ</span>ങ്കർ, നിന്നോട് കുറേക്കാലമായി ചോദിക്കണമെന്നാഗ്രഹിക്കുന്ന ഒരു ചോദ്യമുണ്ട്...<br /><br />എന്താണത്?<br /><br />നീ... നീ മനുവിന്റെ മരണം ആഗ്രഹിച്ചിരുന്നോ?<br /><br />നന്ദാ...<br /><br />നീ മനസ്സിന്റെ ഉള്ളിൽ നിന്ന് ഉത്തരം പറയൂ...<br /><br />.............<br /><br />ശങ്കർ?<br /><br />നന്ദാ, ഞാനും ഒന്നു ചോദിച്ചോട്ടേ? നീയും അത് ആഗ്രഹിച്ചിരുന്നില്ലേ?<br /><br />ഇല്ല ശങ്കർ, ഒരിക്കലുമില്ല...<br /><br />..........<br /><br />പക്ഷേ, എനിക്കറിയാമായിരുന്നു ശങ്കർ, ഞാനത് ആഗ്രഹിക്കുന്നു എന്ന് നീ അന്ന് വിചാരിച്ചിരുന്നു...<br /><br />..........<br /><br />നിന്നെ ഞാൻ കുറ്റപ്പെടുത്തുന്നില്ല ശങ്കർ, കാരണം നിന്റെ വിചാരം, അല്ലെങ്കിൽ വിശ്വാസം നിന്നെ ഞാൻ പ്രേമിക്കുന്നു എന്നായിരുന്നല്ലോ...<br /><br />നന്ദാ...<br /><br />...........<br /><br />എന്റെ വിശ്വാസം തെറ്റായിരുന്നു എന്നാണോ നീ പറഞ്ഞു വരുന്നത് നന്ദാ?<br /><br />...........<br /><br />നന്ദാ?<br /><br />അതേ ശങ്കർ.<br /><br />നന്ദാ....<br /><br />...........<br /><br />നന്ദാ?<br /><br />ഞാൻ ആദ്യമായി പ്രേമിച്ച പുരുഷൻ മനുവായിരുന്നു. അവസാനമായും.....<br /><br />നന്ദാ നീയെന്താണീ പറയുന്നത്?<br /><br />സത്യം മാത്രം ശങ്കർ.<br /><br />നീയിതൊന്നും ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ലല്ലോ?<br /><br />ഞാനെന്തു പറയണമായിരുന്നു എന്നാണ് നീ ഉദ്ദേശിക്കുന്നത്? സിനിമയിലെ ഡയലോഗ് പോലെ, രോഗശയ്യയിൽ കിടക്കുന്ന മനുവിനെ ചൂണ്ടി, ഇദ്ദേഹമല്ലാതെ മറ്റൊരു പുരുഷനും എന്റെ മനസ്സിലിടമില്ല എന്നൊക്കെ വച്ചു കാച്ചണമായിരുന്നു എന്നോ?<br /><br />നന്ദാ !!?<br /><br />മരണം പ്രതീക്ഷിച്ചു കിടക്കുന്ന ഭർത്താവിനെ ശുശ്രൂഷിക്കുന്ന ചെറുപ്പക്കാരിയായ ഭാര്യയോട് ആർക്കും തോന്നാവുന്ന ഒരു സഹാനുഭൂതി... അതാണ് ആദ്യം നിനക്കുണ്ടായിരുന്ന വികാരം. ആ സഹാനുഭൂതി വളർന്ന് മറ്റെന്തൊക്കെയോ ആയി മാറി. ആ മാറ്റം എന്നിലും ഉണ്ടായി എന്ന് നീ സ്വയം വിശ്വസിച്ചു. അത് നിന്റെ ആൺമനസ്സിന്റെ വൈചിത്ര്യം. നിങ്ങൾ പുരുഷന്മാർക്ക് ഒരിക്കലും ഒരു പെൺമനം മനസ്സിലാക്കാനാവില്ല...<br /><br />നന്ദാ...<br /><br />മനുവിന്റെ അവസാന നാളുകളിൽ നിന്റെ പെരുമാറ്റരീതികൾ, നിന്റെ ചെറിയ മുന്നേറ്റങ്ങൾ, നിന്റെ കണ്ണുകളിലെ തൃഷ്ണ ഇവയെല്ലാം ഞാൻ ആസ്വദിക്കുന്നു എന്നു നീ കരുതി. രോഗാതുരനായ കൂട്ടുകാരനെ ശുശ്രൂഷിക്കാൻ സദാ സന്നദ്ധനായ സന്മനസ്സിന്റെ ഉടമ...<br /><br />നന്ദാ ... പ്ലീസ്.... എന്റെ മനസ്സിലെ ആഗ്രഹം നീയന്നു മനസ്സിലാക്കിയെങ്കിൽ, അതിനു നിനക്ക് താല്പര്യമില്ലാതിരുന്നെങ്കിൽ, എന്തേ നീ അന്നെന്നെ തടഞ്ഞില്ല?<br /><br />മനുവിനെ നിനക്കറിയില്ല ശങ്കർ. നേർത്തൊരു ചലനത്തിൽ നിന്നു പോലും അവൻ എല്ലാം പിടിച്ചെടുക്കും. ഞാനന്ന് നിന്നോട് ഈർഷ്യ കാട്ടിയിരുന്നെങ്കിൽ മനുവിനത് വല്ലാത്ത സങ്കടമായേനെ. അവൻ പോയാലും എനിക്ക് നീയുണ്ടല്ലോ എന്നവൻ സമാധാനിച്ചിരുന്നു...<br /><br />നന്ദാ !!...<br /><br />അതേ ശങ്കർ. നിന്റെ മനസ്സ് അവൻ വായിച്ചിരുന്നു. എന്നിട്ടും...<br /><br />നന്ദാ?<br /><br />എന്നിട്ടും... എന്റെ മനസ്സവൻ കാണാതെ പോയി...... എന്നെ അവൻ ....<br /><br />നന്ദാ പ്ലീസ്... പ്ലീസ്..... അരുതേ...<br /><br />................<br /><br />നന്ദാ.....<br /><br />സാരമില്ല ശങ്കർ. എനിക്ക് സങ്കടമൊന്നുമില്ല...<br /><br />നന്ദാ നീ സമാധാനിക്കൂ...<br /><br />അതേ, സമാധാനിക്കുക തന്നെയാണ്. പെൺമനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങാൻ പുരുഷന്മാർക്ക് ഒരിക്കലും ആവില്ല...<br /><br />.............<br /><br />സോറി ശങ്കർ...<br /><br />നന്ദാ... പ്ലീസ്...<br /><br />............<br /><br />നന്ദാ, ഇനി ഞാൻ ഒന്നു പറയട്ടേ?<br /><br />പറയൂ ...<br /><br />നന്ദാ, ഞാൻ ചെയ്ത തെറ്റിന്റെ ആഴം മനസ്സിലാക്കുന്നു... അങ്ങനെയൊരു സിറ്റുവേഷനിൽ ഒരിക്കലും ഞാനങ്ങനെ പെരുമാറരുതായിരുന്നു...<br /><br />.............<br /><br />ഞാൻ ക്ഷമ ചോദിക്കുന്നു നന്ദാ...<br /><br />ഓ, അതു പോട്ടേ ശങ്കർ. ഇനി അതിനെ കുറിച്ച് നമുക്ക് സംസാരിക്കേണ്ട...<br /><br />ഐ ആം റിയലി സോറി...<br /><br />ശങ്കർ, എല്ലാം കഴിഞ്ഞ കാര്യം. സമയരഥത്തെ റിവേഴ്സ് ഗിയറിലിടാൻ നമുക്കാവില്ലല്ലോ. അതുകൊണ്ട് അതേച്ചൊല്ലി ഇനി വിഷമിക്കേണ്ടതില്ല. ജസ്റ്റ് ലീവ് ദ മാറ്റർ...<br /><br />നന്ദാ...<br /><br />...............<br /><br /><br />നന്ദാ?<br /><br />യെസ്?<br /><br />അന്ന്, ആ സന്ദർഭത്തിൽ എനിക്ക് തോന്നിയത് തെറ്റായിരുന്നു. എന്നാൽ ഇന്ന്.....<br /><br />..............<br /><br />ഇന്ന് ആ തെറ്റിനെ ഒരു ശരിയാക്കി മാറ്റരുതോ നന്ദാ?<br /><br />..............<br /><br />പ്രത്യേകിച്ചും മനു അങ്ങനെ സമാധാനിച്ചിരുന്നു എന്നു കൂടി കണക്കിലെടുക്കുമ്പോൾ?<br /><br />.............<br /><br />നന്ദാ?<br /><br />..............<br /><br />ഒരു ഉത്തരം തരൂ നന്ദാ...<br /><br />ഇല്ല ശങ്കർ, ആ തെറ്റ് എനിക്ക് ഒരിക്കലും ഒരു ശരിയായി മാറുകില്ല.....<br /><br />നന്ദാ...<br /><br />പറയ്, നിനക്കൊപ്പം കിടക്കുമ്പോൾ അവൻ കാണിച്ച കുസൃതികൾ, വികൃതികൾ ഒക്കെയാവും എന്റെ മനസ്സ് നിറയെ. അത് നിനക്ക് സഹിക്കാനാകുമോ? പറയ് ... ഇല്ല ശങ്കർ, മനു ഒരിക്കലും എന്റെ മനസ്സിൽ നിന്നിറങ്ങിപ്പോകില്ല... അവൻ കൂടെ ഉണ്ടായിരിക്കെ എനിക്ക് നിന്റെ ഭാര്യയാവാൻ കഴിയില്ല....<br /><br /> **************************************ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.com11tag:blogger.com,1999:blog-4651978661248130875.post-82344917862516015472011-08-31T13:43:00.007+04:002011-09-03T09:57:07.585+04:00അത്തപ്പൂക്കളം
<br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTseFA_bIAc0SzXNJXx6FFwJMBcvJnqcARcxHBraru6DVjdBVEIzW-f56TQjqbcc3rofjaiTf0hD45VmmPUDwkbMDQ7C0p6ihkgTGkPNVD3DaQ9S30-j3fizLYlPBgIEilkHdqWi5NzkQ/s1600/flowers+photos+009.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTseFA_bIAc0SzXNJXx6FFwJMBcvJnqcARcxHBraru6DVjdBVEIzW-f56TQjqbcc3rofjaiTf0hD45VmmPUDwkbMDQ7C0p6ihkgTGkPNVD3DaQ9S30-j3fizLYlPBgIEilkHdqWi5NzkQ/s320/flowers+photos+009.jpg" alt="" id="BLOGGER_PHOTO_ID_5646957467476072642" border="0" /></a>
<br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsqEPuIoGUSKJBWdxeg4rwK29Z06HScK2MDxE573S7lDkrycieJCF2S-NNy235w5ECix3WeV7WdImgNcfaEyqrLxJmXkdXJXeB_3mGzuUq-lBx8xz3Xd95LG4PSMOjhz8wxbhygXxUSo4/s1600/flowers+photos+009.jpg">
<br /></a>
<br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlB9P-U2YBNzkRLGqqN9eR8-7OyuCN4VfFWGtcN5HFdcaxS237HGSN31jCpU5FGqP9DpOutLkx4vGyUdsKe_8OfXIiKa4tIn0dserkrG1MZ_9sIFIkx31J-wjJQOXHQT1HXJc30GXM9_I/s1600/flowers+photos+002.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlB9P-U2YBNzkRLGqqN9eR8-7OyuCN4VfFWGtcN5HFdcaxS237HGSN31jCpU5FGqP9DpOutLkx4vGyUdsKe_8OfXIiKa4tIn0dserkrG1MZ_9sIFIkx31J-wjJQOXHQT1HXJc30GXM9_I/s320/flowers+photos+002.jpg" alt="" id="BLOGGER_PHOTO_ID_5646956553992687394" border="0" /></a>
<br /><!--[if gte mso 9]><xml> <w:worddocument> <w:view>Normal</w:View> <w:zoom>0</w:Zoom> <w:punctuationkerning/> <w:validateagainstschemas/> <w:saveifxmlinvalid>false</w:SaveIfXMLInvalid> <w:ignoremixedcontent>false</w:IgnoreMixedContent> <w:alwaysshowplaceholdertext>false</w:AlwaysShowPlaceholderText> <w:compatibility> <w:breakwrappedtables/> <w:snaptogridincell/> <w:wraptextwithpunct/> <w:useasianbreakrules/> <w:dontgrowautofit/> </w:Compatibility> <w:browserlevel>MicrosoftInternetExplorer4</w:BrowserLevel> </w:WordDocument> </xml><![endif]--><!--[if gte mso 9]><xml> <w:latentstyles deflockedstate="false" latentstylecount="156"> </w:LatentStyles> </xml><![endif]--><!--[if gte mso 10]> <style> /* Style Definitions */ table.MsoNormalTable {mso-style-name:"Table Normal"; mso-tstyle-rowband-size:0; mso-tstyle-colband-size:0; mso-style-noshow:yes; mso-style-parent:""; mso-padding-alt:0in 5.4pt 0in 5.4pt; mso-para-margin:0in; mso-para-margin-bottom:.0001pt; mso-pagination:widow-orphan; font-size:10.0pt; font-family:"Times New Roman"; mso-ansi-language:#0400; mso-fareast-language:#0400; mso-bidi-language:#0400;} </style> <![endif]--> <p class="MsoNormal"><span style="Arial Unicode MS";font-family:";" lang="EN-GB">
<br /></span></p><p style="text-align: center;" class="MsoNormal"><span style="Arial Unicode MS";font-family:";" lang="EN-GB">
<br /></span></p><p style="color: rgb(102, 0, 204);" class="MsoNormal"><span style="font-weight: bold;font-size:180%;" ><span style="font-family:"Arial Unicode MS"; mso-ascii-font-family:"Arial Unicode MS";mso-bidi- mso-ansi-language:EN-GBfont-family:AnjaliOldLipi;" lang="EN-GB">ഇ</span></span><span style="font-family:AnjaliOldLipi; mso-ascii-font-family:AnjaliOldLipi;mso-fareast-Arial Unicode MS"; mso-ansi-language:EN-GBfont-family:";" lang="EN-GB">ന്ന് ചിങ്ങമാസം പതിനഞ്ചാം തീയതി.<span style="mso-spacerun:yes"> </span>അത്തം നാൾ. <span style="mso-spacerun:yes"> </span>മുറ്റത്തൊരു പൂക്കളമെഴുതാനായി പൂവു തേടി പൂങ്കുരുന്നുകൾ തൊടികൾ തോറും കയറിയിറങ്ങുന്ന നാളുകളുടെ വരവായി. </span></p> <p style="color: rgb(102, 0, 204);" class="MsoNormal"><span style="font-family:AnjaliOldLipi; mso-ascii-font-family:AnjaliOldLipi;mso-fareast-Arial Unicode MS"; mso-ansi-language:EN-GBfont-family:";" lang="EN-GB">തുമ്പപ്പൂവും തുളസിപ്പൂവും തെറ്റിപ്പൂവും കാക്കപ്പൂവും അരിപ്പൂവും <span style="mso-spacerun:yes"> </span>പിന്നെ പേരറിയാത്തതും അറിയുന്നതും വലുതും ചെറുതുമായ സർവ്വ പൂക്കളും <span style="mso-spacerun:yes"> </span>ചെറിയ വട്ടകകളിലും പാവാടത്തുമ്പിലും ഒക്കെയായി ശേഖരിച്ചു കൊണ്ടു വന്നിരുന്ന ആ കുട്ടിക്കാലദിനങ്ങൾ! എത്ര മനോഹരം! ഓണം എന്നും ആഹ്ലാദങ്ങളുടെ ഒരു ഓർമ്മപ്പൂക്കളം തന്നെയാവും<span style="mso-spacerun:yes"> </span>ഏതൊരു മലയാളിയുടെയും മനസ്സിൽ വരച്ചിടുക. <span style="mso-spacerun:yes"> </span></span></p> <p style="color: rgb(102, 0, 204);" class="MsoNormal"><span style="font-family:AnjaliOldLipi; mso-ascii-font-family:AnjaliOldLipi;mso-fareast-Arial Unicode MS"; mso-ansi-language:EN-GBfont-family:";" lang="EN-GB"> </span></p> <p style="color: rgb(102, 0, 204);" class="MsoNormal"><span style="font-family:AnjaliOldLipi; mso-ascii-font-family:AnjaliOldLipi;mso-fareast-Arial Unicode MS"; mso-ansi-language:EN-GBfont-family:";" lang="EN-GB">അത്തം തുടങ്ങി പത്താം നാൾ തിരുവോണം. അണിഞ്ഞൊരുങ്ങുന്ന മലനാട്കന്യയെ കാണാനായി തിരുവോണത്തിൻ നാളിൽ എഴുന്നെള്ളുന്ന മാവേലി മന്നനെ സ്വീകരിക്കാനുള്ള മുന്നൊരുക്കങ്ങളിലൊന്നായി തിരുമുറ്റത്തൊരു പൂക്കളമൊരുക്കണം. </span></p> <p style="color: rgb(102, 0, 204);" class="MsoNormal"><span style="font-family:AnjaliOldLipi; mso-ascii-font-family:AnjaliOldLipi;mso-fareast-Arial Unicode MS"; mso-ansi-language:EN-GBfont-family:";" lang="EN-GB"> </span></p> <p style="color: rgb(102, 0, 204);" class="MsoNormal"><span style="font-family: AnjaliOldLipi;font-family:";" lang="EN-GB">അങ്ങനെ എന്റെ വീട്ടുമുറ്റത്തും ചെറിയൊരു പൂക്കളമൊരുങ്ങി. സിറ്റിയിലെ അഞ്ചു സെന്റിന്റെ ‘ഠ’ വട്ടത്തിലൊതുങ്ങുന്ന വീട്ടിന്റെ ഇത്തിരിമുറ്റത്തെ ഓരത്തു നിൽക്കുന്ന ചെടികളിൽ നിന്നു തന്നെ ഇന്നത്തേക്ക് പൂ ശേഖരിച്ചു. തൊടിയില്ലാത്തതു കൊണ്ട്<span style="mso-spacerun:yes"> </span>തുമ്പപ്പൂവും കാക്കപ്പൂവും അരിപ്പൂവും ഒന്നുമില്ല. അഞ്ചാറു പിച്ചിപ്പൂക്കളും നാലുമണിപ്പൂക്കളും </span><span style="font-family:AnjaliOldLipi; mso-ascii-font-family:AnjaliOldLipi;mso-fareast-Arial Unicode MS"; mso-ansi-language:EN-GBfont-family:";" lang="EN-GB">തെറ്റിപ്പൂക്കളും </span><span style="font-family:AnjaliOldLipi; mso-ascii-font-family:AnjaliOldLipi;mso-fareast-Arial Unicode MS"; mso-ansi-language:EN-GBfont-family:";" lang="EN-GB">പിന്നിത്തിരി ഇലകളും കൊണ്ടൊരു ചെറിയ പൂക്കളം. ഉള്ളതു കൊണ്ട് ഓണം പോലെ എന്നല്ലേ. </span></p> <p style="color: rgb(102, 0, 204);" class="MsoNormal"><span style="font-family:AnjaliOldLipi; mso-ascii-font-family:AnjaliOldLipi;mso-fareast-Arial Unicode MS"; mso-ansi-language:EN-GBfont-family:";" lang="EN-GB"> </span></p> <p style="color: rgb(102, 0, 204);" class="MsoNormal"><span style="font-family:AnjaliOldLipi; mso-ascii-font-family:AnjaliOldLipi;mso-fareast-Arial Unicode MS"; mso-ansi-language:EN-GBfont-family:";" lang="EN-GB">പൂ നുള്ളുന്നതിനിടയിൽ മോളു് പറഞ്ഞു ‘ അമ്മേ നാളത്തേക്കിനി പൂവു കാണില്ല’ </span></p> <p style="color: rgb(102, 0, 204);" class="MsoNormal"><span style="font-family:AnjaliOldLipi; mso-ascii-font-family:AnjaliOldLipi;mso-fareast-Arial Unicode MS"; mso-ansi-language:EN-GBfont-family:";" lang="EN-GB">‘സാരമില്ല നാളത്തേക്ക് പൂ വാങ്ങാം’ </span></p> <p style="color: rgb(102, 0, 204);" class="MsoNormal"><span style="font-family:AnjaliOldLipi; mso-ascii-font-family:AnjaliOldLipi;mso-fareast-Arial Unicode MS"; mso-ansi-language:EN-GBfont-family:";" lang="EN-GB">ഓണക്കാലത്ത് തീ വിലയാണ് പൂവിന്. എന്നാലും കുറച്ചു വാങ്ങാം. വാടാമല്ലിയും ചേമന്തിയും അരളിപ്പൂവും. <span style="mso-spacerun:yes"> </span>വിശുദ്ധിയുടെ ഇത്തിരിച്ചെപ്പുകൾ പോലുള്ള<span style="mso-spacerun:yes"> </span>വെൺതുമ്പ മലരുകൾ ! അതുകൂടി ഇത്തിരി കിട്ടിയിരുന്നെങ്കിൽ! നഗരത്തിലെ ഓണപ്പൂക്കളങ്ങളിൽ തുമ്പക്കും തെറ്റിക്കും കാക്കപ്പൂവിനും അരിപ്പൂവിനും ഒന്നും സ്ഥാനമില്ല. വേണമെന്നാഗ്രഹിച്ചാലും കിട്ടാനുമില്ല. </span></p> <p style="color: rgb(102, 0, 204);" class="MsoNormal"><span style="font-family:AnjaliOldLipi; mso-ascii-font-family:AnjaliOldLipi;mso-fareast-Arial Unicode MS"; mso-ansi-language:EN-GBfont-family:";" lang="EN-GB"> </span></p> <p style="color: rgb(102, 0, 204);" class="MsoNormal"><span style="font-family:AnjaliOldLipi; mso-ascii-font-family:AnjaliOldLipi;mso-fareast-Arial Unicode MS"; mso-ansi-language:EN-GBfont-family:";" lang="EN-GB">പണ്ട് പൂവിളിപ്പാട്ടുകളുമായി തൊടിയിലെത്തി ചെടികൾക്ക് തെല്ലും നോവാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് <span style="mso-spacerun:yes"> </span>മെല്ലെ <span style="mso-spacerun:yes"> </span>പൂനുള്ളുമ്പോൾ തന്നെ അവയോട് പറഞ്ഞു വയ്ക്കും, നാളേക്ക് ഒരു വട്ടക കൂടുതൽ പൂവു തരണേയെന്ന്. പൂക്കളത്തിന്റെ വിസ്താരം ഓരോ ദിവസവും കൂട്ടണമല്ലോ. അപ്പറഞ്ഞതു കേട്ടതു പോലെ <span style="mso-spacerun:yes"> </span>പിറ്റേന്നു തൊടിയിൽ ചെല്ലുമ്പോൾ കൂടുതൽ പൂക്കൾ ചിരിച്ചു നിൽക്കുന്നതു പോലെ. ഗ്രാമങ്ങളിൽ ചെന്നാൽ ഇപ്പോഴും ആ കാഴ്ചകളൊക്കെ കാണാനുണ്ടാവുമായിരിക്കും. <span style="mso-spacerun:yes"> </span><span style="mso-spacerun:yes"> </span></span></p> <p style="color: rgb(102, 0, 204);" class="MsoNormal"><span style="font-family:AnjaliOldLipi; mso-ascii-font-family:AnjaliOldLipi;mso-fareast-Arial Unicode MS"; mso-ansi-language:EN-GBfont-family:";" lang="EN-GB"> </span></p> <p style="color: rgb(102, 0, 204);" class="MsoNormal"><span lang="EN-GB" style="font-family:AnjaliOldLipi;">ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഓണാശംസകൾ നേരുന്നു. എല്ലാവർക്കും മുറ്റത്തല്ലെങ്കിൽ മനസ്സിലെങ്കിലും ആഹ്ലാദപ്പൂക്കളങ്ങൾ മെനയുവാനാകട്ടേ.</span></p><p style="color: rgb(102, 0, 204);" class="MsoNormal"><span lang="EN-GB" style="font-family:AnjaliOldLipi;">****************************************************************************</span></p><p style="color: rgb(102, 0, 204);" class="MsoNormal"><span lang="EN-GB" style="font-family:AnjaliOldLipi;">കെ.സി. ഗീത.
<br /></span></p><p style="color: rgb(102, 0, 204);" class="MsoNormal"><span style="font-family:AnjaliOldLipi; mso-ascii-font-family:AnjaliOldLipi;mso-fareast-Arial Unicode MS"; mso-ansi-language:EN-GBfont-family:";" lang="EN-GB">
<br /></span></p> ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.com9tag:blogger.com,1999:blog-4651978661248130875.post-22982336619929460202011-03-11T09:58:00.005+04:002011-03-13T12:45:20.847+04:00മുല്ലപ്പൂവിനു പിന്നിൽ പതിയിരുന്ന അപകടം<span style="font-size:180%;"><strong></strong></span><br /><span style="font-size:180%;"><strong></strong></span><br /><span style="font-size:180%;"><strong></strong></span><br /><span style="font-size:180%;"><strong>മാ</strong></span>ർച്ച് മാസം. വിദ്യാലയങ്ങളിലും വീടുകളിലും വാർഷികപരീക്ഷയുടെ ചൂട്.<br /><br />ഇവിടത്തെ ഒന്നാംക്ലാസ്സുകാരനും പരീക്ഷ തുടങ്ങി. ഒരു ‘പേപ്പർ’ കഴിഞ്ഞു. അത് ഇംഗ്ലീഷ്.<br />അടുത്ത പേപ്പർ ഇത്തിരി കട്ടിയാണ്. മാതൃഭാഷയായ മലയാളം.<br />വായിക്കാനറിയാവുന്ന ചില അക്ഷരങ്ങൾ അവന് ‘വരയ്ക്കാൻ’ അറിയില്ല; വരയ്ക്കാനറിയാവുന്ന മറ്റുചിലത് വായിക്കാനറിയില്ല. വായിക്കാനും വരയ്ക്കാനും അറിയാവുന്ന അക്ഷരങ്ങളുടെ എണ്ണം നന്നേ കുറവ്.<br /><br />അവന്റെ അമ്മ അടുക്കളപ്പണിക്കിടയിൽ അവനെ നാളത്തെ പരീക്ഷയ്ക്ക് തയ്യാറെടുപ്പിക്കുന്നു. കുറേ ചോദ്യങ്ങൾ എഴുതിയ പേപ്പർ കൊടുത്തിട്ട് അതിന്റെയെല്ലാം ഉത്തരങ്ങൾ എഴുതി വയ്ക്കാൻ അവനോട് ആവശ്യപ്പെട്ടിട്ട് അടുക്കളയിലേക്ക് പോകുന്നു. അവൻ പെൻസിലും പേപ്പറുമൊക്കെയായി എഴുതാനിരിക്കുന്നു. കൂട്ടത്തിൽ കിന്റർജോയ് വാങ്ങിയപ്പോൾ കിട്ടിയ ഒരു ചെറുകളിപ്പാട്ടത്തിന്റെ ഭാഗങ്ങളും കയ്യിൽ കരുതിയിട്ടുണ്ട്. രണ്ടുമൂന്നെണ്ണത്തിന് ഉത്തരം എഴുതിയിട്ട് അവൻ കളിപ്പാട്ടത്തിന്റെ ഭാഗങ്ങൾ യോജിപ്പിക്കാൻ നോക്കുന്നു. അത് ഒരു ചെറു പ്ലെയിനായി രൂപാന്തരം പ്രാപിക്കുന്നു.<br /><br />“ മോനേ നീയത് എഴുതുന്നുണ്ടോ?” അടുക്കളയിൽ നിന്ന് അവന്റെ അമ്മയുടെചോദ്യം.<br />അമ്മമനസ്സ് നേരറിയുമെന്നാണല്ലോ.<br /><br />“ എയ്താണ് അമ്മേ”<br /><br />അവൻ പെട്ടെന്ന് ആ കളിപ്പാട്ടം മേശപ്പുറത്തു വച്ചിട്ട് വീണ്ടും ഉത്തരങ്ങൾ എഴുതാൻ തുടങ്ങുന്നു. കുറേ എഴുതിക്കഴിഞ്ഞപ്പോൾ അതാ അവന്റെ കൈ തട്ടി ആ പ്ലെയിൻ താഴെ വീഴുന്നു. അത് പലഭാഗങ്ങളായി വിട്ടു മാറുകയും ചെയ്തു. അവൻ എഴുത്തു നിറുത്തി ആ ഭാഗങ്ങൾ പെറുക്കി എടുത്ത് മേശപ്പുറത്തു വയ്ക്കുന്നു. വീണ്ടും ഉത്തരങ്ങൾ എഴുതുന്നു.<br /><br />അവന്റെ അമ്മ അടുക്കളയിൽ നിന്ന് ഒന്നെത്തിനോക്കുന്നു. മോൻ എഴുതുകതന്നെയാണ്. അമ്മ അടുക്കളയിലേക്ക് പിൻവാങ്ങി.<br /><br />മോൻ ഒരിക്കൽ കൂടി എഴുത്തു നിറുത്തുന്നു. ആ പ്ലെയിനിന്റെ ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കാൻ നോക്കുന്നു.<br />കൃത്യം ഈ സമയത്ത് തന്നെ അമ്മ അടുക്കളയിൽ നിന്ന് ഒരിക്കൽ കൂടി എത്തിനോക്കുന്നു.<br />“ മോനേ.....” അമ്മ കണ്ണുരുട്ടുന്നു.<br /><br />“ ദാ ഇപ്പം എയുതാമമ്മേ ”<br />അവൻ കളിപ്പാട്ടം താഴ്ത്തിവച്ച് വീണ്ടും എഴുതുന്നു.<br />അവന്റെ എഴുത്തുനിറുത്തലും കളിപ്പാട്ടം യോജിപ്പിക്കലും അമ്മയുടെ എത്തിനോട്ടവും ഭീഷണിയുമൊക്കെ ഒന്നുരണ്ടു വട്ടം കൂടി തുടരുന്നു.<br />അവസാനം എല്ലാം തീർത്തുകഴിഞ്ഞ് അവൻ അമ്മയെ വിളിക്കുന്നു<br />“ അമ്മേ എയുതിത്തീന്നൂ....”<br />“ ആ വച്ചേക്ക്. അമ്മ ഇപ്പോ വരാം”<br /><br />അവൻ ടി.വി.യുടെ റിമോട്ട് കൈക്കലാക്കി ചാനൽ മാറ്റുന്നു. സ്ക്രീനിൽ ഛോട്ടാ ഭീം.<br /><br />*** *** ***<br /><br />അമ്മ അടുക്കളപ്പണിയൊക്കെ തീർത്ത് വരുന്നു. അവൻ എഴുതിയ ഉത്തരങ്ങൾ പരിശോധിക്കുന്നു.<br />മിക്കതും ശരിതന്നെന്നു തോന്നുന്നു. മോൻ മിടുക്കൻ തന്നെ.<br />അപ്പോഴതാ വരുന്നു ആക്രോശം<br />“ എടാ ഇവിടെ വാ, മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ചുറ്റികയോ? ”<br />ഛോട്ടാ ഭീമനിൽ നിന്ന് കണ്ണു പറിക്കാതെ തന്നെ മോൻ ഉത്തരം പറയുന്നു “ ങും, സിന്ധു ടീച്ചർ പടിപ്പിച്ചതാണ് ”<br />“ നിന്റെ ബുക്കിങ്ങെടുത്തോണ്ടു വാടാ ”<br />മനസ്സില്ലാമനസ്സോടെ ഭീമനെ വിട്ട് അവൻ പോയി നോട്ടു ബുക്ക് എടുത്തുകൊണ്ടു വരുന്നു.<br />അതിൽ ആ ചോദ്യത്തിന് ചൂണ്ട എന്ന ഉത്തരം കാണിച്ചു കൊടുത്ത് അമ്മ മോന്റെ ചെവിക്കു പിടിക്കുന്നു.<br />അവൻ ഒരു കുഞ്ഞു ചിരിയോടെ തോൽവി സമ്മതിക്കുന്നു “ അത് ഞാൻ മറന്നു പോയതാ അമ്മേ”<br /><br />അവസാനത്തെ ചോദ്യത്തിന്റെ ഉത്തരം കണ്ടപ്പോഴല്ലേ അമ്മ ആകെ അന്തം വിട്ടുപോയത് ! <br />ഈ വാക്ക് ഉത്തരമായി വരുന്ന ഏതു ചോദ്യമാണ് താൻ ചോദിച്ചത്?<br /><br />ചോദ്യങ്ങൾ എഴുതിയ പേപ്പർ എടുത്തു നോക്കി.<br />അതിലെ അവസാനത്തെ ചോദ്യം ഇതായിരുന്നു : ഒരു പൂവിന്റെ പേര് എഴുതുക.<br /><br />ഒന്നല്ല, അഞ്ചു പൂക്കളുടെ പേരുകൾ മോന് അറിയാം.<br /><br />ഈ ചോദ്യത്തിന് ഉത്തരമായി അവൻ എഴുതാൻ ഉദ്ദേശിച്ചത് “ മുല്ല” എന്നായിരുന്നു.<br />അതിൽ ആദ്യത്തെ അക്ഷരം അവൻ ശരിയായി തന്നെ എഴുതിയിട്ടുണ്ട്.<br />പക്ഷേ.....<br />രണ്ടാമത്തെ അക്ഷരം ഇരട്ടിപ്പിച്ചിട്ടില്ല !!!!!!<br /><br />പഠിപ്പിക്കാനിരിക്കുമ്പോൾ മഹാഗൌരവക്കാരിയായി മാറുന്ന അമ്മ എന്തേ ഇങ്ങനെ തലകുത്തിക്കിടന്നു ചിരിക്കാൻ എന്നു മനസ്സിലാക്കാൻ പറ്റിയില്ലെങ്കിലും അവനും കുഞ്ഞരിപ്പല്ലുകൾ കാട്ടി അമ്മയെ കെട്ടിപ്പിടിച്ചു ചിരിക്കാൻ തുടങ്ങി.<br /><br />ആ ‘ചുറ്റികപ്രയോഗം’ കേട്ടപ്പോൾ തന്നെ ചിരിച്ച് ശ്വാസം മുട്ടാൻ തുടങ്ങിയ എന്റെ കാര്യം പിന്നെ പറയുകയും വേണ്ടല്ലോ.<br />*******************************************************<br /><br />വാൽക്കഷ്ണം :<br /><br />നമ്മുടെ സംസ്ഥാനത്തിന്റെ പേരെന്ത്?<br />ഒരാളിന്റെ ഉത്തരം : <strong>കോരളം</strong><br />മറ്റൊരാളിന്റെ ഉത്തരം : <strong>കരളം</strong><br /><br />വെള്ളത്തിൽ കൂടി സഞ്ചരിക്കുന്ന ഒരു വാഹനത്തിന്റെ പേര്?<br />ഉത്തരം : <strong>തുണി</strong><br /><br />അതിരാവിലെ നമ്മെ കൂകിഉണർത്തുന്ന ഒരു പക്ഷി ?<br />ഉത്തരം : <strong>പവൻ കിഴി</strong><br /><br />ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിച്ചിട്ടുള്ള ആശാട്ടിമാരാണ് ഈ മോന്റെ അമ്മയും ചിറ്റമാരും.<br />ഇതൊക്കെ കാണുമ്പോൾ ഒന്നാം ക്ലാസ്സിലെ ടീച്ചർ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. മനസ്സു തുറന്നു ചിരിക്കാനുള്ള വക ധാരാളം കിട്ടുമായിരുന്നു.<br />'Einstein's theory of relativity is the theory of relatives' എന്നൊക്കെയുള്ള high grade തമാശകൾ കണ്ടിട്ടുണ്ട് ഉത്തരക്കടലാസ്സുകളിൽ. എന്നാലും അതൊക്കെ ഈ നിഷ്കളങ്കതൾക്ക് മുന്നിൽ എത്ര നിഷ്പ്രഭം !<br /><br />K.C. Geetha.ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.com28tag:blogger.com,1999:blog-4651978661248130875.post-23413035471395281622011-02-08T14:46:00.005+04:002011-02-18T21:05:45.008+04:00ഒരു കോളേജ് ഇലക്ഷന്റെ ഓർമ്മആകെ കലങ്ങിമറിഞ്ഞ രാഷ്ട്രീയാന്തരീക്ഷമാണല്ലോ ഇപ്പോൾ. ആരോപണപ്രത്യാരോപണങ്ങൾ, വിഴുപ്പലക്കലുകൾ....<br /><br />എന്താണ് സത്യം? ആരു പറയുന്നതാണ് വിശ്വസിക്കേണ്ടത്? എല്ലാം കേട്ട് പകച്ചു നിൽക്കാനേ ആകുന്നുള്ളൂ.<br /><br />വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കോളേജ് ഇലക്ഷൻ സംഭവം ഓർമ്മ വരുന്നു.<br /><br />പ്രമുഖരാഷ്ട്രീയ പാർട്ടികളോട് അനുഭാവം പുലർത്തുന്ന അദ്ധ്യാപകവൃന്ദവും വിദ്യാർത്ഥിസമൂഹവും ഉണ്ട് കോളേജിൽ. അതത് സംഘടനകളിൽ അംഗങ്ങളുമാണ് മിക്കവരും. എന്നാലും എന്നെപ്പോലെ അരാഷ്ട്രീയരായ കുറേ വിവരദോഷികളുമുണ്ട് കൂട്ടത്തിൽ.<br /><br />അരാഷ്ട്രീയത വിവരക്കേടിന്റേയും വിഡ്ഡിത്തത്തിന്റേയും ലക്ഷണമാണെന്ന് ബുദ്ധിജീവികൾ പറയുന്നത് കേൾക്കായ്കയല്ല. പക്ഷേ എന്തുകൊണ്ടോ, തൽക്കാലം പഠിപ്പിക്കുന്ന വിഷയത്തിൽ മാത്രം വിവരം ആർജ്ജിച്ചാൽ മതിയെന്നും കുറേക്കൂടി പ്രായവും പക്വതയും ചെന്നിട്ട് ആകാം രാഷ്ട്രീയപ്രബുദ്ധത നേടൽ എന്നുമൊക്കെയായിരുന്നു അന്നത്തെ എന്റെ ചെറുമനസ്സിന്റെ തീരുമാനം. ഇതേ വിചാരഗതിയുള്ള വേറേയും കുറേ അദ്ധ്യാപകർ ഉണ്ടെന്നുള്ളത് എന്റെ തീരുമാനത്തിന് ബലമേകി.<br /><br />അപ്പോൾ പറഞ്ഞു വന്നത് കോളേജ് ഇലക്ഷനെ സംബന്ധിച്ച്. വെള്ളിയാഴ്ചകളിലാണ് ഇലക്ഷൻ നടക്കുക. കാരണം വ്യക്തം. പിറ്റേന്ന് അവധിദിനമാണല്ലോ.<br /><br />അങ്ങനെ ഒരു ഇലക്ഷൻ ദിനം. എല്ലാ അദ്ധ്യാപകർക്കും പോളിങ്ങ് ഡ്യൂട്ടിയോ കൌണ്ടിങ്ങ് ഡ്യൂട്ടിയോ ഉണ്ടാവും. കുറേപ്പേരെ റിസർവ് ആയും പോസ്റ്റ് ചെയ്യും. ആ ഇലക്ഷൻ ദിനത്തിൽ എനിക്ക് പോളിങ്ങ് ഡ്യൂട്ടിയായിരുന്നു. എനിക്ക് ഡ്യൂട്ടിയുണ്ടായിരുന്ന ബൂത്തിലെ പ്രിസൈഡിങ്ങ് ഓഫീസർ എന്റെ ഡിപ്പാർട്ട്മെന്റിലെ തന്നെ ഒരു സീനിയർ ടീച്ചർ ആയിരുന്നു. പിന്നെ പോളിങ്ങ് ഓഫീസറായി മറ്റൊരു സീനിയർ ടീച്ചർ കൂടി എന്നെ കൂടാതെ എന്റെ ഡിപ്പാർട്ട്മെന്റിൽ നിന്ന് ഉണ്ടായിരുന്നു. ഈ രണ്ട് അദ്ധ്യാപികമാരും എന്റെ ഗുരുനാഥകൾ കൂടി ആണ്. ഞങ്ങൾ മൂവരെ കൂടാതെ മറ്റു ഡിപ്പാർട്ട്മെന്റുകളിൽ നിന്ന് അഞ്ച് അദ്ധ്യാപകർ കൂടി ഉണ്ടായിരുന്നു ആ ബൂത്തിൽ. അങ്ങനെ ഞങ്ങൾ 8 പേർ. രാവിലെ 9 മണിക്കു തന്നെ എല്ലാവരും ബൂത്തിൽ ഹാജരായി. ഞങ്ങളെ കൂടാതെ പോളിങ്ങ് ഏജന്റുമാരായ പെൺകുട്ടികളും ഹാജരായി.<br /><br />പോളിങ്ങ് തുടങ്ങി. ഒന്നാം വർഷ പ്രീഡിഗ്രിക്കാരായിരുന്നു ഈ ബൂത്തിലെ സമ്മതിദായകർ. വെറും പതിനാറുകാരികൾ. ജീവിതത്തിൽ ആദ്യമായി സമ്മതിദാനാവകാശം ഉപയോഗപ്പെടുത്താൻ കിട്ടുന്ന അവസരം. അവർ കോളേജിലേക്ക് വന്നിട്ട് കഷ്ടിച്ച് മൂന്നോ നാലോ മാസമാകുമ്പോഴായിരിക്കും ഇലക്ഷൻ ആഗതമാകുക. ജീവിതത്തിലെ ആദ്യവോട്ട് രേഖപ്പെടുത്തൽ ആയതുകൊണ്ട് ഈ കൊച്ചുകുട്ടികൾക്ക് പ്രത്യേകമായ ഒരു ആവേശമുണ്ടാകും കോളേജ് ഇലക്ഷനോട്.<br /><br />കൊച്ചുപെൺകുട്ടികൾ അച്ചടക്കത്തോടെ ക്യൂ നിന്ന് ഹാളിനകത്തേക്ക് വരാൻ തുടങ്ങി. പ്രിസൈഡിങ്ങ് ഓഫീസർ ആയ ടീച്ചർ ബാലറ്റ് പേപ്പറിൽ ഒപ്പിട്ട ശേഷം കയറിവരുന്ന പെൺകുട്ടികളോട് സ്നേഹപൂർവ്വം ഉപദേശിച്ചു,<br /><br />‘ഒരു പോസ്റ്റിന് ഒരു കാൻഡിഡേറ്റിന്റെ പേരിനു നേരേ മാത്രമേ മാർക്ക് ചെയ്യാവുള്ളൂ കേട്ടോ. ഇല്ലെങ്കിൽ നിങ്ങളുടെ വോട്ട് അസാധുവാകും’<br /><br />‘ അസാധൂന്ന് പറഞ്ഞാൽ എന്താ ടീച്ചർ? ’ - ഒരു വിദ്യാർത്ഥിനിയുടെ സംശയം.<br /><br />ടീച്ചർ ചിരിച്ചു. എന്നിട്ട് വിശദീകരിച്ചുകൊടുത്തു.<br /><br />പത്തുപേർ പത്തുപേർ വീതമുള്ള ഓരോ ബാച്ച് കുട്ടികൾ കയറിവരുമ്പോഴും ടീച്ചർ സ്നേഹപൂർവ്വം തന്റെ ഉപദേശം തുടർന്നു.<br /><br />ഇതെല്ലാം ഇരുപാർട്ടിക്കാരുടേയും പോളിങ്ങ് ഏജന്റ്സ് ആയി വന്നിരിക്കുന്ന വിദ്യാർത്ഥിനികൾ കേൾക്കുന്നുണ്ട്. ആരും മറുത്തൊന്നും പറയുന്നുമില്ല.<br /><br />പ്രിസൈഡിങ്ങ് ഓഫീസർ ആയ ഈ ടീച്ചർ വളരെ ശുദ്ധഗതിക്കാരിയായ ഒരാളാണ്. സ്നേഹം ചാലിച്ച ശബ്ദത്തിലാണ് ടീച്ചർ കുട്ടികൾക്ക് ഉപദേശം കൊടുത്തിരുന്നത്.<br /><br />പോളിങ്ങ് പുരോഗമിച്ചു കൊണ്ടിരുന്നു. ഒന്നരമണിക്കൂറോളം കഴിഞ്ഞു.<br /><br />രണ്ടാം നിലയിലാണ് ഈ ബൂത്ത്. ഇടയ്ക്ക് താഴെ എന്തോ ബഹളം നടക്കുന്നതു പോലെ കേട്ടു. തകൃതിയായി പോളിങ്ങ് ജോലികളിൽ ഏർപ്പെട്ടിരുന്നതു കൊണ്ട് ഞങ്ങൾക്കത് ശ്രദ്ധിക്കാൻ പറ്റിയില്ല. ഒരഞ്ചുമിനിറ്റു കൂടി കഴിഞ്ഞു. അപ്പോഴുണ്ട് ഇലക്ഷനു നിൽക്കുന്ന ഒരു കാൻഡിഡേറ്റിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം പെൺകുട്ടികൾ ബൂത്തിലേക്ക് ഇരച്ചു കയറി. കാൻഡിഡേറ്റായ ഈ പെൺകുട്ടിയെ കണ്ടാൽ ഒരു അശു - നന്നേ മെലിഞ്ഞ് പൊക്കവും തീരെ കുറവായ ഒരു രൂപം. പക്ഷേ ആ പെൺകുട്ടി അങ്ങോട്ട് വായ തുറന്നപ്പോഴല്ലേ മനസ്സിലായത് - കുരുമുളക് ഇത്തിരിപ്പോന്നതാണെങ്കിലെന്ത്.......<br /><br />‘ഈ ബൂത്തിലെ പോളിങ്ങ് നിറുത്തിവയ്ക്കണം, റീപോളിങ്ങ് വേണം’ - വന്നവർ കൂട്ടമായി ഒച്ച ഉയർത്തി പറഞ്ഞു.<br /><br />എന്താണ് പ്രശ്നം?<br /><br />ഞങ്ങൾ അമ്പരന്നു.<br /><br />അപ്പോഴതാ ആ സ്ഥാനാർത്ഥിപ്പെൺകുട്ടി ആക്രോശിക്കുന്നു.<br /><br />‘ഞങ്ങളുടെ പാർട്ടി തോൽക്കാൻ വേണ്ടി മനപ്പൂർവ്വം ഒരു കാൻഡിഡേറ്റിനേ വോട്ടു ചെയ്യാവൂന്ന് ഇവിടെയിരിക്കുന്ന ടീച്ചേർസ് കുട്ടികളെ തെറ്റിദ്ധരിപ്പിച്ചു. ’<br /><br />ഞങ്ങളെല്ലാം അമ്പരന്നു.<br /><br />‘പിന്നല്ലാതെ എങ്ങനെ വേണമെന്നാണ് ഈ കുട്ടി ഉദ്ദേശിക്കുന്നത്? ’ പ്രിസൈഡിങ്ങ് ഓഫീസർ ചോദിച്ചു.<br /><br />ആ പെൺകുട്ടി ടീച്ചറുടെ നേരെ തിരിഞ്ഞു കൈചൂണ്ടി ആക്രോശിച്ചു<br /><br />‘മന:പൂർവ്വമാണിത്. ഞങ്ങൾക്കറിയാം. യൂണിവേർസിറ്റി യൂണിയൻ കൌൺസിലർ സ്ഥാനത്തേക്ക് രണ്ട് സ്ഥാനാർത്ഥികളെയാണ് തിരഞ്ഞെടുത്ത് അയക്കേണ്ടതെന്ന് ടീച്ചർക്ക് അറിഞ്ഞു കൂടാത്തതാണോ? മന:പൂർവ്വമാണിത്, ഞങ്ങളുടെ പാർട്ടി തോൽക്കാൻ വേണ്ടി ചെയ്ത പണി’<br /><br />ആ പെൺകുട്ടിയുടെ ദേഷ്യവും ആക്രോശവും കണ്ട് ഞങ്ങൾ സ്തംഭിച്ചിരുന്നു പോയി. എത്ര സീനിയർ ആയ ഒരു ടീച്ചറോടാണ് ആ കുട്ടിയുടെ ഇത്തരത്തിലുള്ള നിന്ദ്യവും നീചവുമായ പെരുമാറ്റം. രണ്ടായിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ഒരു ബ്രഹത് സ്ഥാപനത്തിലെ വിദ്യാർത്ഥി നേതാവാകാൻ പോകുന്നയാളാണ്. ഗുരുത്വം എന്നു പറയുന്നതിന്റെ ഒരംശം എങ്കിലും ആ കുട്ടിക്ക് ഉണ്ടായിരുന്നെങ്കിൽ !<br /><br />എന്താണ് തെറ്റു പറ്റിയതെന്ന് ആ കുട്ടിക്ക് അന്വേഷിക്കാമായിരുന്നു സമാധാനമായി. പ്രിസൈഡിങ്ങ് ഓഫീസറായിരുന്ന ആ ടീച്ചർ ഉൾപ്പെടേ അന്ന് അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അദ്ധ്യാപകർക്ക് ആർക്കും തന്നെ ആ പോസ്റ്റിന് രണ്ട് സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്ത് അയക്കണം എന്നത് അറിയാതെ പോയത് ഒരു പിഴവു തന്നെയായിരിക്കാം. എന്നാലും ടീച്ചറുടെ സ്നേഹപൂർവ്വമായ ഈ ഉപദേശം കേട്ടിരുന്ന ഏജന്റുമാരുണ്ടല്ലോ. എന്തേ അവർ ഒരക്ഷരം മിണ്ടിയില്ല?<br /><br />പോരെങ്കിൽ ഇലക്ഷനു തലേന്ന് സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തൽ പരിപാടിയുണ്ടല്ലോ - മീറ്റ് ദ കാൻഡിഡേറ്റ് - ആ പരിപാടിയിൽ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തൽ മാത്രമല്ല, ഏതൊക്കെ പോസ്റ്റിന് ആർക്കൊക്കെ വോട്ട് ചെയ്യണം എന്ന് ഓരോ പാർട്ടിക്കാരും പറയും. കൂട്ടത്തിൽ എങ്ങനെ വോട്ട് രേഖപ്പെടുത്തണം, എങ്ങനെ ബാലറ്റ് പേപ്പർ മടക്കണം എന്നുമൊക്കെ വിശദീകരിച്ചു കൊടുക്കും.<br /><br />അപ്പോൾ കാര്യങ്ങൾ വേണ്ടപോലെ വിദ്യാർത്ഥിനികൾക്ക് മനസ്സിലാക്കിച്ചു കൊടുത്തിരുന്നില്ല എന്നർത്ഥം. അതല്ലേ ഏജന്റുമാർക്ക് വരെ അതറിഞ്ഞുകൂടാതെ പോയത്.<br /><br />‘ എന്നാൽ പിന്നെ നിങ്ങൾ ഏജന്റുമാർ അതു പറയാത്തതെന്തായിരുന്നു?’<br />ടീച്ചർ അവരിലൊരാളോട് ചോദിച്ചു. അതിന് ആ കുട്ടിക്ക് ഉത്തരമില്ല. മിണ്ടാതിരുന്നു ആ പെൺകുട്ടി.<br /><br />അതു കണ്ടിട്ടും ആ സ്ഥാനാർത്ഥി പെൺകുട്ടിക്ക് കലിയടങ്ങിയില്ല. വോട്ടർമാരെ വേണ്ടവിധം ബോധവൽക്കരിക്കുന്നതിൽ വന്ന പിഴവാണതെന്ന് സമ്മതിക്കാനും തയ്യാറായില്ല.<br /><br />ആ കുട്ടി വീണ്ടും കുറേ ആക്രോശിച്ച ശേഷം ബൂത്തിൽ നിന്ന് കൂട്ടുകാരുമായി ഇറങ്ങിപ്പോയി.<br /><br />‘ഹോ ഇത്തിരിപ്പോന്ന ആ ഞല്ലിപ്പെണ്ണിന്റെ ഒരു വീര്യമേ ! ഈ എളം പ്രായത്തി ഇങ്ങനയെങ്കി ഇതൊക്കെ മൂത്താൽ എന്തായിരിക്കും സിതി എന്റെ ദൈവമേ’ - ഇതൊക്കെ കണ്ടുനിന്ന ബൂത്തിലെ പ്യൂണിന്റെ കമന്റ്.<br /><br />ഞങ്ങൾ ഞെട്ടി പുറകിലേക്ക് തിരിഞ്ഞുനോക്കി. ഭാഗ്യം, ആ പെൺകുട്ടിയുടെ ഏജന്റുമാർ അവിടെയില്ല.<br /><br />പ്രശ്നം അതുകൊണ്ടൊന്നും തീർന്നില്ല. പ്രിൻസിപ്പാൾ വന്നു. കാര്യമന്വേഷിച്ചു. ആരും മന:പൂർവ്വം ഒന്നും ചെയ്തിട്ടൊന്നുമില്ലെന്ന് മനസ്സിലാക്കി. ആ സ്ഥാനാർത്ഥിക്കുട്ടിയെ പറഞ്ഞുമനസ്സിലാക്കാൻ നോക്കി. ഒരാളിനു മാത്രം വോട്ട് രേഖപ്പെടുത്തിയതുകൊണ്ട് അയാളുടെ പാർട്ടിക്ക് നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ, അതേ നഷ്ടം എതിർ പാർട്ടിക്കും സംഭവിച്ചിട്ടുണ്ടാകുമല്ലോ എന്നു പറഞ്ഞാശ്വസിപ്പിച്ചു. ഒന്നും ആ കുട്ടി കൂട്ടാക്കിയില്ല. മന:പൂർവ്വം ചെയ്ത കുറ്റമായിട്ടു തന്നെ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.<br /><br />ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ് പോളിങ്ങ് പുനരാരംഭിച്ചു. പിന്നെ വന്നവരോടും ടീച്ചർ സ്നേഹപൂർവ്വം പറഞ്ഞു<br />‘കൌൺസിലർ സീറ്റിനു മാത്രം രണ്ടു പേർക്ക് വോട്ട് രേഖപ്പെടുത്തണം. ബാക്കി സീറ്റിനെല്ലാം ഒന്ന് ’<br /><br />കേട്ടിരുന്ന മറ്റൊരു ടീച്ചർ പറഞ്ഞു<br />‘എന്തിനാ ടീച്ചർ ഇതൊക്കെ പറഞ്ഞുകൊടുക്കാൻ പോകുന്നത്? അവർ എങ്ങനെയോ ചെയ്തിട്ടു പോട്ടേ. മീറ്റ് ദ കാൻഡിഡേറ്റ് പരിപാടിയിൽ ഈ സ്ഥാനാർത്ഥികൾ പറഞ്ഞു കൊടുക്കേണ്ടതാണ് ഇതൊക്കെ. ടീച്ചർ നല്ലതിനല്ലേ അവരെ ഉപദേശിച്ചത്. അതിനെ ഇങ്ങനെ വ്യാഖ്യാനിക്കുന്നവർക്കു വേണ്ടി ടീച്ചർ ഇനിയും ബദ്ധപ്പെടുന്നതെന്തിന്?’<br /><br />പ്രിസൈഡിങ്ങ് ഓഫീസർ ടീച്ചർക്കും അതു ശരിയെന്നു തോന്നി. പിന്നെ ടീച്ചർ ആരോടും ഒന്നും പറയാൻ പോയില്ല. ബാലറ്റ് പേപ്പറിൽ ഒപ്പിടുക എന്ന ജോലി മാത്രം ചെയ്ത് മൌനിയായിരുന്നു. ടീച്ചറുടെ മുഖത്ത് നന്നേ വിഷാദം തളം കെട്ടി നിന്നിരുന്നു.<br /><br />ഒരു മണിയായപ്പോൾ പോളിങ്ങ് അവസാനിച്ചെങ്കിലും, പ്രശ്നം പുറത്തു പുകഞ്ഞുകൊണ്ടിരുന്നു. ഈ പെൺകുട്ടി അടുത്തുള്ള മിക്സെഡ് കോളേജിൽ നിന്ന് ആൺ സുഹൃത്തുക്കളെ വരുത്തി. പിന്നത്തെ പുകിലൊന്നും പറയണ്ട. ഉച്ചക്ക് നടക്കേണ്ടിയിരുന്ന കൌണ്ടിങ്ങ് തടസ്സപ്പെടുത്തി. റിട്ടേണിങ്ങ് ഓഫീസറായ അദ്ധ്യാപകനെ തടഞ്ഞുവയ്ക്കുകയോ ഘെരാവോ ചെയ്യുകയോ എന്തൊക്കെയോ ചെയ്തു. ഞങ്ങൾ പോളിങ്ങ് കഴിഞ്ഞ് ഉച്ചക്ക് വീട്ടിലെത്തിയെങ്കിലും അവിടത്തെ സംഭവങ്ങൾ ഓരോരുത്തർ ഫോണിൽ വിളിച്ചു പറഞ്ഞ് അറിഞ്ഞുകൊണ്ടിരുന്നു.<br />അവസാനം രാത്രി ഏറെ വൈകിയാണ് ഈ കുട്ടികളെ സമാധാനിപ്പിച്ച് റിസൽറ്റ് പബ്ലിഷ് ചെയ്യാൻ സാധിച്ചത്.<br /><br />എന്താണ് ആ സ്ഥാനാർത്ഥിക്കുട്ടിയേയും കൂട്ടുകാരേയും ഇത്രയും പ്രകോപിപ്പിച്ചതെന്നല്ലേ?<br /><br />വോട്ട് ചെയ്ത് താഴെ എത്തിയ കുട്ടികളോട് ആർക്കൊക്കെ വോട്ട് ചെയ്തു എന്നീ സ്ഥാനാർത്ഥിക്കുട്ടിയും കൂട്ടുകാരും ചോദിച്ചു. വോട്ട് ആർക്ക് ചെയ്തു എന്ന് വെളിപ്പെടുത്തേണ്ടതില്ലെന്ന കാര്യം പാവം പ്രീഡിഗ്രിക്കാരികൾക്കറിയില്ലായിരുന്നു. അവർ അതു പറഞ്ഞു. അപ്പോഴാണ് കൌൺസിലർ സ്ഥാനത്തേക്ക് ഒരാൾക്കേ വോട്ടു ചെയ്തുള്ളൂ എന്നറിഞ്ഞത്. അതെന്താ അങ്ങനെ എന്നായി സ്ഥാനാർത്ഥി. അത് അവിടത്തെ ടീച്ചർ പറഞ്ഞു ഒരാൾക്കേ വോട്ടു ചെയ്യാവുള്ളൂ എന്ന് ആ കുട്ടികളും. മതിയല്ലോ.<br /><br />സ്ഥാനാർത്ഥി പടയുമായി ബൂത്തിൽ കുതിച്ചെത്തി. ബൂത്തിനകത്തു കയറി അവിടെയിരിക്കുന്ന ടീച്ചർമാരിൽ ഒരാളെ കണ്ടപ്പോഴല്ലേ സ്ഥാനാർത്ഥിക്ക് ഹാലിളകിയത് !! കാരണം എതിർ പാർട്ടിയുടെ അദ്ധ്യാപകസംഘടനയിൽ മെംബർ ആയ ഒരാളായിരുന്നു ആ ടീച്ചർ. ആ ടീച്ചർ എന്റെ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള പോളിങ്ങ് ഓഫീസർ ആയിരുന്നു. യഥാർത്ഥത്തിൽ ആ സീനിയർ ടീച്ചർ ഒന്നിലും ഇടപെടാതെ ഒരറ്റത്ത് ഒഴിഞ്ഞിരിക്കയായിരുന്നു. ഇത്തിരി ക്ഷീണക്കാരിയും ആരോഗ്യക്കുറവുമുള്ള ഒരാളായിരുന്നു ആ ടീച്ചർ. ഡ്യൂട്ടി ഇട്ടതു കൊണ്ട് ബൂത്തിൽ ഹാജരാവാതെ പറ്റില്ലല്ലോ. ഞങ്ങൾ ജൂനിയേർസ് - ഞാനും മറ്റു ഡിപ്പാർട്ട്മെന്റുകളിൽ ഉള്ള അഞ്ച് ടീച്ചേർസും - കൂടിയാണ് ജോലികളൊക്കെ ചെയ്തിരുന്നത്.<br /><br />എതിർ ചേരിയിലെ ഈ ടീച്ചറുടെ കുത്തിത്തിരുപ്പ് മൂലമാണ് ഇങ്ങനെ ഉണ്ടായതെന്ന് അങ്ങ് കണ്ണുമടച്ചു വിശ്വസിക്കുകയും അങ്ങനെ സ്ഥാപിക്കുകയും ചെയ്താൽ പിന്നെ എന്തു ചെയ്യും?<br /><br />കുട്ടികൾക്ക് സദുപദേശം കൊടുത്ത പ്രിസൈഡിങ് ഓഫീസർ ആയ ടീച്ചർ ഏതെങ്കിലും സംഘടനയിൽ ചേർന്നിരുന്നോ എന്നുള്ള കാര്യം എനിക്കറിയില്ല. അതുപോലെ തന്നെ മറ്റു ഡിപ്പാർട്ട്മെന്റുകളിൽ നിന്നു വന്നവരെ കുറിച്ചും എനിക്ക് ഒന്നും അറിയില്ല - ആര് ഏതു പക്ഷക്കാർ എന്നൊന്നും. പക്ഷേ കുട്ടികൾ എന്തൊക്കെ മനസ്സിലാക്കി വച്ചേക്കുന്നു !<br /><br />ബൂത്തിൽ എതിർചേരിയിൽ പെട്ട ടീച്ചറുടെ സാന്നിദ്ധ്യമാണ് കാര്യങ്ങൾ ഇത്രയൊക്കെ വഷളാക്കിയതെന്ന് ഞങ്ങൾ പിന്നെയാണ് അറിയുന്നത്. എന്നാൽ ആ സാധു ടീച്ചർ എന്തെങ്കിലും പിഴച്ചിട്ടാണോ?<br /><br />എന്നിട്ടോ, കഷ്ടകാലത്തിന് അത്തവണ റിട്ടേണിങ്ങ് ഓഫീസറായി പോസ്റ്റ് ചെയ്തിരുന്ന അദ്ധ്യാപകനും ഈ സ്ഥാനാർത്ഥിക്കുട്ടിയുടെ എതിർചേരിയിൽ പെട്ട സംഘടനയിലെ മെംബർ ! പോരേ പൂരം ! ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടവരെ ഇത്തരം പരിഗണനകൾ വച്ച് കണ്ടെത്താനാകുമോ? ഏറ്റവും സീനിയർ ആയ ആൾ റിട്ടേണിങ്ങ് ഓഫീസർ ആകും. പിന്നെയുള്ളവർ പ്രിസൈഡിങ്ങ് ഓഫീസർമാർ, പോളിങ്ങ് ഓഫീസർമാർ ഒക്കെ. എല്ലാവർക്കും എന്തെങ്കിലും ഒരു ഡ്യൂട്ടി ഉണ്ടാകും. അപ്പോൾ ഒരു കൂട്ടരെ മാറ്റിനിറുത്തി ഡ്യൂട്ടി ഇടാൻ പറ്റുമോ?<br /><br />ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്നു കേട്ടിട്ടേയുള്ളു. അതന്ന് കണ്ടറിഞ്ഞു. ശുദ്ധഗതിക്കാരിയായ ആ പ്രിസൈഡിങ്ങ് ഓഫീസർ ടീച്ചർ വിദ്യാർത്ഥികൾക്ക് സസ്നേഹം ഉപദേശം കൊടുക്കാൻ പോയതാണ് വിനയായത്. എങ്ങനേയും ആകട്ടേ എന്നു വിചാരിച്ച് മിണ്ടാതിരുന്നെങ്കിൽ ഈ കുഴപ്പമൊന്നും ഉണ്ടാവില്ലായിരുന്നു.<br /><br />സ്വന്തം പാർട്ടിക്കാർ ചെയ്യുന്നതെന്തും ശരിയെന്നും എതിർപാർട്ടിക്കാർ ചെയ്യുന്ന സർവ്വതും തെറ്റെന്നും കണ്ണുമടച്ച് വിശ്വസിച്ച് അന്ധമായി ചെളി വാരിയെറിയൽ നടത്തുന്നവർ എന്നാണ് നന്നാവുക?ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.com16tag:blogger.com,1999:blog-4651978661248130875.post-52325027542640985222010-08-21T22:25:00.002+04:002010-08-21T22:37:11.916+04:00കാണം വിറ്റും.....-----------------<br /><br /><br /><span style="color:#333300;"><strong><span style="font-size:180%;">ഗേ</span></strong>റ്റില്‍ ആരോ മുട്ടുന്നുണ്ടല്ലോ. യാചകനിരോധിത മേഖലയായതിനാല്‍ യാചകനല്ല. പിന്നെ വല്ല സെയില്‍സ്മാനുമായിരിക്കും.</span><br /><span style="color:#333300;"></span><br /><span style="color:#333300;">ജനാലകര്‍ട്ടന്‍ വകഞ്ഞുമാറ്റി നോക്കി. </span><br /><span style="color:#333300;"></span><br /><span style="color:#333300;">ഗേറ്റിനപ്പുറത്തു നില്ക്കുന്ന ആളെ കണ്ടിട്ട് ഒരു സാധാരണ സെയില്സ്മാന് ആണെന്നു തോന്നുന്നില്ല. </span><br /><span style="color:#333300;"></span><br /><span style="color:#333300;">നല്ല ഉയരം ഉള്ളയൊരാള്‍. മുഖത്തിനു നല്ല തേജസും ഉണ്ട്. മുടി ഒരല്‍പ്പം നീട്ടി വളര്‍ത്തിയിരിക്കുന്നു. മീശയാകട്ടേ, നാടകങ്ങളില്‍ രാജാപ്പാര്‍ട്ട് അഭിനയിക്കുന്നവരുടേതു മാതിരി. ആളെ തീരെ പിടികിട്ടുന്നില്ല. </span><br /><span style="color:#333300;"></span><br /><span style="color:#333300;">എന്തായാലും ഗേറ്റ് തുറന്നു കൊടുക്കാം.</span><br /><span style="color:#333300;"></span><br /><span style="color:#333300;">മുന്‍വാതില്‍ തുറന്നപ്പോഴേക്കും ആ ആള് മനോഹരമായി പുഞ്ചിരി പൊഴിച്ചു. </span><br /><span style="color:#333300;"></span><br /><span style="color:#333300;">ഗേറ്റ് തുറന്ന് ആളുടെ മുഴുരൂപം കണ്ടപ്പോള്‍ അല്‍ഭുതം തോന്നാതിരുന്നില്ല. ഒത്ത തടി. ഇത്തിരി കുമ്പയും ഉണ്ട്. കസവു മുണ്ടാണ് ഉടുത്തിരിക്കുന്നത്. ഷര്‍ട്ട് അണിഞ്ഞിട്ടില്ല. പകരം മറ്റൊരു കസവു നേരിയതു കൊണ്ട് മേനി മൂടിയിരിക്കുന്നു. കൈയില്‍ രണ്ട് സഞ്ചികള്‍. രണ്ടും വീര്‍ത്തിരിക്കുന്നു. രണ്ടിലും നിറയെ സാധനങ്ങള്‍ ഉണ്ടെന്നു തോന്നുന്നു. </span><br /><span style="color:#333300;"></span><br /><span style="color:#333300;">"അകത്തേക്ക് കടന്നോട്ടേ?"</span><br /><span style="color:#333300;"></span><br /><span style="color:#333300;">ശബ്ദം വളരെ വിനയാന്വിതം.</span><br /><span style="color:#333300;"></span><br /><span style="color:#333300;">"വരൂ"</span><br /><span style="color:#333300;"></span><br /><span style="color:#333300;">ഗേറ്റിനകത്തേക്ക് കയറിയ അതിഥി മുറ്റത്തു തന്നെ നിന്നതേയുള്ളൂ.</span><br /><span style="color:#333300;"></span><br /><span style="color:#333300;">"പ്രിയ സോദരീ, നമ്മേ സഹായിക്കണം."</span><br /><span style="color:#333300;"></span><br /><span style="color:#333300;">"പറയൂ, എന്താണാവശ്യം?"</span><br /><span style="color:#333300;"></span><br /><span style="color:#333300;">വന്നയാള്‍ ഒരു സഞ്ചിയില്‍ നിന്ന് ഒരു പായ്ക്കറ്റ് പുറത്തെടുത്തു.</span><br /><span style="color:#333300;"></span><br /><span style="color:#333300;">"ദയവായി ഇത് ഒന്നോ രണ്ടോ എണ്ണം വാങ്ങി നമ്മേ സഹായിക്കണം. ഒരു പൊതിയ്ക്ക് വെറും അഞ്ച് കാശേ ഉള്ളൂ." </span><br /><span style="color:#333300;"></span><br /><span style="color:#333300;">" അഞ്ച് കാശോ?"</span><br /><span style="color:#333300;"></span><br /><span style="color:#333300;">"എന്നു വച്ചാല്‍ നിങ്ങളുടെ അഞ്ച് ഉറുപ്പിക."</span><br /><span style="color:#333300;"></span><br /><span style="color:#333300;">"ഈ പൊതിയില്‍ എന്താണ്?"</span><br /><span style="color:#333300;"></span><br /><span style="color:#333300;">"നല്ല മുന്തിയ ഇനം കാണം. കല്ലോ പതിരോ ലേശം പോലുമില്ല."</span><br /><span style="color:#333300;"></span><br /><span style="color:#333300;">"കാണമോ? അതിനിവിടെ കുതിരയില്ലല്ലോ?"</span><br /><span style="color:#333300;"></span><br /><span style="color:#333300;">പറയുമ്പോള്‍ ചിരിച്ചു പോയി. </span><br /><span style="color:#333300;"></span><br /><span style="color:#333300;">"അരുത് സോദരീ. ഇതിനെ വില കുറച്ചു കാണരുത്. പോഷകഗുണത്തില്‍ ചെറുപയറിനൊപ്പം നില്ക്കും കാണവും."</span><br /><span style="color:#333300;"></span><br /><span style="color:#333300;">"പക്ഷേ ഇക്കാലത്ത് ഒരുവിധപ്പെട്ട മനുഷ്യരാരും തന്നെ കാണം ഉപയോഗിക്കാറില്ല."</span><br /><span style="color:#333300;"></span><br /><span style="color:#333300;">"അങ്ങനെ പറഞ്ഞ് ഒഴിയരുത് സോദരീ. നമ്മേ സഹായിക്കാനായെങ്കിലും ഇതില്‍ നിന്ന് ഒന്നോ രണ്ടോ പൊതി വാങ്ങി പകരം ഉറുപ്പിക തരുക ദയവായി."</span><br /><span style="color:#333300;"></span><br /><span style="color:#333300;">ആ തേജസ്സുറ്റ മുഖത്ത് ഒരു ദയനീയത ദൃശ്യമായി. അതുകണ്ടപ്പോള്‍ പ്രയോജനമൊന്നുമില്ലെങ്കിലും ഒന്നോ രണ്ടോ പായ്ക്കറ്റ് കാണം വാങ്ങി അയാള്‍ക്കൊരു പത്തു രൂപ കൊടുത്തേക്കാമെന്നു തോന്നി. </span><br /><span style="color:#333300;"></span><br /><span style="color:#333300;">ആളെ കണ്ടാല്‍ പരമയോഗ്യന്‍. എന്നിട്ടും ആര്‍ക്കും വേണ്ടാത്ത ഒരു വസ്തുവായ കാണം വിറ്റു നടക്കുന്നു! </span><br /><span style="color:#333300;"></span><br /><span style="color:#333300;">ആകാംക്ഷ ചോദ്യമായി പുറത്തു വന്നു.</span><br /><span style="color:#333300;"></span><br /><span style="color:#333300;">"ആട്ടേ എന്തിനാണിപ്പോള്‍ കാണം വിറ്റു നടക്കുന്നത്?"</span><br /><span style="color:#333300;"></span><br /><span style="color:#333300;">"ഓണസ്സദ്യയുണ്ണാന്‍."</span><br /><span style="color:#333300;"></span><br /><span style="color:#333300;">"ഓണസ്സദ്യയുണ്ണാനോ?"</span><br /><span style="color:#333300;"></span><br /><span style="color:#333300;">വീണ്ടും ചിരിച്ചു പോയി. </span><br /><span style="color:#333300;"></span><br /><span style="color:#333300;">"അതേ സോദരീ, നമ്മുടെ രാജ്യത്തെ ഓണസ്സദ്യ ഒന്നുണ്ണണമെന്ന് അതികലശലായൊരു മോഹം. പലേ ഗൃഹങ്ങളിലും ചെന്നു നോക്കി. എന്നാല്‍ അവിടങ്ങളിലെ സ്ത്രീജനങ്ങളൊന്നും പാചകത്തില്‍ ഏര്‍പ്പെടുന്നില്ലാ. പകരം ഒരു പെട്ടിയില്‍ എന്തൊക്കെയോ ചിത്രങ്ങള്‍ തെളിയുന്നത് നോക്കിയിരുന്നാസ്വദിക്കുന്നു. എന്താ ഒരു ഓണസ്സദ്യ തരാവുമോന്നു ചോദിച്ചപ്പോള്‍ അതിനു ഹോട്ടലില്‍ ചെല്ലണം എന്നാ അവര്‍ പറഞ്ഞത്. അവിടെയെല്ലാം തന്നെ ഓണസ്സദ്യ ഹോട്ടലുകളില്‍ നിന്ന് വരുത്തിക്കുകയാണത്രേ! പകരം ഉറുപ്പിക കൊടുക്കണം പോല്‍! എന്നാല്‍ പിന്നെ ആ തരം ഒരു ഹോട്ടലില്‍ കയറി ഓണസ്സദ്യ ആസ്വദിച്ചു കളയാമെന്നു കരുതി. അങ്ങോട്ടേയ്ക്ക് കയറിച്ചെന്നപാടേ ഹോട്ടലിന്റെ മുന്‍വശത്തിരുന്നയാള്‍ തടഞ്ഞു നിര്‍ത്തി. ഓണസ്സദ്യ ഉണ്ണാനാണ് വന്നതെന്നു പറഞ്ഞപ്പോള്‍ 499 ഉറുപ്പിക തരൂ എന്നായി. അത്രയും ഉറുപ്പിക കൊടുത്താലേ ഓണസ്സദ്യ തരാവൂത്രേ! നമ്മുടെ കൈയിലുണ്ടോ ഉറുപ്പിക? അത്രയും ഉറുപ്പിക നല്‍കാതെ ഓണസ്സദ്യ നല്കില്ലാന്ന് ആയാള്‍ക്ക് ഒരേ ശാഠ്യം. പിന്നെന്താ ചെയ്ക?</span><br /><span style="color:#333300;"></span><br /><span style="color:#333300;">പുറത്തിറങ്ങി നടന്നപ്പോള്‍ ഇത്തിരി നിരാശയൊക്കെ തോന്നി. അപ്പോഴാണ് നമ്മുടെ രാജ്യക്കാര്‍ പറയുന്നത് കേട്ടിട്ടുള്ള ആ സംഗതി ഓര്‍മ്മ വന്നത്. കാണം വിറ്റും ഓണം ഉണ്ണണം. എന്നാല്‍ പിന്നെ അങ്ങനെയാവാമെന്നു കരുതി. പക്ഷേ, നല്ല കാണം സംഭരിക്കാന്‍ നമുക്ക് നന്നേ പണിപ്പെടേണ്ടി വന്നു കേട്ടോ. നോം തന്നെ ഇതു വൃത്തിയാക്കി പൊതികളിലാക്കിയതാണ്. ഇതില്‍ ഒന്നോ രണ്ടോ പൊതി വാങ്ങി പകരം ഉറുപ്പിക തരൂ പ്രിയ സോദരീ."</span><br /><span style="color:#333300;"></span><br /><span style="color:#333300;">"അങ്ങ് നാട് കാണാനെത്തിയ മഹാബലിയല്ലേ?"</span><br /><span style="color:#333300;"></span><br /><span style="color:#333300;">"നോം കിരീടം ചൂടാതിരുന്നിട്ടും സോദരിക്ക് നമ്മേ മനസ്സിലായി അല്ലേ?"</span><br /><span style="color:#333300;"></span><br /><span style="color:#333300;">"അതേ, മനസ്സിലായി. ഇത്ര നിഷ്കളങ്കരായ മനുഷ്യര്‍ ഇക്കാലത്ത് ഭൂമിയില്‍ ജീവിച്ചിരിപ്പില്ലല്ലോ! അങ്ങയുടെ കാണം മുഴുവനും ഞാന്‍ വാങ്ങാം. ഉറുപ്പികക്ക് പകരം സ്വന്തം കൈയ്യാല്‍ ചമച്ച ഓണസ്സദ്യയൂട്ടാം."</span><br /><span style="color:#333300;"></span><br /><span style="color:#333300;">മഹാബലി സസന്തോഷം ഓണസ്സദ്യ ഉണ്ടു. </span><br /><span style="color:#333300;"></span><br /><span style="color:#333300;">"ഇനി അടുത്തയാണ്ടിലെ ഓണത്തിന് എഴുന്നെള്ളാം. ഭവതിക്ക് സര്‍വ്വമംഗളങ്ങളും ഭവിക്കട്ടേ!"</span><br /><br />******************************************************************************<br /><br /><br />കെ. സി. ഗീത.ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.com40tag:blogger.com,1999:blog-4651978661248130875.post-43509682581523403222010-07-10T17:10:00.004+04:002010-07-10T17:40:57.996+04:00അമ്മ, മകള്‍<strong><span style="font-size:130%;"></span></strong><br /><strong><span style="font-size:130%;"></span></strong><br /><strong><span style="font-size:130%;">അമ്മ.</span></strong><br /><br /><br /><span style="font-size:180%;"><strong>ന</strong></span>ല്ല ആലോചന തന്നെ. പയ്യന് ഉയര്‍ന്ന ഉദ്യോഗം. പ്രതിമാസ ശമ്പളം ഇന്‍ഡ്യന്‍ രൂപയില്‍ ഒന്നരലക്ഷത്തിനടുത്ത് വരുമത്രേ ! പയ്യന് കാണാനും നല്ല സുന്ദരന്‍. ഒത്ത ഉയരവും. സുന്ദരിയായ തന്റെ മോള്‍ക്ക് നന്നേ ഇണങ്ങും.<br /><br />കുടുംബവും ആഭിജാത്യമുള്ളത് തന്നെ. പയ്യന്റെ മാതാപിതാക്കള്‍ ഉന്നത പദവികളില്‍ ഇരുന്ന് റിട്ടയര്‍ ചെയ്തവര്‍. കൂടെ വന്ന ബന്ധുജനങ്ങളും എന്തുകൊണ്ടും കേമര്‍. നല്ലൊരാലോചന തന്നെ ഇത്. മോള് പ്രത്യേകിച്ചൊന്നും പറഞ്ഞില്ലെങ്കിലും അവള്‍ക്കും ഇഷ്ടമായി എന്നു തോന്നുന്നു.<br /><br />എന്നാലും...<br /><br />വിവാഹം കഴിഞ്ഞാലുടന്‍ പയ്യന് വധുവിനേയും കൊണ്ട് പറക്കും അന്യനാട്ടിലേക്ക്. ലീവ് ഒക്കെ വളരെ കുറവാണത്രേ.<br /><br />ഈ വിവാഹം നടന്നാല്‍ മകള്‍ തന്നെ പിരിഞ്ഞ് കണ്ണെത്താദൂരത്തേക്ക് പറന്നകലും. ഏക മകള്‍. എങ്ങനെ അവളെ കാണാതിരിക്കും? ചിന്തിക്കാനേ വയ്യ.<br /><br />അവളെ ഒരു നോക്ക് ഒന്ന് കാണണം എന്നു തോന്നിയാല്‍? ഒറ്റക്കൊരു വിദേശയാത്രയ്ക്കൊക്കെ തന്നെക്കൊണ്ടാവുമോ? അല്ലെങ്കില്‍ തന്നെ അതത്ര എളുപ്പമാണോ?<br /><br />കല്യാണം കഴിഞ്ഞ് അവര്‍ പോകുമ്പോള്‍ തന്നേയും കൂടി കൂട്ടാന്‍ പറഞ്ഞാലോ?<br /><br />ശ്ച്ഛേ, അതു വേണ്ട. അഭിമാനം സമ്മതിക്കുമോ?<br /><br />അങ്ങനെ ചോദിച്ചു കഴിഞ്ഞിട്ട് അവര്‍ക്കതു പറ്റില്ലെന്നു പറഞ്ഞാല്‍ ആകെ മോശമാവും. ഇരുകൂട്ടര്‍ക്കും മന:പ്രയാസമുണ്ടാക്കുന്ന അവസ്ഥ സൃഷ്ടിക്കും അത്. ഒരു സാധാരണ മലയാളി പുരുഷന്റെ മനോഭാവം തനിക്കറിയാവുന്നതല്ലേ? ഭാര്യവീട്ടുകാരോട് ഒരകല്ച്ചയും പുച്ഛവും ഭാവിക്കുക എന്നത്. തന്റെ അച്ഛനമ്മമാര്‍ എത്ര തന്നെ തനിക്കു പ്രിയപ്പെട്ടവരാകുന്നോ, അത്ര തന്നെ ഭാര്യക്കും അവളുടെ മാതാപിതാക്കള്‍ പ്രിയങ്കരരാണെന്ന യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടയ്ക്കാനാണല്ലോ അവര്‍ക്കിഷ്ടം !<br /><br />ഇനിയിപ്പം തന്നെ കൂടി കൂട്ടാന്‍ അവര്‍ക്ക് സമ്മതം തന്നെ ആണെങ്കിലോ? എന്നാലും പുതുമോടിയില്‍ മധുവിധു ആഘോഷിക്കുന്ന നവദമ്പതിമാര്‍ക്ക് താനൊരു കട്ടുറുമ്പ് ആവുകില്ലേ? വേണ്ട അങ്ങനെ തന്നെക്കൂടെ കൊണ്ടുപോകുമോ എന്ന് അങ്ങാട്ടു കേറി ഒരിക്കലും ചോദിക്കരുത്.<br /><br />ശ്ശോ! താനെന്തിനിതൊക്കെ ചിന്തിച്ചു കൂട്ടുന്നു? പെണ്ണുകാണല്‍ നടന്നതേയുള്ളു. വിവാഹനിശ്ചയം ഒന്നും ആയിട്ടില്ല. തന്റെ ബന്ധുക്കളെല്ലാം ഇതുറപ്പിക്കണമെന്ന് നിര്‍ബന്ധിച്ചിട്ടാണ് പോയിരിക്കുന്നത്. എന്നു പറഞ്ഞ്? പെണ്ണിന്റെ അമ്മയ്ക്കല്ലേ ഉറപ്പിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം. തനിക്ക് മകളും അവള്‍ക്ക് താനും മാത്രമല്ലേ ഉള്ളൂ? അമ്മയായ തനിക്ക് വേണ്ടെന്നു തോന്നിയാല്‍ വേണ്ട അത്ര തന്നെ!<br /><br />ശരിയാണ് ഈ ആലോചന വേണ്ട തന്നെ. മകളെ കണ്ണെത്താദൂരത്തേക്ക് പറഞ്ഞയക്കാനൊന്നും തനിക്ക് കഴിയില്ല. ഈ ചുറ്റുവട്ടത്തൊക്കെ താമസിക്കുന്ന ഒരു നല്ല പയ്യന് വരട്ടേ. അത്തരം ആലോചനകളൊക്കെ ധാരാളം വന്നിരുന്നു. എല്ലാ കേസിലും എന്തെങ്കിലുമൊക്കെ ഒരു ഡിഫക്റ്റ് ഉണ്ടാകും. പയ്യന് നല്ല ഉദ്യോഗമെങ്കില്‍ കാണാന്‍ തീരെ യോഗ്യത കാണില്ല - ഒന്നുകില്‍ ഉയരമില്ല, അല്ലെങ്കില്‍ നിറം കുറവ്, അതുമല്ലെങ്കില്‍ കഷണ്ടി ബാധിച്ചുതുടങ്ങിയിരിക്കുന്നു - ഈ പയ്യന്മാര്ക്കൊക്കെ ഹെയര്‍ ഫിക്സിങ്ങിനെ കുറിച്ചൊക്കെ അറിയില്ലെന്നുണ്ടോ? ഇനി പയ്യന് കാണാന്‍ യോഗ്യനെങ്കില്‍, വിദ്യാഭ്യാസത്തിന്റെ കാര്യത്തിലോ ജോലിയിലോ ഒക്കെ പിന്നില്‍. ഇന്നാളൊരു ആലോചന വന്നിരുന്നു, വെറും ഒരു കിലോമീറ്റര്‍ മാത്രം അപ്പുറത്ത് താമസിക്കുന്നവര്‍. പയ്യന് പരമ യോഗ്യന്‍. ഉയര്‍ന്ന ഉദ്യോഗവും മെച്ചപ്പെട്ട ശമ്പളവും. പക്ഷേ എന്തു ഫലം? വീട്ടുകാര്‍ തീരെ പോര. പയ്യന്റെ അഛനും അമ്മയും ഇല്ലിറ്റെറേറ്റ്. വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്ക് കള്‍ച്ചര്‍ ഉണ്ടാവുമോ? അങ്ങനെ കള്‍ച്ചര്‍ലെസ്സ് ആയ വീട്ടിലേക്ക് വളരെ സ്മാര്‍ട്ടായ, സുന്ദരിയായ തന്റെ മകളെ എങ്ങനെ പറഞ്ഞു വിടും? പറഞ്ഞുവിട്ടാല്‍ അവളും അവരുടെ ലെവലിലേക്ക് താഴുകയേ ഉള്ളൂ.<br /><br />ആ ഇനിയും വരും ആലോചനകള്‍. മോള്‍ക്ക് 26 കഴിഞ്ഞെങ്കിലെന്താ കണ്ടാല്‍ ഒരു പതിനെട്ട്, പത്തൊന്‍പത് അതിലപ്പുറം പറയില്ല.<br /><br />ഇതിപ്പോള്‍ ഇരുപതാമത്തേയോ മറ്റോ ആലോചനയാണെന്ന് തോന്നുന്നു. അവള്‍ക്ക് പറഞ്ഞിട്ടുള്ള ആള് വരുമ്പോള്‍ എല്ലാം ശരിയാകും. ഇന്നു വന്ന പയ്യന് അവള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. അതുകൊണ്ടല്ലേ തനിക്കീ ആലോചന വേണ്ടെന്നു വയ്ക്കാന്‍ തോന്നുന്നത്.<br /><br />*** *** ***<br /><br /><strong><span style="font-size:130%;">മകള്‍.</span></strong><br /><br />പ്രാഭാതഭക്ഷണ വേള.<br /><br />അമ്മയും മകളും പ്രാതല്‍ കഴിക്കയാണ്.<br /><br />" അമ്മയുടെ ഈ ഇഡ്ഡലി എത്ര സോഫ്റ്റാ ! പൂപോലെ !”<br /><br />" ആ, ആ, അമ്മയുടെ ഇഡ്ഡലിയുടെ സോഫ്റ്റ്നെസ്സിനെ കുറിച്ചു പറഞ്ഞോണ്ടിരുന്നോ. തന്നത്താനെ ഒരൊറ്റ വസ്തു പാകം ചെയ്യാന്‍ പഠിക്കണ്ട. മറ്റൊരു വീട്ടില്‍ ചെന്നുകയറുമ്പോഴാ വിവരമറിയാന്‍ പോണേ..."<br /><br />" അതൊക്കെ ഞാന്‍ അന്നേരം പഠിച്ചെടുത്തോളുമമ്മേ. ഞാന്‍ അമ്മയുടെയല്ലേ മോള്!"<br /><br />" ആ, ആ..."<br /><br />" അമ്മയുടെ കുടുംബക്കാരുടെ സര്‍വ്വ മിടുക്കുകളും എനിക്കും കിട്ടിയിട്ടുണ്ട്, ഇല്ലേ അമ്മേ?<br />അമ്മയുടെ കുടുംബത്തിലെ മിക്കവരും ശാസ്ത്രജ്ഞര്‍. അമ്മയുടെ അച്ഛന്, അമ്മാവന്, ജ്യേഷ്ഠന്മാര്... ഇപ്പോഴിതാ, ശാസ്ത്രജ്ഞനാകാന്‍ അമ്മയ്ക്കൊരു മകനില്ലെങ്കിലെന്ത്? അമ്മയുടെ ഏകമകള്‍, ഈ ഞാന്‍, ശാസ്ത്രജ്ഞയായില്ലേ?"<br /><br />"അതേ മോളേ. നിന്റെ അച്ഛന് അത്രവലിയ ബുദ്ധിമാനൊന്നുമായിരുന്നില്ലെങ്കിലും നിനക്ക് എന്റെ കുടുംബക്കാരുടെ തല തന്നെയാ കിട്ടിയിരിക്കുന്നത്. ഭാഗ്യം !"<br /><br />"ആ ശാസ്ത്രജ്ഞന്മാരുടെ പാരമ്പര്യം തുടര്‍ന്നും നിലനിറുത്തണ്ടേ അമ്മേ? "<br /><br />"വേണം വേണം മോളേ"<br /><br />" അതിന് ഞാനൊരു ഉപായം കണ്ടുപിടിച്ചിട്ടുണ്ട് അമ്മേ"<br /><br />" ങേ, എന്തുപായം?"<br /><br />" ഞാനൊരു ശാസ്ത്രജ്ഞനെ മാത്രമേ കല്യാണം കഴിക്കൂ അമ്മേ"<br /><br />" അതു നല്ലതു തന്നെ മോളേ"<br /><br />" നല്ലതാണല്ലോ അല്ലേ അമ്മേ?"<br /><br />" ആ തീരുമാനം വളരെ നല്ലതു തന്നെ മോളേ"<br /><br />" എന്നാലമ്മ സന്തോഷിച്ചോളൂ. ഞാനൊരു ശാസ്ത്രജ്ഞനെ കല്യാണം കഴിച്ചു !"<br /><br />"ങ്ങേ ??!!?"<br /><br />" അതേ അമ്മേ. ഞാനൊരു ശാസ്ത്രജ്ഞനെ കല്യാണം കഴിച്ചു."<br /><br />" നീ ചുമ്മാ തമാശ പറയല്ലേ മോളേ, അതും ഇത്തരം കാര്യങ്ങളില്‍"<br /><br />"ശ്ശോ ഇതെന്തൊരമ്മ! ഇതു തമാശ പറയാനുള്ള കാര്യമാണോ?"<br /><br />" മോളേ നീ...?"<br /><br />" അതേ അമ്മേ. കഴിഞ്ഞ മാസം ഞാനും ഞങ്ങളുടെ ചീഫ് സയന്റിസ്റ്റായ പ്രിയദര്‍ശനും തമ്മിലുള്ള വിവാഹം കഴിഞ്ഞു. വിവാഹം കഴിഞ്ഞ് ഞാന്‍ അമ്മയെ വിട്ടുപോകുമെന്ന് അമ്മ വല്ലാതെ ഭയക്കുന്ന കാര്യം ഞാന്‍ പ്രിയനോട് പറഞ്ഞിട്ടുണ്ട്. വളരെ അണ്ടര്‍സ്റ്റാന്‍ഡിംഗ് ആണദ്ദേഹം.<br />അമ്മയെ മെല്ലെമാത്രം കാര്യം ഗ്രഹിപ്പിച്ചാല്‍ മതി എന്ന് എന്നും അദ്ദേഹം എന്നെ ഓര്‍മ്മിപ്പിക്കും. അമ്മയെ ഹര്‍ട്ട് ചെയ്യരുതെന്ന കാര്യത്തില്‍ എന്നെക്കാള്‍ കൂടുതല്‍ പ്രിയനായിരുന്നു നിഷ്ക്കര്‍ഷ.”<br /><br />" അമ്മേ പ്ലേറ്റിലിരിക്കുന്ന ആ ഒരിഡ്ഡലി കൂടി കഴിക്കൂ"<br /><br />" ഇനി അമ്മക്ക് സന്തോഷം തോന്നുന്ന ഒരു കാര്യം കൂടി പറയട്ടേ? അമ്മേ.. ഒന്നെന്റെ മുഖത്തേക്ക് നോക്കുന്നേ...<br /><br />"ആ, അങ്ങനേ, നല്ല കുട്ടി. ദേ, നമ്മുടെ എതിര് വശത്തെ പ്ലോട്ട് വാങ്ങി വീടു വയ്ക്കാന്‍ തുടങ്ങിയതാരെന്ന് അമ്മയ്ക്കറിയുമോ? "<br /><br />“അമ്മ ഇങ്ങനെ കണ്ണു മിഴിക്കണ്ടാ. അത് പ്രിയദര്‍ശനാണ്"<br /><br />" അമ്മ ഇന്നലേയും കൂടി കണ്ടുകാണുമല്ലോ പ്രിയനെ?<br />ഇന്നിനി വൈകുന്നേരം വരും സൈറ്റില്‍ എന്നു പറഞ്ഞിട്ടുണ്ട്...<br />അന്നേരം അമ്മയ്ക്ക് പരിചയപ്പെടാം...<br />അമ്മേ ഒരിഡ്ഡലി കൂടി കഴിക്കുന്നോ?"<br /><br />"ങൂഹു..."<br /><br />" അമ്മേ, അമ്മേ"<br /><br />" ഇത്രേം ഭയങ്കരിയാണ് നീയെന്ന് തീരെ വിചാരിച്ചിരുന്നില്ല. എന്നെ കെട്ടിപ്പിടിക്കയൊന്നും വേണ്ട. കൈയെടുക്കങ്ങോട്ട്..."<br /><br />" അം..മ്മേ "<br /><br />" പോടീ കൊഞ്ചാതെ..."<br /><br />" ഇനി അമ്മയുടെ ചെവിയില്‍ മാത്രമായി ഒരു രഹസ്യം പറയട്ടേ?"<br /><br />" എടീ കൊഞ്ചാതെ പോകാനാ പറഞ്ഞേ"<br /><br />" അം..മ്മ...മ്മേ...."<br /><br />" അമ്മയുടെ കുടുംബത്തിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍... ദേ, ഒരു കൊച്ചു ശാസ്ത്രജ്ഞന് പിറവിയെടുത്തിട്ടുണ്ടെന്നാ തോന്നണേ..."<br /><br />" എടീ, നീയാ മുറ്റത്തു നിക്കണ തെച്ചിയില്‍ നിന്ന് ഒരു വലിയ കമ്പ് ഇങ്ങ് ഒടിച്ചെടുത്തോണ്ടു വാ. നല്ലതൊരഞ്ചാറെണ്ണം വച്ചു തരട്ടേ നിനക്ക്... അഹങ്കാരി...”<br /><br />*******************************<br /><br />ആരുടെ പക്ഷമാണ് ശരി? വായനക്കാര്‍ പറയൂ.<br /><br />- ഗീത -<br /><br />( ഇത് malayaalam.com ല്‍ മുന്‍പ് പ്രസിദ്ധീകരിച്ചതാണ്.)ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.com35tag:blogger.com,1999:blog-4651978661248130875.post-29120599711220496442010-05-17T22:35:00.004+04:002010-05-18T00:11:23.088+04:00രണ്ടു കള്ളികള്‍<strong><span style="font-size:180%;">ര</span></strong>ണ്ടു കള്ളികളുടെ കഥയാണിത്. കഥയല്ല, നടന്ന സംഭവം.<br /><br />ഒരു കള്ളി ഞാന്‍ തന്നെ. മറ്റേ കള്ളി എന്നെക്കാള്‍ ഒരഞ്ചാറു വയസ്സിനു മൂപ്പുള്ള ഒരു കൂട്ടുകാരി. തല്ക്കാലം കുമാരി ചേച്ചി എന്നു വിളിക്കാം. സമവയസ്കരായ കൂട്ടുകാരോടുള്ള സ്വാതന്ത്ര്യമൊന്നും ഈ ചേച്ചിക്കൂട്ടുകാരിയോടെടുക്കില്ല ഞാന്‍. ഇത്തിരി ഭയഭക്തിബഹുമാനങ്ങളും അതുമൂലമുള്ള ഒരകല്ച്ചയും ഉണ്ടു താനും.<br /><br />ഞങ്ങള്‍ കള്ളികളായതെങ്ങനെ എന്നല്ലേ? പറയാം.<br /><br />മഴയാകട്ടേ, വെയിലാകട്ടേ കുടയെടുക്കുന്ന ശീലമേയില്ലയെനിക്ക്. വീട്ടില്‍ അഞ്ചാറു കുടകള്‍ ഇരുപ്പുണ്ട്, ടു ഫോള്‍ഡും ത്രീ ഫോള്‍ഡുമൊക്കെയായി. ഒന്നോ രണ്ടോ എണ്ണം കാശു കൊടുത്ത് വാങ്ങിയത്. ബാക്കിയുള്ള മൂന്നാലെണ്ണം സുഹൃത്തുക്കളോ ബന്ധുക്കളോ ഒക്കെ സമ്മാനിച്ച ഫോറിന് കുടകള്‍.<br /><br />എന്നാലും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഒന്നെടുത്ത് കക്ഷത്തോ ബാഗിലൊ വയ്ക്കാന്‍ തോന്നണ്ടേ?<br />ഇനി തോന്നിയാലോ, അന്ന് വൈകുന്നേരം തന്നെ ആ കുടയുടെ വാസം ഏതോ അജ്ഞാതനായ വ്യക്തിയുടെ വീട്ടിലാകും. പാവം കുട. അതെന്റെ വീട്ടില്‍ തന്നെ മഴയും വെയിലും ഏല്ക്കാതെ സസുഖം വാണുകൊള്ളട്ടേ.<br /><br />അങ്ങനെ ഒരു പ്രവൃത്തിദിവസം. എനിക്ക് പോസ്റ്റോഫീസില്‍ പോയേ തീരൂ. പോകുന്ന വഴിയില്‍ ഫോട്ടോസ്റ്റാറ്റ് എടുക്കണം, പുതിയ പേന വാങ്ങണം, അങ്ങനെ പല കാര്യങ്ങള്‍.<br /><br />മഴ തിരി മുറിയാതെ പെയ്യുന്നു. പതിവു പോലെ കൈയില്‍ കുടയില്ല.<br /><br />കുമാരി ചേച്ചിയുടെ കുട തല്‍ക്കാലത്തേക്ക് കടം വാങ്ങാം. ചോദിച്ച ഉടനേ ചേച്ചി കുട തന്നു.<br /><br />ദൈവമേ, ഇതും കൊണ്ടു കളയുമോ എന്ന ഭീതിയോടെ തന്നെയാണ് ചേച്ചിയുടെ കൈയ്യില്‍ നിന്നാ കുട വാങ്ങിയത്.<br /><br />മനസ്സിനെ പലയാവര്‍ത്തി പറഞ്ഞു മനസ്സിലാക്കിച്ചു - ഇതു കുമാരി ചേച്ചിയുടെ കുടയാണ്, കൊണ്ട് കളഞ്ഞേക്കരുത്, എവിടെയും മറന്നു വച്ചേയ്ക്കരുത് എന്നൊക്കെ. എല്ലാം തലകുലുക്കി സമ്മതിച്ചു എന്റെ മനസ്സെന്ന കള്ളി. പിന്നെ തന്നത്താന്‍ ഒരു ഭീഷ്മശപഥവും ചെയ്തു - എന്തു വന്നാലും കുടയെ കൈയില്‍ നിന്ന് വേര്‍പെടുത്തുകയില്ല.<br /><br />അങ്ങനെ കുമാരിച്ചേച്ചിയുടെ ടു ഫോള്‍ഡ് കുടയും കൊണ്ട്, ഒരു വിധം ശക്തിയായി തന്നെ പെയ്യുന്ന മഴയത്തേക്ക് ഇറങ്ങി.<br /><br />ആഹാ! കുട നിവര്‍ത്തിയപ്പോള്‍ കണ്ട ദൃശ്യം അതിമനോഹരം ! ഇരുണ്ട ആകാശത്ത് നിറയെ നക്ഷത്രം പൂത്തപോലെ ! <br /><br />നക്ഷത്രഓട്ടകള്‍ പക്ഷേ തീരെ കുഞ്ഞായിരുന്നു. അതിലൂടെ വെള്ളം ഊര്‍ന്നിറങ്ങി ഒരു തുള്ളിയായി രൂപാന്തരപ്പെട്ട്, ഭൂഗുരുത്വാകര്‍ഷണത്തില്‍ പിടിച്ചു നില്ക്കാനാവാതെ താഴോട്ടു നിപതിക്കാന്‍ ഇത്തിരി സമയം എടുക്കും.<br /><br />ആ, സാരമില്ല, ഒന്നും ഇല്ലാത്തതിലും ഭേദമല്ലേ ഈ നക്ഷത്രക്കുടയെങ്കിലും കൈയിലുള്ളത്? കുമാരിച്ചേച്ചിക്ക് മനസ്സാ നന്ദി പറഞ്ഞു.<br /><br />കാര്യങ്ങളെല്ലാം സാധിച്ചു. ഫോട്ടോസ്റ്റാറ്റ് എടുത്തു, പേന വാങ്ങി, പോസ്റ്റോഫീസില്‍ പോയി അങ്ങനെ എല്ലാം കഴിഞ്ഞു വിജയശ്രീലാളിതയായി തിരിച്ചു വന്നു.<br /><br />ഇതിനിടയില്‍ എപ്പോഴോ മഴ തോര്‍ന്നിരുന്നു.<br /><br />ചെയ്യുന്ന ജോലിയില്‍ ഭയങ്കര ഏകാഗ്രതയാണെനിക്ക്. അതിനാല്‍ ഈ മഴ എപ്പോഴാണ് തോര്‍ന്നതെന്ന് ഒരു പിടിയും ഇല്ല.<br /><br />എന്തിനേറെ പറയണം? അനിവാര്യമായത് സംഭവിച്ചു. തിരിച്ചു വന്നപ്പോള്‍ മഴയില്ലാത്തതു കാരണം കൈയില്‍ കുടയുമില്ല!<br /><br />തിരിച്ചു വന്ന് കുമാരി ചേച്ചിയെ കണ്ടപ്പോഴാണ് നടുക്കുന്ന ആ സത്യം ഒരഗ്നിപര്‍വ്വതം പോലെ മനസ്സില്‍ പൊട്ടിത്തെറിച്ചത്.<br /><br />കുമാരിചേച്ചിയുടെ കുടയും താന്‍ കൊണ്ട് കളഞ്ഞിരിക്കുന്നു. കുടയും കൊണ്ട് പുറപ്പെട്ടപ്പോള്‍ എടുത്ത ഭീഷ്മശപഥം എപ്പോഴാണ് ഉരുകിപ്പോയത്?<br /><br /> ദൂരെ നിന്ന് മറ്റൊരാളോട് സംസാരിക്കുകയാണ് ചേച്ചി. എന്നെ കണ്ടിട്ടില്ല. പതുക്കെ അവിടെ നിന്ന് മുങ്ങി. പോയിടങ്ങളിലൊക്കെ ഒന്നുകൂടി പോയി നോക്കി. കിം ഫലം?<br /> പോയതു പോയി.<br /><br />പിന്നെ, തിരിച്ചു ചെല്ലാതെ, വെളിയില്‍ നിന്നു തന്നെ ചേച്ചിക്ക് ഫോണ്‍ ചെയ്തു.<br /><br />- വീട്ടില്‍ ഒന്നു പോകണമായിരുന്നു. ചേച്ചിക്ക് ഉടനെ തന്നെ കുട വേണോ?<br /><br />- വേണ്ട, കുഴപ്പമില്ല. വീട്ടില്‍ പോയിട്ടു വരൂ - <br /><br /> ലഞ്ച് ബ്രേക്കിന്റെ സമയമാവാറായിരുന്നു. ലഞ്ച് ബാഗില്‍ തന്നെ ഉണ്ടായിരുന്നു എങ്കിലും വീട്ടിലേക്ക് വച്ചുപിടിച്ചു.<br /><br />എന്റെ ഉദ്ദേശ്യമെന്തെന്ന് പറയാതെ തന്നെ മനസ്സിലായിക്കാണുമല്ലോ. ചേച്ചിയുടെ കുട ഞാന്‍ കൊണ്ടു കളഞ്ഞു എന്നു പറയാന്‍ വന്‍പേടി. അപ്പോള്‍ വീട്ടിലിരിക്കുന്നതില്‍ നിന്ന് ഒരു കുടയെടുത്ത് ചേച്ചിക്ക് നല്‍കുക.<br /><br />ഞാന്‍ ഉള്ളതില്‍ വച്ച് പഴയ ഒരു കുട എടുത്തു ബാഗില്‍ വച്ചു. പഴയതാണെങ്കിലും അതു നിവര്‍ത്തിയാല്‍ നക്ഷത്രാവൃതമായ ആകാശം വിരിയില്ല കേട്ടോ.<br /><br />ചേച്ചിയുടെ അടുത്ത് ചെന്ന് വളരെ നിഷ്കളങ്ക ഭാവത്തില്‍ പറഞ്ഞു.<br /><br />- ചേച്ചീ, ഇതു തന്നെയോ ചേച്ചിയുടെ കുട? കുറേ കുടകള്‍ ഇരിപ്പുള്ള കൂട്ടത്തില്‍ കൊണ്ടു വച്ചതു കൊണ്ട് ചേച്ചിയുടെ കുട ഏതെന്ന് തിരിച്ചറിയാന്‍ പറ്റിയില്ല -<br /><br />ചേച്ചി ആ കുട വാങ്ങി നിവര്‍ത്തി നോക്കി.<br />എന്നിട്ട് മുഖം ചുളിച്ച് പറഞ്ഞു<br /><br />- ഏയ് ഇതല്ല കേട്ടോ എന്റെ കുട -<br /><br />- ശരി ഇപ്പോള്‍ ഇതു വച്ചോളൂ . നാളെ ഞാന്‍ ചേച്ചിയുടെ കുട എടുത്തു കൊണ്ടു വരാം - <br /><br />ചേച്ചി സമ്മതിച്ചു.<br /><br />അങ്ങനെ തല്ക്കാലം രക്ഷപ്പെട്ടു.<br /><br />പിറ്റേന്ന് കൂട്ടത്തില്‍ നിന്ന് ഇത്തിരി നല്ലൊരു കുട തന്നെ എടുത്തു വച്ചു. ഇനി ഇതുമല്ല, നക്ഷത്രപ്പൂക്കള്‍ വിരിയുന്ന കുട തന്നെ വേണമെന്ന് ചേച്ചി ശഠിക്കുകയാണെങ്കില്‍ കുറ്റം ഏറ്റു പറഞ്ഞ് മാപ്പിരക്കാം എന്ന് മനസ്സിനെ ധൈര്യപ്പെടുത്തി.<br /><br /> പുതിയ കുടയുമായി ചേച്ചിയുടെ അടുത്തെത്തി.<br /><br />ചേച്ചി കുട വാങ്ങി നിവര്‍ത്തി നോക്കി.<br /><br />- ആ, ഇതു തന്നെ എന്റെ കുട -<br /><br />ദൈവമേ ! സമാധാനമായി.<br /><br />ചേച്ചി ആ കുട മൂന്നായി മടക്കി ബാഗിനുള്ളില്‍ വയ്ക്കുന്നതു കണ്ട് മനസ്സു തണുത്തു.<br /><br />മറ്റുള്ളവരുടെ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത് ഇത്രയും ഉത്തരവാദിത്വരഹിതമായാണോ എന്ന പഴി കേള്‍ക്കുന്നതില്‍ നിന്ന് തല്ക്കാലം രക്ഷപ്പെട്ടില്ലേ? <br /><br />- ഗീത -<br /><br />------------------------------------------------------------<br /><br /> ഈ രണ്ടു കള്ളികളോടും വായനക്കാര്‍ പൊറുക്കണേ. <br /> ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.com51tag:blogger.com,1999:blog-4651978661248130875.post-13800936296373675862010-03-26T22:48:00.005+04:002010-03-27T00:10:03.734+04:00അമൃതവര്‍ഷിണി------------------------------<br /><br /><br /><br />തിരുവനന്തപുരത്ത് കുളിരിന്റെ അമൃതകുംഭവുമായി എത്തിയ മഹാമഴ!<br /><br />പൊള്ളുന്ന ചൂടിനും പാറുന്ന പൊടിക്കും ശമനമേകിക്കൊണ്ട് തുള്ളിക്കൊരുകുടം കണക്കേ പെയ്ത മഴ നഗരവാസികളുടെ തനുവും മനവും തണുപ്പിച്ചു.<br /><br />മഴയ്ക്കു വേണ്ടി, തിരുവനന്തപുരം വലിയശാലയിലെ നവരസം സംഗീതസഭ വ്യാഴാഴ്ച രാവിലെ വലിയശാല കാന്തല്ലൂര്‍ മഹാദേവ ക്ഷേത്രത്തില്‍ <span style="color:#00cccc;"><strong><span style="font-size:130%;color:#009900;">അമൃതവര്‍ഷിണി</span> </strong></span>രാഗത്തില്‍ സംഗീതാര്‍ച്ചന നടത്തിയിരുന്നു, ജലദേവതയായ വരുണഭഗവാന്റെ പ്രീതിയ്ക്കായുള്ള അര്‍ച്ചന എന്ന നിലയില്‍.<br /><br />ആയാംകുടി മണി, വര്‍ക്കല സി.എസ്സ്. ജയറാം, പാര്‍വതിപുരം പത്മനാഭ അയ്യര്‍ എന്നിവരായിരുന്നു ഗായകര്‍. പിന്നണിയില്‍ മുട്ടറ എന്‍. രവീന്ദ്രന് ( വയലിന്), നാഞ്ചില് അരുള്‍ ( മൃദംഗം), കൃഷ്ണയ്യര്‍ (ഘടം), നെയ്യാറ്റിന്‍കര കൃഷ്ണന് (മുഖര്‍ശംഖ് ), കൃഷ്ണരജ്ഞിനി (തംബുരു) എന്നീവര്‍.<br /><br />സംഗീതാര്‍ച്ചന തുടങ്ങും മുന്‍പ്, മഴ പെയ്യിക്കാനുള്ള അമൃതവര്‍ഷിണി രാഗത്തിന്റെ ശക്തിയെ കുറിച്ച് ഗായകരില്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞു:<br /><br /><strong><span style="color:#009900;">“മാസങ്ങളോളം മഴപെയ്യാതിരുന്നതിന്റെ ഫലമായി മനുഷ്യരും പക്ഷിമൃഗാദികളും സസ്യലതാദികളുമൊക്കെ കൊടും ചൂടില്‍ ഉരുകി വലഞ്ഞ സമയത്ത്, ശ്രീ മുത്തുസ്വാമി ദീക്ഷിതര്‍ അമൃതവര്‍ഷിണി രാഗത്തില്‍ സംഗീതാലാപനം ചെയ്ത് കൊടും മഴപെയ്യിച്ചു. കീര്‍ത്തനത്തില്‍ വര്‍ഷ, വര്‍ഷ... എന്നു പാടുന്നിടം എത്തിയപ്പോള്‍ തന്നെ മഴപെയ്തു തുടങ്ങി. മഴ കനത്ത് പ്രളയമായി മാറിയത്രേ. പിന്നെ സ്വാമികള്‍ സ്തംഭ സ്തംഭയേ... എന്നു പാടിയാണത്രേ ആ കൊടും മഴ ശമിപ്പിച്ചത്. </span></strong><br /><strong><span style="color:#009900;"></span></strong><br /><strong><span style="color:#009900;"></span></strong><br /><strong><span style="color:#009900;">ഞങ്ങള്‍ ആരുമല്ല. എന്നാലും ഞങ്ങള്‍ ഒരു ശ്രമം നടത്തുകയാണ്. എത്രയും ശ്രുതിശുദ്ധിയോടെയും ഭക്തിയോടേയും ഞങ്ങള്‍ അമൃതവര്‍ഷിണി ആലപിക്കാന്‍ ശ്രമിക്കയാണ്. പ്രകൃതി കനിയട്ടേ... ”</span></strong><br /><strong><span style="color:#009900;"></span></strong><br /><span style="color:#000000;">എളിമയുള്ള ഈ വാക്കുകള്‍ ഓതി പ്രാര്‍ത്ഥനയോടെ അവര്‍ ആലാപനം തുടങ്ങി. ആദ്യം “വീണാധാരിണി.... ” എന്ന സരസ്വതീസ്തുതി. രണ്ടാമത് “സുധാമയീ...” എന്നു തുടങ്ങുന്ന കീര്‍ത്തനം. അവസാനമായി “ആനന്ദാമൃതവര്‍ഷിണീ...” എന്ന കീര്‍ത്തനം, രാഗവിസ്താരവും സ്വരവിസ്താരവും താളവിസ്താരവും എല്ലാം നടത്തി പൂര്‍ണതയോടെ ആലപിച്ചു.</span><br /><span style="color:#009900;"></span><br /><span style="color:#000000;">കാതുകള്‍ക്ക് അമൃതമഴയായി വ്യാഴാഴ്ച രാവിലെ ഈ അമൃതവര്‍ഷിണി രാഗാലാപനം. ഏകദേശം മുപ്പത്താറു മണിക്കൂറിനുള്ളില്‍ ഭൂമിയെ കുളിരണിയിച്ചുകൊണ്ട് കോരിച്ചൊരിയുന്ന അമൃതവര്‍ഷം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കനത്ത തുള്ളികളായി പതിച്ച്, പിന്നെ കുറേ നേരം സൌമ്യമായി പെയ്ത് കുളിരണിയിച്ചശേഷം ഏകദേശം എട്ടരയോടു കൂടി കോരിച്ചൊരിയാന്‍ തുടങ്ങി. അകമ്പടിയായി കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം ചൊരിഞ്ഞ് ക്ഷണപ്രഭാചഞ്ചലയും കാതടപ്പിക്കുന്ന ശബ്ദഗാംഭീര്യത്തോടെ ദുന്ദുഭിയും ! </span><br /><span style="color:#000000;"></span><br /><span style="color:#000000;">ഇത്തിരി പേടി തോന്നാതിരുന്നില്ല. വീട്ടിനു മുന്നിലുള്ള റോഡ് തോടായി കുത്തിയൊലിക്കുന്നു. മുട്ടളവ് വെള്ളം. ആരുടെയോ ഒരു നീലച്ചെരുപ്പ് ഒഴുകിപോകുന്നു...</span><br /><span style="color:#000000;"></span><br /><span style="color:#000000;">ഇടിയും മിന്നലും കനത്ത് മഴതോരാതെ നിന്നപ്പോള്‍ ഞാനും പ്രാര്‍ത്ഥിച്ചു, </span><br /><span style="color:#000000;">‘ ഇത്രയും കനിഞ്ഞനുഗ്രഹിച്ചുവല്ലോ വരുണദേവാ, അങ്ങേക്ക് പ്രണാമം ! ഇനി മതി ... സ്തംഭ സ്തംഭയേ...’ </span><br /><span style="color:#000000;"></span><br /><span style="color:#000000;">രാത്രി പത്തരയോടെ മഴ തോര്‍ന്നു. പിന്നെ ചെറുതായി ചാറ്റല്‍. അതിപ്പോഴും തുടരുന്നു...</span><br />---------------------------------------------------------------------------------<br /><br /><p><span style="color:#000000;"></span></p><p><span style="color:#000000;">* ഗീത *</span></p>ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.com34tag:blogger.com,1999:blog-4651978661248130875.post-25519724827046027822010-03-14T21:46:00.008+04:002010-03-15T17:51:25.774+04:00ഉത്തമഭാരതപൌരന്‍<span style="color:#993399;">-------------------------------------------</span><br /><span style="color:#993399;"></span><br /><span style="color:#ff0000;"><strong>(</strong> ഈ കഥ വായിച്ച ബഹുമാന്യരായ ചില ബ്ലോഗ്ഗര്‍മാരുടെ അഭിപ്രായം മാനിച്ച് ഒരു മുന്നറിയിപ്പ് :<br />ഉത്തമഭാരതപൌരന്‍ എന്ന ഈ കഥ <strong>30 വയസ്സില്‍ താഴെയുള്ള -- അതായത് പക്വത എത്താത്ത -- യുവതീയുവാക്കള്‍ </strong>വായിക്കാന്‍ പാടുള്ളതല്ല. ഈ മുന്നറിയിപ്പ് വകവയ്ക്കാതെ ഇനി അഥവാ വായിച്ചുപോയാല്‍ -- <strong>ഡോണ്ട് ട്രൈ ദിസ് അറ്റ് ഹോം )</strong><br /></span><span style="color:#993399;"><strong><span style="font-size:180%;"></span></strong></span><br /><span style="color:#993399;"><strong><span style="font-size:180%;"></span></strong></span><br /><span style="color:#993399;"><strong><span style="font-size:180%;">സ</span></strong>മയം പതിനൊന്നാകുന്നതേയുള്ളൂ. പുറത്ത് പൊള്ളുന്ന വെയില്.</span><br /><span style="color:#993399;"></span><br /><span style="color:#993399;">സിറ്റിയില്‍ പോയിരുന്ന മകന് കാറ്റുപോലെയാണ് അകത്തേക്ക് പാഞ്ഞു വന്നത്. വന്നപാടെ അടുക്കളയിലേക്ക് പോയി. തിരിച്ചു വന്നത് കൈയില്‍ ഒരു കുപ്പിഗ്ലാസ്സുമായിട്ടായിരുന്നു. ഫ്രിഡ്ജിലെ കുപ്പിയില്‍ നിന്ന് ഐസ്വാട്ടര്‍ ഗുളുഗുളേന്ന് ഗ്ലാസ്സിലേക്ക് പകര്‍ന്നു. പിന്നെ മടമടാന്ന് ശബ്ദമുണ്ടാക്കി കുടിച്ചു. വീണ്ടും വെള്ളം പകര്‍ന്നു, കുടിച്ചു. ഒറ്റനില്‍പ്പിനു നാലഞ്ച് ഗ്ലാസ്സ് വെള്ളം അകത്താക്കി. </span><br /><span style="color:#993399;"></span><br /><span style="color:#993399;">മകന്റെ ഈ പരവേശം കണ്ട്, പത്രവായന നിറുത്തി കണ്ണിമയ്ക്കാതെ അവനെത്തന്നെ നോക്കിയിരിക്കയാണ് അച്ഛന്.</span><br /><span style="color:#993399;"></span><br /><span style="color:#993399;">പിന്നെയല്ലേ പതറിപ്പോയത്. </span><br /><span style="color:#993399;"></span><br /><span style="color:#993399;">വെള്ളം കുടി കഴിഞ്ഞ് മകന് ആ ഗ്ലാസ്സ് ശക്തിയായി ഊണുമേശമേല്‍ ഇടിച്ചു. ഗ്ലാസ്സിന്റെ മുകള്‍ ഭാഗം പൊട്ടിച്ചിതറി. ബാക്കി ഭാഗം കൂര്‍ത്തുമൂര്‍ത്ത മുനകളുമായി മകന്റെ കൈയില്‍ ! </span><br /><span style="color:#993399;"></span><br /><span style="color:#993399;">വിറച്ചുപോയി. </span><br /><span style="color:#993399;"></span><br /><span style="color:#993399;">എന്താണിവന്റെ ഉദ്ദേശം? തൊട്ടടുത്തിരിക്കുന്ന അച്ഛനെ... ?! അതോ സ്വന്തം കൈത്തണ്ടയിലേക്ക്...?? എന്തിനു വേണ്ടി??? എന്റെ ദൈവമേ !!</span><br /><span style="color:#993399;"></span><br /><span style="color:#993399;">എന്തെങ്കിലും പറയാനാവും മുന്‍പ് മകന് അടുത്തുകിടന്ന ഒരു കസേരയുടെ മുകളിലേക്ക് ചാടിക്കയറി. </span><br /><span style="color:#993399;"></span><br /><span style="color:#993399;"></span><br /><span style="color:#993399;"><strong>- എല്ലാരും കേള്‍ക്കാനായി പറയുകയാണ്. എനിക്കിന്നുതന്നെ ഒരു ഐ.ടെന്‍ വാങ്ങിത്തരണം. വാങ്ങിത്തന്നേ പറ്റൂ..... ഇല്ലെങ്കില്‍.....</strong></span><br /><span style="color:#993399;"></span><br /><span style="color:#993399;">അവന് പൊട്ടിയ ഗ്ലാസ്സ് ഭീഷണമായ രീതിയില്‍ ചുഴറ്റിക്കൊണ്ടിരുന്നു.....</span><br /><span style="color:#993399;"></span><br /><span style="color:#993399;"></span><br /><span style="color:#993399;">*** *** *** *** *** </span><br /><span style="color:#993399;"></span><br /><span style="color:#993399;"></span><br /><span style="color:#993399;">വൈകിട്ട്, കൂട്ടുകാരെ കുത്തിനിറച്ച്, മകന്റെ പളപളാ തിളങ്ങുന്ന ഇലക്ട്രിക് റെഡ് ഐ. ടെന്‍ സിറ്റിയില്‍ ചുറ്റിക്കറങ്ങി.</span><br /><span style="color:#993399;"></span><br /><span style="color:#993399;">- എന്നാലും നീയിതിത്രവേഗം എങ്ങനെ ഒപ്പിച്ചെടേ?</span><br /><span style="color:#993399;"></span><br /><span style="color:#993399;">- ഞാനൊരു ഉത്തമഭാരതപൗരനാണെന്ന് അച്ഛന് ബോദ്ധ്യപ്പെട്ടു. അതിനു തന്ന സമ്മാനമാ -</span><br /><span style="color:#993399;"></span><br /><span style="color:#993399;">- നീയോ ഉത്തമപൗരന് ! ഹ ഹ ഹ... ജോക്ക് ഓഫ് ദി ഈയര്‍ ! മറ്റാരും ജീവിച്ചിരിപ്പില്ലെങ്കില്‍ !! ഹ ഹ ഹാ..... </span><br /><span style="color:#993399;"></span><br /><span style="color:#993399;">- എടേയ്, ചിരി നിറുത്ത്. നിനക്കൊക്കെ എങ്ങനെ മനസ്സിലാവാന്‍ ! മുതിര്‍ന്നവരെ അനുസരിക്കുക, അവരുടെ കാലടിപ്പാടുകള്‍ പിന്തുടരുക എന്നൊക്കെയല്ലേ നമ്മുടെ അച്ഛനമ്മമാര്‍ എപ്പോഴും നമ്മളെ ഉപദേശിക്കുക. ഞാനാ ഉപദേശം കടുകിട തെറ്റിക്കാതെ അനുസരിച്ചു... അത്രതന്നെ.....</span><br /><span style="color:#993399;"></span><br /><span style="color:#993399;">- എന്നാലും നീ ഇത്ര പെട്ടെന്നെങ്ങനെ ഒരു ഉത്തമപൗരന് ആയീന്നാ മനസ്സിലാവാത്തത്...ആ ട്രിക്ക് ഞങ്ങക്കും കൂടിയൊന്ന് പറഞ്ഞുതാ. ഒരു സ്കോഡ ഒക്റ്റേവിയയോ ഇന്നോവയോ ഒക്കെ തരപ്പെടുത്താന്‍ ഒക്കുമോന്ന് ഞങ്ങളും നോക്കട്ടേ.....</span><br /><span style="color:#993399;"></span><br /><span style="color:#993399;"></span><br /><span style="color:#993399;">- ഡേയ്, സദാനേരവും പെണ്‍പിള്ളേരടെ പിറകേ വാലാട്ടി നടക്കാതെ വല്ലപ്പോഴുമൊന്ന് പത്രം വായിക്കയോ ടി.വി. കാണുകയോ ഒക്കെ ചെയ്യ്... ഈ ഇന്‍ഡ്യാമഹാരാജ്യം ഭരിക്കുന്ന, സമാദരണീയരായ, അനുകരണീയരായ, എന്തിനും പോന്നവരായ, നമ്മുടെ മുതിര്‍ന്ന ധീരനേതാക്കന്മാരില്‍ നിന്നും, എം.പി.മാരില്‍ നിന്നുമൊക്കെ നമ്മള് യുവത്വത്തിന് എന്തുമാത്രം പഠിക്കാനുണ്ടെന്നോ! അവരുടെ ചെയ്തികള്‍ ഒന്നു കണ്ടും കേട്ടും പഠിക്ക്.. എന്നിട്ടാ മാതൃക പിന്തുടര്... അങ്ങനെ ഒരു ഉത്തമഭാരതപൗരനാവാന്‍ ശ്രമിക്ക് ! ദേ, ഈ എന്നെപ്പോലെ!</span><br /><span style="color:#993399;"></span><br /><span style="color:#993399;"></span><br /><span style="color:#993399;">*** *** *** *** *** *** </span><br /><span style="color:#993399;"></span><br /><span style="color:#993399;"></span><br /><span style="color:#993399;">വനിതാബില്ലിനെതിരേ പ്രതിഷേധിക്കാന്‍, വെള്ളം കുടിച്ച ഗ്ലാസ്സ് അടിച്ചു പൊട്ടിച്ച്, കസേരമേല് ചാടിക്കയറി "മാതൃകാപരവും അത്യന്താധുനികവുമായ" പെരുമാറ്റം കാഴ്ചവച്ച എം.പി.ക്ക് നന്ദി.</span><br />------------------------------------------------------------------------<br /><br /><br />ഗീത.<br /><br />Copy Right (C) 2010 K.C. Geetha.ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.com24tag:blogger.com,1999:blog-4651978661248130875.post-20611949803876895602010-03-02T16:53:00.003+04:002010-05-30T19:32:58.177+04:00കയ്പ്പും മധുരവും<strong><span style="font-size:180%;">വ</span></strong>ളരെക്കാലത്തെ പരിചയം ഉണ്ടെങ്കിലും ഗ്രേസിയുടെ വീട്ടില്‍ ഇന്നാദ്യമായാണ് പോകുന്നത്. വീടിന്റെ ലൊക്കേഷന്‍ ഒക്കെ നേരത്തേ ഗ്രേസിയില്‍ നിന്നു തന്നെ മനസ്സിലാക്കിയിരുന്നു.<br /><br />ചെല്ലുമെന്ന് പറഞ്ഞിരുന്നതു കൊണ്ട് ഗ്രേസി വാതിക്കല് തന്നെ തന്നേയും പ്രതീക്ഷിച്ചു നില്‍പ്പുണ്ടായിരുന്നു. ഓട്ടോയില്‍ നിന്നിറങ്ങി മുറ്റത്തേക്ക് കാലെടുത്തു വച്ചപ്പോളാണ് തന്നെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് ആ ചിന്ത മനസ്സില്‍ ഉടലെടുത്തത്.<br /><br />ഗ്രേസിയുടെ കുടുംബത്തെ കുറിച്ച് തനിക്കൊന്നുമറിയില്ലല്ലോ! ഭര്‍ത്താവും രണ്ടു മക്കളും ഉണ്ടെന്ന് മാത്രം അറിയാം. ഭര്‍ത്താവും രണ്ടു മക്കളും ഉണ്ടാവുക എന്നത് ഏതൊരു സ്ത്രീയുടെ കാര്യത്തിലും ശരിയാവാം. ഈ ഒരു സാമാന്യവിവരത്തില്‍ കൂടുതല്‍ ഗ്രേസിയെ കുറിച്ച് തനിക്കൊന്നുമറിഞ്ഞുകൂട.<br /><br />സാറയ്ക്ക് തന്നോടു തന്നെ അവജ്ഞ തോന്നി. താനെന്തൊരു കൂട്ടുകാരിയാണ്. തന്റെ കുടുംബവിശേഷങ്ങളൊക്കെ ഗ്രേസിക്ക് നല്ലവണ്ണം അറിയാം. അവളതേപറ്റി താല്‍പ്പര്യത്തോടെ തിരക്കാറുമുണ്ട്.<br /><br />തന്റെ വീട്ടു വിശേഷങ്ങള്‍ അഭിമാനപൂര്‍വ്വം വിളമ്പുന്നതിനിടയില്‍ കൂട്ടുകാരിയുടെ വിശേഷങ്ങള്‍ തിരക്കാന്‍ ഓര്‍ക്കാറില്ലെന്നതാണ് ശരി.<br /><br />ഗ്രേസിയുടെ ഭര്‍ത്താവിനെന്തു ജോലിയെന്നോ കുഞ്ഞുങ്ങള്‍ ഏതു പ്രായത്തിലുള്ളവരെന്നോ അവരെന്തു ചെയ്യുന്നുവെന്നോ തനിക്കറിയില്ല. അതുകൊണ്ടു തന്നെ കുഞ്ഞുങ്ങള്‍ക്കായി ഒരു ചെറുസമ്മാനപ്പൊതി പോലും കൈയില്‍ കരുതിയതുമില്ല.<br /><br />- വരൂ സാറാ -<br /><br />ഗ്രേസി ഹൃദ്യമായി ചിരിച്ചു കൊണ്ട് മുറ്റത്തേയ്ക്ക് ഇറങ്ങി വന്നു.<br /><br />തന്റെ മനസ്സിലൂറിയ ചിന്തകള്‍ സൃഷ്ടിച്ച ജാള്യത മറച്ചു കൊണ്ട് ഗ്രേസിയുടെ കരം ഗ്രഹിച്ചു. അവളോടൊപ്പം പൂമുഖത്തേക്ക് കയറി.<br /><br />പുറത്തേ വെയിലില്‍ നിന്ന് പൂമുഖത്തളത്തിലെ കുളിര്‍മ്മയിലേക്ക് കയറിയപ്പോള്‍ എന്തൊരു ആശ്വാസം.<br /><br />അകത്തേ മുറിയിലേക്ക് ഗ്രേസി തന്നെ കൂട്ടിക്കൊണ്ടു പോയി. ഒരു ഗ്ലാസ്സ് തണുത്ത ജ്യൂസും കൊണ്ടു വന്നു.<br /><br />- ഗ്രേസിയുടെ ഹസ്ബന്റ്?<br /><br />തന്റെ ചോദ്യം കേട്ടുകൊണ്ടാണെന്നു തോന്നുന്നു, ഉള്‍മുറിയില്‍ നിന്നും ഒരു മധ്യവയസ്കന് ഇറങ്ങി വന്നു.<br /><br />നല്ല ഉയരം. നരയും കഷണ്ടിയും ചെറുതായി ആക്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു. വേഷം അലസമാണെങ്കിലും മുഖം പ്രൗഢഗംഭീരമെന്നുതന്നെ പറയാം. ഈ മുഖം മുന്‍പ് കണ്ടിട്ടുള്ളതു പോലെ ഒരു പ്രതീതി.<br /><br />- ഇതെന്റെ ഫ്രണ്ട് സാറ. ഞാന്‍ പറയാറില്ലേ -<br /><br />ഗ്രേസി പരിചയപ്പെടുത്തി.<br /><br />അദ്ദേഹം തലകുലുക്കി ചിരിച്ചു കൊണ്ട് എതിര് വശത്തുള്ള സോഫയില്‍ ഇരുന്നു.<br /><br />- മാഡം എവിടെ താമസിക്കുന്നു?<br /><br />സാറ സ്ഥലം പറഞ്ഞു.<br /><br />- ഹസ്ബന്റ് ആന്‍ഡ് ചില്‍ഡ്രണ്‍?<br /><br />സാറ വാചാലയായി. ഇഷ്ടവിഷയമാണല്ലോ അത്.<br /><br />ഇടയ്ക്ക് ഒരു പെണ്‍കുട്ടിയുടെ മുഖം അടുക്കള വാതില്ക്കല് തെളിഞ്ഞു.<br /><br />- ഇതെന്റെ ഇളയ മോള് താര -<br /><br />താര ഗ്രേസിയെപ്പോലെ തന്നെയുണ്ട്. നല്ല ഐശ്വര്യമുള്ള മുഖം.<br /><br />- മോള് എന്തെടുക്കുകാ?<br /><br />- ബി. എസ്സ്സി. ഫൈനല്‍ ഈയര്‍ -<br /><br />- നിങ്ങള്‍ സംസാരിക്കൂ. ഞാന്‍ ചായ എടുക്കാം -<br /><br />ഗ്രേസി അടുക്കളയിലേക്ക് വലിഞ്ഞു. ഒപ്പം മോളും.<br /><br />വീണ്ടും സംഭാഷണം ഗ്രേസിയുടെ ഭര്‍ത്താവുമൊത്തായി. അദ്ദേഹവും സംഭാഷണപ്രിയനാണെന്നു തോന്നുന്നു. പലേ കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. ഇടയ്ക്ക് പലതവണ ഫോണ്‍ വിളികള്‍ വന്നു.<br /><br />ഗ്രേസി അടുക്കളയില്‍ നിന്ന് ചായയുമായെത്തി. പിന്നാലെ ഒരു പ്ലേറ്റില്‍ സ്നാക്സുകളുമായി താരയും.എല്ലാവരും ഡൈനിംഗ് ടേബിളിനു ചുറ്റുമായിരുന്ന് ചായ കുടിക്കാന്‍ തുടങ്ങി.<br /><br />പെട്ടെന്നാണ് ഗ്രേസിയുടെ ഹസ്ബന്റ് ചുമയ്ക്കാന്‍ തുടങ്ങിയത്. ഒന്നുരണ്ടു ചുമകളില്‍ തുടങ്ങി, അതു പിന്നെ തുടര്‍ച്ചയായുള്ള ചുമയായി.<br /><br />അതിഥിയെ അലോസരപ്പെടുത്തേണ്ടെന്നു കരുതിയാവും അദ്ദേഹം ഡൈനിംഗ് ടേബിളില്‍ നിന്നു മാറി സോഫയിലേക്ക് ഇരുന്നു.<br /><br />അവിടിരുന്നും ചായകുടിയ്ക്കിടയില്‍ ചുമയ്ക്കുന്നുണ്ട്. ഇടയ്ക്കിടെ നെഞ്ചു തിരുമ്മുകയും അയ്യോ എന്ന് ചെറിയ ശബ്ദത്തില്‍ പറയുകയും ചെയ്യുന്നുണ്ട്.<br /><br /><br />തന്നെ അല്‍ഭുതപ്പെടുത്തിയ ഒരു കാര്യം, ഭര്‍ത്താവ് ഇത്രയൊക്കെ ചുമച്ചു കഷ്ടപ്പെട്ടിട്ടും ഗ്രേസിയ്ക്കൊരു കുലുക്കവുമില്ല. അവള് തന്നോട് സംസാരിക്കാന്‍ ശ്രമിച്ചു കൊണ്ട് ഡൈനിംഗ് ടേബിളില്‍ തന്നെ ഇരിക്കുന്നു. ഭര്‍ത്താവിന്റെ അടുത്തേക്കൊന്നു ചെല്ലുകയോ കാര്യം തിരക്കുകയോ ചെയ്യുന്നില്ല.<br /><br />ഗ്രേസി ഇത്ര കഠിനഹൃദയയോ?<br /><br />താരയും ഇരുന്നിടത്തു നിന്ന് എണീറ്റിട്ടിട്ടില്ല.<br /><br />ചുമ ഒന്നു ശമിച്ചപ്പോള്‍ തിരിഞ്ഞു നോക്കി ചോദിച്ചു<br /><br />- സാര്‍ ചുമ എന്തേ? അലര്‍ജിയാണോ അതോ ജലദോഷമോ?-<br /><br />- ആ, എല്ലാമുണ്ട്. ആരോഗ്യം തീരെയില്ലാത്ത ഒരാളാണെന്നേ ഞാന്‍ -<br /><br />അദ്ദേഹം പിന്നേയും ചെറുതായി ചുമയ്ക്കുകയും നെഞ്ചു തിരുമ്മുകയും ചെയ്തു.<br /><br />അതു കണ്ടിട്ട് വല്ലാത്ത മന:പ്രയാസം തോന്നി.<br /><br />ഒഴിഞ്ഞ പ്ലേറ്റുകളും കപ്പുകളുമായി താരയും ഗ്രേസിയും അടുക്കളയിലേക്ക് പോയി.<br /><br />ഗ്രേസിയുടെ ഭര്‍ത്താവ് അദ്ദേഹത്തിന്റെ മുറിയിലേക്കും.<br /><br />അപ്പോഴാണ് ഒരു ഫോണ്‍ വന്നത്.<br /><br />- സാറാ, അതൊന്ന് അറ്റന്‍ഡ് ചെയ്യൂ പ്ലീസ് -<br /><br />അടുക്കളയില്‍ നിന്ന് ഗ്രേസി വിളിച്ചു പറഞ്ഞു.<br /><br />- ഓകെ, ഞാന്‍ അറ്റന്‍ഡ് ചെയ്യാം ഗ്രേസീ -<br /><br />ഫോണ്‍ അറ്റന്‍ഡ് ചെയ്തു.<br /><br />- ഹലോ -<br /><br />- ഹലോ ഉമ്മന്‍ സാറുണ്ടോ മാഡം?<br /><br />ഉമ്മന്‍ സാറ്?<br /><br />ഗ്രേസിയുടെ ഹസ്ബന്റാണോ? പേരും അറിയില്ലല്ലോ കര്‍ത്താവേ!<br /><br />- പാര്‍ഡന്‍ -<br /><br />- ഉമ്മന്‍ ചെറുപറമ്പന്‍ സാറിന്റെ വീടല്ലേ?<br /><br />ആകെ കണ്‍ഫ്യൂഷനായി.<br /><br />ഉമ്മന്‍ ചെറുപറമ്പന്‍? ആ പ്രസിദ്ധ ആര്‍ക്കിടെക്ടല്ലേ?<br /><br />- പ്ലീസ്, വണ്‍ മിനിറ്റ്, ഹോള്‍ഡ് ഓണ്‍ -<br /><br />അടുക്കളയിലേക്കോടി.<br /><br />- ഗ്രേസീ, ഉമ്മന്‍ ചെറുപറമ്പനെയാ അന്വേഷിക്കുന്നത് -<br /><br />പാത്രം കഴുകികൊണ്ടു നിന്ന ഗ്രേസി തല തിരിക്കാതെ തന്നെ പറഞ്ഞു<br /><br />- ആ, അതദ്ദേഹത്തിനാ. മോളേ, പപ്പയോട് പോയി പറയൂ -<br /><br /><br />രണ്ടാമത്തെ അല്‍ഭുതം! പ്രശസ്തനായ ആര്‍ക്കിടെക്ട് ഉമ്മന്‍ ചെറുപറമ്പന്‍ തന്റെ അടുത്ത കൂട്ടുകാരി ഗ്രേസിയുടെ ഭര്‍ത്താവെന്നോ?<br /><br />അതും, നേരത്തേ കണ്ട ചുമച്ച് അവശനായ, തീരെ ആരോഗ്യമില്ലാത്ത ആ മനുഷ്യന്?<br /><br />അകത്തെ മുറിയില്‍ നിന്ന് ധൃതിയില്‍ ഇറങ്ങിവന്ന് അവശതയുടെ യാതൊരു ലക്ഷണങ്ങളുമില്ലാതെ ചുറുചുറുക്കോടെ ഫോണില്‍ സംസാരിക്കുന്ന ഉമ്മന്‍ ചെറുപറമ്പനെ സാകൂതം നോക്കിനില്‍ക്കാതിരിക്കാനായില്ല സാറയ്ക്ക്.<br /><br />ഗ്രേസിയുടെ സര്‍നെയിം ജോണ്‍ എന്നാണ്. സ്വാഭാവികമായും ജോണ്‍ എന്നായിരിക്കും അവളുടെ ഭര്‍ത്താവിന്റെ പേര് എന്നാണ് താന്‍ ധരിച്ചു വച്ചിരുന്നത്. ഇതിപ്പോള്‍ അവളുടെ അപ്പച്ചന്റെ പേരായിരിക്കും ജോണ്‍ എന്നത്. ചിലര്‍ വിവാഹം കഴിഞ്ഞാലും മെയിഡന്‍ നെയിം മാറ്റിയെന്നിരിക്കില്ല.<br /><br />ലേശം കെറുവ് തോന്നി ഗ്രേസിയോട്. എന്നാലും അവള്‍ക്കിതുവരെ തന്നോട് പറയാന്‍ തോന്നിയില്ലല്ലോ താന്‍ ഉമ്മന്‍ ചെറുപറമ്പന്റെ ഭാര്യയാണെന്ന്?<br /><br />ഗ്രേസി വീണ്ടും സ്വീകരണമുറിയില്‍ എത്തിയപ്പോള്‍ പറയാതിരിക്കാനായില്ല,<br /><br />- ഗ്രേസീ നീ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ നിന്റെ ഭര്‍ത്താവ് ഈ പ്രശസ്തനായ ആളാണെന്ന്?<br /><br />- ഓ, അതിലൊക്കെ എന്തിരിക്കുന്നു സാറാ?<br /><br />ഗ്രേസി വളരെ നിസ്സാര മട്ടില്‍ പറഞ്ഞു.<br /><br />എന്തിരിക്കുന്നു എന്നോ? തനിക്കിതത്ര ദഹിക്കുന്നില്ലല്ലോ! സ്വന്തം ഭര്‍ത്താവ് ഒരു സെലിബ്രിറ്റി ആണെന്ന് മറ്റുള്ളവരോട് പറയാതിരിക്കാന്‍ കഴിയുന്നതെങ്ങനെ?<br /><br />കുശലങ്ങള്‍ക്കിടയില്‍ ഇന്ന് തനിക്ക് ചോദിക്കാനേ ഉണ്ടായിരുന്നുള്ളൂ, പറയാനുള്ളതിനേക്കാള്‍.<br /><br /><br />ഉമ്മന്‍ ചെറുപറമ്പന്‍ അകത്തേ മുറിയില്‍ നിന്ന് ഇറങ്ങി വന്നു, കോട്ടും സൂട്ടുമൊക്കെയണിഞ്ഞ് വളരെ വെല്ഡ്രസ്സ്ഡ് ആയി. ഒരു യാത്രയ്ക്കുള്ള പുറപ്പാടാണ്.<br /><br />നേരത്തേ കണ്ട ചുമച്ച് അവശനായ ആ മനുഷ്യനെവിടെ ഈ സ്റ്റൈലന്‍ മദ്ധ്യവയസ്കനെവിടെ?<br /><br />-അപ്പോള്‍ കൂട്ടുകാരികള്‍ ഇരിക്കൂ. ഞാന്‍ ഇറങ്ങട്ടെ -<br /><br />തിരിഞ്ഞ് തന്നോടായി,<br /><br />- ഇന്നൊരു ഡിസ്ക്കഷനുണ്ട്, മന്ത്രിയുമായി -<br /><br /><br />പോര്‍ച്ചില്‍ വന്നു നിന്ന കാറില്‍ കയറി അദ്ദേഹം യാത്രയായി.<br /><br />പിന്നാലെ പൂമുഖം വരെ അനുഗമിച്ച ഗ്രേസി ചിരിച്ചുകൊണ്ട് കൈവീശുന്നു.<br /><br />ഒരല്ഭുതം പോലെയാണത് തനിക്ക് തോന്നിയത്. നേരത്തേ കാണിച്ച അവഗണന... ഇപ്പോഴുള്ള ഈ സൌഹൃദം !<br /><br />പിന്നേയും അര മണിക്കൂര്‍ കൂടി കഴിഞ്ഞാണ് സുഹൃദ്സന്ദര്‍ശനം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങിയത്.<br /><br /><br />*** *** ***<br /><br /><br />അടുത്ത രണ്ടു ദിനങ്ങള്‍ ലീവെടുക്കേണ്ടി വന്നു, നാട്ടിലൊരു വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു വേണ്ടി. സ്ത്രീധനമായി കിട്ടിയ കുടുംബസ്വത്താണ്. അത് വില്‍ക്കേണ്ടി വന്നു.<br /><br />അപ്പച്ചനും അമ്മച്ചിയുമൊക്കെ വല്ലാത്തൊരു ആത്മബന്ധം വച്ചുപുലര്‍ത്തിയിരുന്ന വസ്തുവകകളാണ്. അത്യദ്ധ്വാനം ചെയ്തു സമ്പാദിച്ചവയല്ലേ? എങ്ങനെ ആത്മബന്ധമുണ്ടാകാതിരിക്കും?<br /><br />പക്ഷേ പട്ടണത്തില്‍ ജോലിയും നേടി വീടും വച്ചു പാര്‍ക്കുന്നവര്‍ക്ക് നാട്ടിലെ ഭൂസ്വത്തൊക്കെ ഒരു വലിയ ഭാരമാണ്. അവിടെ പോയി കൃഷി ചെയ്യലും വിളവെടുക്കലും ഒന്നും നടക്കില്ല. അപ്പോള്‍ പിന്നെ വിറ്റഴിക്കുകയല്ലാതെ എന്തു നിവൃത്തി? വിറ്റു കിട്ടുന്ന പണം ബാങ്കിലിട്ട് സുഖമായി ജീവിക്കുക.<br /><br /><br />അപ്പച്ചന്റേയും അമ്മച്ചിയുടേയും ആത്മാക്കള്‍ പരിഭവിക്കുന്നുണ്ടാകും. എന്നാലും എന്തു ചെയ്യാന്‍?<br /><br />ബുധനാഴ്ച ഓഫീസിലെത്തി. ഗ്രേസിയെ കണ്ടപാടേ ചോദിച്ചു,<br /><br />- ഗ്രേസീ, ഉമ്മന്‍ സാറിന്റെ അസുഖമൊക്കെ ഇപ്പോള്‍ എങ്ങനെയുണ്ട്?<br /><br />-അസുഖമോ?<br /><br />ഗ്രേസിയുടെ ശബ്ദത്തില്‍ വല്ലാത്ത അമ്പരപ്പ്!<br /><br />- ആ, അദ്ദേഹത്തിന്റെ ചുമ?<br /><br />- ഓ അതോ?<br /><br />വളരെ നിസ്സാര മട്ടില്‍ ചോദ്യമെറിഞ്ഞിട്ട് ഗ്രേസി പൊട്ടിച്ചിരിച്ചു.<br /><br />ഇപ്പോള്‍ അമ്പരപ്പ് തനിക്കാണ്. ഇതെന്തേ ഗ്രേസി ഇങ്ങനെ?<br /><br />അവളുടെ വീട്ടില്‍ പോയപ്പോള്‍ കണ്ടതാണ് ഉമ്മന്‍ സാര്‍ ചുമച്ച് കഷ്ടപ്പെടുന്നത്. അതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഗ്രേസിക്ക് ഒന്നും തന്നെ അറിയാത്തപോലെ !<br /><br />ഒന്നും മനസ്സിലാകുന്നില്ലല്ലോ!<br /><br />അന്നുതന്നെ, ഭര്‍ത്താവ് വല്ലാതെ ചുമച്ച് കഷ്ടപ്പെടുന്നത് കണ്ടിട്ടും അതില്‍ ഒരല്പം പോലും ഉത്കണ്ഠപ്പെടുകയോ എന്താണ് അസ്കിത എന്നൊന്നു ചോദിക്കുകയോ പോലും ചെയ്യാതെ നിസ്സംഗയായിരുന്നു ചായ മൊത്തിക്കുടിക്കുന്ന ഗ്രേസിയുടെ ചിത്രം ഒരു പ്രഹേളികയായി ഇന്നും തന്റെ മനസ്സിലുണ്ട്.<br /><br />ഇപ്പോളിതാ അസുഖവിവരം തിരക്കിയപ്പോള്‍ ഗ്രേസി പൊട്ടിച്ചിരിക്കുന്നു!<br /><br />ചുണ്ടത്തെ ചിരി മായാതെ തന്നെ കൂടെ നടക്കുകയാണ് ഗ്രേസി. ഉത്തരമൊന്നും പറഞ്ഞിട്ടുമില്ല. ദേഷ്യമാണ് തോന്നിയത്. അതു സ്വരത്തില്‍ നിന്നു മറച്ചുപിടിക്കാന്‍ ശ്രമിക്കാതെ തന്നെ ചോദിച്ചു,<br /><br />- അന്നത്തെ ആ ചുമ കുറവുണ്ടോന്നാ ചോദിച്ചത്?<br /><br />കൂടെ, എത്ര ശ്രമിച്ചിട്ടും ഉള്ളിലൊതുക്കാന്‍ പറ്റാതെ മനസ്സില്‍ തിളച്ചു മറിഞ്ഞു കൊണ്ടിരുന്ന ചിന്താധാരയും പുറത്തേയ്ക്കൊഴുകി.<br /><br />- അന്നദ്ദേഹം അത്ര ഭയങ്കരമായി ചുമച്ചിട്ടും നീ ഒന്നു മൈന്‍ഡ് ചെയ്യുകപോലും ഉണ്ടായില്ല?<br /><br />ഓ, അടക്കമില്ലാത്ത നാവ്! അരുതാത്തത് പറഞ്ഞു പോയി.<br /><br />- ഓ സോറി ഗ്രേസീ, എനിക്കന്ന് അങ്ങനെയൊരു ഇംപ്രഷനാ ഉണ്ടായത്. സോറി സോറി കേട്ടോ -<br /><br />ഗ്രേസിയുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും കണ്ടില്ല. ആ ചിരി ഒട്ടും മാഞ്ഞിട്ടും ഇല്ല.<br /><br />- വരൂ, നമുക്ക് ക്യാന്റീനിലേക്ക് പോകാം -<br /><br />ഗ്രേസി ക്ഷണിച്ചു.<br /><br />ക്യാന്റീനില്‍ ചെന്ന് കോഫിയും സ്നാക്സും ഓര്‍ഡര്‍ ചെയ്തു.<br /><br /><br />- സാറാ, അതദ്ദേഹത്തിന്റെ ഒരു സ്വഭാവമാണ് -<br /><br />- ഏത്?<br /><br />- വലിയ അസുഖക്കാരനാണെന്ന് ഭാവിക്കുക -<br /><br />അസുഖക്കാരനാണെന്ന് ഭാവിക്കുകയെന്നോ!കണ്ണില്‍ ചോരയില്ലാത്തവള്‍.<br /><br />അന്ന് താന്‍ നേരിട്ട് കണ്ടതല്ലേ അദ്ദേഹം വല്ലാതെ ചുമച്ചു കുരുങ്ങുന്നത്?<br /><br />- അസുഖം ഭാവിക്കുകയാണെന്നോ ഗ്രേസീ?<br /><br />ഗ്രേസി തലകുലുക്കി. എന്നിട്ടു ചിരിച്ചു കൊണ്ട് പറഞ്ഞു<br /><br />- അദ്ദേഹം ഒരൊന്നാംതരം അഭിനേതാവണ് -<br /><br />ഇവളിതെന്താ ഈ പറയുന്നത്? വീണ്ടും അരിശമാണ് തോന്നിയത്. സ്വന്തം ഭര്‍ത്താവ് അസുഖം അഭിനയിക്കുകയാണത്രേ!<br /><br /><br />- സാറാ, ഇപ്പോള്‍ നിനക്കറിയാമല്ലോ അദ്ദേഹം ഇത്തിരി പേരുള്ളൊരു ആര്‍ക്കിടെക്ട് ആണെന്ന്. പ്രശസ്തമായൊരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലാണ് വര്‍ക്ക് ചെയ്യുന്നതും. സൈറ്റില്‍ ചെന്നാല്‍ വളരെ ചുറുചുറുക്കുള്ള ഒരാള്‍. ജോലി ചെയ്യാനും ചെയ്യിപ്പിക്കാനും മിടുമിടുക്കന്‍ -<br /><br />- പക്ഷേ ഈ ആള് വീട്ടില്‍ എത്തിയാല്‍, പിന്നെ വല്ലാത്ത അവശനാണ്. ഇല്ലാത്ത രോഗങ്ങള്‍ ഒന്നും തന്നെയില്ല. സര്‍വ്വ അവയവങ്ങളും രോഗഗ്രസ്തമത്രേ! നഖവും തലമുടിയും ഒഴിച്ച് മറ്റ്എല്ലായിടത്തും കഠിനവേദന! ഏറ്റവും ഇഷ്ടം എന്തെന്നോ? താനൊരു ഹൃദ്രോഗിയാണെന്ന് അവകാശപ്പെടാന്‍! ജന്മനാല് തന്നെ ഹൃദയത്തിന് തകരാറുണ്ട് പോല്‍. ആ തകരാര്‍ വാല്‍വിനാണെന്നും സ്വയം കണ്ടു പിടിച്ച് വച്ചിട്ടുണ്ട്! പക്ഷേ ഇന്നു വരെ ഒരു ഹൃദ്രോഗവിദഗ്ദന്റെ അടുത്ത് പോയിട്ടും ഇല്ല -<br /><br />- ബഹുനില കെട്ടിടങ്ങളുടെ മൂന്നും നാലും നിലകള്‍ ഒറ്റയടിക്ക് ഓടിക്കയറും, ഒരു കിതപ്പോ ശ്വാസം മുട്ടലോ ഇല്ലാതെ. സ്റ്റെപ്സ് കയറുന്നതിനിടയില്‍ ചറുപിറുന്നനെ സംസാരിക്കുകയും ചെയ്യും. ഹൃദ്രോഗിയായ ഒരാളിന് ഇതു കഴിയുമോ? ഒരു ഹൃദ്രോഗവും അവകാശപ്പെടാത്ത എനിക്ക്, രണ്ടുനില കയറിക്കഴിയുമ്പോള്‍ തന്നെ തുടങ്ങും കലശലായ നെഞ്ചു വേദന. അതിന് പരിഹാരമായി ഡീപ് ബ്രെത്ത് എടുത്തുകൊണ്ട് കയറ്റം കയറണമെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞുതന്നിട്ടുള്ളതും. രക്തത്തിലെ ഓക്സിജന്‍ കണ്ടന്റ് കൂട്ടി മസിലുകള്‍ക്ക് ശക്തിപകരാനാണത്രേ ഈ ഡീപ് ബ്രെത്ത്. എഞ്ചിനീയറിംഗ് ആണ് പഠിച്ചതെങ്കിലും ശരീരശാസ്ത്രവും കുറച്ച് അറിയാം -<br /><br />ഗ്രേസി വീണ്ടും ചിരിച്ചു.<br /><br />അപ്പോഴേക്കും കോഫി എത്തി.<br /><br />ഒന്നും വിശ്വസിക്കാന്‍ തോന്നുന്നില്ല. അസുഖമില്ലാതെ ഒരാള്‍ അസുഖക്കാരനാണെന്ന് ഭാവിക്കുമോ? അതെന്തിനു വേണ്ടിയാകും?<br /><br />സംശയം ചോദ്യരൂപത്തില്‍ പുറത്തു വന്നു.<br /><br />- എന്തിനു വേണ്ടിയെന്ന് ചോദിച്ചാല്‍ അതെനിക്കറിഞ്ഞുകൂട സാറാ. ഓരോരോ നേച്ചര്‍. എന്നാലും എനിക്കു തോന്നുന്ന ഒരു കാരണം ഇതാണ് - രോഗിയായി അഭിനയിച്ച് മറ്റുള്ളവരുടെ ശ്രദ്ധ അല്ലെങ്കില്‍ സിമ്പതി നേടിയെടുക്കാന്‍ -<br /><br />ഗ്രേസിയുടെ മുഖത്തെ ചിരി മാഞ്ഞിരുന്നു.<br /><br />- പിന്നെ -<br /><br />- ഓരോരോ രോഗം പറഞ്ഞ് എന്നെ തീ തീറ്റിക്കുക. ഭാര്യ തന്നെപ്രതി മനസ്സു നീറ്റുന്നു എന്നറിയുമ്പോള്‍ അദ്ദേഹത്തിനു ഒരു സന്തോഷം ലഭിക്കുന്നുണ്ടാകും - ഒരു സാഡിസ്റ്റിക് പ്ലഷര്‍ -<br /><br />തിരിച്ചൊന്നും പറയാനാവാതെ ഇരുന്നു പോയി.<br /><br />ഗ്രേസി തുടര്‍ന്നു.<br /><br /><br />- ഒരു കാലത്ത് ഞാന്‍ വളരെയേറെ തീ തിന്നിരുന്നു. അസുഖം എന്നൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാതെ പേടിക്കുന്ന ഒരു സ്വഭാവമായിരുന്നു എനിക്ക്. അദ്ദേഹത്തിനാണെങ്കില്‍ അസുഖമൊഴിഞ്ഞ് ഒരു നേരവുമില്ല. എന്നാല്‍ ഒന്നു ഡോക്ടറെ കാണാം എന്നു പറഞ്ഞാലോ കൊന്നു കളഞ്ഞാല്‍ വരില്ല. ഒരുപാടു കാലത്തെ സഹവാസം കൊണ്ട് ഞാന്‍ മനസ്സിലാക്കിയെടുത്തതാണ് ഇത് - ഈ രോഗങ്ങളെല്ലാം തന്നെ ശരീരത്തിനല്ല മനസ്സിലെ സങ്കല്‍പ്പങ്ങള്‍ ആണെന്ന് -<br /><br />കുറേ നിമിഷങ്ങളുടെ നിശ്ശബ്ദത.<br /><br />- സാറാ, നിനക്കിതൊന്നും അങ്ങോട്ടു ദഹിക്കുന്നുണ്ടാവില്ല അല്ലേ?<br /><br />ഗ്രേസി ചിരിച്ചു.<br /><br />- ഒരു കാര്യം കൂടി കേട്ടോളൂ -<br /><br />ഗ്രേസി ഒന്നു നിറുത്തി. അവളുടെ മുഖത്ത് സമ്മിശ്രവികാരങ്ങള്‍ മിന്നി മറയുന്നുണ്ടായിരുന്നു.<br /><br />- ആദ്യരാത്രി -<br /><br />- അത്രപെട്ടെന്നൊന്നും ഓര്‍മ്മയില്‍ നിന്ന് മാഞ്ഞുപോകില്ലല്ലോ അത്?<br /><br />- അന്നദ്ദേഹം നവവധുവിനോട് മൊഴിഞ്ഞ സ്വീറ്റ്-നത്തിംഗ്സിന്റെ കൂട്ടത്തില്‍ ഇങ്ങനേയും ഒരു വാചകം ഉണ്ടായിരുന്നു - എനിക്ക് ബ്ലഡ് ക്യാന്‍സറാ, ഇനി വെറും രണ്ടു മാസം! -<br /><br />- അയ്യോ -<br /><br />അറിയാതെയാണ് ആ പദം തന്റെ വായില്‍ നിന്ന് ഉതിര്‍ന്നുപോയത്.<br /><br />ഗ്രേസി അതുകേട്ട് ഇത്തിരി ഉറക്കെത്തന്നെ ചിരിച്ചു.<br /><br />- അന്നു വെറും 21 വയസ്സുള്ള ഒരു പൊട്ടിപ്പെണ്ണായിരുന്നെങ്കിലും ഇത്രയും ആലോചിക്കാനുള്ള ബുദ്ധി ദൈവം തലയില്‍ ഉദിപ്പിച്ചു - ഈ രോഗം ഉള്ള ഒരാള്‍ എന്തായാലും കല്യാണം കഴിക്കാന്‍ മുതിരില്ല -<br /><br />വീണ്ടും മൗനം കനത്ത നിമിഷങ്ങള്‍.<br /><br />- ആ, ഇങ്ങനെ അസുഖക്കാരനാണെന്ന് ഭാവിച്ച് ഭാര്യ വിഷമിക്കുന്നത് കാണുമ്പോള്‍ അതില്‍ നിന്ന് അദ്ദേഹത്തിന് ആനന്ദം ലഭിക്കുമെങ്കില്‍ അതായിക്കോട്ടേ -<br /><br />കോഫീകപ്പുകള്‍ ഒഴിഞ്ഞു.<br /><br />ഗ്രേസി വീണ്ടും ഉഷാറായി. ചിരിച്ചു കൊണ്ട് തന്റെ കരം ഗ്രഹിച്ചു.<br /><br /><br />- അറിയോ സാറാ, രണ്ടുമാസം കൂടി കഴിഞ്ഞാല്‍ ഞങ്ങടെ വെഡ്ഡിംഗ് ആനിവേഴ്സറിയാ. ഇരുപത്തിയഞ്ചാം വെഡ്ഡിംഗ് ആനിവേഴ്സറി! ഞങ്ങളത് ഗ്രാന്‍ഡ് ആയി ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകാ. ഞാന്‍ ക്ഷണിക്കും കേട്ടോ. നീ വരണം -<br /><br />- തീര്‍ച്ചയായും ഗ്രേസീ. അഥവാ നീയിനി വിളിക്കാന്‍ മറന്നുപോയാല്‍ പോലും ഞാന്‍ ഓര്‍ത്തു വച്ച് അന്നു വരും. ആ രോഗാതുരനെ ഒന്നുംകൂടിയൊന്ന് കാണുകയും ചെയ്യാല്ലോ -<br /><br />ഇരുവരും പൊട്ടിച്ചിരിച്ചു.<br /><br />ക്യാന്റീനില്‍ നിന്ന് തിരിച്ചു നടക്കുമ്പോള്‍ ഗ്രേസി തുടര്‍ന്നു.<br /><br />- നമ്മള് കെമിസ്ട്രിയില്‍ പഠിച്ചിട്ടില്ലേ സാച്വറേറ്റഡ് സൊല്യൂഷന് എന്ന്. ആ അതുപോലൊരു സാച്വറേറ്റഡ് സൊല്യൂഷനാ ഇന്നു ഞാന്‍. ഇനിയും ഉപ്പു കലങ്ങില്ല -<br /><br /><br />ഭര്‍ത്താവിനോടുള്ള സ്നേഹത്തിന്റെ മധുരവും തിരിച്ചദ്ദേഹം സമ്മാനിച്ച സാങ്കല്‍പ്പിക രോഗാതുരത എന്ന ഉപ്പിന്റെ കയ്പ്പും ഇഴപിരിക്കാനാവാതെ ഇടകലര്‍ന്നിരുന്നു ഗ്രേസിയുടെ ശബ്ദത്തില്‍.<br />--------------------------------------------------------------------------------<br /><br />- ഗീത -ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.com34tag:blogger.com,1999:blog-4651978661248130875.post-17028954964657842812010-01-17T16:14:00.007+04:002010-01-17T16:42:00.602+04:00കുഞ്ഞുകറുമ്പിയും മക്കളും<div align="center"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhq3_14S1Ys3rJ9I8MdKBzkxmUVm0fZ-7QjgEeiD0yWSxr9QRa2_fVJ0SIQtA4DyDhl809r_ldylHdPPgsLAVO_rJ8ednaBupmRRl94rBoD7Gjkc56jqBmMgJyz5SJnRDTcsISqg7Vra7E/s1600-h/kunju+karumpi+and+makkal+012.jpg"><img id="BLOGGER_PHOTO_ID_5427683191901586562" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 240px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhq3_14S1Ys3rJ9I8MdKBzkxmUVm0fZ-7QjgEeiD0yWSxr9QRa2_fVJ0SIQtA4DyDhl809r_ldylHdPPgsLAVO_rJ8ednaBupmRRl94rBoD7Gjkc56jqBmMgJyz5SJnRDTcsISqg7Vra7E/s320/kunju+karumpi+and+makkal+012.jpg" border="0" /></a><br /><br /><br /><strong><span style="font-size:130%;color:#993399;">കുഞ്ഞുകറുമ്പിയും മക്കളും<br /></span></strong><br /><br /><br /><br /><br /><p align="center"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg1tzVL45SgqQ83O11A7N-bSx2o8hqYgBP4hiNPZUh5hOFFtEoyoNBcdRmunn3Vw0tWHh5eY_X4xWculTWZy1riO1E1_Fjr86yVy0es2AmpfAqRONu8lP4KB8sCmtLoJJkJhlcmGoJVbGI/s1600-h/kunju+karumpi+and+makkal+013.jpg"><img id="BLOGGER_PHOTO_ID_5427684705558628178" style="WIDTH: 320px; CURSOR: hand; HEIGHT: 240px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg1tzVL45SgqQ83O11A7N-bSx2o8hqYgBP4hiNPZUh5hOFFtEoyoNBcdRmunn3Vw0tWHh5eY_X4xWculTWZy1riO1E1_Fjr86yVy0es2AmpfAqRONu8lP4KB8sCmtLoJJkJhlcmGoJVbGI/s320/kunju+karumpi+and+makkal+013.jpg" border="0" /></a></p><br /><span style="font-size:130%;color:#990000;">മക്കളെ പാലൂട്ടിയ ശേഷം കുഞ്ഞുകറുമ്പി ജാലകത്തിലൂടെ പുറംലോകം വീക്ഷിക്കുന്നു.<br /></span><br /></div><div align="center"><br /><br /><br /><br /><br /><br /><br /><p align="center"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhR83W2B-eitlMR2u9Pu6fJX2Z60yM1QqWrm-spdSk2uVUxvZW2ML0iFeJGLq2Hiq6jfd2c48-Imi4h0oYUKT3zO79-dpWQrnQTQKLALhehk4KlviuD3-q0IVjkhgTYid7K3w2i1O03F7g/s1600-h/kunju+karumpi+and+achu.jpg"><img id="BLOGGER_PHOTO_ID_5427681781251328514" style="WIDTH: 320px; CURSOR: hand; HEIGHT: 240px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhR83W2B-eitlMR2u9Pu6fJX2Z60yM1QqWrm-spdSk2uVUxvZW2ML0iFeJGLq2Hiq6jfd2c48-Imi4h0oYUKT3zO79-dpWQrnQTQKLALhehk4KlviuD3-q0IVjkhgTYid7K3w2i1O03F7g/s320/kunju+karumpi+and+achu.jpg" border="0" /></a></p><div align="center"><span style="font-size:130%;color:#009900;">പൂച്ചക്കറുമ്പിയും നായക്കറുമ്പിയും. രണ്ടുപേരും തമ്മില്‍ വല്യ സ്നേഹത്തിലാ...<br /></span></div><br />നായ അനിയത്തി വളര്‍ത്തുന്നതാണ്. പൂച്ച രണ്ടുവീട്ടിലും ഒരുപോലെ വരും.</div><div align="left"><br /></div><div align="left"><span style="font-size:+0;"></span></div>ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.com35tag:blogger.com,1999:blog-4651978661248130875.post-91965566494186202992009-12-14T22:30:00.011+04:002010-01-04T07:54:21.852+04:00യാത്രയിലെ കൂട്ടുകാരി<span style="color:#660000;"><strong>സ</strong>മയം അഞ്ചര കഴിഞ്ഞിരിക്കുന്നു. ഇനിയും ഏറെദൂരമുണ്ട് വണ്ടിയോടിച്ചു പോകാന്‍. ഏഴുമണി കഴിയും എന്തായാലും അവിടെ എത്തിപ്പറ്റാന്‍. ഡ്രൈവിങ്ങിന്റെ വിരസത അകറ്റാനായി അയാള്‍ ആ ചെറുകവലയില്‍ വണ്ടിനിറുത്തി. റോഡിന്റെ വലതു വശത്തു കണ്ട ചായക്കടയില്‍ കയറി കടുപ്പത്തില്‍ ഒരു ചായ കുടിച്ചു. അവിടെ ഒരഞ്ചുമിനിറ്റ് ഇരുന്ന് പരിസരം വീക്ഷിച്ചു.<br /><br />ഒട്ടും പുരോഗമനം എത്താത്ത നാട്ടിന്‍പുറം. ബഞ്ചുകളും ഡസ്കുമിട്ട ഈ ചായക്കടതന്നെ അവിടത്തെ ഏറ്റവും വലിയ സ്ഥാപനം. ഒരു മുറുക്കാന്‍ കട, തയ്യല്‍ക്കട, ഒരു പ്രൊവിഷന്‍ സ്റ്റോര്‍, ചെറിയൊരു ബേക്കറി - ഇത്രയുമൊക്കെ റോഡിന്റെ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നു. ഈ കെട്ടിടങ്ങള്‍ക്ക് പുറകിലായും, റോഡിന്റെ ഇരുപുറത്തുമായും നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന വയലേലകളാണ്.<br /><br />- സാറെങ്ങോട്ടാണാവോ?<br />ചായക്കടക്കാരന് ലോഹ്യം ചോദിച്ചു.<br />- വില്വപുരത്തേക്ക് -<br />- ഓ അങ്ങോട്ടാണെങ്കി എനി ഒരുവാട് വണ്ടിയോടിക്കണല്ലോ -<br />- ഉവ്വോ?<br />അയാള്‍ എണീറ്റു. കൂടുതല്‍ വിശ്രമിച്ചാല്‍ പറ്റില്ല.<br /><br />കാര്‍ സ്റ്റാര്‍ട്ട് ചെയ്തു മെല്ലെ മുന്നോട്ടെടുക്കുന്നതിനിടയില്‍ ചായക്കടയുടെ വാതില്ക്കല് നിന്ന് തന്നെത്തന്നെ നോക്കി നിഷ്കളങ്കമായി ചിരിക്കുന്ന ചായക്കടക്കാരനു നേരേ കൈവീശി. മുന്നില്‍ ഒരു ചെറിയ വളവാണ്. വണ്ടി മുന്നോട്ടെടുത്ത് ഗിയര്‍ മാറ്റുന്നതിനിടയിലാണ് കണ്ടത്, റോഡിന്റെ ഇടതുവശത്തായി ഒരു പെണ്‍കുട്ടി നില്ക്കുന്നു. അവള് കാറിനു നേരേ കൈ കാണിച്ചു. അയാള്‍ ഒന്നു സംശയിച്ചു എങ്കിലും കാര്‍ നിറുത്തി.<br /><br />- സര്, വില്വപുരത്തേക്കാണോ?<br />- അതേ -<br />- ഞാനതിനടുത്തു വരേയാ. എന്നെയൊന്നു ഡ്രോപ്പ് ചെയ്യുമോ?<br /><br />അയാള്‍ ആകെ ആശയക്കുഴപ്പത്തിലായി. കാറില്‍ കയറ്റണോ? ആരേയും വിശ്വസിച്ചുകൂടാത്ത കാലമാണ്.<br /><br />അയാളുടെ മനസ്സു വായിച്ചിട്ടെന്ന പോലെ അവള് കെഞ്ചി.<br />- സര് പ്ലീസ് -<br /><br />കാഴ്ചയില്‍ പ്രശ്നക്കാരിയാണെന്നൊന്നും തോന്നുന്നില്ല. ഒരു സാധാരണപെണ്‍കുട്ടി. ഇത്തിരി ഉയരക്കൂടുതല്‍ ഉണ്ടെന്നു തോന്നുന്നു. താന്‍ പോകുന്ന വഴിക്ക് ഒന്ന് ഡ്രോപ്പ് ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. പോരെങ്കില്‍ അവളെ കയറ്റാതെ പോയാല്‍ മനസ്സു തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും - ചേതമില്ലാത്ത ഒരു ഉപകാരം ചെയ്യാതിരുന്നതിന്.<br /><br />അയാള്‍ റിമോട്ട് അമര്‍ത്തി ഡോര്‍ ലാച്ചുകള്‍ ഉയര്‍ത്തി.<br />അവള് പിന് സീറ്റില്‍ കയറി ഇടത്തേയറ്റം ചേര്‍ന്ന് ഇരുന്നു.<br /><br />അവള് കയറുന്നതിനിടയില്‍, അയാള്‍ പിന്നിലേക്ക് ഒന്നു തിരിഞ്ഞു നോക്കി. ആ ചായക്കടയും മറ്റും റോഡിന്റെ വളവുമൂലം കാഴ്ചയിലില്ല.<br /><br />അവളുടെ സാന്നിദ്ധ്യം കാറിനുള്ളില്‍ സുഖകരമായൊരു പരിമളം പരത്തി. അതയാള്‍ നന്നേ ആസ്വദിച്ചു. എന്തിന്റെ വാസനയാണിത്? അയാളാലോചിച്ചു നോക്കി. ഏതായാലും മുല്ലപ്പൂവിന്റേയോ പിച്ചിപ്പൂവിന്റേയോ വാസനയല്ല. പിന്നെ?<br /><br />കാര്‍ സ്പീഡില്‍ ഓടാന്‍ തുടങ്ങി. പുറകിലിരിക്കുന്ന പെണ്‍കുട്ടി യാതൊരു സംഭാഷണത്തിനും മുതിരുന്നില്ല. എന്തെങ്കിലും പറയണമല്ലോ എന്നു കരുതി അയാള്‍ ചോദിച്ചു.<br /><br />- കുട്ടിക്ക് എവിടാ ഇറങ്ങേണ്ടത്?<br />- വില്വപുരത്തു നിന്ന് രണ്ടുകിലോമീറ്റര്‍ അപ്പുറം -<br /><br />വീണ്ടും മൌനം. അതുടയ്ക്കാന്‍ പിന്നെ അയാളും ശ്രമിച്ചില്ല.<br /><br />കുഴപ്പമില്ല. തനിക്കു വില്വപുരത്തു നിന്ന് നാലഞ്ചു കിലോമീറ്റര്‍ കൂടി മുന്നോട്ടു പോകണമല്ലോ. വഴിയില്‍ ഈ പെണ്‍കുട്ടിയെ ഇറക്കാം.<br /><br />കാര്‍ നല്ല സ്പീഡില്‍ ഓടുകയാണ്. വളരെ വിജനമായ പാത. ഒരു മനുഷ്യജീവി പോയിട്ട് ഒരു നാല്ക്കാലിയെ പോലും എങ്ങും കാണാനില്ല. റോഡിന്റെ ഇരുവശങ്ങളിലും കൃഷിയൊന്നുമില്ലാതെ ഉണങ്ങിവരണ്ടു കിടക്കുന്ന പാടശേഖരം മാത്രം. അപൂര്‍വ്വമായി മാത്രം റോഡരികില്‍ തണല്‍മരങ്ങള്‍.<br /><br />സന്ധ്യാംബരത്തിന് വല്ലാത്തൊരു ചോരച്ച നിറമാണിന്ന് എന്ന് അയാള്‍ക്ക് തോന്നി.<br /><br />പിന്നിലെ പെണ്‍കുട്ടി ഇപ്പോഴും മൌനത്തിന്റെ വല്മീകത്തില് തന്നെ. ഇട്യ്ക്ക് അവളവിടെ ഉണ്ടോന്നുപോലും അയാള്‍ സംശയിച്ചു. ഒന്നു തല ചരിച്ചു നോക്കിയാല്‍ റെയര്‍മിററിലൂടെ അവളുടെ വസ്ത്രത്തിന്റെ തുമ്പു കാണാമായിരുന്നു.<br /><br />ഡ്രൈവിങ്ങിനിടയില്‍ പലതവണ അവളുടെ സാന്നിദ്ധ്യം അയാള്‍ മിററിലൂടെ നോക്കി ഉറപ്പു വരുത്തി.<br />വെളുത്ത ചുരീദാറായിരുന്നു അവളുടെ വേഷം. സുന്ദരിയാണോന്നു ചോദിച്ചാല്‍ ആണെന്നോ അല്ലെന്നോ പറയാന്‍ അയാളുടെ മനസ്സു കൂട്ടാക്കിയില്ല. കുനിഞ്ഞു ലിഫ്റ്റ് ചോദിക്കുന്നതിനിടയില്‍, അവളുടെ പല്ലുകളില്‍ കമ്പിയിട്ടിരുന്നതായി കണ്ട കാര്യം അയാള്‍ ഓര്‍ത്തു.<br /><br />അവള് സംസാരിക്കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍, ആ മൌനത്തെ ബഹുമാനിക്കാം എന്നയാള്‍ കരുതി. ഒന്നുമില്ലെങ്കിലും, ഈ സന്ധ്യനേരത്ത്, വിജനമായ ഈ വീഥിയിലൂടെ, വളരെ അകലെയൊരിടത്തേക്ക് യാത്ര ചെയ്യാനായി ഒരന്യപുരുഷനായ തന്നെ വിശ്വാസത്തിലെടുത്തതല്ലേ? അവള് പറയാനിഷ്ടപ്പെടാത്ത കാര്യങ്ങള്‍ കിണ്ടിക്കിളച്ച് ചോദിച്ച് ആ വിശ്വാസത്തിന് കോട്ടം തട്ടിക്കണ്ട. അവള് ഇങ്ങോട്ടു പറയാന്‍ തുനിയുകയാണെങ്കില്‍ കേള്‍ക്കാം. എന്തെങ്കിലും ഹെല്പ് ആവശ്യപ്പെടുകയാണെങ്കില് അതും ചെയ്തു കൊടുക്കാം. അയാള്‍ മനസ്സില്‍ കരുതി.<br /><br />സന്ധ്യാംബരത്തിന്റെ ചുവപ്പും, വിജനമായ വീഥിയും, കനത്ത മൌനവും...<br /><br />എല്ലാം കൂടി എന്തോ ഒരു പ്രത്യേകാന്തരീക്ഷം സൃഷ്ടിക്കുന്നതു പോലെ...<br /><br />മൌനത്തിന്റെ മണ്‍കൂട് തകര്‍ക്കാന്‍ എം.പി.3 പ്ലേയര്‍ ഓണ്‍ ആക്കാമെന്നു വിചാരിച്ചു. പിന്നതു വേണ്ടെന്നു വച്ചു. സഹയാത്രികയ്ക്ക് ഇഷ്ടമായില്ലെങ്കിലൊ?<br /><br />പാടശേഖരങ്ങള്‍ പിന്നിട്ടു കഴിഞ്ഞപ്പോള്‍ അവിടവിടെയായി കരിമ്പനകള്‍ എഴുന്നു നില്ക്കുന്നതു കാണായി. കടും ചുവപ്പാര്‍ന്ന സന്ധ്യാമേഘത്തിന്റെ പശ്ചാത്തലത്തില്‍ ഇരുണ്ട രൂപത്തില്‍ കാണപ്പെട്ട കരിമ്പനകള്‍ ഏതോ ഒരു ഭീതിദ ദൃശ്യം പോലെ അയാള്‍ക്കു തോന്നി.<br /><br />ശ്ശേ, ഭീതിദ ദൃശ്യമെന്നോ?<br /><br />അയാള്‍ ആ ചിന്തയെ ആട്ടിപ്പായിക്കാന്‍ ശ്രമിച്ചു. കവിഹൃദയമുണ്ടായിരുന്നെങ്കില്‍ നല്ലൊരു കവിത എഴുതാന്‍ പറ്റിയ ദൃശ്യം. അല്ലെങ്കില്‍ നല്ലൊരു ഫോട്ടോഗ്രാഫര്‍ക്ക് പകര്‍ത്താന്‍ തോന്നുന്ന അതീവ സുന്ദരദൃശ്യം. ശരിയാണല്ലോ, തന്റെ കൈയില്‍ ക്യാമറ ഉണ്ടല്ലോ. കാറ് നിറുത്തി ഈ ദൃശ്യമൊന്നു പകര്‍ത്തിയാലോ? മനസ്സില്‍ ഇങ്ങനെയൊക്കെ തോന്നിയെങ്കിലും ആക്സിലറേറ്ററില്‍ നിന്നെടുത്തു മാറ്റി ബ്രേക്കില്‍ ചവിട്ടാന്‍ അയാളുടെ കാല് വിസമ്മതിക്കുന്നതു പോലെ...<br /><br />സന്ധ്യാംബരത്തിന്റെ കടുത്ത ചുവപ്പില്‍ കാളിമ പടരാന്‍ തുടങ്ങുന്നു. റോഡിലും ഇരുട്ടു വീണു തുടങ്ങിയിരിക്കുന്നു. അയാള്‍ ഹെഡ് ലൈറ്റ് ഓണ്‍ ആക്കി.<br /><br /><br />കാറ് നല്ല സ്പീഡില്‍ തന്നെ പാഞ്ഞു കൊണ്ടിരുന്നു. ഹെഡ് ലൈറ്റിന്റെ പ്രകാശത്തില്‍ മുന്നിലുള്ള വിജനമായ റോഡ് മാത്രം കാണാം. ഇരുവശങ്ങളിലും നിബിഡമായി വളര്ന്നുനില്ക്കുന്ന വന്‍മരങ്ങളാണെന്നു തോന്നുന്നു.<br /><br />ഏ.സി.യുടെ തണുപ്പ് അയാളെ അലോസരപ്പെടുത്തി.<br /><br />- ഏ.സി. ഓഫാക്കട്ടേ? വല്ലാത്ത തണുപ്പ് -<br />അയാള്‍ മര്യാദപൂര്‍വ്വം പെണ്‍കുട്ടിയോട് ചോദിച്ചു.<br /><br />നേര്‍ത്തൊരു മൂളല്‍ മാത്രമായിരുന്നു അതിന് അവളില്‍ നിന്നുണ്ടായ പ്രതികരണം.<br /><br />അയാള്‍ ഏ.സി. ഓഫാക്കി. എന്നിട്ട് ഡ്രൈവിംഗ് സീറ്റിലെ വിന്‍ഡൊ ഗ്ലാസ്സ് അല്‍പ്പമൊന്ന് താഴ്ത്തി. കാറ്റ് ഒരിരമ്പത്തോടെ ഉള്ളിലേക്ക് അടിച്ചു കയറി. ഒപ്പം മനം മയക്കുന്ന സുഗന്ധവും...<br /><br />ഹായ് എന്തൊരു സുഗന്ധം! അയാള്‍ മൂക്കു വിടര്‍ത്തി അതാസ്വദിച്ചു. എന്തു ഗന്ധമാണിത്?<br /><br />പിടികിട്ടി.<br /><br />പാലപ്പൂഗന്ധം!<br /><br />വഴിയരികിലെവിടെയോ പാലമരം പൂത്തുലഞ്ഞു നില്‍പ്പുണ്ടാവും.<br /><br />അയാള്‍ക്കൊരു സംശയം ജനിച്ചു. തന്റെ സഹയാത്രിക കാറില്‍ കയറിയപ്പോള്‍ പ്രസരിച്ച പരിമളം ഇതായിരുന്നോ? പാലപ്പൂമണം?<br /><br />ദൂരം കുറേ പിന്നിട്ടിട്ടും മദിപ്പിക്കുന്ന ആ ഗന്ധം അങ്ങനെ മൂക്കിലേക്കടിച്ചു കയറുന്നു..<br /><br />ഇതെന്താ വഴിനീളെ പൂത്ത പാലകളാണോ?<br /><br /><br /><br />പെട്ടെന്ന് അയാളുടെ മനസ്സിലേക്ക് ഓര്‍മ്മകള്‍ ഇരച്ചെത്തി. കുട്ടിക്കാലത്ത് മുത്തശ്ശിയുടെ മടിയില്‍ തലവച്ച് കിടന്ന് കേട്ട യക്ഷിക്കഥകള്‍...<br /><br />യക്ഷിപ്പാലകള്‍ പൂക്കുമ്പോഴാണത്രേ സുഗന്ധമിങ്ങനെ മൈലുകളോളം പരക്കുന്നത്...<br /><br />കുട്ടിക്കാലത്ത്, പേടിയാണെങ്കിലും യക്ഷിക്കഥകള്‍ കേള്‍ക്കാന്‍ വലിയ ഹരമായിരുന്നു. പകല്‍ സമയത്ത് കഥ കേട്ടാല്‍ പേടി തോന്നില്ല. പക്ഷേ, രാത്രി കിടക്കപ്പായില്‍ കിടന്നാലുടന്‍ മുത്തശ്ശിയുടെ പേടിപ്പെടുത്തുന്ന കഥാപാത്രങ്ങളെല്ലാം ചുറ്റിനും കൂടും. പിന്നെ മുത്തശ്ശിയെ മുറുകെ കെട്ടിപ്പുണര്‍ന്ന് ആ വെറ്റിലമണവും ആസ്വദിച്ചു കിടക്കുകയേ നിവര്‍ത്തിയുള്ളൂ. അങ്ങനെ കിടക്കുമ്പോള്‍ തോന്നിയിരുന്ന ആ സുരക്ഷിത ബോധം!<br /><br /><br />വിന്‍ഡോ ഗ്ലാസ്സ് കുറച്ചു മാത്രം താഴ്ത്തി വച്ച ജാലകത്തിലൂടെ ആര്‍ത്തിരമ്പി കയറിവരുന്ന സുഗന്ധിയായ കാറ്റിന് വല്ലാത്തൊരു മൂളല്‍..<br /><br />അയാള്‍ക്ക് വീണ്ടും അലോസരം തോന്നി. വിന്‍ഡോ ഗ്ലാസ്സ് ഉയര്‍ത്തി വച്ചു. കാറിനകത്ത് ചൂടു തോന്നിത്തുടങ്ങിയപ്പോള്‍ ഒന്നും മിണ്ടാതെ അയാള്‍ ഏ. സി. ഓണാക്കുകയും ചെയ്തു. ഒരിക്കല്‍ കൂടി മിററിലൂടെ നോക്കി സഹയാത്രികയുടെ വസ്ത്രാഞ്ചലം കാണാനുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്തു.<br /><br />*** *** ***<br /><br /><br />വില്വപുരം മെയിന്‍ ഠൌണില്‍ നിന്ന് വീണ്ടും നാലഞ്ചു കിലോമീറ്റര്‍ കൂടി മുന്നോട്ടു പോയാലാണ് സുഹൃത്തിന്റെ വീട്ടിലെത്തുക. തന്റെ വിവാഹത്തിന് ക്ഷണിക്കാനാണയാള്‍ പോകുന്നത്. സുഹൃത്തിന്റെ വിവാഹം രണ്ടര വര്‍ഷം മുന്‍പേ കഴിഞ്ഞിരുന്നു. വിദേശത്തായിരുന്നതിനാല്‍ അന്നതിനു പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അവന്റെ ഭാര്യയേയും കുഞ്ഞിനേയും കണ്ടിട്ടുമില്ല. ഇന്നിപ്പോള്‍ സൌഹൃദ സന്ദര്‍ശനവും വിവാഹക്ഷണനവും ഒന്നിച്ചാക്കാമെന്നു കരുതി.<br /><br />സുഹൃത്തിനും ഭാര്യയ്ക്കും നല്‍കാനായി കുറേ സമ്മാനപ്പൊതികള്‍ കരുതിയിട്ടുണ്ട്. പക്ഷേ അന്നേരം ഒന്നരവയസ്സുള്ള കുഞ്ഞിന്റെ കാര്യം മറന്നുപോയി. വില്വപുരം ഠൌണില്‍ നിന്ന് കുറച്ച് കാഡ്ബറീസ് ചോക്ലേറ്റുകള്‍ വാങ്ങാം.<br /><br />സാമാന്യം നല്ലൊരു ബേക്കറിയോട് ചേര്‍ത്ത് കാര്‍ നിറുത്തി.<br /><br />- കുറച്ച് സാധനങ്ങള്‍ വാങ്ങിയിട്ടു വരാം -<br />പെണ്‍കുട്ടി വീണ്ടും ഒരു മൂളലില്‍ സമ്മതം പ്രകടിപ്പിച്ചു.<br /><br />ബേക്കറിയിലേക്ക് കയറിയതും കഷ്ടകാലത്തിന് വൈദ്യുതി പണിമുടക്കി. എമര്‍ജന്‍സി ലാമ്പിന്റെ മങ്ങിയ വെളിച്ചത്തില്‍ ചോക്ലേറ്റ്സും മറ്റു കുറേ ബേക്കറി സാധനങ്ങളും തിരഞ്ഞെടുത്തു. തിരിച്ചു കാറിലേക്ക് വന്നപ്പോള്‍ ഒരു പത്തു മിനിറ്റോളം കഴിഞ്ഞുകാണും. എങ്ങും കുറ്റാക്കുറ്റിരുട്ട്.<br /><br />ഡ്രൈവിങ്ങ് സീറ്റില്‍ കയറിയിരുന്ന ശേഷമാണ് അയാള്‍ക്കത് ചോദിക്കാന്‍ തോന്നിയത്.<br />- കുട്ടിയ്ക്കെന്തെങ്കിലും വാങ്ങാനുണ്ടായിരുന്നോ?<br /><br />തിരിച്ച് പ്രതികരണമൊന്നുമില്ല.<br /><br />നേരത്തേ ചോദിക്കാന്‍ തോന്നാതിരുന്ന തന്റെ ആലോചനാശൂന്യതയില്‍ പ്രതിഷേധിക്കുകയാണോ?<br />- സോറി, ഞാന്‍ നേരത്തേ അന്വേഷിക്കേണ്ടതായിരുന്നു. കുഴപ്പമില്ല, പറഞ്ഞാല്‍ മതി ഞാന്‍ വാങ്ങിക്കൊണ്ടു വരാം -<br />എന്നിട്ടുമില്ല ഒരു മൂളല്‍ പോലും.<br /><br />അയാള്‍ മിററിലൂടെ എത്തിനോക്കി. കാറിനകത്തും ഇരുട്ടാണ്.<br />മിററിലൂടെ ഒന്നും കാണാന്‍ വയ്യ.<br /><br />അയാള്‍ തല തിരിച്ചു നോക്കി.<br />പിന് സീറ്റ് ശൂന്യം!<br /><br />അതോ കാറിനുള്ളിലെ ഇരുട്ടില്‍ തനിക്ക് കാണാന്‍ പറ്റാത്തതോ? കാറിനുള്ളിലെ ബള്‍ബ് കത്തിച്ചു.<br />ഏയ്, പിന് സീറ്റില്‍ ആരുമില്ല തന്നെ!<br /><br />അയാള്‍ അന്ധാളിച്ചു. എവിടെപ്പോയി അവള്? ഇനി എന്തെങ്കിലും വാങ്ങാനായി ഏതെങ്കിലും കടയില്‍ കയറിയതാവുമോ?<br /><br />കുറച്ചുനേരം വെയിറ്റ് ചെയ്യുക തന്നെ.<br /><br />അയാള്‍ കാറില്‍ നിന്ന് പുറത്തിറങ്ങി നിന്നു. മങ്ങിയവെളിച്ചത്തില്‍ കണ്ണുകള്‍ അവള്‍ക്കായി പരതി.<br /><br />ഒരല്‍പ്പം കഴിഞ്ഞപ്പോള്‍ വൈദ്യുതി തിരികെ വന്നു. വില്വപുരം ഠൌണ്‍ പ്രകാശത്തില്‍ കുളിച്ചു. </span><br /><span style="color:#660000;"></span><br /><span style="color:#660000;">അയാള്‍ ആശ്വാസത്തോടെ കാറില്‍ ചാരിനിന്ന് ഓരോ കടകളിലേക്കും കണ്ണു പായിച്ചു. കാണാവുന്ന ദൂരത്തുള്ള കടകളിലൊന്നും ഒരു വെളുത്തചുരീദാര്‍ക്കാരി നില്ക്കുന്നതായി കാണാനുണ്ടായിരുന്നില്ല.<br /><br />പിന്നെ അയാള്‍ എല്ലാ കടകളിലും കയറിയിറങ്ങിത്തന്നെ പരതി.<br /><br />എങ്ങുമില്ല. അയാള്‍ ആകെ വിഷമിച്ചു. പേരുപോലും അറിയില്ല. ആ സ്ഥിതിക്ക് ആരെന്നു പറഞ്ഞു ചോദിക്കും.<br />എന്നിട്ടും ഒന്നുരണ്ടു കടക്കാരോട് വെള്ള ചുരീദാറിട്ട ഒരു പെണ്‍കുട്ടി ഇങ്ങോട്ടു കടന്നു വന്നോ എന്നന്വേഷിക്കയും ചെയ്തു.<br /><br />അയാള്‍ ഹതാശനായി വീണ്ടും കാറിനടുത്തേക്കു വന്നു. അവളിരുന്നഭാഗത്തെ ഡോര്‍ തുറന്നു നോക്കി. ഇല്ല, അവളില്ല.<br /><br />അവള്‍ക്ക് ഇറങ്ങാനുള്ള സ്ഥലം എത്തിയിട്ടില്ല. ഇവിടെയങ്ങ് ഇറങ്ങിക്കളയാമെന്ന് തീരുമാനിച്ചോ?<br />എന്നാലും ഇത്രദൂരം കൂട്ടിക്കൊണ്ടു വന്ന തന്നോട് ഒരു നന്ദിവാക്കു പോലും പറയാതെ അങ്ങനെ അങ്ങു മുങ്ങിക്കളയുകയോ?<br /><br />വീണ്ടും കുറേ മിനിറ്റുകള്‍ കൂടി അയാള്‍ അവിടെ കാത്തുനിന്നു. അയാള്‍ക്ക് ദേഷ്യം വരാന്‍ തുടങ്ങിയിരുന്നു. ഒന്നു രണ്ടു വട്ടം കാറിന്റെ ഹോണ്‍ മുഴക്കി നോക്കി. അടുത്തെങ്ങാനും ഉണ്ടെങ്കില്‍ വരട്ടേ എന്നു കരുതി. മൂന്നാലു തവണയായപ്പോള്‍ അടുത്ത കടക്കാര് എത്തി നോക്കാന്‍ തുടങ്ങി. അയാള്‍ ഉടന്‍ കാറിനുള്ളില്‍ കയറിയിരുന്നു. വീണ്ടും ഒരു പത്തുമിനിറ്റോളം കാത്തു. ആ പെണ്‍കുട്ടിയുടെ നിഴല്‍ പോലുമില്ല.<br /><br />ഇനി കാത്തിട്ട് കാര്യമില്ലെന്നു മനസ്സിലായപ്പോള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. മനസ്സില്‍ ദേഷ്യം നുരഞ്ഞു പൊന്തുകയായിരുന്നു. അയാള്‍ ഓര്‍ത്തു -<br /><br />- വില്വപുരത്തു നിന്ന് രണ്ടു കിലോമീറ്റര്‍ കൂടി പോകണം എന്നല്ലേ പറഞ്ഞത്. രണ്ടു കി.മീ. അത്രവലിയ ദൂരമല്ല. നടന്നു പോകാവുന്നതേയുള്ളൂ. താന്‍ ബേക്കറിയില്‍ പോയ തക്കം നോക്കി ഇറങ്ങിപ്പോയതാകും. പോരെങ്കില്‍ കറന്റ് പോയതിനാല്‍ ഇരുട്ടിന്റെ മറവും. ഒന്നും പറയാതെ മിണ്ടാതെ ഇറങ്ങിപ്പോകാമെന്നു കരുതിക്കാണും. എന്തൊരു നന്ദികേട്! ഇനി ഒരിക്കല്‍ പോലും ഒരൊറ്റയെണ്ണത്തിന് ഇങ്ങനെയൊരുപകാരം ചെയ്യില്ല -<br /><br />അയാള്‍ മനസ്സില്‍ ഉറപ്പിച്ചു.<br /><br />കാര്‍ കുറേ ദൂരം കൂടി ഓടിയപ്പോള്‍ അയാളുടെ ദേഷ്യം തണുക്കാന്‍ തുടങ്ങിയിരുന്നു. പിന്നെ അയാള്‍ ആശ്വസിച്ചു -<br /><br />- അല്ല, താനെന്തിനിത്ര വേവലാതിപ്പെടുന്നു? ആരെന്നോ ഏതെന്നോ അറിയാത്ത ഒരു പെണ്‍കുട്ടി - ലിഫ്റ്റ് ചോദിച്ചപ്പോള്‍ കൊടുത്തു- സ്ഥലമെത്തിയപ്പോള്‍ അവള് ഇറങ്ങിപ്പോയി. ഒരു നന്ദിവാക്കുപോലും ഉരിയാടിയില്ല എന്നത് നേര്. അതുകൊണ്ടെന്താ? ഒരു തലവേദന ഒഴിഞ്ഞു കിട്ടി എന്നങ്ങ് വിചാരിച്ചാല്‍ പോരേ?<br /><br />- ചിലപ്പോള്‍ നാട്ടുകാരെ പേടിച്ചാകും അവളങ്ങനെ ചെയ്തത്. സ്വന്തം നാടല്ലേ, പരിചയക്കാര് പലരും കണ്ടേക്കാം നിരത്തില്‍. ഒരന്യപുരുഷന്റെ കാറില്‍, അതും ഇരുട്ടു വീണതിനു ശേഷം, വന്നിറങ്ങുന്നത് അവരാരെങ്കിലും കണ്ടാല്‍ ചിലപ്പോള്‍ മോശമായേക്കും. അത്തരമൊരു സ്ഥിതിവിശേഷമുണ്ടാകാതിരിക്കാന്‍ അവള് കണ്ടുപിടിച്ച വഴിയാകാം ഇത്. ആ, ആട്ടേ, എന്തുമാകട്ടേ. നന്ദി പറഞ്ഞില്ലെങ്കിലും മനസ്സിലെങ്കിലും അവള് നന്ദിപൂര്‍വ്വം ഓര്‍ക്കാതിരിക്കില്ല, സുരക്ഷിതമായി ഇത്രടം എത്തിച്ചതിന് -<br /><br />അയാള്‍ അവള്‍ക്ക് മനസ്സാലേ മാപ്പു കൊടുത്തു.<br /><br /><br />*** *** ***<br /><br />സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോള്‍ എട്ടുമണി കഴിഞ്ഞിരുന്നു. ഗേറ്റ് തുറന്നിട്ട്, തന്നെയും പ്രതീക്ഷിച്ച് പൂമുഖത്തു തന്നെ നില്‍പ്പുണ്ടായിരുന്നു അവര്‍.<br /><br />കാറ് പൂട്ടി ബാഗ്ഗേജും എടുത്തിറങ്ങി.<br /><br />ഹൃദ്യമായ ചിരിയോടെ സ്വാഗതമോതി നില്ക്കുന്നു, കുഞ്ഞിനേയും തോളിലേറ്റി സുഹൃത്തിന്റെ നല്ലപാതി.<br />- ഹായ് ഭാഭീ -<br /><br />അയാള്‍ ഉത്തരേന്ത്യന്‍ സ്റ്റൈലില്‍ അഭിവാദനമോതി. കുഞ്ഞിന്റെ ഇളംകവിളില്‍ തലോടി. അവന് അമ്മയുടെ തോളില്‍ അള്ളിപ്പിടിച്ചിരുന്നു കൊണ്ട് അതിഥിയെ നോക്കി പരിചിതഭാവത്തില്‍ ചിരിച്ചു. ആദ്യമായി കാണുന്ന തന്നെ നോക്കി ആ ഇളം പൈതല്‍ പൊഴിച്ച പാല്‍പ്പുഞ്ചിരി മനസ്സില്‍ ഒരു കുളിര് നിലാമഴ പോലെ പെയ്തിറങ്ങുന്നത് അയാളറിഞ്ഞു.<br /><br />നീണ്ട യാത്രയുടെ ക്ഷീണം നന്നേയുണ്ടായിരുന്നു. അതിനാല്‍ കുശലങ്ങളൊക്കെ കഴിഞ്ഞ്, ഒരു കുളിയും പാസ്സാക്കി, ഭക്ഷണവും കഴിച്ച് തനിക്കായി രണ്ടാം നിലയില്‍ ഒരുക്കിയിരുന്ന കിടക്കമുറിയിലേക്ക് വന്നു. യാത്രയിലെ കൂട്ടുകാരിയെ കുറിച്ച് വന്നു കേറിയ ഉടനെ സുഹൃത്തിനോട് പറയണമെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നത് വേണ്ടെന്നു വച്ചു. അവളുടെ സുരക്ഷയെ കരുതി തന്നെ. സുഹൃത്തിനും ചിലപ്പോള്‍ അവളെ അറിയാമെന്നു വന്നേക്കും. നാട്ടുകാരല്ലേ? തന്നോടൊപ്പമുള്ള യാത്ര അവള് മറച്ചുവയ്ക്കാന്‍ ശ്രമിച്ച സ്ഥിതിക്ക് താനായിട്ടെന്തിനത് പരസ്യമാക്കണം?<br /><br />*** *** ***<br /><br />സ്വപ്നരഹിതമായ നീണ്ട സുഖസുഷുപ്തിക്ക് ശേഷം തെളിഞ്ഞ ഒരു പുലരിയിലേക്കാണയാള്‍ കണ്ണു തുറന്നത്. ജീവിതത്തിലിന്നുവരെ ഇത്രയും സുഖകരമായി താന്‍ ഉറങ്ങിയിട്ടേയില്ലെന്നയാള്‍ക്ക് തോന്നി. ശരീരത്തിന് നല്ലൊരു സുഖം.<br /><br />സമയം എട്ടരയോളം ആയിരിക്കുന്നു. അതുകണ്ടപ്പോള്‍ അയാള്‍ക്കൊരു ചമ്മലും തോന്നി.<br />ച്ഛേ, സുഹൃത്തും ഭാര്യയും തന്നെപ്പറ്റി എന്തു വിചാരിക്കും, ഇത്രയും താമസിച്ചുണര്‍ന്നാല്‍?<br /><br />വേഗം തന്നെ പ്രഭാതകൃത്യങ്ങളൊക്കെ കഴിച്ച്, കുളിച്ച് ഡ്രസ്സ് മാറി താഴെയെത്തി.<br /><br />തീന് മേശമേല്‍ ആവിപറക്കുന്ന വിഭവവങ്ങള്‍ നിരത്തുകയാണ് ഭാഭി.<br /><br />- ഉറക്കമൊക്കെ സുഖമായിരുന്നോ?<br />ഭാഭി അന്വേഷിച്ചു.<br />- ഓ, യെസ്, വളരെ സുഖമായി ഉറങ്ങി -<br /><br />അപ്പോഴേക്കും കുഞ്ഞിനേയും എടുത്ത് സുഹൃത്തും എത്തി.<br /><br />- ബെഡ്കോഫി വേണോ അതോ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നോ?<br />വീണ്ടും ഭാഭി അന്വേഷിച്ചു.<br /><br />- ഈ ഒന്പതുമണിക്കോ ബെഡ് കോഫി?<br />സുഹൃത്ത് കളിയാക്കി.<br /><br />- ബ്രേക്ക്ഫാസ്റ്റ് തന്നെയാവാം ഭാഭീ -<br /><br />ഭാഭി പ്ലേറ്റുകള്‍ നിരത്തി, അവയില്‍ ഇഡ്ഡലിയും ചട്ട്ണിയും സാമ്പാറും വിളമ്പി. ജഗ്ഗില്‍ നിന്ന് ചായ കപ്പുകളിലേക്ക് പകര്‍ന്നു.<br /><br />സ്വാദിഷ്ഠമായ പ്രാതല്‍ കഴിഞ്ഞ് അയാളും സുഹൃത്തും പൂമുഖത്ത് ഒത്തുകൂടി. കുഞ്ഞിനെ കുളിപ്പിച്ച് ഉറക്കിയശേഷം ഭാഭിയും അവരോടൊപ്പം കൂടി.<br /><br />പഴംകഥകള് പലതും പറയാനുണ്ടായിരുന്നു അയാള്‍ക്കും സുഹൃത്തിനും. നഴ്സറി മുതല്‍ പ്ലസ് ടു തലം വരെ സതീര്‍ത്ഥ്യരായിരുന്നു അവര്‍. പിന്നെ ബി.ടെക്കിനു ചേര്‍ന്നപ്പോള്‍ രണ്ടുപേരും വളരെ അകലങ്ങളിലുള്ള കോളേജുകളിലായിപ്പോയി.<br /><br />എന്നാലും സുഹൃദ്ബന്ധത്തിന്റെ ഇഴപൊട്ടാതെ അവര്‍ സൂക്ഷിച്ചിരുന്നു.<br /><br />ഉച്ചഭക്ഷണം കൂടി കഴിഞ്ഞിട്ടു വേണം അവിടെ നിന്ന് പോകാനെന്നായിരുന്നു കരാര്‍. അതിനാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ഭാഭി അടുക്കളക്കാര്യങ്ങള്‍ നോക്കാനായി പോയി.<br /><br />വായനപ്രിയനായ സുഹൃത്ത് അനേകം ആനുകാലികങ്ങള്‍ വരുത്തുന്നുണ്ടായിരുന്നു. സൌഹൃദസംഭാഷണങ്ങള്‍ക്കിടയില്‍ അവയൊക്കെ ഓരോന്നായി എടുത്തു നോക്കുന്നതിനിടയിലാണ് സുഹൃത്തിന്റെ പഴയ ഒരു കോളേജ് മാഗസീന് കണ്ണില്‍ പെടുന്നത്. താല്‍പ്പര്യത്തോടെ അതെടുത്ത് മറിച്ചു നോക്കി.<br /><br />കലാസാഹിത്യാദികളില്‍ ഇത്തിരി നിപുണത കാണിച്ചിരുന്ന സുഹൃത്തിന്റെ ചിത്രങ്ങള്‍ പല പേജുകളിലും കണ്ടു.<br /><br />- നീ ഒരു ഹീറൊ ആയിരുന്നല്ലേ കോളേജില്‍?<br />- ഹും അതൊരു കാലം -<br />സുഹൃത്ത് നെടുവീര്‍പ്പോടെ പറഞ്ഞു.<br /><br />മാഗസീന്റെ അവസാന പേജുകളില്‍ സ്പോര്‍ട്ട്സ് ടീമുകളുടെ ഫോട്ടോകള്‍.<br /><br />പെട്ടെന്നാണത് അയാളുടെ കണ്ണില്‍ പെട്ടത്.<br /><br />അതിലൊരു ഫോട്ടോയില്‍ ഇന്നലത്തെ തന്റെ സഹയാത്രിക?<br /><br />ബാഡ്മിന്റണ്‍ ടീമിന്റെ ഫോട്ടോയാണത്.<br /><br />അയാള്‍ ഒന്നു കൂടി സൂക്ഷിച്ചു നോക്കി. ഇതവള് തന്നെയല്ലേ? കൂട്ടത്തില്‍ ഏറ്റവും പൊക്കം കൂടിയ പെണ്‍കുട്ടി. ചിരിച്ചുനില്ക്കുന്ന ഫോട്ടോയില്‍ സൂക്ഷിച്ചു നോക്കിയാല്‍ പല്ലിലെ കമ്പിയും കാണാം.<br /><br />ഇതവള് തന്നെ.<br /><br />അയാള്‍ക്ക് ആകാംക്ഷയടക്കാന്‍ കഴിഞ്ഞില്ല.<br /><br />- ഇതേതാ ഈ പെണ്‍കുട്ടി?<br /><br />- എന്താ, നിനക്കറിയുമോ ഈ കുട്ടിയെ?<br /><br />അതിനുത്തരം പറയാന്‍ അയാളൊന്നു വിഷമിച്ചു. പിന്നെ പറഞ്ഞു,<br /><br />- നല്ല മുഖപരിചയം തോന്നുന്നു. അതാ ചോദിച്ചേ -<br /><br />- നീ ഉദ്ദേശിക്കുന്ന ആളാവാന്‍ വഴിയില്ല -<br /><br />ഭാഭി ഉറങ്ങിയുണര്‍ന്ന കുഞ്ഞിനേയും കൊണ്ട് കടന്നു വന്നു. അവന് ചിണുങ്ങുന്നുണ്ട്.<br /><br />- ദേ ഇവനെ ഒന്നു കളിപ്പിക്കൂ. അടുക്കളയില്‍ ഒരുപാട് പണിയുണ്ട് -<br /><br />സുഹൃത്ത് കുഞ്ഞിനെ കൈയില്‍ വാങ്ങി.<br /><br />- നീ വാ. ഇവനേയും കൊണ്ട് തൊടിയിലൊന്നു കറങ്ങിവരാം -<br />സുഹൃത്ത് ക്ഷണിച്ചു.<br /><br />അവരൊരുമിച്ച് തൊടിയിലേക്ക് നടന്നു. വളരെ വിശാലമായ തൊടിയാണ്. നിറയെ സസ്യലതാദികള്‍ പടര്‍ന്നു കിടക്കുന്നു.<br /><br />സുഹൃത്ത് കുറേ നേരം മൌനിയായി നടന്നു. പിന്നെ പെട്ടെന്ന് അയാളുടെ നേരേ തിരിഞ്ഞ് ചോദിച്ചു<br />- നീയെന്തേ ആ പെണ്‍കുട്ടിയെ കുറിച്ച് ചോദിച്ചത്? നിനക്കെങ്ങനെ അവളെ അറിയാം?<br /><br />പെട്ടെന്ന് ഈ ചോദ്യശരം നേരിടേണ്ടി വന്നപ്പോള്‍ അയാള്‍ അമ്പരന്നുപോയി.<br />- അത് - അത് ആ ഫോട്ടോ കണ്ടിട്ട് നല്ല മുഖപരിചയം തോന്നുന്നു. പക്ഷേ ആരെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നുമില്ല-<br />അയാളൊരു നുണ പറഞ്ഞു. പിന്നെ ചോദ്യമെറിഞ്ഞു,<br /><br />- ആട്ടേ, നിന്റെ കോളേജ് മേറ്റല്ലേ? നിനക്കറിയുമോ അവളെ?<br /><br />കുറെ നിമിഷങ്ങള്‍ക്ക് ശേഷമാണ് സുഹൃത്ത് മറുപടി പറഞ്ഞത്.<br />- എനിക്കറിയാം. എന്റെ ജൂനിയര്‍ ആയിരുന്നു. സ്പോര്‍ട്ട്സ് ക്വാട്ടയില്‍ അഡ്മിഷന് നേടിയ കുട്ടി -<br />സുഹൃത്ത് ഒന്നു നിറുത്തി.<br /><br />നീണ്ട ഒരു മൌനത്തിനു ശേഷമാണ് പിന്നെ കഥതുടര്‍ന്നത്.<br /><br />- അവളെ കുറിച്ചോര്‍ക്കുമ്പോള്‍ ഇത്തിരി കുറ്റബോധമുണ്ട് -<br /><br />- എഞ്ചിനീയറിങ്ങ് കോളേജില്‍ പ്രതാപിയായി വിലസി നടന്നിരുന്ന കാലം. ചെണ്ടപ്പുറത്ത് കോലു വയ്ക്കുന്നിടത്തെല്ലാമുണ്ടാകും എന്ന മട്ടിലായിരുന്നു അന്നു ഞാന്‍ -<br /><br />- എങ്ങനെയെന്നറിയില്ല, ഒരേ ക്ലാസ്സിലല്ലാഞ്ഞിട്ടും ഈ പെണ്‍കുട്ടിക്ക് എന്നോടൊരാരാധന -<br /><br />- ഒരിക്കലും നേരില്‍ പറഞ്ഞിട്ടില്ല, മുഖദാവില്‍ വന്നിട്ടുമില്ല -<br /><br />- എന്നാലും അവളുടെ സുഹൃത്തുക്കള്‍ വഴിയാണെന്നു തോന്നുന്നു എന്റെ ചില കൂട്ടുകാര്‍ ഇതറിഞ്ഞു. എന്നെ കളിയാക്കാനും തുടങ്ങി -<br /><br />- ഞാനറിയാത്തൊരു ആരാധികയോ എനിക്ക്? കൂട്ടുകാര്‍ കാട്ടിത്തന്നു -<br /><br />- പക്ഷേ -<br />- കോലുപോലെ കുറേ പൊക്കം, മെലിഞ്ഞുണങ്ങിയ ശരീരം, ഉണ്ടക്കണ്ണുകള്‍, ഉന്തിയപല്ലുകള്‍...<br /><br />- ഇങ്ങനൊക്കെ ഒരു ചിത്രമായിരുന്നു എന്റെ കണ്ണില്‍ പതിഞ്ഞത് -<br /><br />- ആരാധികയെ കാട്ടിത്തന്ന കൂട്ടുകാരോട് ഞാനിതേക്കുറിച്ചൊക്കെ പുച്ഛത്തോടെ പറഞ്ഞ് ചിരിച്ചു തള്ളി -<br /><br />- എനിക്ക് അവളെ പ്രതിയുള്ള ഇംപ്രഷന്‍ ഇങ്ങനൊക്കെ ആണെന്ന് ആ പെണ്‍കുട്ടി അറിഞ്ഞിരുന്നോ എന്നറിയില്ല. കോളേജ് വരാന്തയുടെ ഉരുണ്ട തൂണുകളുടെ മറവില്‍ നിന്നും, അവളുടെ ക്ലാസ്സ്മുറിയുടെ വാതിലിന്റെ പിന്നില്‍ നിന്നുമൊക്കെ ആ ഉണ്ടക്കണ്ണുകള്‍ എന്റെ നേര്‍ക്ക് നീണ്ടുവരുന്നത് പിന്നെയും ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട്. അന്നൊക്കെ മുഖത്ത് ഒന്നുകൂടി ഒരു പുച്ഛഭാവം നിറച്ച് കടന്നു പോകാനേ ശ്രമിച്ചിട്ടുള്ളൂ -<br /><br />- ഉന്തിയ പല്ലുകള്‍ എന്ന വിശേഷണം ആരെങ്കിലും അവളുടെ ചെവികളിലെത്തിച്ചിരുന്നുവോ എന്നറിയില്ല. ഒരുനാള്‍ അവള് വന്നത് പല്ലുകളില്‍ കമ്പിയുമിട്ടാണ് -<br /><br />- എന്തായാലും എന്റെ സങ്കല്‍പ്പത്തിലെ നായികാചിത്രവുമായി തീരെ രൂപസാദൃശ്യമില്ലാതിരുന്ന ആ ആരാധികയെ അംഗീകരിക്കാന്‍ എന്റെ മനസ്സിനു തീരെ കഴിഞ്ഞിരുന്നില്ല -<br /><br />- ഫെയര്‍വെല്‍ ഫങ്ഷന്റെ അന്നാണ് അവളെ ഞാന്‍ അവസാനമായി കണ്ടത്. എല്ലാവരും ബൈ പറഞ്ഞ് പിരിയുന്നു. അടുത്ത ദിവസം മുതല്‍ സ്റ്റഡിലീവ്. ഹോസ്റ്റലിലേക്ക് നടക്കുന്നതിനിടയിലാണ് അവളെ കണ്ടത്. പതിവു പോലെ സ്റ്റെപ്പുകള്‍ക്കടുത്തുള്ള ഒരു തൂണിനു പിന്നില്‍ മറഞ്ഞു നില്ക്കുന്നു. തൊട്ടടുത്ത് എത്തിയപ്പോളാണ് കണ്ടത്. അറിയാതെ മുഖത്തേക്ക് നോക്കിപ്പോയി -<br /><br />- അവളുടെ അന്നത്തെയാ ചിത്രം ഇന്നും എന്റെ മനസ്സിലുണ്ട്. ഞാന്‍ നോക്കിയപ്പോള്‍ അവളും എന്റെ നേര്‍ക്ക് മുഖമുയര്‍ത്തി നോക്കി. ചുണ്ടുകളില്‍ വിടര്‍ന്ന ചിരിയുണ്ട്. പക്ഷേ മിഴികള്‍ കണ്ണീര്‍ത്തടാകങ്ങളായിരിക്കുന്നു ! -<br /><br /><br />- എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി. അവളുടെ ആ ചിരി മടക്കിക്കൊടുക്കാനോ എന്തെങ്കിലുമൊരു വാക്ക് ഉരിയാടാനോ കഴിഞ്ഞില്ല. മിഴികള്‍ പിന്‍വലിച്ച് നിസ്സംഗനായി നടന്നു നീങ്ങി അവളുടെ അരികില്‍ നിന്ന്, ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാതെ -<br /><br />- ക്രൂരതയായിപ്പോയീന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നെ സ്വയം ആശ്വസിച്ചു - എന്തായാലും ആ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. വെറുതേ ഒരാശ കൊടുത്തിട്ട് പിന്നെ ചതിക്കുന്നതിനേക്കാള് നല്ലത് ഇതു തന്നെയല്ലേ?-<br /><br />സുഹൃത്ത് പറഞ്ഞു നിറുത്തി.<br /><br />നീണ്ട ഒരു മൌനത്തിന്റെ ഇടവേള കൂടി കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു<br />- ഈ പെണ്‍കുട്ടിയെത്തന്നെയാണെന്നു തോന്നുന്നു ഇന്നലെ ഞാന്‍ കണ്ടത് -<br />- എന്നു കണ്ടെന്ന്?<br />- ഇന്നലെ -<br />- വഴിയില്ല, ഷി ഈസ് നോ മോര് -<br /><br />അയാള്‍ വല്ലാതെ ഞെട്ടിയത് സുഹൃത്ത് കണ്ടില്ല.<br />---------------------------------<br /><br />- ഗീത -<br /><br /></span><span style="color:#660000;"></span><span style="color:#660000;"></span>ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.com28tag:blogger.com,1999:blog-4651978661248130875.post-91310975528436897372009-11-26T22:08:00.004+04:002009-11-26T23:50:45.204+04:00സുകൃതികള്‍<span style="color:#000099;"><span style="font-size:180%;color:#33cc00;"></span></span><br /><span style="color:#000099;"><span style="font-size:180%;color:#33cc00;">അ</span>കലെ വച്ചേ കണ്ടു, കാര്‍പോര്‍ച്ചില്‍ സ്റ്റേറ്റ് കാര്‍ കിടപ്പുണ്ട്. അതായത് സുധി വീട്ടിലുണ്ടെന്ന് അര്‍ത്ഥം. സുധിയെ കാര്യം അറിയിച്ചിട്ട് വീട്ടിലേക്ക് പോകാം. </span><br /><br /><span style="color:#000099;"></span><br /><br /><span style="color:#000099;">തന്റെ വീടും കഴിഞ്ഞ് രണ്ട് വീടുകള്‍ക്കപ്പുറമാണ് സുധിയുടെ വീട്.</span><br /><br /><span style="color:#000099;"></span><br /><br /><span style="color:#000099;">സുധി എന്ന സുധീര്‍ കുമാര്‍ ഐ.എ.എസ് തന്റെ സഹപാഠിയും ഇപ്പോള്‍ അയല്‍വാസിയും ആണ്. സുധിയെ അറിയിക്കേണ്ട കാര്യം തങ്ങളുടെ ഒരു പൂര്‍വ്വകാല അദ്ധ്യാപകനായ ശശാങ്കന് സാര്‍ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുന്നു എന്ന വിവരമാണ്.</span><br /><br /><span style="color:#000099;"></span><br /><br /><span style="color:#000099;">പ്രതീക്ഷിച്ചതു പോലെ സുധി വീട്ടിലുണ്ടായിരുന്നു. സുധിയെ കാര്യം അറിയിച്ചു. </span><br /><br /><span style="color:#000099;"></span><br /><br /><span style="color:#000099;">പൂര്‍വ്വകാല സുഹൃത്തുക്കളേയും അദ്ധ്യാപകരേയും സംബന്ധിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളുമൊക്കെ എളുപ്പത്തില്‍ തനിക്കാണു ലഭിക്കുക. ആ വാര്‍ത്തകള്‍ തങ്ങളുടെ പൊതു സുഹൃത്തിനെ കുറിച്ചാണെങ്കില്‍ അതു സുധിക്കും കൈമാറും. ഇതിപ്പോള്‍ അത്തരമൊരു വാര്‍ത്തയാണ്. പി.ജി. ക്ലാസ്സില്‍ പഠിപ്പിച്ചിരുന്ന അദ്ധ്യാപകനായിരുന്നു ശശാങ്കന് സാര്‍.</span><br /><br /><span style="color:#000099;"></span><br /><br /><span style="color:#000099;">വാര്‍ത്ത കേട്ടതും സുധി വല്ലാതെ വികാരാധീനനാകുന്നത് കണ്ടു. തീര്‍ച്ചയായും മനസ്സിനെ വിഷമിപ്പിക്കുന്ന വാര്‍ത്ത തന്നെയാണിത്. എന്നാലും...</span><br /><br /><span style="color:#000099;"></span><br /><br /><span style="color:#000099;">അതും സുധിക്ക് ഇത്രയധികം ദു:ഖം തോന്നത്തക്കവിധം? </span><br /><br /><span style="color:#000099;"></span><br /><br /><span style="color:#000099;">ശ്യാമ പോയി സാറിനെ കണ്ടോ? </span><br /><span style="color:#000099;"></span><br /><span style="color:#000099;">കുറച്ചു നേരത്തെ മൗനത്തിനു ശേഷം ആകാംക്ഷയോടെ സുധി ചോദിച്ചു.</span><br /><span style="color:#000099;"></span><br /><span style="color:#000099;">ഇല്ല. നാളെ കോളേജില്‍ നിന്ന് രണ്ടുമൂന്നുപേര് പോകുന്നുണ്ടെന്നു കേട്ടു. അവരുടെ ഒപ്പം കൂടാം എന്നാ വിചാരിക്കുന്നത്. പോയാലും സാറിനെ കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല. ഐ.സി. യൂണിറ്റിലാണെന്നാ കേട്ടത്.</span><br /><span style="color:#000099;"></span><br /><span style="color:#000099;">ഏതായാലും ഞാനൊന്നു പോയി അന്വേഷിച്ചു വരാം. ഇപ്പോള്‍ തന്നെ. </span><br /><span style="color:#000099;"></span><br /><span style="color:#000099;">സുധി പോക്കറ്റില്‍ നിന്ന് മൊബെയില്‍ എടുത്തു ഡ്രൈവറെ വിളിച്ചു വരുത്താന്‍ തുനിഞ്ഞു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">സുധീ, നാളെ സമയം കിട്ടുമെങ്കില്‍ ഞങ്ങളോടൊപ്പം കൂടരുതോ?</span><br /><span style="color:#000099;"></span><br /><span style="color:#000099;">വെറുതേ പറഞ്ഞു നോക്കി. ഒരു ഐ.എ.എസ്സുകാരന്റെ സമയം അയാള്‍ക്കു തന്നെ സ്വന്തമല്ലല്ലോ.</span><br /><span style="color:#000099;"></span><br /><span style="color:#000099;">ഇല്ല ശ്യാമേ, ഞാനിന്നു തന്നെ പോകുന്നു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">ശരി എന്നാല്‍ പോയി വിവരം അറിഞ്ഞു വരൂ. വന്നിട്ട് വിളിക്കാന്‍ മറക്കരുത്.</span><br /><span style="color:#000099;"></span><br /><span style="color:#000099;">ഇല്ല.</span><br /><span style="color:#000099;"></span><br /><span style="color:#000099;">സുധി ഒരിക്കല്‍ കൂടി മൊബൈല്‍ എടുക്കുന്നതു കണ്ടുകൊണ്ടാണ് വീട്ടിലേക്കു നടന്നത്.</span><br /><span style="color:#000099;"></span><br /><span style="color:#000099;"></span><br /><span style="color:#000099;">ശശാങ്കന് സാറിനെ ഇന്നു തന്നെ പോയി കണ്ടേ തീരൂ എന്ന സുധിയുടെയാ ധൃതി കണ്ടപ്പോള്‍ ചെറിയൊരു അത്ഭുതം തോന്നാതിരുന്നില്ല.</span><br /><span style="color:#000099;"></span><br /><span style="color:#000099;"></span><br /><span style="color:#000099;">പഴയ ആ കോളേജ് ദിനങ്ങള്‍ ഓര്‍മ്മ വരുന്നു. പോസ്റ്റ് ഗ്രാഡ്വേഷന് ക്ലാസ്സിലാണ് താനും സുധിയും സഹപാഠികളാകുന്നത്. </span><br /><span style="color:#000099;"></span><br /><span style="color:#000099;"></span><br /><span style="color:#000099;">അന്ന് ശശാങ്കന് സാര്‍ ചെറുപ്പക്കാരനും ഊര്‍ജ്ജസ്വലനുമായ ഒരദ്ധ്യാപകന്. പഠിപ്പിക്കുക എന്ന കര്‍മ്മം വളരെ കൃത്യനിഷ്ഠയോടേയും ആത്മാര്‍ത്ഥതയോടേയും നിര്‍വഹിച്ചിരുന്ന മാതൃകാദ്ധ്യാപകന്. കോളേജിനടുത്തു തന്നെ താമസവും.</span><br /><span style="color:#000099;"></span><br /><span style="color:#000099;">കോളേജിനടുത്തു തന്നെ താമസക്കാരനായതിനാല്‍ മിക്ക ദിവസങ്ങളിലേയും ആദ്യപീരിയേഡ് അദ്ദേഹം തന്നെയാവും എന്‍ഗേജ് ചെയ്യുക. അദ്ധ്യാപകരില്‍ ആര്‍ക്കെങ്കിലും ഒന്പതരക്ക് കോളേജില്‍ എത്താന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ആദ്യപീരിയേഡ് ശശാങ്കന് സാറുമായിട്ടാണ് അഡ്ജസ്റ്റ് ചെയ്യുക. </span><br /><span style="color:#000099;"></span><br /><span style="color:#000099;">ഒന്പതരയ്ക്കുള്ള ബെല്‍ മുഴങ്ങുന്നതും ശശാങ്കന് സാര്‍ ക്ലാസ്സ് മുറിയിലേക്കു പ്രവേശിക്കുന്നതും തമ്മില്‍ അണുവിട വ്യത്യാസമുണ്ടാകില്ല. </span><br /><span style="color:#000099;"></span><br /><span style="color:#000099;"></span><br /><span style="color:#000099;">അദ്ധ്യാപകന്റെ ഈ കൃത്യനിഷ്ഠതക്ക് നേര് വിപരീതമായിട്ടായിരുന്നു അന്ന് ഈ സുധീര്‍ കുമാര്‍ എന്ന വിദ്യാര്‍ത്ഥി പെരുമാറിയിരുന്നത്. </span><br /><span style="color:#000099;"></span><br /><span style="color:#000099;">ക്ലാസ്സിലെ സ്ഥിരം ലേറ്റ്കമര്‍. ഒന്‍പതരയ്ക്ക് തുടങ്ങുന്ന ക്ലാസ്സിന് സുധി എത്തുക മിക്കപ്പോഴും പത്തു മണി കഴിഞ്ഞാകും. </span><br /><span style="color:#000099;"></span><br /><span style="color:#000099;">പലേ തവണ ഇതാവര്‍ത്തിച്ചപ്പോള്‍ ശശാങ്കന് സാറിന് വല്ലാത്ത ദേഷ്യം വന്നു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">പി.ജി.ക്ലാസ്സില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി ഇങ്ങനെ ഉത്തരവാദിത്വമില്ലാതെ പെരുമാറിയാലോ?</span><br /><span style="color:#000099;"></span><br /><span style="color:#000099;"></span><br /><span style="color:#000099;">അങ്ങനെ ലേറ്റായി വന്ന ഒരു ദിവസം, സാര്‍ സുധിയെ ക്ലാസ്സിലേക്കു കടന്നിരിക്കാനനുവദിക്കാതെ പിടിച്ചു നിര്‍ത്തി ചോദിച്ചു എന്താണിങ്ങനെ പതിവായി താമസിച്ചു വരാനുള്ള കാരണമെന്ന്.</span><br /><span style="color:#000099;"></span><br /><span style="color:#000099;"> സുധി ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നതല്ലാതെ യാതൊരക്ഷരവും ഉരിയാടിയില്ല. </span><br /><span style="color:#000099;"></span><br /><span style="color:#000099;">ചോദിച്ചതിന് ഉത്തരം പറയാതെയുള്ള ആ നില്‍പ്പ് കണ്ടപ്പോള്‍ സാറിന് ദേഷ്യം ഇരട്ടിച്ചു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">ഇനിയിതാവര്‍ത്തിക്കയാണെങ്കില്‍ ക്ലാസ്സില്‍ കയറ്റില്ല എന്ന് കുറച്ച് കടുപ്പിച്ചു തന്നെ താക്കീതു നല്കി. </span><br /><span style="color:#000099;"></span><br /><span style="color:#000099;">സുധി ആ താക്കീത് സര്‍വ്വഥാ ഏറ്റെടുക്കുന്നു എന്ന മട്ടില്‍ തലയാട്ടി സമ്മതിച്ചു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">ക്ലാസ്സില്‍ ഏറ്റവും പിന്നിലായാണ് അയാള്‍ ഇരിക്കുക. വലിയ മിണ്ടാട്ടമൊന്നും ആരുമായും ഇല്ല. ബോയിസ് എന്തെങ്കിലും ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഒരുത്തരം, അല്ലെങ്കില്‍ ഒരു നനുത്ത ചിരി. പെണ്‍കുട്ടികളോട് യാതൊരു വിധമായ സല്ലാപത്തിനും അയാള്‍ മുതിരാറേയില്ല.</span><br /><span style="color:#000099;"></span><br /><span style="color:#000099;">ഇതു നടന്നതിന്റെ തൊട്ടടുത്ത ദിവസം.</span><br /><span style="color:#000099;"></span><br /><span style="color:#000099;">അന്നും ശശാങ്കന് സാര്‍ തന്നെ ആദ്യപീരിയേഡില്‍. </span><br /><span style="color:#000099;"></span><br /><span style="color:#000099;">പതിവു പോലെ സുധി വന്നപ്പോള്‍ മണി 10.10. </span><br /><span style="color:#000099;"></span><br /><span style="color:#000099;">കുട്ടികള്‍ അടക്കി ചിരിക്കാന്‍ തുടങ്ങി. സാറിന് കലശലായ ദേഷ്യവും വന്നു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">നോ, ഡോണ്ട് സ്റ്റെപ് ഇന്റു ദ ക്ലാസ്സ്! </span><br /><span style="color:#000099;"></span><br /><span style="color:#000099;">അദ്ദേഹം അലറി. </span><br /><span style="color:#000099;"></span><br /><span style="color:#000099;">സുധി ഒന്നറച്ചു നിന്നു. അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. പിന്നെ പതിയെ പിന്‍വലിഞ്ഞ് വാതില്ക്കല് നിന്ന് മറഞ്ഞു. </span><br /><span style="color:#000099;"></span><br /><span style="color:#000099;"></span><br /><span style="color:#000099;">പക്ഷെ തനിക്കു കാണാമായിരുന്നു, ക്ലാസ്സില്‍ കയറാനനുവദിച്ചില്ലെങ്കിലും സുധി എങ്ങോട്ടും പോയില്ല. സാറിന്റെ കണ്ണില്‍ പെടാതെ, വരാന്തയില്‍ ചുവരിനോട് ചേര്‍ന്നു നില്ക്കുന്നു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">അദ്ധ്യാപകര്‍ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയാല്‍ സാധാരണയായി ബോയിസ് ചെയ്യുക, ഒന്നുകില്‍ നേരെ ക്യാന്റീനിലേക്ക് പോകും അല്ലെങ്കില്‍ ക്യാമ്പസ്സില്‍ ചുറ്റിനടക്കും. </span><br /><span style="color:#000099;"></span><br /><span style="color:#000099;">സുധിയാകട്ടേ എങ്ങും പോകാതെ അവിടെ തന്നെ നില്ക്കുന്നു. ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി അയാള്‍ സാറിന്റെ ക്ലാസ്സ് അവിടെ നിന്ന് ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയാണ്. സാറ് നോട്സ് ഡിക്റ്റേറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ അതും എഴുതിയെടുക്കുന്നു!</span><br /><span style="color:#000099;"></span><br /><span style="color:#000099;">അന്ന്, ക്ലാസ്സ് തീര്‍ത്ത് സാര്‍ പുറത്തിറങ്ങാന്‍ തുടങ്ങുന്നു എന്നു മനസ്സിലാക്കിയപ്പോള്‍, സാറിന്റെ കണ്ണില്‍ പെടാതിരിക്കാനായി സുധി ഓടി മാറുന്നത് കണ്ടു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">ക്ലാസ്സ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് നടക്കുന്നതിനിടയില്‍ ശശാങ്കന് സാര്‍ സുധി ഓടി മാറിയ ഭാഗത്തേക്ക് നോക്കുന്നതും ഒരിടവേള ഒന്നു നില്ക്കുന്നതും കണ്ടു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">തനിക്കു മനസ്സിലായി സാര്‍ സുധിയെ കണ്ടു എന്ന്. </span><br /><span style="color:#000099;"></span><br /><span style="color:#000099;">എന്നാലും ഒന്നും ഉരിയാടാതെ അദ്ദേഹം നടത്ത തുടരുകയാണ് ചെയ്തത്.</span><br /><span style="color:#000099;"></span><br /><span style="color:#000099;"> അന്നുച്ചയ്ക്ക് ഇന്റര്‍വെല്ലിന് സുധിയോട് ചോദിച്ചു എന്തിനേ ഇങ്ങനെ താമസിച്ചു വരുന്നത് എന്ന്. </span><br /><span style="color:#000099;"></span><br /><span style="color:#000099;">പതിവു പോലെ ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി. </span><br /><span style="color:#000099;"></span><br /><span style="color:#000099;">നോക്കൂ നാളെ ഒരര മണിക്കൂര്‍ നേരത്തേ വീട്ടില്‍ നിന്ന് പുറപ്പെടണം കേട്ടോ. </span><br /><span style="color:#000099;"></span><br /><span style="color:#000099;">ഒരുപദേശവും വച്ചു കാച്ചി.</span><br /><span style="color:#000099;"></span><br /><span style="color:#000099;">അതിനൊരല്‍പ്പം ഫലമുണ്ടായോ? അടുത്ത ദിവസം പതിവിലും നേരത്തേ - അതായത്, ഒരു ഒന്പതേമുക്കാല് കഴിഞ്ഞയുടനെ - സുധി എത്തി.</span><br /><span style="color:#000099;"></span><br /><span style="color:#000099;">പക്ഷേ ആദ്യപീരിയേഡ് ശശാങ്കന് സാറിന്റേതല്ലാതിരുന്നതു കൊണ്ട് അന്ന് പുറത്തു നില്‍ക്കേണ്ടി വന്നില്ല. </span><br /><span style="color:#000099;"></span><br /><span style="color:#000099;">അതിനടുത്ത ദിവസം. വീണ്ടും ശശാങ്കന് സാര്‍ തന്നെ ആദ്യപീരിയേഡില്‍. ക്ലാസ്സ് തുടങ്ങി. മണി 9.50 കഴിഞ്ഞിരിക്കുന്നു. സുധി എത്തിയിട്ടില്ല ഇതുവരെ. </span><br /><span style="color:#000099;"></span><br /><span style="color:#000099;">വീണ്ടും ഒരഞ്ചു മിനിറ്റ് കൂടി കടന്നുപോയപ്പോള്‍ വരാന്തയുടെ അങ്ങേ തലയ്ക്കല്‍ അതാ പ്രത്യക്ഷപ്പെടുന്നു സുധി. വെപ്രാളത്തില്‍ നടന്നു വരികയാണ്. </span><br /><span style="color:#000099;"></span><br /><span style="color:#000099;">ക്ലാസ്സില്‍ നിന്ന് ശശാങ്കന് സാറിന്റെ ഘനഗാംഭീര്യസ്വരം ഒഴുകിയെത്തി ചെവിയില്‍ പതിഞ്ഞതും അയാള്‍ ബ്രേക്കിട്ട പോലെ നിന്നു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">പിന്നെ മുന്നോട്ട് നടന്ന് വാതില്‍ക്കലേക്ക് വന്നില്ല. </span><br /><span style="color:#000099;"></span><br /><span style="color:#000099;">പകരം ആദ്യദിവസം പുറത്താക്കിയപ്പോള്‍ ചെയ്തതു പോലെ സാറിന്റെ ദൃഷ്ടിയില് പെടാതെ ചുവരു ചാരി നിന്നു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">തന്റെ കണ്ണുകള്‍ അയാളുടെ മേല്‍ ആണെന്നു മനസ്സിലായപ്പോള്‍ മിണ്ടരുതേ എന്ന് വായ് പൊത്തി ആംഗ്യം കാണിച്ചു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">അങ്ങനെ സുധി ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും താനിത് ആരോടും വെളിപ്പെടുത്താനും ഉദ്ദേശിച്ചിരുന്നില്ല. തൊട്ടടുത്തിരിക്കുന്ന കൂട്ടുകാരിയോട് പോലും. </span><br /><span style="color:#000099;"></span><br /><span style="color:#000099;">സുധി, ശശാങ്കന് സാറിന്റെ ക്ലാസ്സ് ശ്രദ്ധിക്കുകയും നോട്സ് കുറിച്ചെടുക്കുകയും ചെയ്തു. പീര്യേഡ് തീരാറായി എന്നു മനസ്സിലായപ്പോള്‍ ഓടി മാറുകയും ചെയ്തു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">ക്ലാസ്സില്‍ താനിരിക്കുന്ന പൊസിഷനില്‍ നിന്നു മാത്രം കാണാവുന്നതായിരുന്നു സുധിയുടെ ഈ വിക്രിയകള്‍ ഒക്കെ. </span><br /><span style="color:#000099;"></span><br /><span style="color:#000099;">അയാളോട് സഹതാപവും ഒപ്പം ദേഷ്യവും തോന്നിയിട്ടുണ്ട്. ഒരല്‍പ്പം നേരത്തേ വീട്ടില്‍ നിന്ന് പുറപ്പെടാന്‍ മിനക്കെട്ടിരുന്നെങ്കില്‍ ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടായിരുന്നോ? </span><br /><span style="color:#000099;"></span><br /><span style="color:#000099;"></span><br /><span style="color:#000099;">ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണല്ലോ. </span><br /><span style="color:#000099;"></span><br /><span style="color:#000099;">അടുത്തൊരു ദിനം തന്നെ ഇതൊക്കെ വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">ആദ്യപീരിയേഡില്‍ ശശാങ്കന് സാര്‍. താമസിച്ചെത്തിയ സുധി വരാന്തയില്‍ നിന്ന് ക്ലാസ്സ് ശ്രദ്ധിക്കുന്നു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">അതങ്ങനെ പുരോഗമിക്കവേ പെട്ടെന്നാണ് സാറിന് ഒരു തുമ്മല്‍ വന്നത്. അതിനോടനുബന്ധമായി ഒരു മൂക്കു ചീറ്റലും. </span><br /><span style="color:#000099;"></span><br /><span style="color:#000099;">മൂക്കു ചീറ്റാനായി സാര്‍ വരാന്തയിലേക്കിറങ്ങി. </span><br /><span style="color:#000099;"></span><br /><span style="color:#000099;">സാര്‍ പറയുന്ന നോട്സ് ശ്രദ്ധാപൂര്‍വ്വം കുറിച്ചെടുക്കുകയായിരുന്ന സുധിക്ക് വരാന്‍ പോകുന്ന ഈ അപകടത്തെ കുറിച്ച് യാതൊരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ല. </span><br /><span style="color:#000099;"></span><br /><span style="color:#000099;">പെട്ടെന്ന് വരാന്തയിലേക്ക് ഇറങ്ങിയ സാറിനെ കണ്ട് സുധി അന്ധാളിച്ചുപോയി. </span><br /><span style="color:#000099;"></span><br /><span style="color:#000099;">നോട്ടുബുക്കും വായയും ഒരേപോലെ തുറന്നു പിടിച്ച് അയാള്‍ അങ്ങനെ ചുവരില്‍ ചാരി നില്ക്കുന്നു...</span><br /><span style="color:#000099;"></span><br /><span style="color:#000099;">ശശാങ്കന് സാറാകട്ടേ, മൂക്കു ചീറ്റല്‍ കര്‍മ്മം നിര്‍വഹിക്കുന്നതിനു മുന്‍പ് തന്നെ ചുവരും ചാരി നില്ക്കുന്ന ആ 'അഹങ്കാരിയെ' കണ്ടു കഴിഞ്ഞു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">തുമ്മലും ചീറ്റലും ഒക്കെ തീര്‍ത്ത് സാര്‍ സുധിയുടെ നേരേ തിരിഞ്ഞു. </span><br /><span style="color:#000099;"></span><br /><span style="color:#000099;"> - താനിവിടെ എന്തെടുക്കാ?</span><br /><span style="color:#000099;"></span><br /><span style="color:#000099;">സുധി ഒന്നും മിണ്ടുന്നില്ല. മുഖം താഴ്ത്തി നില്‍പ്പാണ്. വല്ലാത്തൊരു കുറ്റബോധം ആ മുഖത്തു നിഴലിച്ചു കാണാം. സാററിയാതെ സാറിന്റെ ക്ലാസ്സ് കവര്‍ന്നെടുക്കുകയല്ലേ താന്‍ ചെയ്തതെന്ന കുറ്റബോധമാണോ? </span><br /><span style="color:#000099;"></span><br /><span style="color:#000099;">അയാള്‍ ഒന്നും മിണ്ടാതെ നില്ക്കുന്നതു കണ്ട് സാര്‍ ആ നോട്ട് ബുക്ക് അയാളുടെ കയ്യില്‍ നിന്ന് വാങ്ങി. അതിലൂടെ കണ്ണോടിച്ച സാറിന്റെ മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങള്‍ തനിക്ക് വ്യക്തമായി കാണാമായിരുന്നു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">ക്ലാസ്സില്‍ ഡിക്റ്റേറ്റ് ചെയ്ത നോട്സ് മുഴുവനും അതിലുണ്ടായിരുന്നല്ലോ. </span><br /><span style="color:#000099;"></span><br /><span style="color:#000099;">പിന്നെ ഏറെ നേരം സാര്‍ സുധിയുടെ മുഖത്തേക്ക് തന്നെ നോക്കി നില്‍ക്കുന്നത് കണ്ടു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">സുധിയാകട്ടേ സാറിന്റെ മുഖത്തേക്ക് നോക്കില്ല എന്ന വാശിയോടെന്നപോലെ നിലത്തേക്കു മാത്രം കണ്ണും നട്ടും. </span><br /><span style="color:#000099;"></span><br /><span style="color:#000099;">ക്ലാസ്സിലെ കുട്ടികള്‍, ശശാങ്കന് സാര്‍ ആരോടാണിത് സംസാരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷ മൂത്ത് വരാന്തയിലേക്ക് എത്തിനോക്കാന്‍ തുടങ്ങിയിരുന്നു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">ടുഡേ ഐയാം എന്‍ഡിംഗ് ദ ക്ലാസ്സ് ഹിയര്‍ - എന്നു വാതില്ക്കല് തന്നെ നിന്നു പറഞ്ഞ് സാര്‍ അന്നത്തെ ക്ലാസ്സ് അവസാനിപ്പിച്ചു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">പോകുന്ന പോക്കില്‍ തന്നെ ഫോളോ ചെയ്യാന്‍ സുധിയോട് ആംഗ്യം കാണിക്കുന്നതും കണ്ടു.</span><br /><span style="color:#000099;"></span><br /><span style="color:#000099;">അന്നേ ദിവസം പിന്നെ സുധിയെ കണ്ടില്ല. </span><br /><span style="color:#000099;"></span><br /><span style="color:#000099;">കുട്ടികള്‍ക്കിടയില്‍ അന്നത്തെ സംസാര വിഷയം മുഴുവന്‍ സുധി തന്നെയായിരുന്നു. ഒന്നു മനസ്സിലായി, ആര്‍ക്കും തന്നെ സുധിയെ കുറിച്ച് വളരെയൊന്നും അറിയില്ല. </span><br /><span style="color:#000099;"></span><br /><span style="color:#000099;"></span><br /><span style="color:#000099;">പതിവുപോലെ ദിനങ്ങള്‍ വരുകയും കൊഴിയുകയും ചെയ്തുകൊണ്ടിരുന്നു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">സുധിയും പഴയതു പോലെ തന്നെ. മിക്ക ദിവസങ്ങളിലും ക്ലാസ്സില്‍ എത്തുന്നത് 15, 20, 25 മിനിറ്റ് ഒക്കെ വൈകി തന്നെ. </span><br /><span style="color:#000099;"></span><br /><span style="color:#000099;">തമാശരൂപത്തില്‍ ഒരിക്കല്‍ ഒരു സഹപാഠി പറയുന്നത് കേട്ടു - ഈ ലോകത്ത് ഒരിക്കലും നടക്കാന്‍ സാദ്ധ്യതയില്ലാത്ത ഒരു കാര്യം എന്തെന്നാല്‍ സുധീര്‍ കുമാറിനെക്കൊണ്ട് ഈ കോളേജിലെ ഫസ്റ്റ്ബെല്ലടി കേള്‍പ്പിക്കുക എന്നതാണ്. ഈ കമന്റിനേയും സുധീര്‍ കുമാര്‍ തന്റെ സ്വതസിദ്ധമായ നനുത്ത പുഞ്ചിരിയോടെ തന്നെ ഏറ്റുവാങ്ങി. </span><br /><span style="color:#000099;"></span><br /><span style="color:#000099;"></span><br /><span style="color:#000099;">പക്ഷേ എന്തു മാജിക് നടന്നു എന്നറിയില്ല, പിന്നൊരിക്കലും താമസിച്ചു വരുന്ന സുധിയെ ശശാങ്കന് സാര്‍ ക്ലാസ്സില്‍ കയറ്റാതിരുന്നിട്ടില്ല. </span><br /><span style="color:#000099;"></span><br /><span style="color:#000099;"></span><br /><span style="color:#000099;"></span><br /><span style="color:#000099;">രണ്ടു വര്‍ഷം കണ്ണുചിമ്മുന്ന വേഗതയിലാണ് കടന്നുപോയത്. ആര്‍ക്കും ആരെ കുറിച്ചും അന്വേഷിക്കാന്‍ നേരമില്ല - ഇന്റേര്‍ണല്‍സ്, പ്രാക്ടിക്കല്‍സ്, പ്രോജക്റ്റ്, തീസിസ് അങ്ങനെ എന്തെല്ലാം ഗുലുമാലുകള്.</span><br /><span style="color:#000099;"></span><br /><span style="color:#000099;"></span><br /><span style="color:#000099;">ഫൈനല്‍ ഈയര്‍ പരീക്ഷ കഴിഞ്ഞ് രണ്ടു മാസത്തിനുള്ളില്‍ വിവാഹിതയായി താന്‍. ഭര്‍ത്താവിനൊപ്പം മറുനാട്ടിലേക്ക് വണ്ടി കയറുകയും ചെയ്തു. പത്തു വര്‍ഷക്കാലത്തെ വിദേശവാസം. ആ കാലഘട്ടത്തില്‍ നാട്ടുവിശേഷങ്ങളൊന്നും അങ്ങനെയിങ്ങനെ അറിയാനും അറിയാനും കഴിഞ്ഞില്ല. </span><br /><span style="color:#000099;"></span><br /><span style="color:#000099;">നീണ്ട 10 വര്‍ഷങ്ങള്‍ക്കു ശേഷം ഒരദ്ധ്യാപന ജോലിയും തരപ്പെടുത്തി നാട്ടില്‍ എത്തിയപ്പോഴാണ് പഴയ കൂട്ടുകാരുടെയൊക്കെ വിശേഷങ്ങള്‍ വീണ്ടും അറിയുവാന്‍ തരപ്പെട്ടത്. </span><br /><span style="color:#000099;"></span><br /><span style="color:#000099;">അതില്‍ ഏറ്റവും അല്‍ഭുതപ്പെടുത്തിയത്, പുതുതായി പണികഴിപ്പിച്ച സ്വന്തം വീടിന് രണ്ടു വീടപ്പുറം കുടുംബസമേതം കഴിയുന്നത് പഴയ സഹപാഠിയായ സുധീര്‍ കുമാറാണ് എന്നതും അയാള്‍ ഒരു ഐ.എ.എസ്സ് ഓഫീസ്സര്‍ ആണ് എന്നതും ആയിരുന്നു. സത്യം പറഞ്ഞാല്‍ മനസ്സിനു വല്ലാത്തൊരു കുളിര്‍മ്മ തോന്നിയ ഒരവസരമായിരുന്നു അത്.</span><br /><span style="color:#000099;"></span><br /><span style="color:#000099;">കാലങ്ങള്‍ കഴിഞ്ഞു കണ്ടപ്പോഴും സുധിയുടെ ആ പെരുമാറ്റത്തിന് യാതൊരു മാറ്റവുമില്ല. </span><br /><span style="color:#000099;"></span><br /><span style="color:#000099;">അയാളുടെ ചിരിക്ക് ഇപ്പോഴും ആ പഴയ നനുനനുപ്പ് തന്നെ. ഐ.എ.എസ്സിന്റെ പ്രൌഢഗാംഭീര്യമൊന്നും അതിനു കൈവന്നിട്ടില്ല. </span><br /><span style="color:#000099;"></span><br /><span style="color:#000099;"></span><br /><span style="color:#000099;">*** *** *** </span><br /><span style="color:#000099;"></span><br /><span style="color:#000099;"></span><br /><span style="color:#000099;">ചായ കുടിക്കുന്നതിനിടയില്‍ ശരത്തേട്ടനോട് വിശേഷമെല്ലാം പറഞ്ഞു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">അതു കഴിഞ്ഞ്, അടുക്കളയിലെ പ്രിപ്പറേഷന്‍, അടുത്തദിവസത്തേയ്ക്കുള്ള നോട്സ് പ്രിപ്പറേഷന്‍ ഇതിന്റെയൊക്കെ തിരക്കില്‍ തല്‍ക്കാലത്തേക്ക് സുധിയും ശശാങ്കന് സാറും ഒക്കെ മനസ്സില്‍ നിന്നിറങ്ങിപ്പോയി. </span><br /><span style="color:#000099;"></span><br /><span style="color:#000099;"> ഏകദേശം 8 മണി കഴിഞ്ഞുകാണും ഒരു ഫോണ്‍ വന്നു. ശരത്തേട്ടനാണ് അറ്റന്‍ഡ് ചെയ്തത്. </span><br /><span style="color:#000099;"></span><br /><span style="color:#000099;">ഫോണ്‍ വച്ചു കഴിഞ്ഞ് അദ്ദേഹം വിളിച്ചു.</span><br /><span style="color:#000099;"></span><br /><span style="color:#000099;">ശ്യാമേ, ഇന്ന് സുധി ഹോസ്പിറ്റലില്‍ തങ്ങുകയാണത്രേ. ലക്ഷ്മിയും മോളും ഇവിടെയാണ് കിടക്കുന്നത്. </span><br /><span style="color:#000099;"></span><br /><span style="color:#000099;">ലക്ഷ്മി സുധിയുടെ ഭാര്യയാണ്.</span><br /><span style="color:#000099;"></span><br /><span style="color:#000099;">ഇപ്പോള്‍ സാറിനെങ്ങനെയുണ്ടെന്നു പറഞ്ഞു?</span><br /><span style="color:#000099;"></span><br /><span style="color:#000099;">അവസ്ഥ തീരെ മോശം ആണെന്നാ പറഞ്ഞത്. </span><br /><span style="color:#000099;"></span><br /><span style="color:#000099;">എന്നാല്‍ ശരി, ശരത്തേട്ടന് പോയി ലക്ഷ്മിയേയും മോളേയും കൂട്ടി വരൂ. </span><br /><span style="color:#000099;"></span><br /><span style="color:#000099;">ശ്യാമ അവര്‍ക്കു വേണ്ടി മുകളിലത്തെ നിലയിലുള്ള ബെഡ് റൂം ഒരുക്കാന്‍ പോയി.</span><br /><span style="color:#000099;"></span><br /><span style="color:#000099;"></span><br /><span style="color:#000099;">ലക്ഷ്മിയും മോളും വന്നു. </span><br /><span style="color:#000099;"></span><br /><span style="color:#000099;"> - ലക്ഷ്മീ അത്താഴം കഴിഞ്ഞോ?</span><br /><span style="color:#000099;"></span><br /><span style="color:#000099;"> - കഴിഞ്ഞു ചേച്ചീ.</span><br /><span style="color:#000099;"></span><br /><span style="color:#000099;"> - സുധിക്ക് ആ മാഷിനോട് വല്ലാത്തൊരു അറ്റാച്മെന്റ് ഉണ്ട് അല്ലേ? </span><br /><span style="color:#000099;"></span><br /><span style="color:#000099;">ശരത്തേട്ടന് ലക്ഷ്മിയോട് ചോദിച്ചു. </span><br /><span style="color:#000099;"></span><br /><span style="color:#000099;"> - സുധിയേട്ടന് ശശാങ്കന് സാര്‍ എന്നാല്‍ സര്‍വ്വസ്വമല്ലേ? </span><br /><span style="color:#000099;"></span><br /><span style="color:#000099;">ലക്ഷ്മി അങ്ങനെ പറഞ്ഞതിന്റെ പൊരുള്‍ അത്ര പിടികിട്ടിയില്ല.</span><br /><span style="color:#000099;"></span><br /><span style="color:#000099;">ലക്ഷ്മി തുടര്‍ന്നു</span><br /><span style="color:#000099;"></span><br /><span style="color:#000099;">- കഴിഞ്ഞയാഴ്ച പോയി കണ്ടപ്പോള്‍ സാറിന് അത്ര സുഖമില്ലെന്നു അറിഞ്ഞ് സുധിയേട്ടന് വല്ലാത്ത വിഷമമായിരുന്നു. പിന്നത്തെ നാലു ദിവസം യാത്ര. നാളെ സാറിനെ കാണാന്‍ പോകാന്‍ ഇരിക്കയായിരുന്നു. അപ്പോഴാണ് ചേച്ചി വന്ന് വവരം പറഞ്ഞത് -</span><br /><span style="color:#000099;"></span><br /><span style="color:#000099;"> അതിശയം തോന്നി. മാഷുമായിട്ട് സുധി ഇത്ര അടുപ്പത്തിലോ? ഒരിക്കല്‍ പോലും സാറിനെ ഇങ്ങനെ സന്ദര്‍ശിക്കാറുണ്ടെന്ന കാര്യം തന്നോട് പറഞ്ഞിട്ടില്ലല്ലോ! </span><br /><span style="color:#000099;"></span><br /><span style="color:#000099;">ലക്ഷ്മിയില്‍ നിന്നാണ് പിന്നെ ആ ചരിത്രമെല്ലാം താനറിഞ്ഞത്. പതിവായി വൈകിമാത്രം ക്ലാസ്സിലെത്തുന്ന അന്നത്തെ ആ വിദ്യാര്‍ത്ഥിയായ സുധിയെ കൊണ്ട് ശശാങ്കന് സാര്‍ മനസ്സു തുറപ്പിക്കുകതന്നെ ചെയ്തുവത്രേ. തന്റെ വൈകി വരലിന്റെ രഹസ്യം സുധി സാറിനോട് പറഞ്ഞു. അന്നന്നത്തേയ്കുള്ള അന്നത്തിനു വക തേടാനായി ടാക്സിക്കാറുകളും ഓട്ടോറിക്ഷകളും മറ്റും കഴുകുകയും തുടയ്ക്കുകയും ഒക്കെ ചെയ്തിട്ടാണയാള്‍ കോളേജിലേക്ക് വന്നിരുന്നത്. ഒരു ദിവസത്തേക്കുള്ള അരിയും മറ്റു സാധനങ്ങളും വാങ്ങാനുള്ള കാശ് തികയുന്നതു വരെ അയാളീ ജോലി ചെയ്തേ പറ്റൂ. വീട്ടില്‍ അമ്മയും പത്തു വയസ്സോളം ഇളപ്പമുള്ള പെങ്ങളും മാത്രം. അഛനില്ല. കുടുംബപ്രാരാബ്ധം മുഴുവന്‍ തന്റെ ഇളം തോളുകളില്‍. ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ ദൈവം തന്നിലര്‍പ്പിച്ച കര്‍മ്മങ്ങള്‍ സസന്തോഷം തന്നെ ഏറ്റെടുത്തു ചെയ്യുകയായിരുന്നു ആ ചെറുപ്പക്കാരന്. ആ പാവപ്പെട്ട വിദ്യാര്‍ത്ഥിയോട് അറിയാതെയാണെങ്കിലും പരുഷമായി പെരുമാറിപ്പോയതില്‍ നല്ലവനായ ആ അദ്ധ്യാപകന് മനസ്താപപ്പെട്ടു. രണ്ടു പെണ്മക്കളുടെ അഛനായ അദ്ദേഹം തനിക്കില്ലാത്തൊരു മകനായി സുധിയെ കണ്ടു. പഠനച്ചിലവുകള്‍ മുഴുവന്‍ വഹിച്ചു. സുധിയും സാറിനെ നിരാശപ്പെടുത്തിയില്ല. തേച്ചുരച്ചെടുത്താല്‍ പത്തരമാറ്റ് തങ്കം തന്നെയാണ് താനെന്ന് അയാളും തെളിയിച്ചു. സുധിയെ ഒരു ഐ.എ.എസ്സുകാരനാക്കി മാറ്റിയതിന്റെ പിന്നിലെ സകല പ്രേരക ശക്തിയും ശശാങ്കന് സാര്‍ ഒരാള്‍ മാത്രമായിരുന്നത്രേ.</span><br /><span style="color:#000099;"></span><br /><span style="color:#000099;"></span><br /><span style="color:#000099;">*** *** *** </span><br /><span style="color:#000099;"></span><br /><span style="color:#000099;"></span><br /><span style="color:#000099;">പിറ്റേന്ന് കോളേജില്‍ എത്തിയപ്പോള്‍ എതിരേറ്റത് ശശാങ്കന് സാറിന്റെ നിര്യാണ വാര്‍ത്തയായിരുന്നു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഭാര്യക്കും പെണ്മക്കള്ക്കും ഒപ്പം സുധീര്‍ കുമാര്‍ എന്ന മകനും ഉണ്ടായിരുന്നു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">സുകൃതിയായ ആ അദ്ധ്യാപകന്റെ ആത്മാവിന് ഇതില്പരം ഒരു സന്തോഷമുണ്ടാകാനിടയുണ്ടോ?</span><br /><span style="color:#000099;"></span><br /><span style="color:#000099;">---------------------------------------------------------</span><br /><br /><br />ഗീത.<br /><br />Copy Right (C) 2009 K.C.Geetha.ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.com46tag:blogger.com,1999:blog-4651978661248130875.post-56542080618285957782009-11-09T21:00:00.005+04:002009-11-13T19:36:38.062+04:00ഒളിക്കാനൊരിടം.<span style="color:#009900;"></span><a class="style21" href="http://www.southindianbank.in/RDC/regHandler?code=logout"></a><br /><span style="color:#009900;"></span><br /><span style="color:#009900;"></span><br /><span style="color:#009900;"></span><br /><span style="color:#009900;"></span><br /><span style="color:#003333;"><strong><span style="font-size:180%;">മ</span></strong>നസ്വിനി ഇരുന്നിടത്തു നിന്ന് എഴുന്നേറ്റതേയില്ല. മുറിയിലെ ഇരുള് മാത്രമായിരുന്നു അവള്‍ക്ക് കൂട്ടായുണ്ടായിരുന്നത്. ഒറ്റപ്പെടുത്തപ്പെട്ടവള്‍, ആര്‍ക്കും വേണ്ടാത്തവള്‍ എന്നൊക്കെ സ്വയം പരിതപിക്കുവാനായുന്ന മനസ്സിനെ കഠിനമായി ശാസിച്ചു നിര്‍ത്തി അവള്. കണ്ണുകള്‍ക്കും താക്കീതു നല്കി, ഒരിക്കല്‍ പോലും പെയ്തുപോകരുതെന്ന്.<br /><br />അങ്ങനെ മനസ്സിനെ നിസ്സംഗമാക്കി വയ്ക്കുന്നതില്‍ ഏറെക്കുറേ വിജയിച്ചിരിക്കുമ്പോഴാണ് പെട്ടൊന്നൊരാള്‍ ആ മുറിയിലേക്ക് ഓടിക്കയറി വന്നത്, മിന്നല്‍ പോലെ.<br /><br />അയാള്‍ വന്നതും മുറിയാകെ പ്രകാശമാനമായി.<br /><br />വന്നയാളിന്റെ മുഖത്തേക്ക് നോക്കാന്‍ വയ്യ. അത്രയ്ക്കും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശതേജസ്സ്!<br /><br />പക്ഷേ ആ അതിഥിയാകട്ടേ തന്റെ തേജോമയമായ രൂപത്തെക്കുറിച്ചൊന്നും തീരെ ബോധവാനായിരുന്നില്ല എന്നു തോന്നി. പോരെങ്കില്‍ വല്ലാതെ പരവേശപ്പെട്ടും കാണപ്പെട്ടു.<br /><br />വന്നയാള്‍ വലിയ വെപ്രാളത്തില്‍ പറഞ്ഞു,<br /><br />നോക്കു, എനിക്ക് ഒളിച്ചിരിക്കാനൊരിടം തരൂ, ദയവായി...<br /><br />മനസ്വിനി അമ്പരന്നു.<br /><br />ഈ തേജ:പുഞ്ജത്തിന് ഒളിച്ചിരിക്കണമെന്നോ?<br /><br />എന്തു കുറ്റം ചെയ്തിട്ടാ?<br /><br />അറിയാതെ തന്നെ നാവില്‍ നിന്ന് പുറപ്പെട്ടു പോയി ഈ ചോദ്യം.<br /><br />ദയവായി വിശ്വസിക്കൂ, ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല ഇതുവരെ. എന്നിട്ടും...<br /><br />വാക്കുകള്‍ കിട്ടാതെ വിഷമിക്കുകയാണ് ആ തേജോമയന്.<br /><br />മനസ്വിനിക്ക് അലിവു തോന്നി.<br /><br />ആട്ടേ, ആരാണ് അങ്ങ്?<br /><br />ഞാന്‍ പ്രകാശമാണ്.<br /><br />പ്രകാശമോ?<br /><br />മനസ്വിനി അല്‍ഭുതപരതന്ത്രയായി.<br /><br />ഒന്നും മിണ്ടാനാവാതെ കണ്ണഞ്ചിപ്പോകുന്ന പ്രകാശം പൊഴിച്ചു നില്ക്കുന്ന ആ രൂപത്തെത്തന്നെ അങ്ങനെ നോക്കി നിന്നുപോയി അവള്.<br /><br />അതേ ഞാന്‍ പ്രകാശമാണ്. എനിക്കൊരിടത്തും ഒളിക്കാന്‍ കഴിയില്ല. ഞാനെവിടെപ്പോയാലും അവിടൊക്കെ പ്രകാശമാനമാകും. അവരെന്നെ കണ്ടുപിടിക്കും. എനിക്കൊരിടവും ഇല്ല ഒന്നൊളിച്ചിരിക്കാന്‍...<br /><br />ആഗതന് വിലപിച്ചു.<br /><br />ആരില്‍ നിന്നാണ് അങ്ങ് ഒളിക്കുന്നത്? എന്തിനു വേണ്ടി?<br /><br />നോക്കൂ, അവരെന്നെ പിന്തുടരുകയാണ്. ഒരുകൂട്ടം ശാസ്ത്രജ്ഞന്മാര്. ശൂന്യതയിലൂടെയുള്ള എന്റെ ഗതിവേഗത്തെ അവര്‍ക്ക് കൂട്ടുകയോ കുറയ്ക്കുകയോ ഒക്കെ വേണമത്രേ. അതൊരിക്കലും സാദ്ധ്യമല്ല. ഞാനതിനൊരിക്കലും സമ്മതിക്കില്ല. ശൂന്യതയിലൂടെ, എല്ലാ ദിശയിലേയ്ക്കും ഞാന്‍ ഒരേ വേഗതയിലേ സഞ്ചരിക്കൂ. എല്ലാ ദിശകളും എനിക്കൊരുപോലെ തന്നെ...<br /><br />ഒന്നു നിറുത്തിയിട്ട് വീണ്ടും ആഗതന് പറഞ്ഞുതുടങ്ങി.<br /><br />അവരെന്നെ ഏതെല്ലാം വിധത്തില്‍ പീഡിപ്പിച്ചു എന്ന് ഭവതിക്ക് അറിയുമോ?<br /><br />സര്‍വ്വതന്ത്രസ്വതന്ത്രനായി സഞ്ചരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന എന്നെ അവര്‍ തളച്ചിട്ടു.<br /><br />ചിലപ്പോള്‍ വളരെ കനം കുറഞ്ഞ ഒരു നേരിയ പാളിയിലൂടെ ഊര്‍ന്നിറങ്ങേണ്ടിവന്നു എനിക്ക്.<br /><br />പിന്നെ ഒരു തലനാരിഴയുടെ വലിപ്പം പോലുമില്ലാത്ത കുഴലിലൂടെ അവരെന്നെ പായിച്ചു.<br /><br />അതിനേക്കാളുമൊക്കെ സങ്കടകരം ഒരിക്കല്‍ അകത്തു കയറിപ്പോയാല്‍ പിന്നൊരിക്കലും പുറത്തേക്കൊരു ഒരു മോചനം സാദ്ധ്യമാകാത്തതരത്തിലുള്ള കുഞ്ഞു കുഞ്ഞു ഗോളങ്ങള്‍ അവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു! അതിനുള്ളില്‍ എന്നെ അവര്‍ തളച്ചിടും...<br /><br />ഇതൊന്നും പോരാഞ്ഞ്, എന്റെ തരംഗദൈര്‍ഘ്യത്തിനേക്കാള്‍ ചെറിയ വ്യാസമുള്ള ഒരതിസൂക്ഷ്മ ദ്വാരത്തിലൂടെ എന്നെ ഞെങ്ങിഞ്ഞെരുക്കി ഇറക്കിച്ച് പലേ പരീക്ഷണങ്ങളും നടത്തുന്നു !!<br /><br />ഇതെല്ലാം തന്നെ എന്തിനു വേണ്ടി? മനുഷ്യരുടെ കാര്യസാദ്ധ്യങ്ങള്‍ക്കു വേണ്ടി മാത്രം!<br /><br />അവര്‍ക്കു വേണ്ടി ഞാനെന്തെല്ലാം ചെയ്തു കൊടുത്തു!<br /><br />ഏല്‍പ്പിക്കുന്ന ജോലികളെല്ലാം അണുവിട തെറ്റാതെ അതീവവിശ്വസ്തതയോടുകൂടി ചെയ്തില്ലേ?<br /><br />അവരുടെ സന്ദേശങ്ങളും ചിത്രങ്ങളുമെല്ലാം അനേകായിരം മൈലുകള്‍ക്കപ്പുറത്തിരിക്കുന്ന അവരുടെ പ്രിയപ്പെട്ടവരുടെ അരികിലേക്ക് കണ്ണുചിമ്മുന്ന വേഗതയില്‍ എത്തിച്ചു കൊടുത്തില്ലേ ഞാന്‍?<br /><br />എന്റെ സഞ്ചാരവേഗതയോടായിരുന്നു അവര്‍ക്കു പ്രിയം. എന്നിട്ടുമിപ്പോള്‍.....<br /><br />ആ തേജോമയന് വിതുമ്പിപ്പോകുമെന്ന മട്ടായി.<br /><br />അല്‍പ്പം കഴിഞ്ഞ് ശബ്ദം വീണ്ടെടുത്ത് വീണ്ടും പറഞ്ഞുതുടങ്ങി.<br /><br />ഒരൊറ്റ സ്പര്‍ശത്താല്‍ തൊടുന്നതെന്തിനേയും പ്രകാശമാനമാക്കാന്‍ കഴിയുന്ന എന്റെയാ കഴിവില്‍ ഞാന്‍ വല്ലാതെ അഹങ്കരിച്ചിരുന്നു. പക്ഷെ ആ കഴിവുതന്നെയാണിപ്പോള്‍ എനിക്കു വിനയായിരിക്കുന്നതും. എനിക്കെവിടേയും ഒളിക്കാന്‍ കഴിയില്ല...<br /><br />ദു:ഖാകുലനായി പ്രകാശം പറഞ്ഞു.<br /><br />അങ്ങ് ഒളിച്ചാല്‍ പിന്നെ ഈ പ്രപഞ്ചം ഇരുളിലാണ്ടു പോകില്ലേ? അങ്ങില്ലെങ്കില്‍ ഈ ഭൂമി എങ്ങനെ നിലനില്ക്കും?<br /><br />ഭവതി ഭയപ്പെടേണ്ട.ഒളിച്ചാലും ഈ പ്രപഞ്ചത്തിനു വേണ്ട പ്രകാശം ഞാന്‍ നല്കിക്കൊണ്ടേയിരിക്കും. കണ്ടിട്ടില്ലേ, സൂര്യാസ്തമയത്തിനു ശേഷവും നിലാവായും നക്ഷത്രവെളിച്ചമായും ഒക്കെ ഞാന്‍ ഈ ഭൂമിയില്‍ തങ്ങി നില്‍ക്കുന്നത്?<br /><br />ശരിയാണ്.<br /><br />മനസ്വിനിക്ക് പിന്നെ അധികം ചിന്തിക്കേണ്ടി വന്നില്ല.<br /><br />അവള് പറഞ്ഞു,<br /><br />ഹേ മഹാത്മന്, അങ്ങ് എന്റെ ഹൃദയത്തിലൊളിച്ചു കൊള്ളൂ. ഞാന്‍ അങ്ങയെ മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കില്ല. അതേസമയം അങ്ങയുടെ സാന്നിദ്ധ്യം കൊണ്ട് എന്റെ ഹൃദയം പ്രകാശമാനമാവുകയും ചെയ്യും.<br /><br />അവള് വ്യാമോഹിച്ചു - അങ്ങനെ പ്രകാശസാന്നിദ്ധ്യത്താല്‍ വെട്ടപ്പെടുമ്പോഴെങ്കിലും അവളുടെ ഹൃദയം അവര്‍ കാണട്ടേ, ഇപ്പോഴും അതു മിടിച്ചു കൊണ്ടിരിക്കുന്നത് അവര്‍ക്കു വേണ്ടി തന്നെയാണെന്ന് - വേണ്ടതെല്ലാം നേടിക്കഴിഞ്ഞ് സ്വന്തം കാലില്‍ നില്ക്കാമെന്നായപ്പോള്, ഒരധികപ്പറ്റായി മാത്രം തന്നെ കാണാന്‍ കഴിയുന്നവര്‍ - അവര്‍ കാണട്ടേ, അവര്‍ക്കു വേണ്ടി മാത്രമാണ് ഇപ്പോഴും അവളുടെ ഹൃദയം മിടിക്കുന്നതെന്ന്.....<br /><br />ഒരു നിമിഷം എല്ലാം മറന്നവള് ആശിച്ചുപോയി.<br /><br />ചിന്തകളില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് താനെന്താണാഗ്രഹിച്ചത് എന്നു തിരിച്ചറിഞ്ഞ നിമിഷം മനസ്സിനെ തീക്ഷ്ണമായി ശാസിച്ചു അവള്.<br /><br />പ്രകാശം മനസ്വിനിയുടെ ഹൃദയത്തില്‍ ഒളിച്ചു.<br /><br />**************************************<br />- ഗീത -<br /><br />Copy Right (C) 2009 K.C. Geetha.</span>ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.com35tag:blogger.com,1999:blog-4651978661248130875.post-783226619258844832009-10-25T22:27:00.003+04:002009-10-25T22:57:18.200+04:00കൂട്ടിലെ തത്ത.<span style="color:#990000;"><strong><span style="font-size:180%;">ക</span></strong>ണ്ണു തുറന്നപ്പോള്‍ കുറ്റാക്കുറ്റിരുട്ട്. ഒന്നും മനസ്സിലായില്ല. താന്‍ എവിടെയാണ്? </span><br /><span style="color:#990000;"></span><br /><span style="color:#990000;">മുറിയിലെ ഇരുട്ടുമായി പതുക്കെ പൊരുത്തപ്പെട്ടപ്പോള്‍ മനസ്സിലായി - അടുക്കളയോട് ചേര്‍ന്നുള്ള സ്റ്റോര്‍ മുറിയിലാണ് താന്‍ കിടക്കുന്നത്. വെറും നിലത്ത്. </span><br /><span style="color:#990000;"></span><br /><span style="color:#990000;">എന്താണ് സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കാന്‍ ചില നിമിഷങ്ങള്‍ വേണ്ടിവന്നു. പിന്നെയെല്ലാം ഒരു ചിത്രത്തിലെന്നപോലെ തെളിഞ്ഞുവന്നു. കൂട്ടത്തിലൊരു ചിത്രം മനസ്സിനിത്തിരി കുളിര്‍മയുമേകി. തുറന്നുപിടിച്ച കിളിവാതിലിലൂടെ ഇരുമ്പഴിക്കൂട്ടിലെ അസ്വാതന്ത്ര്യത്തില്‍ നിന്ന് രക്ഷപ്പെട്ട് സ്വതന്ത്രതയുടെ അനന്തവിഹായസ്സിലേക്ക് പറന്നകലുന്ന തത്തമ്മക്കിളിയുടെ ചിത്രം! </span><br /><span style="color:#990000;"></span><br /><span style="color:#990000;">*** *** ***</span><br /><span style="color:#990000;"></span><br /><span style="color:#990000;">തത്തകളെ വളരെ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. ഒരു തത്തയെ വളര്‍ത്തണം എന്ന് ഇടയ്ക്കിടെ പറയാറുമുണ്ടായിരുന്നു.</span><br /><span style="color:#990000;"></span><br /><span style="color:#990000;">ഓഫീസില്‍ നിന്ന് എത്താന്‍ വൈകിയ ഒരു നാള്, കുറേ തത്തക്കൂടുകളും ചുമന്നു കൊണ്ട് ഒരു മുഷിഞ്ഞ വസ്ത്രധാരിയും അദ്ദേഹത്തിന്റെ പിന്നാലെ നടന്നു വരുന്നതു കണ്ടു.</span><br /><span style="color:#990000;"></span><br /><span style="color:#990000;">ഇടവഴിയുടെ അങ്ങേത്തലയ്ക്കല്‍ എത്തിയപ്പോഴേ കണ്ടു ആ തത്തക്കൂടുകാരന്റെ കൈയിലെ വലിപ്പം കൂടിയ ഒരു കൂട്ടിനുള്ളില്‍ അഞ്ചാറു തത്തകള്‍. അയാളുടെ നടത്തയുടെ താളങ്ങള്‍ക്കൊത്ത്, തുലനാവസ്ഥ കൈവരിക്കാനായി ചിറകടിക്കുന്ന പാവങ്ങള്‍!</span><br /><span style="color:#990000;"></span><br /><span style="color:#990000;">മിനുമിനുത്ത തൂവലുകളും ചുവന്ന കണ്ഠാഭരണവുമുള്ള അഴകാര്‍ന്നൊരു തത്തമ്മയെ തന്നെ അദ്ദേഹം തിരഞ്ഞെടുത്തു. അതിന്റെ വിലയായി പോക്കറ്റില്‍ നിന്ന് 100 രൂപയുടെ മൂന്നു പുതുപുത്തന്‍ നോട്ടുകള്‍ എടുത്ത് തത്തവില്‍പ്പനക്കാരന്റെ കൈയില്‍ വച്ചു കൊടുക്കുമ്പോള്‍ ആ മുഖത്ത് പ്രത്യേകിച്ചൊരു ഭാവവ്യത്യാസവും ദര്‍ശിക്കാനായിരുന്നില്ല.</span><br /><span style="color:#990000;"></span><br /><span style="color:#990000;">ഒരു നിമിഷം ഒന്നു ചിന്തിച്ചു പോയി. </span><br /><span style="color:#990000;"></span><br /><span style="color:#990000;">മറ്റു വീട്ടാവശ്യങ്ങള്‍ക്കായി - അവ ഒഴിച്ചുകൂടാന്‍ വയ്യാത്തതാണെങ്കില്‍ പോലും- സ്വന്തം കൈയില്‍ നിന്ന് പച്ച നോട്ടുകള്‍ വിടപറയുമ്പോള്‍, ആ മുഖത്ത് സാധാരണ പ്രത്യക്ഷപ്പെടാറുള്ള ആ വൈമനസ്യഭാവത്തെപ്പറ്റി-</span><br /><span style="color:#990000;"></span><br /><span style="color:#990000;">ഡൈനിങ്ങ് ഹാളിലെ ജനാലയ്ക്കരുകിലായി തത്തക്കൂട് സ്ഥാനം പിടിച്ചു.</span><br /><span style="color:#990000;"></span><br /><span style="color:#990000;">അനുനിമിഷം, അസ്വതന്ത്രതയുടെ ഇരുമ്പ് കമ്പികള്‍ തകര്‍ത്ത്, അനന്തതയിലേക്ക് പറന്നുയരാന്‍ വെമ്പല്‍ പൂണ്ട്, അഴികള്‍ക്കിടയിലൂടെ ചുണ്ടു നീട്ടുകയും ചിലക്കുകയും, ചിറകിട്ടടിക്കുകയും ചെയ്യുന്ന തത്ത! </span><br /><span style="color:#990000;"></span><br /><span style="color:#990000;">സഹതാപാര്‍ദ്രമായ മനസ്സോടേ തത്തയെ തന്നെ നോക്കി നിന്നു പോയി.</span><br /><span style="color:#990000;"></span><br /><span style="color:#990000;">നോക്കി നോക്കി നില്ക്കവേ തത്തയുടെ ആ അസ്വസ്ഥത മുഴുവനും തന്നിലേക്ക് ആവേശിച്ചതു പോലെ! </span><br /><span style="color:#990000;"></span><br /><span style="color:#990000;">താനുമൊരു തത്തയല്ലേ? കൂട്ടിലെ തത്ത? </span><br /><span style="color:#990000;"></span><br /><span style="color:#990000;">തത്തയ്ക്ക് ചിറകിട്ടടിച്ചും ചിലച്ചും പ്രതിഷേധം പ്രകടിപ്പിക്കയെങ്കിലും ചെയ്യാം. തനിക്കോ? </span><br /><span style="color:#990000;"></span><br /><span style="color:#990000;">രാത്രി വന്നു. </span><br /><span style="color:#990000;"></span><br /><span style="color:#990000;">ഉറങ്ങാന്‍ കഴിഞ്ഞില്ല. </span><br /><span style="color:#990000;"></span><br /><span style="color:#990000;">മനസ്സു നിറയെ തത്ത. </span><br /><span style="color:#990000;"></span><br /><span style="color:#990000;">കണ്മുന്നില് തത്ത! കണ്ണടച്ചാല്‍ തത്ത! </span><br /><span style="color:#990000;"></span><br /><span style="color:#990000;">സ്വാതന്ത്ര്യത്തിനു വേണ്ടി ചിറകിട്ടടിക്കുന്ന തത്തയുടെ ചിത്രം! </span><br /><span style="color:#990000;"></span><br /><span style="color:#990000;">ആ ഒരൊറ്റ ചിത്രം മാത്രം!</span><br /><span style="color:#990000;"></span><br /><span style="color:#990000;">തന്റെ ഓരോ അണുവിലും, പറിച്ചുമാറ്റാന്‍ കഴിയാത്തവിധം ആ ചിത്രം അങ്ങു ലയിച്ചു ചേര്‍ന്നപോലെ!</span><br /><span style="color:#990000;"></span><br /><span style="color:#990000;"></span><br /><span style="color:#990000;"></span><br /><span style="color:#990000;">പിറ്റേ പുലരി.</span><br /><span style="color:#990000;"></span><br /><span style="color:#990000;">പതിവുള്ള നിസ്സംഗഭാവത്തോടെ ആദിത്യന് കിഴക്കു ദിക്കില്‍ ദര്‍ശനമരുളി.</span><br /><span style="color:#990000;"></span><br /><span style="color:#990000;">ബെഡ് കോഫിയെടുക്കുമ്പോഴായിരുന്നു ഡൈനിംഗ് ഹാളില്‍ നിന്ന് 'ഇന്ദൂ' എന്ന് അലര്‍ച്ചയുടെ സ്വരത്തിലുള്ള വിളി മുഴങ്ങിയത്.</span><br /><span style="color:#990000;"></span><br /><span style="color:#990000;">പ്രതീക്ഷിച്ചതായതു കൊണ്ട് ഞെട്ടിയില്ല.</span><br /><span style="color:#990000;"></span><br /><span style="color:#990000;">വല്ലാത്തൊരു ധൃതി അഭിനയിച്ച് ഓടിച്ചെന്നു. അതിനു മുന്‍പായി, മുഖം നിറയെ നിഷ്കളങ്കത വാരിപ്പൂശുവാന്‍ മറന്നിരുന്നില്ല.</span><br /><span style="color:#990000;"></span><br /><span style="color:#990000;">'തത്തയെ കാണുന്നില്ല. കൂടും തുറന്നു കിടക്കുന്നല്ലോ!' </span><br /><span style="color:#990000;"></span><br /><span style="color:#990000;">പരിഭ്രമിച്ച സ്വരം.</span><br /><span style="color:#990000;"></span><br /><span style="color:#990000;">'അതേയോ! അയ്യയ്യോ ആ വികൃതിപ്പൂച്ച പിടിച്ചിട്ടുണ്ട്. കഷ്ടം തന്നെ'</span><br /><span style="color:#990000;"></span><br /><span style="color:#990000;">അമ്പരപ്പും വിഷാദവും കൂട്ടിക്കലര്‍ത്തി മറുപടി പറയുമ്പോള്‍, ഉള്ളിന്റെയുള്ളില്‍ അഭിമാനം തോന്നി - താനൊരൊന്നാന്തരം അഭിനേത്രി തന്നെ!</span><br /><span style="color:#990000;"></span><br /><span style="color:#990000;">'ശ്ശോ എന്റെ മുന്നൂറു രൂപ വെള്ളത്തിലായി'</span><br /><span style="color:#990000;"></span><br /><span style="color:#990000;">തലയ്ക്കടിച്ചു വിലപിച്ചു അദ്ദേഹം.</span><br /><span style="color:#990000;"></span><br /><span style="color:#990000;">ദേഷ്യം തോന്നി. ഒരു പാവം ജീവന് പൊലിഞ്ഞതില്‍ ഒരു വിഷാദവുമില്ല. രൂപാ മുന്നൂറ് പോയല്ലോ എന്നാണ് വിഷമം.</span><br /><span style="color:#990000;"></span><br /><span style="color:#990000;"></span><br /><span style="color:#990000;">ഒരാഴ്ച കഴിഞ്ഞില്ല, മറ്റൊരു തത്ത ആ കൂട്ടിനുള്ളില്‍ സ്ഥാനം പിടിച്ചു.</span><br /><span style="color:#990000;"></span><br /><span style="color:#990000;">ഏതോ 'ദുര്യോഗം' വന്നുപെടാനും അങ്ങനെ കൂട്ടില്‍ നിന്ന് അപ്രത്യക്ഷമാവാനും വിധിക്കപ്പെട്ട പാവം!</span><br /><span style="color:#990000;"></span><br /><span style="color:#990000;">വിധി പോലെ തന്നെ നടന്നു!</span><br /><span style="color:#990000;"></span><br /><span style="color:#990000;">പക്ഷേ ഇത്തവണ അദ്ദേഹത്തില്‍ നിന്നുണ്ടായ പ്രതികരണം വിഭിന്നമായിരുന്നു. </span><br /><span style="color:#990000;"></span><br /><span style="color:#990000;">സംഭവിച്ച നഷ്ടത്തെക്കുറിച്ച് തലക്കടിച്ചു വിലപിക്കുന്നതിനു പകരം, തന്റെ നേര്‍ക്ക് ഒരു ഗര്‍ജ്ജനം!</span><br /><span style="color:#990000;"></span><br /><span style="color:#990000;">'കൂട്ടിനുള്ളില്‍ നിന്ന് തത്തയെങ്ങനെ പോയി എന്നറിയില്ലെങ്കില്‍പ്പിന്നെ - താനൊക്കെയിവിടെ എന്തെടുക്ക്വായിരുന്നൂ?'</span><br /><span style="color:#990000;"></span><br /><span style="color:#990000;">താനെന്തു ചെയ്യാനാണ്? എപ്പോഴും തത്തയെ തന്നെ നോക്കിയിരിക്കാന്‍ പറ്റ്വോ?</span><br /><span style="color:#990000;"></span><br /><span style="color:#990000;">ഒരിക്കല്‍ ധൈര്യം സംഭരിച്ചു പറഞ്ഞു.</span><br /><span style="color:#990000;"></span><br /><span style="color:#990000;">'എന്തിനീ പാവങ്ങളെ കൂട്ടിലിട്ടടയ്ക്കുന്നു? ആകാശവിതാനത്തില് സ്വതന്ത്രമായി പറന്നു നടക്കേണ്ടവയല്ലേ ഈ കിളികള്‍! ഇവയെ ഇങ്ങനെ കൂട്ടിലടച്ചിടുന്നത് ദ്രോഹമല്ലേ?'</span><br /><span style="color:#990000;"></span><br /><span style="color:#990000;">പിന്നെ സഹതപിച്ചു.</span><br /><span style="color:#990000;"></span><br /><span style="color:#990000;">'കഷ്ടം തന്നെ! എല്ലാം ആ കുന്നന് പൂച്ചയ്ക്ക് ഭക്ഷണമാവുകയും ചെയ്യുന്നു! വെറുതേ -'</span><br /><span style="color:#990000;"></span><br /><span style="color:#990000;">ബാക്കി പറയാനായില്ല. ആ കണ്ണുകളില്‍ നിന്ന് പാഞ്ഞു വന്ന തീക്ഷ്ണമായ കോപാഗ്നിശരങ്ങളേറ്റ് പുറത്തേക്ക് വരാനാഞ്ഞ വാക്കുകള്‍ തൊണ്ടയില്‍ തന്നെയിരുന്ന് കരിഞ്ഞു ചാമ്പലായിപ്പോയി.</span><br /><span style="color:#990000;"></span><br /><span style="color:#990000;">രണ്ടാം തത്തമ്മ അപ്രത്യക്ഷമായതിന്റെ മൂന്നാം പക്കം തന്നെ എത്തി മൂന്നാം തത്തമ്മ!</span><br /><span style="color:#990000;"></span><br /><span style="color:#990000;">മുന്ഗാമികളില് നിന്ന് തീര്‍ത്തും വ്യത്യസ്ഥയായിരുന്നു ഇവള്. ചിറകടിച്ചോ നിറുത്താതെ ചിലച്ചോ അല്ല പ്രതിഷേധം പ്രകടിപ്പിച്ചത്. നിരാഹാരമായിരുന്നു അവള് സ്വീകരിച്ച സമരമുറ.</span><br /><span style="color:#990000;"></span><br /><span style="color:#990000;">പലനാള്‍ കട്ടാല്‍ ഒരു നാള് പെടും!</span><br /><span style="color:#990000;"></span><br /><span style="color:#990000;">അങ്ങനെ ഒരു നാള് പെടുകതന്നെ ചെയ്തു!</span><br /><span style="color:#990000;"></span><br /><span style="color:#990000;">മൂന്നാം തത്തമ്മ എത്തിയതിന്റെ മൂന്നാം ദിവസം രാത്രി. </span><br /><span style="color:#990000;"></span><br /><span style="color:#990000;">പാതിരാവിന്റെ നിശ്ശബ്ദതയില്‍ ഭര്‍ത്താവിന്റെ കൂര്‍ക്കം വലി ഒരേ താളത്തില്‍ കേള്‍ക്കുന്നു എന്നുറപ്പിച്ച്, പതിഞ്ഞ കാലടികളുമായി തത്തക്കൂടിനരികിലെത്തി. കിളിവാതില്‍ മെല്ലെ തുറന്നു കൊടുത്തു. നിരാഹാരവ്രതത്താല്‍ തീരെ അവശയായിരുന്നെങ്കിലും വാതില്‍ തുറന്നപ്പോള്‍ വര്‍ദ്ധിച്ച ഉത്സാഹത്തോടെ അവള് പറന്നകലുന്നത് ഇരുട്ടില്‍ ഒരു മിന്നായം പോലെ ഒന്നു കണ്ടതേ ഓര്‍മ്മയുള്ളൂ-</span><br /><span style="color:#990000;"></span><br /><span style="color:#990000;"></span><br /><span style="color:#990000;">പിന്നെ നടന്നതെല്ലാം ഒരു ദുസ്വപ്നത്തിലെ ചിത്രങ്ങള്‍ പോലെ- </span><br /><span style="color:#990000;"></span><br /><span style="color:#990000;">പതുങ്ങി വന്ന് ഇരയുടെ മേല്‍ ചാടി വീഴാറുള്ള ആ കുന്നന് പൂച്ചയെ പോലെ അദ്ദേഹം തന്റെ മേല്‍ ചാടി വീണത് -</span><br /><span style="color:#990000;"></span><br /><span style="color:#990000;">ദ്രോഹീ... ദുഷ്ടേ.. എന്നൊക്കെയുള്ള സംബോധനകള്‍ - </span><br /><span style="color:#990000;"></span><br /><span style="color:#990000;">പിന്നെ അഗ്നിവര്‍ഷം പോലെ തന്നില്‍ വന്നു പതിച്ച ദണ്ഡനങ്ങള്‍- </span><br /><span style="color:#990000;"></span><br /><span style="color:#990000;">കരയാതെ പിടിച്ചു നിന്നു. അത് അദ്ദേഹത്തിന്റെ ദേഷ്യമേറ്റി.</span><br /><span style="color:#990000;"></span><br /><span style="color:#990000;">പിന്നെപ്പോഴോ ബോധം മറഞ്ഞിട്ടുണ്ടാവും.</span><br /><span style="color:#990000;"></span><br /><span style="color:#990000;"></span><br /><span style="color:#990000;"></span><br /><span style="color:#990000;">ചെറിയ ജനാലയിലൂടെ വെളിച്ചത്തിന്റെ ആദ്യകീറ് മുറിയിലേക്ക് എത്തിനോക്കി.</span><br /><span style="color:#990000;"></span><br /><span style="color:#990000;">നേരം പുലരാറായിരിക്കുന്നു! </span><br /><span style="color:#990000;"></span><br /><span style="color:#990000;">അപ്പോള്‍ ഇന്നലത്തെ രാത്രി മുഴുവന്‍ താനീ മുറിയില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നുവെന്നോ?</span><br /><span style="color:#990000;"></span><br /><span style="color:#990000;">ക്ലോക്കിലെ യന്ത്രപ്പക്ഷി കൂടു തുറന്ന് ആറു പ്രാവശ്യം ചിലക്കുന്നതു കേട്ടു. ഇനി കിടന്നാല്‍ പറ്റില്ല. </span><br /><span style="color:#990000;"></span><br /><span style="color:#990000;">എഴുന്നേല്ക്കാന് ശ്രമിച്ചപ്പോള്‍ ദേഹമാസകലം വേദനിക്കുന്നു.</span><br /><span style="color:#990000;"></span><br /><span style="color:#990000;">മുറിയുടെ വാതില്‍ തുറന്നു അടുക്കളയിലേക്ക് പോകാനൊരുങ്ങി. </span><br /><span style="color:#990000;"></span><br /><span style="color:#990000;">ങേ! എന്തായിത്? </span><br /><span style="color:#990000;"></span><br /><span style="color:#990000;">വാതില്‍ തുറക്കുന്നില്ലല്ലോ! </span><br /><span style="color:#990000;"></span><br /><span style="color:#990000;">ആഞ്ഞു വലിച്ചു നോക്കി. എന്നിട്ടും പറ്റുന്നില്ല.</span><br /><span style="color:#990000;"></span><br /><span style="color:#990000;">അപ്പോഴാണ് അതു മനസ്സിലായത്, മുറി പുറത്തു നിന്ന് താഴിട്ടു പൂട്ടിയിരിക്കുന്നു! </span><br /><span style="color:#990000;"></span><br /><span style="color:#990000;">താനുമൊരു തത്തയായി മാറിയിരിക്കുന്നു, അക്ഷരാര്‍ത്ഥത്തില്‍ തന്നെ! </span><br /><span style="color:#990000;"></span><br /><span style="color:#990000;">കൂട്ടിലെ തത്ത !</span><br /><span style="color:#990000;"></span><br /><span style="color:#990000;">കനത്ത ഭിത്തികളും താഴിട്ടു പൂട്ടിയ വാതിലുകളും കൊണ്ട് നിര്‍മ്മിതമായ കൂട്ടിലെ, തത്ത.</span><br />-----------------------------------<br /><br /><br />ഈ കഥ വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് നിന്നിറങ്ങിയിരുന്ന ‘ആരാമം’ എന്ന വാരികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.<br /><br />By K.C. Geetha.<br /><br />Cpyright (C) 2009 K.C. Geetha.ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.com35tag:blogger.com,1999:blog-4651978661248130875.post-70103843514410278242009-09-20T23:51:00.000+04:002009-09-20T23:51:43.516+04:00എന്റെ പൂച്ചകള്‍<strong><span style="color: magenta;">എന്റെ പൂച്ചകള്‍</span></strong><br />
<strong><span style="color: magenta;">------------------------</span></strong><br />
<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEimkY4UrrlcPoft-rdrTGX7OS95Yo7pdliQ1nZqyQAWOVTEQTMXQk3MtL9ZQa_i75fL7Mqq02iRBIS9De8E7Qyk00c8QQiRJeD9JJ5d65TG9G7F9Td86ZkV4cOQGjU88_dwN70ZI-QzJck/s1600-h/KRISHNA+049.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" iq="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEimkY4UrrlcPoft-rdrTGX7OS95Yo7pdliQ1nZqyQAWOVTEQTMXQk3MtL9ZQa_i75fL7Mqq02iRBIS9De8E7Qyk00c8QQiRJeD9JJ5d65TG9G7F9Td86ZkV4cOQGjU88_dwN70ZI-QzJck/s400/KRISHNA+049.jpg" /></a><br />
</div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEisQrPSzX4zmZUwFJlJqlb-V0vlIlr0oEu_EjOIUQDVYWXyarlTHmxmd1GnJlCQtwTKKLqZZqfEi7JEOxN4SbDTbAHCVyT6IT21UDc8hdzjguDSz2qiQq5bCrzNCcj9m9lYHykTMIffBDA/s1600-h/KRISHNA+047.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" iq="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEisQrPSzX4zmZUwFJlJqlb-V0vlIlr0oEu_EjOIUQDVYWXyarlTHmxmd1GnJlCQtwTKKLqZZqfEi7JEOxN4SbDTbAHCVyT6IT21UDc8hdzjguDSz2qiQq5bCrzNCcj9m9lYHykTMIffBDA/s400/KRISHNA+047.jpg" /></a><br />
</div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;">ഇവന് <strong><span style="color: red;">ഉണ്ണി</span></strong>. വീരശൂരപരാക്രമിയാണ്. പാലാണ് ഇഷ്ടം. വയറു നിറയെ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ പിന്നെ അടുത്ത പരിപാടി മറ്റു പൂച്ചകളെ ഓടിക്കുക എന്നതാണ്. എന്നാലും പാവമാണ്. ഭയങ്കര സ്നേഹമാണ് എന്നോട്.<br />
</div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEimbh49nJse55pxzYMVcjKxIGFnJLhBigGDUntfnpA2qQl1T0Vsr5gUF6X1rIm08mPXbnaTnF3GkzaQQt8oDrt2TXSlhgMhGmW9t1OmSGchPDusAhCMPjBQ_uUiRI2zQ-ljR3x-50ZafU8/s1600-h/KRISHNA+030.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" iq="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEimbh49nJse55pxzYMVcjKxIGFnJLhBigGDUntfnpA2qQl1T0Vsr5gUF6X1rIm08mPXbnaTnF3GkzaQQt8oDrt2TXSlhgMhGmW9t1OmSGchPDusAhCMPjBQ_uUiRI2zQ-ljR3x-50ZafU8/s320/KRISHNA+030.jpg" /></a><br />
</div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;">ഇത് <strong><span style="color: red;">അച്ചു</span></strong>. ഉണ്ണിയെ ഭയങ്കര പേടിയാ. ഉണ്ണി അകത്തിരുന്നാല്‍ അച്ചു പുറത്തിരിക്കും. ഉണ്ണി വെളിയില്‍ ഇറങ്ങുന്ന തക്കം നോക്കി അകത്തു വരും. പാല്‍ച്ചോറാണ് ഇഷ്ടം.<br />
</div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-x5rQAjvwUobTpARWrehvHEbxl_o_CdneaJmRahFPNf5AEVuiplPyQwgAMjby-H3DJCC0iHkBElTmRnrqI4HwMonBa_DO-RtWNaRNHUa3Idj9sayd-3A4HlN6P0l5dJfDhy1tmfXnEEc/s1600-h/geetha+140.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" iq="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-x5rQAjvwUobTpARWrehvHEbxl_o_CdneaJmRahFPNf5AEVuiplPyQwgAMjby-H3DJCC0iHkBElTmRnrqI4HwMonBa_DO-RtWNaRNHUa3Idj9sayd-3A4HlN6P0l5dJfDhy1tmfXnEEc/s400/geetha+140.jpg" /></a><br />
</div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;">ഇത് <strong><span style="color: red;">ജിമ്മു</span></strong>. ഇവനും ഉണ്ണിയെ പേടിച്ച് ഇപ്പോള്‍ വല്ലപ്പോഴുമൊക്കെയേ വരാറുള്ളു. വെറും പാവത്താന്‍.<br />
</div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvNeqwByKRKsJBCTBwZiUaVtHzCU1vfJrYOoXb0fGb-S0aHeeiMm1d8IbAKpQt-HKQCJEfRPPTMQk_2e2DfTlQgGUhLBYwCfRp16cf2zT6nn-WoUsdZB6aAmwFH_vlMKXfpM6ZKs9VWcs/s1600-h/KRISHNA+042.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" iq="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvNeqwByKRKsJBCTBwZiUaVtHzCU1vfJrYOoXb0fGb-S0aHeeiMm1d8IbAKpQt-HKQCJEfRPPTMQk_2e2DfTlQgGUhLBYwCfRp16cf2zT6nn-WoUsdZB6aAmwFH_vlMKXfpM6ZKs9VWcs/s400/KRISHNA+042.jpg" /></a><br />
</div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;">ഇത് <strong><span style="color: blue;">കറുമ്പി</span></strong>. അമ്മപ്പൂച്ച - അച്ചുവിന്റേയും, ജിമ്മുവിന്റേയും കുഞ്ഞുകറുമ്പിയുടേയും. ഇവള്‍ക്ക് ജീവിതത്തില്‍ ആകെ 2 അവസ്ഥകളേയുള്ളൂ - ഒന്നുകില്‍ Pregnant അല്ലെങ്കില്‍ Nursing.<br />
</div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRVeE5RNZihQb8KBAgNtykwvQ8ZBiPjVIR8xrqDAmOCOt9pZSEa9yBg3KLHj9TClhF6rKrciIpg4-Zn_vAk_M8s9xlviVaGShy3CFGtDt19jMHSVucPN443C3jWeM8TKzoZN58O2oemI4/s1600-h/KRISHNA+040.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" iq="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRVeE5RNZihQb8KBAgNtykwvQ8ZBiPjVIR8xrqDAmOCOt9pZSEa9yBg3KLHj9TClhF6rKrciIpg4-Zn_vAk_M8s9xlviVaGShy3CFGtDt19jMHSVucPN443C3jWeM8TKzoZN58O2oemI4/s400/KRISHNA+040.jpg" /></a><br />
</div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;">ഇത് <span style="color: blue;"><strong>കുഞ്ഞുകറുമ്പി</strong></span>. കറുമ്പിയുടെ മോള്. അമ്മയോളം പോന്നെങ്കിലും ഇപ്പോഴും അമ്മിഞ്ഞ നുണയണം. ഞാന്‍ വെളിയില്‍ പോയിട്ടു വരുമ്പോള്‍ വണ്ടിയുടെ ശബ്ദം കേട്ടാല്‍ ഇവള്‍ക്ക് പ്രത്യേകം തിരിച്ചറിയാം. എവിടെ നിന്നാലും ഓടി വരും മുറ്റത്ത്.<br />
</div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;"><br />
</div>ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.com32tag:blogger.com,1999:blog-4651978661248130875.post-71211616966476647422009-09-09T23:50:00.002+04:002009-09-09T23:51:33.905+04:00വിചിത്രവീഥികള്‍-ശാരീ നീയീ ചെയ്യുന്നത് ശരിയല്ല -<br />
<br />
- നോക്കൂ, നീയെന്റെ ബെസ്റ്റ് ഫ്രണ്ടൊക്കെ തന്നെ, സമ്മതിച്ചു. എന്നു വച്ച് എല്ലാ കാര്യത്തിലും നിന്റെ ഉപദേശത്തിനനുസരിച്ച് ഞാന്‍ പ്രവര്‍ത്തിച്ചുകൊള്ളുമെന്ന് നീ കരുതരുത്- <br />
<br />
ശാരി കയര്‍ത്തു.<br />
<br />
- നിന്റെ ഇഷ്ടം -<br />
<br />
എല്ലാവരും വിനയന്റെ വീട്ടിലേക്ക് പുറപ്പെടാനൊരുങ്ങുന്നു. വാന്‍ അറേഞ്ച് ചെയ്തിട്ടുണ്ട്. അവള് വരുന്നില്ലെങ്കില്‍ വേണ്ട. തനിക്കു പോയേ പറ്റൂ. ബാഗുമെടുത്തു ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ശാരി റിട്ടയറിങ്ങ് റൂമിലേക്കു നടക്കുന്നതു കണ്ടു. <br />
<br />
പറയാനുള്ളതു പറഞ്ഞു. ഇനി അവളുടെ ഇഷ്ടം പോലാവട്ടേ. <br />
<br />
മറ്റുള്ളവരുടെ ഒപ്പം വാനില്‍ കയറി. <br />
<br />
-ശാരി എന്തിയേ?<br />
<br />
ആരോ ചോദിക്കുന്നതു കേട്ടു. <br />
<br />
ചോദ്യം തന്നോടല്ല എന്ന മട്ടില്‍ മിണ്ടാതിരുന്നതേയുള്ളു. <br />
<br />
വാന്‍ നിറഞ്ഞു കഴിഞ്ഞു. ഇനി വരുന്നവര്‍ക്ക് ഇരിക്കാനിടമില്ല. തന്റൊപ്പം സീറ്റിലിരുന്നത് ഓഫീസില്‍ മറ്റൊരു സെക്ഷനിലെ കുട്ടിയായിരുന്നു. ശാരിയെ കുറിച്ച് ചോദ്യങ്ങളൊന്നും അവളില്‍ നിന്നുമുണ്ടായില്ല.<br />
<br />
ഡ്രൈവര്‍ കയറി. ഒരു നീണ്ട ഹോണ്‍ അടിച്ചു, വാന്‍ സ്റ്റാര്‍ട്ട് ചെയ്തു. <br />
<br />
- ഹേ, ഒരു മിനിറ്റ് - <br />
<br />
മുന്നിലാരോ വിളിച്ചു പറയുന്നതു കേട്ടു.<br />
<br />
പുറത്തേയ്ക്കു നോക്കിയപ്പോള്‍,ദേ അതാ വരുന്നു അവള് - ശാരി.<br />
<br />
മുഖം താഴ്ത്തിപ്പിടിച്ച് അലസമായ നടത്തയോടെയുള്ള ആ വരവു കണ്ടപ്പോള്‍ ഈ ദു:ഖസന്ദര്‍ഭത്തിലും ചിരിക്കാനാണു തോന്നിയത്. ഹോ എന്തൊരു ജാഡയായിരുന്നു.<br />
<br />
വിനയന്റെ അഛന് മരിച്ചു, ഇന്നലെ രാത്രിയില്‍. മരണമന്വേഷിച്ച് ഓഫീസില്‍ നിന്ന് എല്ലാവരും വാന്‍ പിടിച്ച് പോകയാണ്. <br />
<br />
ശാരിക്ക് ഒരേ വാശി. വിനയന്റെ വീട്ടിലേക്ക് പോകില്ല എന്ന്. <br />
<br />
സെക്ഷനില്‍ ചിലര്‍ക്കൊക്കെ അറിയാം അവളും വിനയനും തമ്മിലുള്ള പോരിനെ കുറിച്ച്. എന്നാലും വാശിയും വൈരാഗ്യവും കാണിക്കാനുള്ള സന്ദര്‍ഭമല്ലല്ലോ ഇത്. താന്‍ എന്തൊക്കെ പറഞ്ഞിട്ടും ഒന്നും അവളുടെ തലയില്‍ കയറിയില്ല. പോരെങ്കില്‍ കയര്‍ക്കുകയും. പിന്നിപ്പോഴീ മനം മാറ്റമുണ്ടാവാനുള്ള പ്രേരണ എന്താണാവോ? <br />
<br />
അവള് ബസ്സില്‍ കയറി. മുന്നിലെ തിരക്കിനിടയില്‍ തന്നെ നിന്നു. താന്‍ എവിടെയാണ് എന്ന് അന്വേഷിക്കാനുള്ള ശ്രമമൊന്നും നടത്തിയില്ല. <br />
<br />
- ദേ ശാരിയും കയറി കേട്ടോ -<br />
<br />
മുന്നിലാരോ അടക്കം പറയുന്നതു കേട്ടു. <br />
<br />
ഓഫീസില്‍ മറ്റു സെക്ഷനുകളില്‍ ഉള്ള ചിലര്‍ക്കും അറിയാമെന്നു തോന്നുന്നു ശാരിയും വിനയനുമായുള്ള ഉടക്ക്.<br />
<br />
അവരുടെ കണ്ണില്‍, ധാര്‍ഷ്ട്യക്കാരനായ മേലുദ്യോഗസ്ഥനും കീഴുദ്യോഗസ്ഥയും തമ്മിലുള്ള പോര്. ഏത് ഓഫീസിലും ഉണ്ടാകാവുന്ന ഒരു സാധാരണ സംഭവം. <br />
<br />
പക്ഷേ വെറും അഞ്ചു പേര് മാത്രമുള്ള തങ്ങളുടെ സെക്ഷനില്‍ ഇതിനെ പ്രതി ഒരു പക്ഷം പിടിക്കലിനോ പോരു മൂപ്പിക്കലിനോ ഉള്ള ശ്രമം ഒരിക്കലും ഉണ്ടായിട്ടില്ല. വനിതാ ഉദ്യോഗസ്ഥരായ തങ്ങള്‍ രണ്ടുപേരെ കൂടാതെ മൂന്നു പുരുഷന്മാരും, ഒരു പ്യൂണും, എല്ലാവരുടേയും മേധാവിയായി വിനയന് സാറും അടങ്ങിയതാണ് തങ്ങളുടെ സി. സെക്ഷന്‍. പുരുഷന്മാരായ സഹപ്രവര്‍ത്തകര്‍ക്ക് ഈ ഉള്‍പ്പോരിനെ കുറിച്ച് അറിയുമായിരുന്നെങ്കില്‍ കൂടി അവരതു ഭാവിച്ചതേയില്ല. ശാരിക്ക് എന്തിനേ ഇത്ര വിദ്വേഷം തങ്ങള്‍ക്കൊക്കെ സമ്മതനായ മേലുദ്യോഗസ്ഥനോട് എന്നൊരു ചോദ്യം അവരുടെയൊക്കെ മനസ്സുകളില്‍ ഉണ്ടായിരുന്നു താനും. <br />
<br />
<br />
ശാരിയുടെ എരിപൊരി കൊള്ളുന്ന മനസ്സ് തനിക്കു കാണാന്‍ കഴിഞ്ഞതു പോലെ മറ്റുള്ളവര്‍ക്ക് ആയില്ല എന്നതും ഒരു ഭാഗ്യം.<br />
<br />
ശാരിയുടെ അഭിപ്രായത്തില്‍ വിനയന് എന്ന മേലുദ്യോഗസ്ഥന് അഹങ്കാരിയും ഗര്‍വ്വിഷ്ഠനുമാണ്. അയാളുടെ ജാഡ അവള്‍ക്ക് അസഹ്യമാണത്രേ. <br />
<br />
വാട്ട് ആന്‍ ആരൊഗന്റ് ഗൈ! <br />
<br />
ഇതാണവളുടെ സ്ഥിരം പല്ലവി. <br />
<br />
പക്ഷേ എന്നുതൊട്ടാണ് വിനയന് ശാരിയുടെ കാഴ്ചപ്പാടില്‍ 'ആരൊഗന്റ് ഗൈ' ആയി മാറിയത്? <br />
<br />
<br />
<br />
വിനയന് ആദ്യമായി ഈ ഓഫീസില്‍ ചാര്‍ജ്ജ് എടുത്ത ദിവസം ഇന്നുമോര്‍മ്മയുണ്ട്. പുതിയ ഓഫീസറുടെ വരവ് ആകാംക്ഷയോടെ എല്ലാവരും പ്രതീക്ഷിച്ചിരിക്കയാണ്. വടക്കു നിന്നു വരുന്നയാളാണ് എന്നതല്ലാതെ മറ്റൊരറിവും പുതിയ ഓഫീസറെക്കുറിച്ച് ഇല്ലായിരുന്നു. <br />
<br />
ആദ്യ ദിവസം ഏകദേശം പത്തുമുപ്പതോടു കൂടി വിനയന് എത്തി. സെക്ഷനിലുള്ളവരെല്ലാം സീറ്റുകളില്‍ നിന്ന് എഴുന്നേറ്റ് അദ്ദേഹത്തെ സ്നേഹാദരങ്ങളോടെ എതിരേറ്റു. സാമാന്യം നല്ല ഉയരം, വൃത്തിയായ വസ്ത്രധാരണം, ഇരുനിറം, സുമുഖന്‍ എന്നുതന്നെ പറയാം. എടുത്തുപറയേണ്ടത് ആ വശ്യമായ ചിരിയായിരുന്നു.<br />
<br />
പുതുതായി വരാന്‍ പോകുന്ന മേലുദ്യോഗസ്ഥനെ പറ്റി കീഴുദ്യോഗസ്ഥര്‍ക്ക് സ്വഭാവികമായും ചില ആശങ്കകളൊക്കെ ഉണ്ടാകുമല്ലോ. മുരടനും മൊശടനും ബോറനും ഒക്കെ ആയിരിക്കുമോ അയാള്‍? അങ്ങനെയുള്ള ഒരാളിന്റെ കീഴില്‍ ദിവസത്തിന്റെ ഭൂരിഭാഗം എങ്ങനെ കഴിച്ചുകൂട്ടും?<br />
<br />
വിനയന് എന്ന ഓഫീസര്‍ കടന്നു വന്ന നിമിഷം തന്നെ മിക്കവരുടേയും മനസ്സിലെ ആ വക ആശങ്കകള്‍ ഒക്കെ ഒഴിഞ്ഞു പോയി എന്നു തോന്നുന്നു. ആവശ്യമില്ലാത്ത ജാഡകളില്ല. പകരം സൗഹൃദത്തിന്റെ പ്രകാശം പരത്തുന്ന പുഞ്ചിരി. <br />
<br />
കൈയിലുണ്ടായിരുന്ന ബാഗ് ക്യാബിനകത്തു വച്ച ശേഷം അദ്ദേഹം ആ വശ്യമനോഹരമായ പുഞ്ചിരിയുമായി തങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങി വന്നു, എല്ലാവരുമായും പരിചയപ്പെടുക എന്ന ഉദ്ദേശ്യവുമായി. <br />
<br />
ആദ്യം വിനയന് തന്നെ സ്വയം പരിചയപ്പെടുത്തി. കണ്ണൂരാണ് വീട്. ഭാര്യയും ഒരു മകനും ഉണ്ട്. ഭാര്യ വീട്ടമ്മ. മകന് മൂന്നാം ക്ലാസ്സില്‍. അഛനും അമ്മയും ഒപ്പമുണ്ട്. അഛന് കണ്ണൂര്‍ക്കാരനാണെങ്കിലും അമ്മ ഈ നാട്ടുകാരി. അമ്മയുടെ വക ഒരു വീടും പറമ്പും ഇവിടുണ്ട്. ആ പഴയവീട് നന്നാക്കി ഇപ്പോള്‍ താമസസൗകര്യം ഒരുക്കിയിരിക്കുന്നു. <br />
<br />
പിന്നെ സെക്ഷനിലുള്ള ഓരോരുത്തരെയായി പരിചയപ്പെട്ടു. ആ പരിചയപ്പെടല്‍ കൂടി കഴിഞ്ഞപ്പോള്‍ എല്ലാവരുടേയും മനസ്സുകളില്‍ ഒരു കുളിര്‍മഴ പെയ്തപോലെ. <br />
<br />
എന്തെന്നറിയില്ല, ശാരി സ്വയം പരിചയപ്പെടുത്തിയപ്പോള്‍ അവളുടെ കണ്ണുകളില്‍ ഒരു പ്രത്യേക തിളക്കം ദര്‍ശിക്കാനായോ എന്നൊരു ചിന്ത എങ്ങനെയോ തന്റെ മനസ്സില്‍ കടന്നുകൂടി. അവള് വിനയന്റെ വ്യക്തിത്വത്തില്‍ ആകൃഷ്ടയായോ? കുറ്റം പറയാന്‍ പറ്റില്ല. ഇത്തിരി ആകര്‍ഷണീയതയൊക്കെയുണ്ടല്ലോ പുള്ളിക്കാരന്.<br />
<br />
മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ വളരെ അനുഭാവപൂര്‍വം നോക്കിക്കാണുക - അധികമാരിലും കാണാന്‍ കഴിയാത്തൊരു സ്വഭാവ സവിശേഷതയാണത്. വിനയന് അത്തരമൊരു അപൂര്‍വ്വവ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. മേലുദ്യോഗസ്ഥന് എന്ന നിലയില്‍ കീഴുദ്യോഗസ്ഥരുടെ മനം കവരുക തന്നെ ചെയ്തു അയാള്‍. <br />
<br />
ശാരിയെ കുറിച്ച് ആദ്യദിനം തനിക്കു തോന്നിയ ആ സംശയം തീരെ അസ്ഥാനത്തായിരുന്നില്ല എന്ന് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിച്ചു. സ്വന്തം മനസ്സില്‍ വിനയനായി ഒരിടം അവള് നീക്കി വച്ചു. <br />
<br />
പോട്ടെ, നല്ലവരായ മനുഷ്യരോട് ഇത്തിരി ആരാധന തോന്നിപ്പോകുന്നത് ഒരു തെറ്റാണെന്നൊന്നും പറയാന്‍ കഴിയില്ല. പക്ഷേ ആ ആരാധനക്ക് മറ്റൊരു നിറം പകരരുത്. <br />
<br />
ശാരിക്കതിനു കഴിഞ്ഞില്ല. അവളുടെ ആരാധന പല രൂപഭാവങ്ങളില്‍ പുറത്തേയ്ക്ക് പരന്നൊഴുകാന്‍ തുടങ്ങി.<br />
<br />
ശാരി ഒരു നല്ല കുടുംബജീവിതത്തിന്റെ ഉടമയാണ്. ഉന്നതപദവിയിലിരിക്കുന്ന സ്നേഹധനനായ ഭര്‍ത്താവും ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന, മിടുക്കനായ മകനുമടങ്ങുന്ന കൊച്ചു കുടുംബം. ആവശ്യത്തിന് സാമ്പത്തികശേഷി. അല്ലലും അലട്ടുമില്ലാതെ ശാന്തസുന്ദരമായ നദി പോലെ ഒഴുകുന്ന ജീവിതം. <br />
<br />
എന്നിട്ടും അവളെന്തേ ഇങ്ങനെ? അന്യനൊരാളിന് മനസ്സിലിടം നല്‍കുക? അയാള്‍ വിവാഹിതനാണെന്നറിഞ്ഞിട്ടും കൂടി? കുറച്ചൊക്കെ ഒരു യാഥാര്‍ത്ഥ്യബോധം വേണ്ടേ? <br />
<br />
<br />
എല്ലാം നിശബ്ദമായി മനസ്സിലാക്കിക്കൊണ്ടിരുന്ന താന്‍, കാര്യങ്ങള്‍ അത്ര പന്തിയല്ലാത്ത രീതിയിലേക്ക് പോകുന്നു എന്നു കണ്ടപ്പോള്‍ അവളെ ഉപദേശിക്കാന്‍ ശ്രമിച്ചു. <br />
<br />
അവളുടെ ആദ്യ പ്രതികരണം പ്രതീക്ഷിച്ചതുപോലെ തന്നെ ഒരു പൊട്ടിത്തെറിയായിരുന്നു. പിന്നെ കരഞ്ഞു. അവസാനം അവള് സമ്മതിച്ചു, അവളുടെ മനസ്സ് താന്‍ ശരിയായി തന്നെയാണ് വായിച്ചിരുന്നതെന്ന്. <br />
<br />
പക്ഷേ തന്റെ ആ ഉപദേശം ഗുണത്തേക്കാളേറെ ദോഷം ചെയ്തുവോ എന്നാണിപ്പോള്‍ സംശയം. എന്തായാലും അവളുടെ മനസ്സിലിരുപ്പ് കൂട്ടുകാരിയായ താന്‍ അറിഞ്ഞു കഴിഞ്ഞു. ഇനിയിപ്പോള്‍ ഒന്നും ഒളിക്കാനില്ലെന്ന മട്ടായതു പോലെ. വിനയനെ കുറിച്ചവള്‍ പലപ്പോഴും വാചാലയാവും. പലപ്പോഴും താന്‍ തീരെ ശ്രദ്ധിക്കുന്നില്ല എന്ന ഭാവം കാണിച്ചാലും അവള് നിറുത്തില്ല. <br />
<br />
ഏറ്റവും അതിശയിപ്പിച്ചതും വേദന തോന്നിപ്പിച്ചതുമായ കാര്യം അവളില്‍ കുറ്റബോധത്തിന്റെ യാതൊരു ലാഞ്ചനയും ഉണ്ടായിരുന്നില്ല എന്നതാണ്.<br />
<br />
മനുഷ്യമനസ്സുകള്‍ എത്ര വിചിത്രമായ വീഥികളിലൂടെയാണ് ചരിക്കുന്നത്!<br />
<br />
<br />
ആദ്യമാദ്യം തന്നോടു മാത്രം തുറന്നു കാട്ടിയിരുന്ന വിനയനോടുള്ള ആരാധന മെല്ലെ മെല്ലെ അയാള്‍ക്കു മുന്‍പിലും പ്രകടമാക്കാന്‍ തുടങ്ങി അവള്. പല പല കാരണങ്ങള്‍ പറഞ്ഞ് ഇടയ്ക്കിടെ വിനയന്റെ ക്യാബിനിലേക്ക് കടന്നുചെല്ലുക ഒരു പതിവാക്കി. തന്റെ സാരോപദേശത്തിന് പുല്ലുവില പോലും കല്‍പ്പിച്ചില്ല. <br />
<br />
രണ്ടു കുടുംബങ്ങളാണ് തകരാന്‍ പോകുന്നത് എന്ന സത്യം തന്നെ വല്ലാതെ അലട്ടിയിരുന്നു. പറഞ്ഞിട്ടെന്തു കാര്യം? ഒരിക്കലിതു പറഞ്ഞപ്പോള്‍ കുടുംബങ്ങള്‍ തകരാതെ താന്‍ നോക്കിക്കോളാം എന്നായി അവള്. സെക്ഷനിലുള്ള മറ്റുള്ളവര്‍ ഇതൊന്നും മനസ്സിലാക്കരുതേ എന്ന പ്രാര്‍ത്ഥന ആയിരുന്നു തന്റെ ഉള്ളില്‍. <br />
<br />
പക്ഷേ ...<br />
<br />
ഒരു ദിവസം ഉച്ചയ്ക്ക് മൂന്നര മണി കഴിഞ്ഞ നേരം. ശാരി വിനയന്റെ ക്യാബിന്റെ ഹാഫ് ഡോര്‍ തുറന്ന് കടന്നു ചെന്നു. <br />
<br />
സഹപ്രവര്‍ത്തകരായ പുരുഷ ജീവനക്കാര്‍ ക്യാന്റീനില്‍ പോയിരിക്കയാണ്. <br />
<br />
വിനയന്റെ ക്യാബിനിലിരുന്ന് ശാരി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. വാക്കുകള്‍ വ്യക്തമല്ല. <br />
<br />
പെട്ടെന്നാണ് വിനയന്റെ ഒച്ച ഉയര്‍ന്നു കേട്ടത്. <br />
<br />
<br />
- യു പ്ലീസ് ഗെ.. ഗോ ടു യുവര്‍ സീറ്റ്.<br />
- ആന്‍ഡ് റിമംബര്‍. ഐ ആം നോട്ട് എക്സ്പെക്ടിങ്ങ് യു ഇന്‍ ദിസ് ക്യാബിന് -<br />
<br />
ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ താനും പകച്ചിരുന്നു പോയി. <br />
<br />
എല്ലാം പകല്‍ പോലെ വ്യക്തം. ശാരിയുടെ ഈ മുന്നേറ്റങ്ങള്‍ വിനയന് തീരെ അസഹ്യമായി തോന്നിയിട്ടുണ്ടാവണം. വിനയന് പൊട്ടിത്തെറിച്ചു പോയതാണ്.<br />
<br />
<br />
വല്ലാതെ ഇരുണ്ട മുഖവുമായി ശാരി ക്യാബിനില്‍ നിന്ന് തല കുനിച്ച് ഇറങ്ങി വരുന്നതു കണ്ടു. <br />
<br />
പെട്ടെന്നു തന്നെ മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത്, അകത്തു നടന്നതൊന്നും താനറിഞ്ഞതേയില്ല എന്നഭാവത്തില്‍ ജോലിയില്‍ മുഴുകിയിരിക്കുന്നതായി അഭിനയിച്ചു. <br />
<br />
<br />
ആ സംഭവത്തിനു ശേഷം അടുത്ത 2 ദിവസങ്ങള്‍ അവള് ലീവ് എടുത്തു. ഒന്നുമറിയാത്ത ഭാവത്തില്‍ കാരണം ആരാഞ്ഞപ്പോള്‍ പനിയാണെന്നൊരു കള്ളത്തരവും തട്ടിവിട്ടു. പാവം, താന്‍ ഒന്നും അറിഞ്ഞിട്ടില്ല എന്നു തന്നെ അവള് വിശ്വസിച്ചോട്ടെ. <br />
<br />
വിനയനാകട്ടേ ഇങ്ങനൊരു സംഭവം നടന്നതിന്റെ യാതൊരു സൂചനയും ആര്‍ക്കും നല്‍കിയില്ല. <br />
<br />
അവധിയും അതിനെ തുടര്‍ന്നു വന്ന ഒരൊഴിവു ദിനവും കഴിഞ്ഞ് ഓഫീസില്‍ ഹാജരായ ശാരി മുഖത്ത് യാതൊരുവിധമായ ഭാവഭേദങ്ങളും വരുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചതുപോലെ. എന്തൊക്കെ മുഖം മൂടി അണിഞ്ഞാലും അവളുടെ ഉത്സാഹക്കുറവ് തനിക്കു മനസ്സിലാവും. പക്ഷേ താനൊന്നും തന്നെ അറിഞ്ഞിട്ടുമില്ല കണ്ടിട്ടുമില്ല. <br />
<br />
ആ ദിവസത്തിനു ശേഷം, വിനയന് എത്തിയതിനു ശേഷം മാത്രം ഓഫീസിലെത്താന്‍ ശാരി ശ്രദ്ധിച്ചു. അയാള്‍ കടന്നു വരുമ്പോള്‍ അയാളെ വിഷ് ചെയ്യുക എന്ന കര്‍മ്മം ഒഴിവാക്കാമല്ലോ.<br />
<br />
വിനയനിലും വന്നു ചില മാറ്റങ്ങള്‍. വല്ലപ്പോഴുമൊക്കെ ക്യാബിനില്‍ നിന്നിറങ്ങിവന്ന് തന്റെ സബോര്‍ഡിനേറ്റ്സിനോടൊപ്പം ചില നിമിഷങ്ങള്‍ ചിലവഴിക്കുമായിരുന്നു നന്മയുള്ള ആ മേലുദ്യോഗസ്ഥന്. ആ രീതി അങ്ങു പാടേ ഉപേക്ഷിച്ചതു പോലെ. <br />
<br />
<br />
പുറമേക്ക് എല്ലാം ശാന്തമെന്ന് ഭാവിക്കുന്നുണ്ടായിരുന്നെങ്കിലും ശാരിയുടെ മനസ്സ് അഗ്നിപര്‍വതം പോലെ പുകഞ്ഞുകൊണ്ടിരിക്കയാണെന്ന് തനിക്കറിയാമായിരുന്നു. നിരസിക്കപ്പെട്ട് മുറിപ്പെട്ട സ്ത്രീത്വത്തിന്റെ നോവ് അവളെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. ആ അലട്ടല്‍ വിനയനു നേരെയുള്ള വെറുപ്പിന്റെ ലാവയായി അവളില്‍ നിന്നു പ്രവഹിക്കാന്‍ തുടങ്ങി.<br />
<br />
തങ്ങള്‍ക്കെല്ലാം സുസമ്മതനായ വിനയന് സാറിനോട് ശാരിക്കു മാത്രം എന്തേ ഇത്ര ഈര്‍ഷ്യ എന്ന് ഒരു ചോദ്യം സഹപ്രവര്‍ത്തകരുടെ മനസ്സുകളില്‍ തത്തിക്കളിക്കുന്നുണ്ട് എന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. <br />
<br />
<br />
**********<br />
<br />
<br />
വിനയന്റെ വീടെത്തി. വിശാലമായ പറമ്പില്‍, പഴമയുടെ ഗാംഭീര്യം വിളിച്ചോതി പ്രൗഢിയോടെ തല ഉയര്‍ത്തി നില്ക്കുന്ന ഒരു ഒറ്റനില കെട്ടിടം. എല്ലാവരും നിശ്ശബ്ദരായി വാനില്‍ നിന്നിറങ്ങി. <br />
<br />
ദു:ഖം ഘനീഭവിച്ച മുഖത്തോടെ വിനയന്. <br />
<br />
തങ്ങളുടെ വരവ് ചെറിയൊരു തലയാട്ടലിനാല്‍ അംഗീകരിച്ചു അയാള്‍. <br />
<br />
ശവസംസ്കാര ചടങ്ങുകള്‍ തുടങ്ങിയിരുന്നു. അഛന് കണ്ണൂര്‍ക്കാരനായിരുന്നെങ്കിലും അന്ത്യവിശ്രമം ഇവിടെത്തന്നെയാകട്ടെ എന്നു തീരുമാനിക്കയായിരുന്നു. <br />
<br />
വിനയന് ഏക മകനായിരുന്നു. പരികര്‍മ്മി പറഞ്ഞുകൊടുക്കുന്നതിനനുസരിച്ച് ചടങ്ങുകള്‍ ചെയ്യുകയാണ് അയാള്‍. തൊട്ടു പിന്നിലായി ഒരല്‍പ്പം മുടന്തുള്ള ഒരു സ്ത്രീയും നില്‍പ്പുണ്ടായിരുന്നു. <br />
<br />
ദു:ഖഭാരത്താല്‍ നടക്കാന്‍ പോലും കഴിയാതിരുന്ന വൃദ്ധസ്ത്രീ വിനയന്റെ മാതാവാണെന്ന് ഊഹിക്കാന്‍ പറ്റി. <br />
<br />
ഏകദേശം വിനയന്റെ മുഖഛായയുള്ള ഏഴെട്ടു വയസ്സുകാരന് മകനാണെന്നും. <br />
<br />
എന്നാല്‍ പുറകില്‍ നിന്നിരുന്ന സ്ത്രീകളില്‍ നിന്ന് വിനയന്റെ ഭാര്യ ഏതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. <br />
<br />
സംസ്കാരം കഴിഞ്ഞ് തിരിച്ച് ഓഫീസിലേക്ക് മടങ്ങുമ്പോളും ശാരി തന്റെ അരികില്‍ വന്നിരുന്നില്ല എന്നുമാത്രമല്ല, തന്റെ നേര്‍ക്കൊന്നു കണ്ണുയര്‍ത്തുകയോ ഒരക്ഷരം ഉരിയാടുകയോ ചെയ്തില്ല അവള്. <br />
<br />
ഒന്നും കണ്ടില്ല കേട്ടില്ല എന്ന ഭാവത്തില്‍ തന്നെ താനും ഇരുന്നു.<br />
<br />
<br />
വാനിലിരുന്ന് എല്ലാവരുടേയും സംസാര വിഷയം വിനയന് തന്നെ ആയിരുന്നു. അയാളെക്കുറിച്ച് നല്ലതു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ എല്ലാവര്ക്കും. <br />
<br />
കൂട്ടത്തില്‍ സ്ത്രീസഹജമായ ജിജ്ഞാസയോടെ മേരി തോമസ് ചോദിച്ചു :<br />
<br />
- അക്കൂട്ടത്തില്‍ വിനയന്റെ ഭാര്യയാരാണാവോ? -<br />
<br />
ചോദിച്ചത് അടുത്തിരുന്ന ശോഭയോടായിരുന്നെങ്കിലും ഉത്തരം പറഞ്ഞത് വിനയന്റെ അടുത്ത സുഹൃത്തായിരുന്ന, ബി. സെക്ഷനിലെ സൂപ്രണ്ട് ഐസക്ക് ആയിരുന്നു. <br />
<br />
- അത് വിനയന്റെ ഒപ്പം നിന്നിരുന്ന, കാലിനല്‍പ്പം കുഴപ്പമുള്ള ആ സ്ത്രീയെ കണ്ടിരുന്നില്ലേ? അതാണ് വിനയന്റെ മിസ്സിസ്സ് -<br />
<br />
<br />
കാതുകളെ വിശ്വസിക്കാനായില്ല. തനിക്കു മാത്രമല്ല പലര്‍ക്കും. പലരും അത്ഭുതം കൂറി. <br />
<br />
ഇത്ര സുമുഖനും ഉയര്‍ന്ന ഉദ്യോഗസ്ഥനുമായ ഒരു ചെറുപ്പക്കാരന്റെ ഭാര്യ ഒരു വികലാംഗയെന്നോ? <br />
<br />
പലരുടേയും മനസ്സുകളില്‍ തേട്ടിവന്ന ചോദ്യം. ആരും പക്ഷേ അതു പുറത്തേയ്ക്കു വിട്ടില്ല. <br />
<br />
ഒരു മിനിറ്റെങ്കിലും എടുത്തുകാണും മേരി തോമസ്സിനു ഐസക്ക് നല്കിയ ഈ ഇന്‍ഫര്‍മേഷനോട് പ്രതികരിക്കുവാന്‍.<br />
<br />
- ഓ, അതേയോ? - <br />
<br />
സ്ത്രീകളുടെ ഇടയില്‍ അത് വലിയൊരു ചര്‍ച്ചാവിഷയമായി പടര്‍ന്നു, എങ്കിലും തീരെ പതിഞ്ഞ സ്വരത്തിലുള്ള കുശുകുശുപ്പുകളില്‍ മാത്രം ഒതുക്കിനിറുത്തി അവര്‍. <br />
<br />
ഇപ്പോള്‍ തനിക്കും അയാളെ ഒന്നാരാധിച്ചാല്‍ കൊള്ളാമെന്നു തോന്നുന്നുണ്ടോ? <br />
<br />
ആ മനസ്സിന് ഇത്രവലിപ്പമോ? <br />
<br />
ഇഹലോകജീവിതത്തില്‍ ഒരാള്‍ ആഗ്രഹിക്കുന്നതെല്ലാം അയാള്‍ക്കുണ്ട്. സാമ്പത്തികശേഷി, സൗന്ദര്യം, ആരോഗ്യം, നല്ലൊരു ഉദ്യോഗം. <br />
<br />
നല്ലൊരു പെണ്‍കുട്ടിയെ അയാള്‍ക്ക് ഭാര്യയായി ലഭിക്കാതിരിക്കാനുള്ള കാരണമൊന്നും താന്‍ നോക്കിയിട്ടു കാണുന്നില്ല. <br />
<br />
എന്നിട്ടും ഒരു വികലാംഗയെ സ്വന്തം ജീവിതത്തിലേക്ക് സഖിയായി കൈ പിടിച്ചു കൊണ്ടുവരാനുള്ള ആ ചേതോവികാരം എന്തായിരുന്നിരിക്കണം? <br />
<br />
ഇനി വല്ല ലവ് മാര്യേജും? അതിനുള്ള സാദ്ധ്യതയും വലുതായി കാണുന്നില്ല. എന്നു പറഞ്ഞാല്‍, അത്ര വലിയ മുഖസൗന്ദര്യമൊന്നും ആ സ്ത്രീക്ക് ഉള്ളതായി തോന്നിയില്ല. പിന്നെ?<br />
<br />
സ്വയം ചോദ്യങ്ങള്‍ ചോദിച്ച് സ്വയം തന്നെ ഉത്തരവും കണ്ടുപിടിച്ചുകൊണ്ടിരുന്നു മടക്കയാത്രയില്‍. മനുഷ്യ മനസ്സുകളുടെ പ്രയാണവീഥികള്‍! <br />
<br />
ശാരിയുടെ പ്രതികരണം എന്താണാവോ? <br />
<br />
ഓഫീസിന്റെ മുറ്റത്ത് വാന്‍ നിറുത്തിയപ്പോള്‍ മുന്നിലെവിടെയോ ഇരുന്നിരുന്ന ശാരി ഇറങ്ങുന്നതു കണ്ടു. അവള് തന്നെ കാത്തു നില്‍ക്കാനൊന്നും കൂട്ടാക്കാതെ നേരേ നടക്കുകയാണ്. <br />
<br />
റൂമിലെത്തിയപ്പോള്‍ സീറ്റില്‍ അവളില്ല. റിട്ടയറിങ്ങ് റൂമിലാവും. തിരിച്ചു വന്നിട്ടാവട്ടെ, അവളുടെ പിണക്കം തീര്‍ക്കണം. <br />
<br />
പത്തിരുപതു മിനിറ്റോളം കാത്തു. അവള് വന്നില്ല. ആകാംക്ഷയായി. പോയി നോക്കാം. <br />
<br />
<br />
ഉണ്ട്. റിട്ടയറിങ്ങ് റൂമില്‍ അവളിരുപ്പുണ്ട്. രണ്ടു കൈകളും താടിക്കു കൊടുത്ത് ജനാലയിലൂടെ പുറത്തേയ്ക്കു നോക്കിയിരുപ്പാണ്. തന്റെ വരവ് അവള് അറിഞ്ഞില്ലെന്നു തോന്നുന്നു. <br />
<br />
<br />
മെല്ലെ അടുത്തുചെന്ന് അവളുടെ തോളില്‍ കൈ വച്ചു. <br />
<br />
ദേഷ്യത്തില്‍ കൈ തട്ടി മാറ്റുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതുണ്ടായില്ല. <br />
<br />
ഒരു നിമിഷം കൂടി നിശ്ചലയായിരുന്നു അവള്. <br />
<br />
പിന്നെ തിരിഞ്ഞ് തന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയാന്‍ തുടങ്ങി. <br />
<br />
മുടിയിഴകളിലൂടെ കൈവിരലുകളോടിച്ച് അവളെ സാന്ത്വനപ്പെടുത്താന്‍ ശ്രമിച്ചു. കരയട്ടേ. കരഞ്ഞ് മനസ്താപമെല്ലാം തീര്‍ക്കട്ടെ. <br />
<br />
<br />
വീട്ടില്‍ തന്നെ മാത്രം സ്വപ്നം കണ്ടിരിക്കുന്ന ഒരു പാവം സ്ത്രീയെ, അവള് വികലാംഗയാണെങ്കില്‍ കൂടി, സ്വന്തം മനസ്സിന്റെ ഉള്ക്കോണില് കെടാവിളക്കായി പ്രതിഷ്ഠിച്ച്, അതിന്റെ ദീപപ്രഭയില്‍ മാത്രം മയങ്ങി, പുറം പ്രേരണകളെ ശക്തിയായി പ്രതിരോധിച്ച്, കാലിടറാതെ നില്ക്കുന്ന പുരുഷന് തീര്‍ച്ചയായും ആരാദ്ധ്യയോഗ്യന്‍ തന്നെ. <br />
<br />
അയാളെ തൃഷ്ണ നിറഞ്ഞ കണ്ണുകളോടെയല്ല നോക്കേണ്ടത്, പകരം പരിശുദ്ധമായ മനസ്സോടെ പൂജനീയനായി കാണുകയാണ് വേണ്ടത് എന്ന സ്ത്രീപക്ഷ ചിന്ത ശാരിയുടെ മനസ്സില്‍ ഉറവെടുത്തു കഴിഞ്ഞിരുന്നു. <br />
<br />
കണ്ണീര് ധാര ഒഴുക്കി മനസ്സിലെ അഴുക്കുകള്‍ മുഴുവന്‍ കഴുകി കളയട്ടെ അവള്. <br />
<br />
-----------------------------------------------------<br />
<br />
ഗീത.ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.com15tag:blogger.com,1999:blog-4651978661248130875.post-68981528979934974902009-08-16T00:50:00.002+04:002009-08-16T01:14:51.759+04:00കാലത്തിന്റെ വികൃതി.സുനീതിയ്ക്കൊരു മകന് പിറന്നു. നീണ്ട പന്ത്രണ്ടു വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം കിട്ടിയ അനുഗ്രഹം. പ്രസവം സിസ്സേറിയന് ആയിരുന്നു. ആയതിനാല്‍ അമ്മയും കുഞ്ഞും ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയതിനു ശേഷം മാത്രം മതി കാണാന്‍ പോകുന്നതെന്ന് തീരുമാനിച്ചു. ഇപ്പ്പ്പോഴത്തെ ഡോക്ടര്‍മാര്‍ നിരുത്സാഹപ്പെടുത്തുന്ന ഒന്നാണ്, പ്രസവം കഴിഞ്ഞാലുടനെ അമ്മയേയും കുഞ്ഞിനേയും കാണുവാനും ആശംസിക്കുവാനുമായി എത്തുന്നവരുടെ സന്ദര്‍ശനം. നവജാത ശിശുവിനെ എല്ലാവരും എടുക്കുകയും താലോലിക്കുകയും ഉമ്മ വയ്ക്കുകയുമൊക്കെ ചെയ്യുന്നതു വഴി പല രോഗങ്ങളും വരാനുള്ള സാദ്ധ്യതയുണ്ടത്രേ. അതുപോലെ തന്നെ മാതാവിനും, പ്രത്യേകിച്ച് സിസ്സേറിയന് ആണ് പ്രസവമെങ്കില്‍.<br /><br />ഫോണ്‍ വഴി ആശംസാ സന്ദേശമയച്ചു. തല്ക്കാലം ഇതു മതി.<br /><br />*** *** ***<br /><br />കുഞ്ഞു പിറന്നുകഴിഞ്ഞ് ഏകദേശം ഒരു മാസമാകാറായിരിക്കുന്നു. സന്ദര്‍ശനം മാറ്റിവച്ച് മാറ്റിവച്ച് ഇത്രയും വൈകി. ഇന്നലെ ഫോണ്‍ ചെയ്തപ്പോള്‍ സുനീതിയുടെ സ്വരത്തില്‍ ഒരല്‍പ്പം പരിഭവത്തിന്റെ ലാഞ്ചന ഇല്ലായിരുന്നോന്നൊരു സംശയം. എന്താ കുഞ്ഞിന് പേരിട്ടതെന്നു ചോദിച്ചപ്പോള്‍ അതു ഇങ്ങോട്ടു വന്ന് അവനോടു തന്നെ ചോദിച്ചാട്ടേ എന്നായിരുന്നു അവളുടെ മറുപടി. എന്തായാലും ഇനി വൈകിക്കുന്നില്ല.<br /><br />ഹാപ്പി ലാന്റില്‍ നിന്ന് ബേബി കിറ്റും കുറെ കളിപ്പാട്ടങ്ങളുമൊക്കെ വാങ്ങി നേരേ സുനീതിയുടെ വീട്ടിലേക്ക് വിട്ടു.<br /><br />സുനീതി വളരെ പ്രസന്നവതിയായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ശേഷം കിട്ടിയ നിധിയായ പൊന്മകനെ അവള് വല്‍സല്യത്തോടെ മാറോട് ചേര്‍ത്തുപിടിച്ചിരുന്നു.<br /><br />പ്രസവശുശ്രൂഷയുടെ ഫലമാകാം അവളാകെ തടിച്ചു കൊഴുത്ത് ഉരുണ്ടിരിക്കുന്നു. അമ്മ കഴിക്കുന്നതെല്ലാം മുലപ്പാലിലൂടെ കുഞ്ഞിനും കിട്ടുമെന്ന സത്യം വിളിച്ചോതിക്കൊണ്ട് അവളുടെ മകനും നല്ലവണ്ണം തുടുത്തിരിക്കുന്നു. ഇഷ്ടന് നല്ല നിദ്രയിലാണ്. കുഞ്ഞിക്കണ്ണുകള്‍ ഇറുകെ പൂട്ടി, നിദ്രയില്‍ ഇടയ്ക്കിടെ പുഞ്ചിരിക്കുന്നു, പുരികങ്ങള്‍ ചലിപ്പിക്കുന്നു, പിന്നെ ചുണ്ട് പിളുര്‍ത്തി കരയാന്‍ ഭാവിക്കുന്നു, വീണ്ടും ചിരിക്കുന്നു. നോക്കിയിരിക്കാന്‍ ബഹു രസം.<br /><br />സുനീതിയുമായി പങ്കു വയ്ക്കാന്‍ വിശേഷങ്ങള്‍ ധാരാളമുണ്ടായിരുന്നു.<br /><br />ഐ.എ. എസ്. ട്രെയിനിങ്ങ് കാലത്തു കിട്ടിയ കൂട്ടുകാരിയാണ് സുനീതി. മലയാളിയായ അമ്മയുടേയും ഉത്തര്‍പ്രദേശുകാരനായ അഛന്റേയും മകള്‍. അവളുടെ, ഹിന്ദി കലര്‍ന്ന മലയാള ഭാഷണം കേള്‍ക്കാന്‍ ഏറെ രസകരമാണ്.<br /><br />സുനീതിയുടെ അമ്മ അകത്തെ മുറിയില്‍ നിന്നു ചിരിച്ചുകൊണ്ടു വന്നു. അവരും ഏറെ സന്തോഷവതിയായിരുന്നു.<br /><br />-മോളേ, കുഞ്ഞുറങ്ങയല്ലേ, അവനെ കട്ടിലില്‍ കിടത്താം -<br /><br />അമ്മ കുഞ്ഞിനെ സുനീതിയുടെ കൈയില്‍ നിന്ന് വാങ്ങി കട്ടിലില്‍ കിടത്തി.<br /><br />ഒന്നു കണ്ണു ചിമ്മിത്തുറന്നിട്ട് അവന് വീണ്ടും നിദ്രയിലാണ്ടു.<br /><br />അമ്മ അടുക്കളയിലേക്കു നോക്കി വിളിച്ചു.<br /><br />- രാധേ -<br /><br />അമ്മയുടേയും കുഞ്ഞിന്റേയും കാര്യങ്ങള്‍ നോക്കാന്‍ നല്ല ഒരാളെയാണ് കിട്ടിയത് - അമ്മപറഞ്ഞു.<br /><br />വീണ്ടും സുനീതിയുമായി സൊറപറയല്‍ തുടരുന്നതിനിടയില്‍ അടുക്കളയില്‍ നിന്ന് ട്രേയില്‍ ചായയും പലഹാരങ്ങളുമായി ഒരു സ്ത്രീ കടന്നു വന്നു. കട്ടിലിനരികിലേക്ക് ഒരു ടീപ്പോയി വലിച്ചിട്ട് അവള് അതിന്മേല് എല്ലാം വച്ചു.<br /><br />കുഞ്ഞിലും സുനീതിയിലും മാത്രമായിരുന്നു തന്റെ ശ്രദ്ധ. എങ്കിലും ആ സ്ത്രീ അടുക്കളയിലേക്ക് പിന്‍വാങ്ങുന്നതിനു മുന്‍പ്, ഒരു നിമിഷം അവരുടെ മുഖത്തേക്ക് തന്റെ കണ്ണുകള്‍ പാറിവീണു. ആ കണ്ണുകളും തന്റെ മുഖത്തു തന്നെ പതിഞ്ഞിരിക്കയായിരുന്നു എന്ന് അപ്പോഴാണ് മനസ്സിലായത്.<br /><br />ങേ, ഈ സ്ത്രീ?<br /><br />മനസ്സില്‍ ഒരു ചോദ്യ ചിഹ്നം ഉയര്‍ന്നു.<br /><br />ഇതിനിടയില്‍ ആ സ്ത്രീ ധൃതിയില്‍ അടുക്കളയിലേക്ക് പിന്‍വലിഞ്ഞിരുന്നു.<br /><br />ഇത് അവളല്ലേ? ഒരിക്കല്‍ തന്റെ കൂട്ടുകാരിയും അയല്‍പക്കക്കാരിയുമായിരുന്ന രാധ?<br /><br />മനസ്സില്‍ ഉയര്‍ന്നു വന്ന ജിജ്ഞാസയെ പണിപ്പെട്ടമര്‍ത്തി. ജോലിക്കു നിറുത്തിയിരിക്കുന്ന സ്ത്രീയെ കുറിച്ച് അധികം ജിജ്ഞാസ കാണിക്കുന്നത് ശരിയല്ലല്ലോ. സുനീതിയോട് ഒന്നും ചോദിക്കണ്ട.<br /><br />എങ്കിലും അവിടെ നിന്നിറങ്ങുവോളം ആ സ്ത്രീയെ ഒന്നു കൂടി കണ്ടെങ്കില്‍ എന്നാഗ്രഹിച്ചു. കൊണ്ടുവച്ച ചായയും പലഹാരങ്ങളും കഴിച്ചു കഴിഞ്ഞപ്പോള്‍ ഒഴിഞ്ഞ പ്ലേറ്റ് എടുക്കാനായി അവള് വരുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല. ഒരിക്കല്‍ അമ്മ അടുക്കളയിലേക്കു നോക്കി രാധേയെന്നു വിളിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. പിന്നെ അമ്മ തന്നെ ആ കര്‍മ്മം നിര്‍വഹിച്ചു.<br /><br />ഒരു മണിക്കൂറോളം കഴിഞ്ഞാണ് അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങിയത്. അതിനിടയില്‍ കുഞ്ഞ് ഒന്നുണര്‍ന്നു കാണണമെന്നാഗ്രഹിച്ചെങ്കിലും അതു നടന്നില്ല. അതിനേക്കാളുപരിയായി അമ്മയേയും കുഞ്ഞിനേയും ശുശ്രൂഷിക്കാനെത്തിയ ആ രാധയെന്ന സ്ത്രീയെ ഒന്നു കൂടി കാണണമെന്ന മോഹമായിരുന്നു മുന്നിട്ടു നിന്നിരുന്നത്.<br /><br /><br />യാത്ര പറഞ്ഞിറങ്ങാന്‍ നേരം അമ്മയോട് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.<br /><br />- സുനീതിയേയും കുഞ്ഞിനെയും നോക്കാന്‍ വന്ന ആ സ്ത്രീ എവിടുന്നാ? -<br /><br />- സേവാഗൃഹം എന്ന സ്ഥാപനത്തില്‍ നിന്നാ. നല്ല സ്ത്രീയാ. പ്രസവശുശ്രൂഷയൊക്കെ നന്നായി അറിയാം. ആ സ്ഥാപനത്തില്‍ ഇവര്‍ക്ക് ട്രെയിനിങ്ങ് ഒക്കെ കൊടുക്കുന്നുണ്ടെന്നു തോന്നുന്നു. ഏറ്റവും നല്ല കാര്യം, അവള്‍ക്കു ചെയ്യാനുള്ള കാര്യങ്ങള്‍ മാത്രം ചെയ്ത് അങ്ങു കൂടിക്കോളും. സാധാരണ ജോലിക്കാരികളെപ്പോലെ കുടുംബക്കാരോ വിരുന്നുകാരോ ഒക്കെ വന്നാല്‍ അവരെങ്ങനെ, എന്തൊക്കെ പറയുന്നു എന്നൊക്കെ അറിയാനുള്ള ജിജ്ഞാസയൊന്നും രാധക്കില്ല. പൂമുഖത്തേക്ക് വിളിച്ചാലല്ലാതെ അങ്ങനെയിങ്ങനെയൊന്നും അവള് വരുകില്ല. അമ്മയേയും കുഞ്ഞിനേയും നോക്കി ഒതുങ്ങിക്കൂടിയങ്ങു കഴിഞ്ഞോളും -<br /><br />സുനീതിയുടെ അമ്മയ്ക്കേതായാലും രാധയെ കുറിച്ച് നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ.<br /><br /><br />യാത്ര പറഞ്ഞ് കാറില്‍ കയറി. കാറിന്റെ ഗ്ലാസ് താഴ്ത്തി ഒരിക്കല്‍ കൂടി സുനീതിയുടേയും അമ്മയുടേയും നേര്‍ക്ക് കൈവീശിക്കാണിക്കുമ്പോഴാണ് അത് ശ്രദ്ധയില്‍ പെട്ടത്. ജനാലകര്‍ട്ടന്‍ വകഞ്ഞു മാറ്റി രണ്ടു കണ്ണുകള്‍ തന്റെ നേര്‍ക്ക് നീണ്ടു വരുന്നു. തന്റെ കണ്ണുകളുമായിടഞ്ഞപ്പോള്‍ പെട്ടെന്ന് കര്ട്ടന് നീര്‍ത്തിയിട്ട് ആ കണ്ണുകള്‍ അപ്രത്യക്ഷമായി. എങ്കിലും ജനാലയോട് ചേര്‍ന്നു നില്ക്കുന്ന രാധയുടെ ശരീരത്തിന്റെ നിഴല്‍ തനിക്ക് വ്യക്തമായി കാണാമായിരുന്നു. അവള് പോയിട്ടില്ല, ജനാലക്കല്‍ നിന്ന് തന്നെ നോക്കുകയാണ്.<br /><br />- ഇത് ആ രാധ തന്നെയല്ലേ? ആ പഴയ തീപ്പൊരി രാധ? ഒരിക്കല്‍ തന്റെ അയല്‍പ്പക്കക്കാരിയായിരുന്ന രാധാലക്ഷ്മി?<br /><br /><br />*** *** ***<br /><br /><br />മടക്കയാത്രയില്‍ ഓര്‍മ്മകളെ പഴയ മേച്ചില്‍ പുറങ്ങളിലേക്ക് അലയാന്‍ വിട്ടു. പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് നന്മകളാല് സമൃദ്ധമായ ആ നാട്ടിന്‍പുറത്തെ സ്കൂളില്‍ നിന്ന് നല്ല നിലയില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നഗരത്തിലെ കോളേജില്‍ പഠിക്കാനെത്തിയ കൂട്ടുകാരും അയല്‍പക്കക്കാരുമായ പതിനാറുകാരികള്‍. മീരയെന്ന താനും രാധാലക്ഷ്മിയെന്ന കൂട്ടുകാരിയും.<br /><br />രാധ പഠിക്കാന്‍ തന്നോളം സമര്‍ത്ഥയായിരുന്നില്ലെങ്കിലും ഒരു ശരാശരി വിദ്യാര്‍ത്ഥിനിയെക്കാളും മുകളിലായിരുന്നു.<br /><br />അവളുടെ കുടുംബസ്ഥിതി അല്‍പ്പം മോശം എന്നു തന്നെ പറയാം. അഛന് തയ്യല്ക്കാരന്, അമ്മ അയല്‍പ്പക്കത്തെ വീടുകളില്‍ പണിക്കു പോകുന്നു. രാധയ്ക്കു താഴെ ഒരനുജനും അനുജത്തിയും. ആ കുടുംബം അങ്ങനെ തട്ടിയും മുട്ടിയുമൊക്കെ കഴിഞ്ഞു പോകുന്നു.<br /><br />തന്റെ കുടുംബവും അത്ര മെച്ചപ്പെട്ട ധനസ്ഥിതിയൊന്നുമുള്ളതല്ല. പക്ഷേ അഛനും അമ്മയും സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകരായതിനാല്‍ മാസാമാസം സുനിശ്ചിതമായ വരുമാനം ഉണ്ടെന്നത് വളരെ വലിയൊരാശ്വാസം തന്നെയായിരുന്നു. പഠിപ്പില്‍ മിടുക്കനായിരുന്ന തന്റെ ഏകസഹോദരനെ എഞ്ചിനീയറിങ്ങിനു പഠിപ്പിക്കുവാനും ആ വരുമാനം തന്നെയാണ് ഉപകരിച്ചിരുന്നതും.<br /><br />രാധയും താനും പത്താം ക്ലാസ്സ് പാസ്സായപ്പോള്‍ അടുത്തുള്ള നഗരത്തിലെ കോളേജില്‍ ചേര്‍ന്നു. രാധയുടെ കുടുംബത്തിന് താങ്ങാന്‍ ഇത്തിരി പ്രയാസം തന്നെയായിരുന്നു അവളുടെ പഠനച്ചിലവുകള്‍. എന്നിരുന്നാലും അവളുടെ പഠനത്തിലുള്ള മികവും തന്റെ അഛനമ്മമാരുടെ പ്രോല്‍സാഹനവും, തങ്ങളാല്‍ കഴിയുന്നതു പോലുള്ള ധന സഹായവുമൊക്കെ രാധയേയും കോളേജങ്കണത്തില്‍ എത്തിച്ചു.<br /><br />അങ്ങനെ ഞങ്ങള്‍ കൂട്ടുകാരികള്‍ ഒരുമിച്ച് ആ ഗ്രാമ പഞ്ചായത്തിനു മുന്‍പിലുള്ള ബസ്സ് സ്റ്റോപ്പില്‍ നിന്ന് പതിവായി ബസ്സു കയറി കോളേജിക്ക് പുറപ്പെടും. ക്ലാസ്സുകള്‍ കഴിഞ്ഞ് വൈകുന്നേരം അഞ്ചിനു മുന്‍പായി തിരിച്ച് ആ സ്റ്റോപ്പില്‍ വന്നിറങ്ങുകയും ചെയ്യും.<br /><br />രാധ ആര്‍ട്സ് ഗ്രൂപ്പായിരുന്നു എടുത്തിരുന്നത്. താന്‍ സയന്‍സ് ഗ്രൂപ്പും. അതുകൊണ്ട് കോളേജിനകത്തു വച്ച് തങ്ങളധികമങ്ങനെ കണ്ടുമുട്ടാറില്ലായിരുന്നു. ആര്‍ട്സ് ബ്ലോക്കും സയന്‍സ് ബ്ലോക്കും തമ്മില്‍ ഇത്തിരി അകലവുമുണ്ടായിരുന്നു.<br /><br />ആദ്യവര്‍ഷം അങ്ങനെ ഒരുമിച്ചുള്ള പോക്കും വരവുമായി കടന്നുപോയി.<br /><br />കോളേജിലെ രണ്ടാം വര്‍ഷമായപ്പോള്‍ രാധയില്‍ ചില മാറ്റങ്ങള്‍ കാണാന്‍ തുടങ്ങി.<br /><br />ഒരു ദിവസം രാവിലെ കോളേജിലെക്ക് പുറപ്പെടാനായി ഒരുങ്ങി അവളേയും കാത്തു നില്ക്കയായിരുന്നു. പതിവായി വരുന്ന സമയം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ അവളുടെ വീട്ടിലേക്ക് നടന്നു. രാധയുടെ അമ്മ വീടു പൂട്ടി അയല്‍പ്പക്കത്തെ വീട്ടില്‍ പണിക്കു പോകാന്‍ തുടങ്ങുകയായിരുന്നു.<br /><br />- ആന്റീ രാധയെവിടെ?<br /><br /> - അയ്യോ മോളേ രാധ ഇന്നു നേരത്തേ പോയി. മോളു വിളിക്കയാണെങ്കില്‍ പറഞ്ഞേക്കാന്‍ പറഞ്ഞേല്‍പ്പിച്ചിരുന്നു. പക്ഷേ ഞാനതങ്ങു മറന്നു പോയി. മോളു വേഗം ചെല്ല്. ബസ്സ് കിട്ടാതാകണ്ട.-<br /><br />അതിശയം തോന്നി. ഇന്നലെ വൈകിട്ട് ഒന്നിച്ച് വന്നപ്പോഴൊന്നും പിറ്റേന്ന് അവള്‍ക്ക് നേരത്തേ പോകണമെന്ന് പറഞ്ഞില്ലല്ലോ. സ്പെഷ്യല്‍ ക്ലാസ്സുകള്‍ ഒന്നും ആകാന്‍ വഴിയില്ല. കാരണം സ്പെഷ്യല്‍ ക്ലാസ്സുകള്‍ എടുക്കുന്നത് ഏതെങ്കിലും പരീക്ഷ അടുക്കുമ്പോള്‍ മാത്രമാണ്. ഇതിപ്പോള്‍ ആദ്യ ടേം പരീക്ഷ വരാന്‍ തന്നെ ഇനിയും രണ്ടോളം മാസമുണ്ട്. പിന്നെ എന്തിനായിരിക്കും അവള് നേരത്തേ പോയത്?<br /><br />- ആന്റീ എന്തിന്നാ നേരത്തേ പോകുന്നതെന്നു വല്ലതും അവള് പറഞ്ഞോ?<br /><br />- എന്തോ കുറച്ചു ജോലിയുണ്ടെന്നും പറഞ്ഞാ പോയത്. എന്നാ ഞാന്‍ നടക്കട്ടേ മോളേ. നേരം വൈകിപ്പോയി -<br /><br />പാതി ഓട്ടവും പാതി നടത്തയുമായി അവര്‍ ഒരു ഇടവഴിയിലേക്ക് പ്രവേശിച്ചു മറഞ്ഞു.<br /><br />അന്നത്തിനുള്ള വക നേടുക എന്ന ഏക ചിന്താഗതിയുമായി നടക്കുന്നതിനിടയില്‍ തന്റെ മകള്‍ പതിവില്ലാതെ എന്തിനാണ് നേരത്തേ കോളേജിലേക്ക് പുറപ്പെട്ടതെന്ന് ചുഴിഞ്ഞു ചിന്തിക്കാനൊനൊന്നും ആ അമ്മ മനസ്സിന് തീരെ നേരമില്ലായിരുന്നു.<br /><br />അന്നു വൈകിട്ട് പതിവു പോലെ അവള് ബസ് സ്റ്റോപ്പില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. രാവിലെ നേരത്തെ പുറപ്പെടാനുള്ള കാര്യം എന്തായിരുന്നു എന്ന് അങ്ങോട്ടന്വേഷിക്കുന്നതിനു മുന്‍പ് തന്നെ അവളതിങ്ങോട്ടു പറഞ്ഞുതുടങ്ങി.<br /><br />- രാവിലെ കോളേജില്‍ എനിക്കു കുറച്ചു വര്‍ക്ക് ഉണ്ടായിരുന്നു. അതാ നിന്നെ കൂട്ടാന്‍ നില്‍ക്കാതെ നേരത്തെ ഞാനിങ്ങു പോന്നത്. അമ്മ പറഞ്ഞില്ലേ?<br /><br />- ഓ പറഞ്ഞു -<br /><br />തന്റെ സ്വരത്തിലെ പരിഭവം അവള് തിരിച്ചറിഞ്ഞു. താന്‍ കൂടുതലൊന്നും ചോദിക്കാഞ്ഞിട്ടും അവളിങ്ങോട്ടു വിസ്തരിക്കാന്‍ തുടങ്ങി.<br /><br />- ഇലക്ഷന് വരുകല്ലേ?-<br /><br />- അതിന്?-<br /><br />- അതിന്റെ കുറച്ചു വര്‍ക്ക് -<br /><br />- നീയെന്താ കാന്‍ഡിഡേറ്റ് ആകാന്‍ പോകയാണോ?-<br /><br />- അല്ല അല്ല. അതിന്റെ പുറകിലുള്ള കുറേ ജോലികള്‍. പോസ്റ്ററുകള്‍ എഴുതല്‍, ബാനര്‍ തയാറാക്കല്‍, പിന്നെ ഇലക്ഷന് പ്രചാരണത്തിനു തയ്യറെടുക്കല്‍, അങ്ങനെ അങ്ങനെ ചില ജോലികള്‍ -<br /><br />അപ്പോഴാണ് ചിത്രം വ്യക്തമായത്. രാധ ക്യാമ്പസ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തു കുത്തിയിരിക്കുന്നു.<br /><br />അവളെ ഉപദേശിക്കാന്‍ നോക്കി.<br /><br />- നോക്കൂ, ഈ രാഷ്ട്രീയമൊക്കെ നല്ലതു തന്നെ. പക്ഷേ അതിലങ്ങ് ആഴ്ന്നിറങ്ങി, പിന്നെ ക്ലാസ്സുകളൊക്കെ കട്ടു ചെയ്ത് പഠിപ്പ് ഉഴപ്പരുത്. നിന്റെ അഛനുമമ്മയും നിന്നെ പഠിപ്പിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നതൊക്കെ നിനക്ക് നല്ല ഓര്‍മ്മ വേണം.-<br /><br />വെറുമൊരു പതിനേഴുകാരിയായ തന്റെ ഉപദേശം രാഷ്ട്രീയാവബോധമൊക്കെ നേടിയ പതിനേഴുകാരിക്ക് അത്ര രുചിച്ചില്ല. അവളത് തുറന്നു തന്നെ പ്രകടിപ്പിക്കുകയും ചെയ്തു.<br /><br /> - എന്റെ വീട്ടിലെ സ്ഥിതി നിന്നെക്കാള്‍ നന്നായി എനിക്കു തന്നെയല്ലേ അറിയുന്നത്? -<br /><br />കൂടുതലൊന്നും പറയാന്‍ താന്‍ മുതിര്‍ന്നതുമില്ല, അപ്പോഴേയ്ക്കും ബസ്സ് എത്തുകയും ചെയ്തു.<br /><br />പിന്നെപ്പിന്നെ നേരത്തേ പോകലുകള്‍ മാത്രമല്ല, താമസിച്ചു വരലുകളും രാധ പതിവാക്കി.<br /><br />കോളേജ് ഇലക്ഷന് പ്രചരണജാഥകളില്‍ മുന്‍നിരയില്‍ തന്നെ രാധയുണ്ടായിരുന്നു.<br /><br />തനിക്കാകട്ടേ ആകെയൊരു കണ്ഫ്യൂഷന് ആയിരുന്നു. ക്യാമ്പസ് രാഷ്ട്രീയത്തില്‍ സജീവമാവുക എന്നത് ഒരു തെറ്റായി ചിത്രീകരിക്കാന്‍ പറ്റുകില്ല. പക്ഷേ അതിന്റെയൊരു ദൂഷ്യവശം എന്തെന്നാല്‍ ഇങ്ങനെ രാഷ്ട്രീയത്തില്‍ ആഴ്ന്നിറങ്ങുന്ന പലരും പഠിത്തം നന്നേ ഉഴപ്പുന്നതായിട്ടാണ് ഇതുവരെ കണ്ടിട്ടുള്ളത്. പിന്നെ പരീക്ഷയാകുമ്പോള്‍ ജയിക്കാനുള്ള തത്രപ്പാടില്‍ കുറുക്കുവഴികള്‍ തേടുക, പിടിക്കപ്പെടുക ഇതൊക്കെ സ്ഥിരം അനുഭവങ്ങള്‍.<br /><br />രാധയുടെ വീട്ടുകാരെ ഇതറിയിക്കണോ വേണ്ടയോ എന്ന ചിന്താക്കുഴപ്പത്തിലായി താന്‍. അമ്മയോട് പറഞ്ഞു.<br /><br />- മോളേ, രാധ രാഷ്ട്രീയ പ്രവര്‍ത്തനം ഇഷ്ടപ്പെടുന്നുണ്ടെങ്കില് ആയിക്കോട്ടെ. പക്ഷേ ക്ലാസ്സുകള്‍ കട്ടു ചെയ്തൊന്നും ഈ പ്രവര്‍ത്തനങ്ങള്‍ ആകരുതെന്ന് പറയണം. അഥവാ അങ്ങനെ ചെയ്യേണ്ടി വന്നാല്‍ നഷ്ടമായ ക്ലാസ്സുകള്‍ മേക്കപ്പ് ചെയ്യാന്‍ പറയണം.-<br /><br />അമ്മേ, ഇതു രാധയുടെ വീട്ടില്‍ അറിയിക്കണമോ?-<br /><br />- ഞാന്‍ അമ്മിണിയോട് സൂചിപ്പിച്ചേക്കാം, കോളേജ് വരെ പോയി ഒന്നന്വേഷിക്കാന്‍ രാധയുടെ അഛനോട് പറയാന്‍-<br /><br /><br />*** *** ***<br /><br />ആശങ്കിച്ചതു പോലെ തന്നെ വന്നു. രണ്ടാം വര്‍ഷ പ്രീഡിഗ്രി രാധ കഷ്ടിച്ചാണ് പാസ്സായത്.<br /><br /><br />എന്നാലും, അവളുടെ അഛനമ്മമാരുടെ മനസ്സിന്റെ നേരു കൊണ്ടാകാം, ദൈവം അവള്‍ക്ക് ഒരവസരം കൂടി കൊടുത്തു. ചരിത്രം ഐശ്ചികവിഷയമായി എടുത്ത് പഠിക്കാന്‍ അവസാനത്തെ കുട്ടിയായി അവള് ആ കോളേജില്‍ ചേര്‍ന്നു.<br /><br />അഡ്മിഷന് കിട്ടാനുണ്ടായ ബുദ്ധിമുട്ട് ആദ്യമൊക്കെ അവള്‍ക്കൊരു പാഠമായിരുന്നു.<br /><br />മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിനൊന്നും ഈ പഠന കാലത്ത് ഇറങ്ങിപ്പുറപ്പെടണ്ട, വേണമെങ്കില്‍ പഠിത്തം കഴിഞ്ഞ് ആയിക്കൊള്ളൂ എന്ന, അവളുടേയും തന്റേയും അഛനമ്മമാരുടെ സ്നേഹപൂര്‍ണ്ണമായ ഉപദേശം അവള് സ്വീകരിച്ചതു പോലെ തോന്നി.<br /><br />പക്ഷേ ആ അനുസരണാശീലം അധികനാള്‍ നീണ്ടുനിന്നില്ല.<br /><br />ഡിഗ്രി ഒന്നാം വര്‍ഷത്തിന്റെ അന്ത്യപാദമെത്തിയപ്പോഴേക്കും മുഴുവന്‍സമയരാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ മാസ്മരികവലയത്തിലേക്ക് പൂര്‍വ്വാധികം ശക്തിയോടെ അവള് ആകര്‍ഷിക്കപ്പെട്ടു കഴിഞ്ഞിരുന്നു.<br /><br />തങ്ങള്‍ തമ്മില്‍ കാണുന്ന അവസരങ്ങള്‍ വിരളമായി, എന്നുതന്നെയല്ല, അവള്‍ക്ക് തന്നോട് ഒരു ശത്രുതാമനോഭാവം വളര്‍ന്നു വന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ അവള്‍ക്കു കൈവരാന്‍ പോകുന്ന അസുലഭ സൗഭാഗ്യങ്ങള്‍ക്ക് വിലങ്ങു തടിയായി നില്ക്കുന്ന ഒരസൂയക്കാരിയായി താന്‍ അവളുടെ കണ്ണുകളില്‍. അവളെക്കുറിച്ച് അനാവശ്യങ്ങള്‍ പറഞ്ഞു കൊടുത്ത് അഛനമ്മമാരുടെ മനസ്സില്‍ അവള്‍ക്കെതിരെ വിഷം കുത്തിവയ്ക്കുകയാണത്രേ താന്‍.<br /><br />വലിയ വിദ്യാഭ്യാസമൊന്നുമില്ലായിരുന്ന അമ്മിണിക്കും തയ്യല്‍ക്കാരനായിരുന്ന കുമാരപിള്ളക്കും മകള്‍ കോളേജില്‍ പോകുന്നു എന്നതല്ലാതെ കൂടുതലൊന്നും അറിയില്ലായിരുന്നു. ഇടയ്ക്കെങ്കിലും കോളേജില്‍ പോയി തങ്ങളുടെ മക്കളെക്കുറിച്ച് അന്വേഷിക്കണമെന്ന തന്റെ അമ്മയുടെ ഉപദേശം കുമാരപിള്ള ആദരപൂര്‍വ്വം കേള്‍ക്കുമെങ്കിലും, തയ്യലൊഴിഞ്ഞിട്ട് കോളേജില്‍ പോയന്വേഷിക്കാം എന്ന് ആ പാവം കരുതിയതിനാല്‍ അതൊട്ടു നടന്നതുമില്ല.<br /><br /> ഒന്നാം വര്‍ഷ ഡിഗ്രി പരീക്ഷക്ക് ഫീസ് അടച്ചു, ഹാള്‍ടിക്കറ്റ് വരികയും ചെയ്തെങ്കിലും ഒരു പേപ്പര്‍ പോലും അവള് എഴുതിയില്ല.<br /><br />അടുത്ത വര്‍ഷം 2 വര്‍ഷത്തേതും കൂടി ചേര്‍ത്ത് ഒരുമിച്ച് എഴുതാം എന്നായിരുന്നു അവളുടെ ന്യായം. 10 പേപ്പറുകള്‍ ഒന്നിച്ചെഴുതാന്‍ നല്ല ഭാരമാവില്ലേ എന്ന ചോദ്യത്തിന് വളരെ ലാഘവത്തോടെയായിരുന്നു അവളുടെ ഉത്തരം.<br /><br />- ഓ, വെറും 2 മാസത്തെ വായനകൊണ്ട് കവര്‍ ചെയ്യാവുന്നതല്ലേയുള്ളു. എക്സാം മേയിലായിരിക്കും. മാര്‍ച്ചും ഏപ്രിലും - ധാരാളം പോരേ പഠിക്കാന്‍? -<br /><br />ഉവ്വോ? ആ, അറിയില്ല. അവള്‍ക്കതു മതിയായിരിക്കും, 2 വര്‍ഷത്തെ പാഠങ്ങള്‍ മുഴുവന്‍ പഠിച്ചുതീര്‍ക്കാന്‍ വെറും 2 മാസങ്ങള്‍. തന്നെക്കൊണ്ടാണെങ്കില്‍ അതിനു പറ്റുമായിരുന്നോ? പരീക്ഷിച്ചു നോക്കാന്‍ പറ്റുന്ന കാര്യമല്ലല്ലോ.<br /><br />ഒന്നാം വര്‍ഷ ഡിഗ്രി പരീക്ഷ കട്ട് ചെയ്തത് അവളുടെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. ഡിഗ്രി രണ്ടാം വര്‍ഷം മുഴുവന്‍, കോളേജ് ക്യാമ്പസ്സിലൂടെ മുദ്രാവാക്യം മുഴക്കി ചുറ്റി നടക്കുന്ന ഏതൊരു സമര ജാഥയുടേയും അമരക്കാരിയായി അവളുണ്ടായിരുന്നു.<br /><br />ആ വര്‍ഷം എന്തായാലും അവള് പരീക്ഷ എഴുതി എന്നറിഞ്ഞു. പക്ഷേ പല വിഷയങ്ങള്‍ക്കും തോറ്റിട്ടുണ്ടാവുമെന്ന് ഊഹിക്കാന്‍ കഴിഞ്ഞു , സപ്ലിമെന്ററി പരീക്ഷയ്ക്ക് ഫീസടക്കുന്ന ക്യൂവില്‍ അവളേയും കണ്ടപ്പോള്‍.<br /><br />ഇപ്പോള്‍ തമ്മില്‍ കണ്ടാലും സൗഹൃദം ഭാവിക്കയോ, സംസാരിക്കുകയോ ചെയ്യാത്തവിധം അകന്നു കഴിഞ്ഞിരുന്നു അവള്.<br /><br />ഡിഗ്രി മൂന്നാം വര്‍ഷമായപ്പോള്‍ ഇലക്ഷന് രാധയും ഒരു കാന്‍ഡിഡേറ്റ് ആയിരുന്നു. തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.<br /><br />ഇലക്ഷന് കഴിഞ്ഞ് കൊണ്ടു പിടിച്ച പ്രവര്‍ത്തനങ്ങള്‍. തീപ്പൊരി പ്രസംഗങ്ങള്‍. ആയിടയ്ക്ക് ഒരു പേരും വീണുകിട്ടി അവള്‍ക്ക്. തീപ്പൊരിപ്രസംഗങ്ങള്‍ക്കു പുറമേ കെട്ടടങ്ങാത്ത സമരാവേശവും കൂടി നേടിക്കൊടുത്ത പേര്- തീപ്പൊരി രാധ -<br /><br />"പഠനം സമരത്തിന്റെ വഴിയിലൂടെ അവകാശങ്ങള്‍ നേടിയെടുത്തുകൊണ്ട്" -<br /><br />ഇതായിരുന്നു രാധയുടേയും കൂട്ടുകാരുടേയും ആവേശം പകരുന്ന മുദ്രാവാക്യം.<br /><br />എന്തൊക്കെയാണ് ഈ അവകാശങ്ങള്‍ എന്നതായിരുന്നു അന്നത്തെ പുസ്തകപ്പുഴുക്കളും പരീക്ഷകളിലെ റാങ്കുകാരുമൊക്കെയായിരുന്ന തങ്ങളെപ്പോലുള്ളവര്‍ക്ക് ദുരൂഹമായിരുന്നത്.<br /><br />കോളേജ് രാഷ്ട്രീയത്തില്‍, രാധ, പിടിച്ചാല്‍ കിട്ടാത്തവിധം അങ്ങ് മേലേ കൊമ്പിലായി വിലസി.<br /><br />രണ്ടാഴ്ച്ച കൂടുമ്പോള്‍ ഒരു സമരം, ലോങ്ങ് ബെല്ല് അടിച്ചു ക്ലാസ് വിടല്‍ -<br />ഇതൊക്കെ പതിവു സംഭവങ്ങളായി മാറി. രണ്ടാമത്തെ പീര്യേഡ് ആകുമ്പോഴായിരിക്കും മിക്കപ്പോഴും സമരക്കാര്‍ എത്തുക. ക്ലാസ്സ് മുറിയുടെ മുന്നില്‍ നിന്ന് മുദ്രാവാക്യം മുഴക്കി ക്ലാസ്സ് വിടിയിക്കും.<br /><br /><br />അങ്ങനെ ഒരിക്കല്‍ ഒരു സമര ദിനം.<br /><br />ആ ദിനത്തിന്റെ ഓര്‍മ്മ ഇന്നും സജീവമായി മനസ്സില്‍ നില്ക്കുന്നു.<br /><br />രണ്ടാമത്തെ പീര്യേഡ് അവസാനിക്കാറായി. ബെല്ലടിക്കുന്നതിനു മുന്‍പ്, തുടങ്ങിവച്ച പാഠഭാഗം പഠിപ്പിച്ചു തീര്‍ക്കാനായി തകൃതിയായി ശ്രമിച്ചു കൊണ്ടിരിക്കയാണ് ടീച്ചര്‍. വളരെ നല്ലൊരദ്ധ്യാപികയാണവര്‍. പഠിപ്പിക്കുക എന്ന തന്റെ തൊഴില്‍ ചെയ്യുന്നതില്‍ വളരെയധികം ആത്മാര്‍ത്ഥതയുള്ളവര്‍. പാഠഭാഗം നന്നായി വിശദീകരിച്ചു പഠിപ്പിച്ചു മനസ്സിലാക്കിത്തരുന്നതിലും വിദഗ്ധ. അവര്‍ ആഞ്ഞു പഠിപ്പിക്കുകയാണ്. താഴത്തെ നിലയില്‍ നിന്ന് സമരക്കാരുടെ മുദ്രാവാക്യധോരണി മുഴങ്ങുന്നുണ്ട്. അവരിങ്ങെത്തും മുന്‍പ് പാഠം തീര്‍ക്കണം.<br /><br />പക്ഷേ എത്ര കിണഞ്ഞു ശ്രമിച്ചിട്ടും ടീച്ചര്‍ക്ക് അതിനു കഴിഞ്ഞില്ല. വിശദീകരിക്കാന്‍ 2 സ്റ്റെപ് കൂടി മാത്രം ഉള്ളപ്പോള്‍ സമരക്കാര്‍ ക്ലാസ് മുറിയുടെ പടിവാതില്‍ക്കലെത്തി.<br /><br />ഘോരഘോരം മുദ്രാവാക്യം മുഴക്കാന്‍ തുടങ്ങി . തീപ്പൊരി രാധതന്നെ നേതാവ്.<br /><br />ടീച്ചര്‍ വാതിലിനടുത്തേക്ക് നടന്നു. സമരക്കാര്‍ തല്‍ക്കാലത്തേക്ക് മുദ്രാവാക്യം വിളി നിറുത്തി.<br /><br /> ടീച്ചര്‍ അവരോട് താഴ്മയായി പറഞ്ഞു.<br /><br />- നോക്കു ഇനിയൊരു 2 വരികൂടി എഴുതിയാല്‍ ഈ പാഠം തീരും. അതുകൂടി എഴുതിപഠിപ്പിച്ചിട്ട് ഈ ക്ലാസ്സ് വിട്ടേയ്ക്കാം. പ്ലീസ്.-<br /><br />- പറ്റില്ല ടീച്ചര്‍. ഈ നിമിഷം ക്ലാസ്സ് വിടണം -<br /><br />രാധയുടെ ധാര്‍ഷ്ട്യം നിറഞ്ഞ സ്വരം.<br /><br />- പ്ലീസ് മോളേ, ഇതു സയന്‍സാണ്. കണ്ടിന്യുവിറ്റി ഉള്ള വിഷയം. ഇനി അടുത്ത ക്ലാസ്സ് കിട്ടുന്നത് അടുത്തയാഴ്ച മാത്രം. വെറും രണ്ടേ രണ്ടു വരി. അതും കൂടി പഠിപ്പിച്ചു കഴിഞ്ഞാല്‍ നീണ്ടൊരു പാഠഭാഗം പഠിപ്പിച്ചുകഴിയും. അല്ലെങ്കില്‍ അതിനായിനി ഒരാഴ്ച കാത്തിരിക്കേണ്ടി വരും. നിങ്ങള്‍ നോക്കി നിന്നോളൂ. ബോര്‍ഡില്‍ ഞാന്‍ 2 വരിയില്‍ കൂടുതല്‍ എഴുതേയില്ല, ബെല്ല് അടിക്കുമ്പോഴേക്കും പഠിപ്പിച്ചും തീരും.-<br /><br />- എന്തു പറഞ്ഞാലും പറ്റില്ല ടീച്ചര്‍. ക്ലാസ്സ് ഇപ്പോള്‍ ഈ നിമിഷം വിട്ടിരിക്കണം.-<br /><br /> വീണ്ടും ആ ധാര്‍ഷ്ട്യം നിറഞ്ഞ സ്വരം.<br /><br />ടീച്ചറിനും വാശിയായി.<br /><br />- എന്നാല്‍പ്പിന്നെ ഞാനതുംകൂടി പഠിപ്പിച്ചിട്ടേ ഈ ക്ലാസ്സില്‍ നിന്നിറങ്ങുന്നുള്ളൂ-<br /><br />ടീച്ചര്‍തിരിച്ചു വന്ന് പഠിപ്പിക്കല്‍ തുടര്‍ന്നു.<br /><br />സമരക്കാരുടെ ഭാവം മാറി.<br /><br />ടീച്ചര്‍ പഠിപ്പിക്കാന്‍ തുടങ്ങിയതും രാധയുടെ നിര്‍ദേശപ്രകാരം എടുക്കാവുന്നത്രയും ശക്തിയിലും ഉച്ചത്തിലും സമരക്കാര്‍ മുദ്രാവാക്യം മുഴക്കാന്‍ തുടങ്ങി. ഇടക്ക് രാധയുടെ കണ്ണുകള്‍ തന്റേതുമായി ഇടഞ്ഞു. അതവള്‍ക്ക് ഒന്നുകൂടി ആവേശം പകര്‍ന്നെന്നു തോന്നുന്നു.<br /><br />കാതടപ്പിക്കുന്ന മുദ്രാവാക്യം വിളിയില്‍ ടീച്ചറുടെ വാക്കുകള്‍ അമ്പേ മുങ്ങിപ്പോയി. അവര്‍ പഠിപ്പിക്കല്‍ നിറുത്തി വിഷണ്ണയായി നിന്നു.<br /><br />എന്തിനും പോന്നവരായ ഇവരോട് പൊരുതി ജയിക്കാനൊന്നും തന്നെക്കൊണ്ടാവില്ലെന്ന സത്യം മനസ്സിലാക്കിയ ടീച്ചര്‍ ക്ലാസ്സ് മതിയാക്കി പുറത്തേക്കു പോയി.<br /><br />സമരക്കാരുടെ ഇടയിലൂടെ കുനിഞ്ഞ ശിരസ്സുമായി ഇറങ്ങിപ്പോയ പ്രിയങ്കരിയായ ആ ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി നിന്നിരുന്നു. ആ നിറകണ്ണുകളുടെ ഓര്‍മ്മ എത്രയോ നാള് തന്നെ വേദനിപ്പിച്ചിരുന്നു.<br /><br />ഡിഗ്രി കഴിഞ്ഞപ്പോള്‍ അഛനും അമ്മക്കും ട്രാന്‍സ്ഫര്‍ ആയി. അതോടെ ആ നാട്ടിന് പുറത്തെ തങ്ങളുടെ താമസവും അവസാനിച്ചു. അതിനു ശേഷം രാധയെക്കുറിച്ചോ അവളുടെ കുടുംബത്തെ കുറിച്ചോ ഒന്നും അറിഞ്ഞിട്ടില്ല. ഗര്‍വ്വം നിറഞ്ഞ സ്വരത്തോടെ തന്റെ ടീച്ചറിനോട് സംസാരിച്ച രാധയെന്ന രാഷ്ട്രീയക്കാരിയുടെ ചിത്രം മനസ്സിന്റെ ചുമരുകളില്‍ നിന്ന് മായിച്ചു കളയാനേ ആഗ്രഹിച്ചിട്ടുള്ളൂ.<br /><br />ഇന്നിതാ തീരെ അപ്രതീക്ഷിതമായി അവളെ വീണ്ടും കണ്ടുമുട്ടിയിരിക്കുന്നു, ഒരിക്കലും ചിന്തിക്കാതിരുന്ന ഒരു രൂപഭാവത്തില്‍ ! കാലത്തിന്റെ ഒരു വികൃതി എന്നല്ലാതെ എന്തു പറയാന്‍!ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.com22tag:blogger.com,1999:blog-4651978661248130875.post-17297612142441183952009-08-05T20:51:00.000+04:002009-08-07T21:11:53.189+04:00കള്ളി വെളിച്ചത്തായി.....കള്ളിയാണ് ഞാന്‍. പെരുങ്കള്ളി. ഭര്‍ത്താവറിയാതെ, മക്കളറിയാതെ പരമരഹസ്യമായിട്ടാണതു ചെയ്യുന്നത്. അടുക്കളയില്‍ വച്ച്. ആരുടെയെങ്കിലും കാല്‍പ്പെരുമാറ്റം കേട്ടാലുടന്‍ സാധനസാമഗ്രികളെല്ലാം പൂഴ്ത്തിവയ്ക്കും. അതിനു സഹായകമായി അടുക്കളയില്‍ തന്നെ സൂക്ഷിച്ചിരിക്കുന്ന ഒരു വസ്തുവുണ്ട്. ഒരു തടിയന് ഗ്രന്ഥം. ആധുനിക പാചകസഹായി. അതിനുള്ളില്‍ ആരും കാണാതെ എല്ലാം ഒളിപ്പിച്ചു വയ്ക്കാന്‍ സാധിക്കും. ഈ 'ആധുനിക പാചകസഹായി'ക്കൊണ്ട് എനിക്കിതൊരൊറ്റ പ്രയോജനമേയുള്ളൂ. അല്ലാതെ എന്റെ പാചകത്തിനൊന്നും അത് ഒരുവിധ സഹായകവുമാവാറില്ല. എനിക്കെന്നും അമ്മ പഠിപ്പിച്ചുതന്ന കുറേ വിഭവങ്ങളേ ഉണ്ടാക്കാനറിയൂ. സ്ഥിരം വിഭവങ്ങള്‍ തോരന്‍, മെഴുക്കുപുരട്ടി, അവിയല്‍. പിന്നെ സാംബാര്‍ അല്ലെങ്കില്‍ പരിപ്പ്, രസം, പുളിശ്ശേരി ഇത്യാദി. വല്ലപ്പോഴുമൊരു കിച്ചടി, പച്ചടി, ഓലന്‍. തീര്‍ന്നു എന്റെ പാചകവൈദഗ്ധ്യം. ഭക്ഷണപ്രിയരായ ഭര്‍ത്താവും മക്കളും എന്റെ പാചകനൈപുണ്യം കൊണ്ട് വശം കെട്ടിരിക്കയാണ്. എന്റെ പുണ്യപുരാതനവിഭവങ്ങള്‍ കഴിച്ച് കഴിച്ച് തീരെ മടുത്തുപോകുമ്പോള്‍ അദ്ദേഹത്തിനൊരു അറ്റകൈ പ്രയോഗമുണ്ട്. അടുക്കളയിലേക്ക് പ്രവേശിക്കും. പാചകസഹായി തുറന്നു വയ്ക്കും. അതില്‍ പറഞ്ഞിരിക്കുന്നത് അക്ഷരം പ്രതി അനുസരിച്ച് അത്യന്താധുനിക വിഭവങ്ങള്‍ ഉണ്ടാക്കും. വിഭവങ്ങളുടെ പേരു പറഞ്ഞുതന്നിട്ടുണ്ട്, എന്നാലും എന്നോടതു ചോദിക്കരുത്. കാരണം എന്റെ പഴചെവിയില്‍ ഇന്നു വരെ പതിഞ്ഞിട്ടില്ലാത്ത പേരുകളായതിനാല്‍, കേട്ടപാടെ അങ്ങിറങ്ങിപ്പോവുകയും ചെയ്തു. എന്റെ പഴനാക്കിനാണെങ്കില്‍ ഈ അത്യന്താധുനിക വിഭവങ്ങളില്‍ ചിലതിന്റെയൊന്നും സ്വാദ് തീരെ പിടിക്കില്ല. പക്ഷേ അഛനും മക്കളും കൂടി അമൃതാണെന്ന ഭാവത്തില്‍ കഴിക്കുന്നതു കാണാം.<br /><br />ആ, അപ്പോള്‍ പറഞ്ഞു വന്നതെന്താണ് - ഈ പാചകസഹായിയെ കൊണ്ട് എനിക്കുള്ള ഒരേ ഒരുപകാരം. ഒരു താല്‍ക്കാലിക ഒളിസങ്കേതം. അടുക്കളയില്‍ നിന്ന് നിഷ്ക്രമിക്കുമ്പോള് ഗ്രന്ഥത്തിനുള്ളില്‍ ഒളിപ്പിച്ചു വച്ചതെല്ലാം എടുത്തുമാറ്റും. അതിന് ഒരിക്കലും മറക്കാറില്ല. എപ്പോഴാണ് അദ്ദേഹത്തിന് ഒരു പാചകഭാവന ഉള്ളിലുണരുന്നതെന്നറിഞ്ഞുകൂടല്ലോ.<br /><br />ഇന്നും രാവിലെ ഞാനാ കൃത്യത്തില്‍ ഏര്‍പ്പെട്ടിരിക്കയായിരുന്നു. പെട്ടെന്ന് അടിക്കുപിടിക്കാതിരിക്കാനായി ഇത്തിരി കൂടുതല്‍ വെളിച്ചെണ്ണയൊക്കെയൊഴിച്ച് മെഴുക്കുപുരട്ടി അടുപ്പില്‍ വച്ചു. രണ്ടാമത്തെ അടുപ്പില്‍ ഇഡ്ഡലി. രണ്ടും വാങ്ങിവയ്ക്കാന്‍ ഒരല്‍പ്പം സമയം എടുക്കും. അതിനിടയില്‍ കിട്ടുന്ന ഇടവേളയില്‍ പണി പൂര്‍ത്തിയാക്കണം. അദ്ദേഹം പത്രം വായിക്കാന്‍ തുടങ്ങിയിട്ടേയുള്ളു. അപ്പോള്‍ ഈയിടെയ്ക്കൊന്നും ഇങ്ങോട്ടു വരാനുള്ള സാദ്ധ്യതയില്ല. മോളാണെങ്കില് ഉറക്കം എണീറ്റതുപോലും ഇല്ലെന്നു തോന്നുന്നു.<br /><br />ഗ്രന്ഥത്തിനുള്ളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന പണിയായുധങ്ങള്‍ പുറത്തെടുത്തു. കൊച്ചുസ്റ്റൂളില്‍ ഇരുന്നു പണി തുടങ്ങി. പണി തുടങ്ങിയാല്‍ പിന്നെ ഒരു പ്രശ്നമുണ്ട്, അതിലങ്ങു മുഴുകിപ്പോകും, ചുറ്റും നടക്കുന്നതൊന്നും അറിയാതെ.<br /><br />ഒന്നൊന്നായി കുറിച്ചു.<br /><br /><br />- നീയാരെയാ ഈ നിറദീപവും നിറപറയുമൊക്കെ വച്ച് സ്വീകരിക്കാന്‍ പോകുന്നേ? -<br /><br />ഞെട്ടിത്തെറിച്ചുപോയി.പിന്നില്‍ നിന്ന് തീരെ അപ്രതീക്ഷിതമായ ചോദ്യം.<br /><br />കയ്യില്‍ നിന്ന് പേന ഊര്‍ന്നുവീണു. കടലാസ്സു കഷണം വിറച്ചു.<br /><br />ഈശ്വരാ എല്ലാം കണ്ടുപിടിച്ചല്ലോ.<br /><br />മോളുടെ പൊട്ടിച്ചിരി.<br /><br />ദേഷ്യം ഭാവിച്ചു.<br /><br />- ദേ, കൃഷ്ണേട്ടാ ഈ അടുക്കളയിലേക്കൊന്നും വരണ്ട. എല്ലാം റെഡിയാകുമ്പോള്‍ ഞാന്‍ വിളിച്ചോളാം -<br /><br />- അടുക്കളയില്‍ നിന്നു എന്തോ കരിയുന്ന മണം വരുന്നു, നീ എന്തെടുക്ക്വാന്ന് നോക്കാനാ ഞാന്‍ വന്നത് -<br /><br />അപ്പോഴാണ് അതു ശ്രദ്ധയില്‍ പെട്ടത്. ശരിയാ മെഴുക്കുപുരട്ടി അടിക്കുപിടിച്ചിരിക്കുന്നു. മണം വരുന്നുണ്ട്.<br /><br />പെട്ടെന്ന് കടലാസ്സും പേനയും സ്ലാബില്‍ വച്ചിട്ട് മെഴുക്കുപുരട്ടി ഇളക്കി വാങ്ങിവച്ചു.<br /><br />കൊച്ചുമോള് നൊടിയിടയില്‍ ആ കടലാസ്സു കൈക്കലാക്കി. എന്നിട്ട് ഉറക്കെ വായിച്ചു.<br /><br /><br />- നിളയുടെ കുളിര്‍നീരില്‍<br /><br />നീരാടിയെത്തുക നീ<br /><br />നിറദീപമൊരുക്കി<br /><br />നിറപറവച്ച്<br /><br />സ്വീകരിച്ചീടാം -<br /><br /><br />- അതാരെയാ നീയീ സ്വീകരിക്കാന്‍ പോകുന്നതെന്നാ ചോദിച്ചേ -<br /><br />ഇതിനു മുന്‍പത്തെ വരികള്‍ മറ്റൊരു കടലാസ്സുതുണ്ടില്‍ എഴുതി വച്ചത് ആധുനികപാചകസഹായിയ്ക്കകത്തിരുന്നു ചിരിക്കയാവും.<br /><br />ചമ്മല് മറയ്ക്കാനായി വീണ്ടും ദേഷ്യം ഭാവിച്ചു.<br /><br />- മോളേ നീയതു മര്യാദയ്ക്കിങ്ങു തന്നേ -<br /><br />- അല്ല ആരെയാന്നു നീയൊന്നു പറയൂന്നേ -<br /><br />ഉത്തരം പറയേണ്ടി വന്നു.<br /><br />-ഓണപ്പൂങ്കാറ്റിനെ -<br /><br /><br />- ശ്ശോ, ഒരെഴുത്തുകാരിയെക്കൊണ്ട് തോറ്റൂന്ന് പറഞ്ഞാ മതി. വായ്ക്കു രുചിയായി ഒന്നും കഴിക്കാനും മേലല്ലോ ഭഗവാനേ. ദേ,കാറ്റിനേയും വെളിച്ചത്തിനേയുമൊക്കെ സ്വീകരിക്കാന്‍ പോകുന്നു. സ്വീകരിച്ചില്ലെങ്കിലും അതൊക്കെയിങ്ങു വരുമെന്നേ -<br /><br />ഓ, കള്ളി വെളിച്ചത്തായ വിഷമത്തിലിരിക്കുമ്പോഴാണ് ഒരാളിന്റെയൊരു തമാശ......<br /><br />-----------------<br />- Geetha -ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.com13tag:blogger.com,1999:blog-4651978661248130875.post-83674482826495990732009-06-21T23:53:00.000+04:002009-06-22T22:40:25.719+04:00ഗാര്‍ഡനറുടെ മകള്ഉള്ളതില് വച്ച് ഏറ്റവും നല്ല ജോഡി ഷര്‍ട്ടും പാന്റും എടുത്ത് ഇസ്തിരിയിട്ടു വച്ചു. ഭാര്യക്കും മകള്‍ക്കും പുത്തന്‍ വസ്ത്രങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ജീവിതത്തിലെ ഒരു സുപ്രധാന സംഭവം. ഉയര്‍ന്ന മാര്‍ക്കോടെ +2 ജയിച്ച മകളെ ഉന്നതവിദ്യാഭ്യാസത്തിനായി കോളേജില്‍ ചേര്‍ക്കുന്നു. എഞ്ചിനീയറിംഗിനോ, മെഡിസിനോ ഒന്നുമല്ല. ബി.എ.യ്ക്ക്. മറ്റു കോഴ്സുകള്‍ക്കൊക്കെ പഠിപ്പിക്കുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം അചിന്ത്യം. ഒരു സര്‍ക്കാര്‍ കോളേജിലെ വെറുമൊരു ഗാര്‍ഡനറുടെ മകള്‍ക്ക് അതൊന്നും പറഞ്ഞിട്ടില്ല. മകള്‍ക്കും അതു മനസ്സിലായിട്ടുണ്ടെന്നു തോന്നുന്നു. പത്താം ക്ലാസ്സിലും ഉയര്‍ന്ന മാര്‍ക്കുണ്ടായിട്ടും കൂടുതല്‍ ഫീസ് കൊടുത്തു പഠിക്കേണ്ടുന്ന സയന്‍സ് ഗ്രൂപ്പ് വേണമെന്നൊന്നും അവള് ശഠിച്ചില്ല. ആര്‍ട്സ് ഗ്രൂപ്പില്‍ ചേര്‍ന്നു. നന്നായി പഠിച്ചു +2വിനും ഉയര്‍ന്ന മാര്‍ക്ക് നേടി.<br /><br />താന്‍ ജോലി ചെയ്യുന്ന കോളേജില്‍ തന്നെ ബി.എ.ക്ക് അപേക്ഷിച്ചു.<br /><br />അഡ്മിഷന് ദിവസം. ആദ്യപേരുകാരായ വിദ്യാര്‍ത്ഥിനികളില്‍ ഒരാളുടെ പിന്നില്‍ രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത് തന്നെ കണ്ടപ്പോള്‍ പ്രിന്‍സിപ്പാളിന്റെ കണ്ണുകളില്‍ അത്ഭുതം.<br /><br />- ഗോപാലകൃഷ്ണന്റെ മകളാ?<br /><br />ഇത്തിരി അഭിമാനമൊക്കെ നുരപൊന്തി, അതേന്നു തലയാട്ടിയപ്പോള്‍.<br /><br />- മോള് മിടുക്കിയാ അല്ലേ? -<br /><br />പ്രിന്‍സിപ്പാളിന്റെ ആ അഭിനന്ദനത്തില്‍ മതിമറന്ന് ആഹ്ലാദിച്ചു. അദ്ധ്യാപക-രക്ഷാകര്‍തൃ സമിതി ചോദിച്ച സംഭാവനത്തുക ഒറ്റ രൂപാ പോലും കുറക്കാതെ കൊടുത്തു. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍, ഈ ഇനത്തില്‍ ഇത്തിരി ഇളവൊക്കെ ചോദിക്കണമെന്നു കണക്കു കൂട്ടിയിരുന്നതാണ്. പക്ഷേ പ്രിന്‍സിപ്പാളിന്റെ മുഖത്ത് വിടര്‍ന്ന ആ ചിരി എങ്ങനെ മായ്ക്കാന്‍ കഴിയും?<br /><br />അഡ്മിഷന് കഴിഞ്ഞു , ഭാര്യയേയും മകളേയും കൂട്ടി നേരേ ഠൗണിലേക്ക് പോയി. മകള്‍ക്ക് പുതിയ ഡ്രസ്സുകള്‍, പുത്തന്‍ കുട, ബാഗ്, ലഞ്ച് ബോക്സ് ഇതെല്ലാം വാങ്ങണം. നാലുക്കൊപ്പം മോടിയായി തന്നെ അവളും നടക്കേണ്ടതല്ലേ? കൂടുതല്‍ പേരൊന്നും ഇല്ലല്ലോ. മരുന്നിനായി ഒരേ ഒരു മകള്‍. ഒറ്റപ്പുത്രി സ്കോളര്‍ഷിപ്പ് വാങ്ങുന്നവള്. ഇപ്പോളിത്തിരി കാശ് ചിലവായാലും വേണ്ടില്ല. അവള്‍ക്ക് ഒന്നിനും ഒരു കുറവും വരരുത്.<br /><br />കോളേജില്‍ മകളുടെ ആദ്യദിനം. ആദ്യത്തെ ഒരു മണിക്കൂര്‍ പ്രിന്‍സിപ്പാള്‍ നവാഗതരെ സ്വാഗതം ചെയ്തു കൊണ്ടു സംസാരിച്ചു. അതു കഴിഞ്ഞ് കുട്ടികള്‍ അതാതു ക്ലാസ്സ് മുറികളിലേക്ക് പോയിരിക്കാനുള്ള നിര്‍ദേശമുണ്ടായി. കലാലയാന്തരീക്ഷത്തിന്റെ പുതുമ നുകര്‍ന്നു കൊണ്ട്, സ്വപ്നങ്ങളും അങ്കലാപ്പും ആകാംക്ഷയുമൊക്കെ കലര്‍ന്ന മുഖങ്ങളോടെ കോളേജങ്കണത്തില്‍ വിരിഞ്ഞ ആ നവകുസുമങ്ങളെ കൗതുകത്തോടെ നോക്കിനിന്നു, അതിലൊരാളുടെ പിതാവു കൂടിയായ ഗാര്‍ഡനര്‍ ഗോപാലകൃഷ്ണന്.<br /><br />എത്രയോ കാലമായി താനിവിടെ ജോലി ചെയ്യുന്നു. എന്നിട്ടും ഇന്നു വരേയും ഈ കോളേജങ്കണത്തിലേക്ക് ആദ്യമായി കാലുകുത്തുന്ന നവാഗതരെ താനിതു പോലെ ശ്രദ്ധിച്ചിട്ടില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അത്ഭുതം തോന്നി അയാള്‍ക്ക്.<br /><br />പുതിയ കുട്ടികള്‍ എല്ലാവരും ക്ലാസ്സ് മുറികളിലേക്ക് കയറി ക്ലാസ്സുകള്‍ ആരംഭിച്ചു കഴിഞ്ഞപ്പോള്‍, ഗോപാലകൃഷ്ണനും യൂണിഫോമൊക്കെ എടുത്തു ധരിച്ച് തന്റെ ജോലിയില്‍ വ്യാപൃതനായി.<br /><br />മൂന്നാമത്തെ പീര്യേഡ് കഴിഞ്ഞ് ലഞ്ച്ബ്രേക്കിനുള്ള ബെല്ല് മുഴങ്ങി. ഗോപാലകൃഷ്ണന് ഇരിക്കപ്പൊറുതിയില്ല. തന്റെ മകള്‍ മറ്റു കുട്ടികള്‍ക്കൊപ്പം ക്ലാസ്സിലിരിക്കുന്നത് ഒന്ന് കാണണമെന്ന പിതൃസഹജമായ ഒരാഗ്രഹം. അവളെ ആദ്യമായി നേഴ്സറിയില്‍ ചേര്‍ത്തപ്പോള്‍ ഉണ്ടായിരുന്ന അതേ മാനസികാവസ്ഥ.<br /><br />ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ, അവള് പുത്തന്‍ ചോറു പാത്രം തുറന്ന് മറ്റു കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ തുടങ്ങുകയാവും. എന്നാലും അതൊന്നു കാണണം. തന്റെ മകളും ഈ കോളേജിലെ ഒരു വിദ്യാര്‍ത്ഥിനി എന്ന അഭിമാനബോധം ഗോപാലകൃഷ്ണന് അടക്കാനായില്ല.<br /><br />ഗോപാലകൃഷ്ണന് പണി നിറുത്തി മകളുടെ ക്ലാസ്സ് മുറിയിലേക്ക് നടന്നു.<br /><br />കുട്ടികള്‍ പലരും ഊണു കഴിക്കാന്‍ തുടങ്ങുകയാണ്. കൂട്ടത്തില്‍ മകള്‍ ശാലിനിയും.<br /><br />ക്ലാസ്സ് മുറിയുടെ വാതില്ക്കല് ചെന്നുനിന്ന തന്നെ മകള്‍ കണ്ടെന്നാണ് വിചാരിച്ചത്. അവള് തന്നെ ഒന്നു നോക്കിയല്ലോ. എന്നിട്ടും അച്ഛന്റെ അടുത്തേക്കൊന്നു വരാതെ അവള് ഊണു കഴിക്കാന്‍ തുടങ്ങുന്നു. തന്നെ കണ്ടില്ലെന്നുണ്ടോ?<br /><br />ഗോപാലകൃഷ്ണന് ഒരു നിമിഷം കാത്തു. എന്നിട്ട് നീട്ടി വിളിച്ചു.<br /><br />- എടീ മോളേ ശാലിനീ -<br /><br />ശാലിനി ആ വിളി കേട്ടതായി തോന്നിയില്ല. അവള് കൂട്ടുകാരിയോട് കിന്നാരം പറഞ്ഞ് ചിരിച്ച് ഭക്ഷണം കഴിക്കല്‍ തുടരുന്നു.<br /><br />ഗോപാലകൃഷ്ണന് ഒരിക്കല്‍ കൂടി മകളെ പേരു ചൊല്ലി വിളിച്ചു.<br /><br />- മോളേ ശാലിനീ -<br /><br />ങേ ഹേ, ഒരു ഫലവുമില്ല. അച്ഛന്റെ നേരെ ഒന്നു തിരിഞ്ഞുപോലും നോക്കാതെ ശാലിനി കളിയും ചിരിയും ഭക്ഷണം കഴിക്കലും തുടരുന്നു.<br /><br />ഗോപാലകൃഷ്ണന് തിരിച്ചു നടന്നു. ചിലപ്പോള്‍ അവള് തന്നെ കണ്ടു കാണില്ലായിരിക്കും. താന്‍ വിളിച്ചത് കേട്ടിട്ടുമുണ്ടാവില്ല. മറ്റു കുട്ടികളും തന്നെ ശ്രദ്ധിച്ചതായി തോന്നിയില്ല. പുതിയ അന്തരീക്ഷം സമ്മാനിച്ച ആഹ്ലാദതിമിര്പ്പുകളില് മുഴുകിയിരിക്കുന്നതിനിടയില്‍ തന്നെപ്പോലൊരാള്‍ ക്ലാസ്സ് മുറിയുടെ വാതില്ക്കല് വന്നു നില്‍ക്കുന്നത് എങ്ങനെ ശ്രദ്ധയില്‍ പെടാന്‍?<br /><br />വൈകുന്നേരം മകള്‍ തന്നെ കാത്തു നില്‍ക്കാതെ മൂന്നരക്കു തന്നെ വീട്ടിലേക്കു മടങ്ങിക്കൊള്ളാന്‍ തലേന്നു തന്നെ പറഞ്ഞ് ഉറപ്പിച്ചിട്ടുണ്ടായിരുന്നു.<br /><br />തന്റെ പ്രവൃത്തി സമയം അഞ്ചു മണിവരെയാണല്ലോ.<br /><br />*** *** ***<br /><br />ഗോപാലകൃഷ്ണന് അന്നു പതിവിലും നേരത്തേ വീട്ടിലെത്തി, അവിടേയുമിവിടേയുമൊന്നും തങ്ങാതെ. പുതുകോളേജ്വിദ്യാര്ത്ഥിനിയായ മകളെ കാണാനുള്ള മനസ്സിന്റെ തത്രപ്പാട് ഒന്നുകൊണ്ടുതന്നെ.<br /><br />ഉമ്മറത്ത് എത്തിയപ്പോള്‍ അവള് ചിരിച്ചു കൊണ്ട് നില്പ്പില്ല. അവളുടെ അമ്മയേയും കാണുന്നില്ല. അകത്തേക്ക് കയറി. മകളുടെ മുറിയില്‍ നിന്ന് സംഭാഷണം കേള്‍ക്കുന്നുണ്ട്.<br /><br />- ശാലിനീ -<br /><br />നീട്ടി വിളിച്ചു കൊണ്ട് അങ്ങോട്ടു നടന്നു. അമ്മയും മകളും അകത്തുണ്ട്.<br /><br />ങേ എന്തു പറ്റി? മകളുടെ മുഖം കടന്നല് കുത്തിയ പോലെ വീര്‍ത്തിട്ടുണ്ടല്ലോ?<br /><br />ആ പിതൃഹൃദയം നൊന്തു.<br /><br />എന്തു പറ്റി മോളേ?<br /><br />ഉത്തരമില്ല.<br /><br />ഗോപാലകൃഷ്ണന് പലതവണ അമ്മയോടും മകളോടുമായി ചോദ്യം ആവര്‍ത്തിച്ചെങ്കിലും ഒരുത്തരവും ആരും നല്‍കിയില്ല.<br /><br />അമ്മയുടെ മുഖഭാവത്തില്‍ നിന്ന് ഒന്നും വായിച്ചെടുക്കാന്‍ പറ്റുന്നില്ല.<br /><br />അപ്പോഴാണ് ഗോപാലകൃഷ്ണന്റെ ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. ആദ്യദിവസമല്ലേ, സീനിയേര്‍സ് റാഗ് ചെയ്തുകാണും. അതിന്റെ ദേഷ്യത്തിലാണ് മകള്‍ മുഖം വീര്‍പ്പിച്ചിരിക്കുന്നത്.<br /><br />വളരെ അച്ചടക്കമുള്ള ഒരു വനിതാ കോളേജ് ആയതു കൊണ്ട് ഒരു പരിധി വിട്ട റാഗിംഗ് ഒന്നും അവിടെയില്ല എന്ന് ഗോപാലകൃഷ്ണന് അറിയാം.<br /><br />ഗോപാലകൃഷ്ണന് മകളെ ആശ്വസിപ്പിച്ചു. പിന്നെ ഇതൊന്നും മനസ്സിലേക്കെടുക്കാതെ എല്ലാം ഒരു തമാശയായി മാത്രം കാണണമെന്ന് ഉപദേശിച്ചു. മകളുടെ മൂര്‍ദ്ധാവില്‍ മുകര്‍ന്നു.<br /><br />എല്ലാം കണ്ടു നിന്ന, അവളുടെ അമ്മയുടെ കണ്ണുകള്‍ എന്തേ ഇത്രയ്ക്ക് നിറഞ്ഞു തുളുമ്പാന്‍? അതിനും വേണ്ടി ഇവിടെ എന്തുണ്ടായി? ചെറിയ തോതിലെ റാഗിംഗ് ഒക്കെ പലരും ഒരു രസമായിട്ടേ എടുക്കൂ. ഗോപാലകൃഷ്ണന് ഭാര്യയേയും പറഞ്ഞു മനസ്സിലാക്കി, ഒന്നും പേടിക്കാനില്ലെന്ന്. പോരെങ്കില്‍ താനില്ലേ അവിടെ?<br /><br />രാത്രി മകള്‍ ഉറങ്ങി എന്നുറപ്പു വരുത്തിയ ശേഷം ഭാര്യ മന്ത്രിക്കുന്ന സ്വരത്തില്‍ അയാളോട് പറഞ്ഞു.<br /><br />- പറയാന്‍ വിഷമമുണ്ട്. എന്നാലും പറയാതിരിക്കാനും വയ്യ. നോക്കൂ നമ്മുടെ മോള് വലിയ വലിയ ആള്‍ക്കാരുടെ മക്കള്‍ക്കൊപ്പമാണ് പഠിക്കുന്നത്. ഇന്ന് നിങ്ങള്‍ തോട്ടക്കാരന്റെ മുഷിഞ്ഞ വേഷത്തോടെ അവളുടെ ക്ലാസ്സിലേക്ക് ചെന്നു എന്നു അവള് പറഞ്ഞു. അവള്‍ക്കത് വല്ലാത്ത നാണക്കേടായിപ്പോയീത്രേ -<br /><br />- നിങ്ങള്‍ക്ക് വിഷമമൊന്നും തോന്നരുത്. അവളോട് ഇതിന്റെ പേരില്‍ ദേഷ്യവും തോന്നരുത്. കൊച്ചു പെണ്കുട്ടിയല്ലേ അവള് -<br /><br />തന്റെ നെഞ്ചിലൂടെ ഒരു ഐസ് കട്ട ഇറങ്ങിപ്പോകുന്നതായി ഗോപാലകൃഷ്ണന് അനുഭവപ്പെട്ടു.<br /><br />പിറ്റേന്ന് കോളേജിലേക്ക് പോകാനായി ഇസ്തിരിയിട്ടു വച്ച ഷര്‍ട്ട് എടുത്ത് ധരിച്ചപ്പോള്‍ അതിന്റെ പോക്കറ്റിലേക്ക് ഒട്ടിച്ച ഒരു ബ്രൗണ്‍പേപ്പര്‍ കവര്‍ കൂടി തിരുകാന്‍ ഗോപാലകൃഷ്ണന് മറന്നില്ല.<br /><br />കോളേജില്‍ എത്തിയാലുടനെ പ്രിന്‍സിപ്പാളിനെ അതേല്പ്പിക്കണം. ഒരല്‍പ്പം അകന്നു മാറിയുള്ള മറ്റൊരു സര്‍ക്കാര്‍ കോളേജിലേക്കുള്ള ട്രാന്‍സ്ഫര്‍ അപേക്ഷ.<br /><br />പ്രിന്‍സിപ്പാള്‍ കാരണം തിരക്കാതിരിക്കില്ല.<br /><br />പറയാനൊരുത്തരം നാവിന്തുമ്പില് കരുതിയിട്ടുണ്ട്.<br /><br />------------------------ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.com25